Friday, October 12th, 2012

പാറമടയില്‍ മാലിന്യം നിക്ഷേപിക്കുന്നത് ജനം തടഞ്ഞു

paramada-waste-disposal-epathram

തിരുവനന്തപുരം: നഗരത്തിലെ മാലിന്യം ചെങ്കോട്ടുകോണത്തെ കല്ലടിച്ച വിള പാറമടയില്‍ തള്ളുവാനുള്ള നീക്കം പ്രദേശ വാസികള്‍ തടഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തിന് മുന്നിൽ നഗരസഭാ തൊഴിലാളികളുമായി സ്ഥലത്ത് എത്തിയ ആർ. ഡി. ഓ. ക്കും സംഘത്തിനും തോറ്റു മടങ്ങേണ്ടി വന്നു.

മാലിന്യ സംസ്കരണം താറുമാറായ തലസ്ഥാനത്ത് അതിനൊരു പരിഹാരമെന്ന നിലയിലാണ് പ്രദേശത്തെ കരിങ്കല്‍ ക്വാറികളില്‍ അവ നിക്ഷേപിക്കാമെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനം എടുത്തത്. എന്നാല്‍ ക്വാറികളില്‍ മാലിന്യം തള്ളിയാല്‍ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കപ്പെടുമെന്നും ഒപ്പം പകര്‍ച്ച വ്യാധികള്‍ പടരുമെന്നും അതിനാല്‍ ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്നുമാണ് സമീപ വാസികള്‍ പറയുന്നത്.

തിരുവനന്തപുരം നഗരത്തില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. മാലിന്യം ചീഞ്ഞഴുകി തലസ്ഥാനം ദുര്‍ഗ്ഗന്ധ പൂരിതമായിരിക്കുന്നു. ഒപ്പം കൊതുകും എലിയും മറ്റും വലിയ തോതില്‍ പെരുകിയിട്ടുമുണ്ട്.

ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് മാലിന്യ നിക്ഷേപം നിര്‍ത്തി വെച്ച വിളപ്പില്‍ ശാലയില്‍ മാലിന്യം കൊണ്ടു ചെന്നാല്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് സൂചനയുണ്ട്. സംസ്ഥാനത്ത് ക്രിയാത്മകമായ ഒരു മാലിന്യ സംസ്കരണ നയം രൂപീകരിച്ച് നടപ്പിലാക്കുവാന്‍ യു. ഡി. എഫ്. സര്‍ക്കാരിനായിട്ടില്ല. തദ്ദേശ ഭരണ വകുപ്പും നഗരകാര്യവും കൈകര്യം ചെയ്യുന്ന ലീഗാകട്ടെ ഇക്കാര്യത്തില്‍ താല്പര്യം എടുത്ത് പ്രവര്‍ത്തിക്കാത്തതും ജന ജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine