പ്രധാന മന്ത്രി നരേന്ദ്ര മോഡി കേരള ത്തില്‍

December 14th, 2015

prime-minister-narendra-modi-ePathram
കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദര്‍ശന ത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി കൊച്ചി യിയിൽ എത്തി. തിങ്കളാഴ്ച വൈകു ന്നേരം 4.10 ന് വ്യോമ സേനാ വിമാന ത്തില്‍ കൊച്ചി യിലെ നാവിക സേന യുടെ വ്യോമ താവള ത്തിലാണ് പ്രധാന മന്ത്രി ഇറങ്ങിയത്.

ഗവര്‍ണര്‍ പി. സദാശിവം, മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍ അടക്ക മുള്ള പ്രമുഖര്‍ പ്രധാന മന്ത്രിയെ സ്വീക രിക്കാന്‍ എത്തിയിരുന്നു.

- pma

വായിക്കുക: ,

Comments Off on പ്രധാന മന്ത്രി നരേന്ദ്ര മോഡി കേരള ത്തില്‍

മുഖ്യമന്ത്രിയെ മാറ്റിയത് പ്രധാന മന്ത്രി പങ്കെടുക്കില്ല എന്ന ഭീഷണി കാരണം

December 13th, 2015

oommen-chandy-epathram
കൊല്ലം : ബി. ജെ. പി. കേന്ദ്ര നേതൃത്വം നിര്‍ദ്ദേശി ച്ചത് അനു സരി ച്ചാണ് ആര്‍. ശങ്കറി ന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യെ ഒഴിവാക്കി യത് എന്ന് എസ്. എന്‍. ഡി. പി. നേതൃത്വം.

മുഖ്യ മന്ത്രി ഉണ്ടെങ്കില്‍ പ്രധാനമന്ത്രി പങ്കെടു ക്കില്ല എന്ന ഭീഷണി ആയി രുന്നു ബി. ജെ. പി. കേന്ദ്ര നേതൃത്വം മുന്നോട്ടു വെച്ചത് എന്നറി യുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടു ക്കാന്‍ പാടില്ല എന്നും പ്രധാന മന്ത്രി കേരള ത്തില്‍ എത്തുന്ന ആദ്യ ചടങ്ങ് ആയതിനാല്‍ പൂര്‍ണ്ണ മായും ഒരു ‘മോഡി ഷോ’ ആയിരിക്കണം എന്നും ആയിരുന്നു ബി.ജെ.പി.കേന്ദ്ര നേതൃത്വ ത്തിന്റെ ആവശ്യം.

പ്രതിമ അനാച്ഛാദന ചടങ്ങ് 45 മിനിട്ട് പരിപാടിയാണ്. അതില്‍ 35 മിനിട്ടാണ് പ്രധാന മന്ത്രി യുടെ പ്രസംഗം. മുഖ്യമന്ത്രിയെ ഒഴി വാക്കിയ തോടെ ചടങ്ങില്‍ മോഡി യുടെ പ്രസംഗ സമയവും വര്‍ദ്ധിക്കും. മുഖ്യമന്ത്രി യെ അദ്ധ്യക്ഷന്‍ ആയി തീരുമാനി ച്ചിരുന്നപ്പോള്‍ അത് 15 മിനിട്ട് മാത്രമായിരുന്നു.

പുതുക്കിയ പരിപാടി അനുസരിച്ച് ചടങ്ങില്‍ പ്രധാന മന്ത്രി മാത്രമെ പ്രസംഗി ക്കാന്‍ സാദ്ധ്യത യുള്ളു. അങ്ങനെ ചടങ്ങ് പൂര്‍ണ്ണ മായും ‘മോഡി ഷോ’ ആക്കി മാറ്റുവാനാണ് ബി. ജെ. പി. ശ്രമി ക്കുന്നത്. ഇക്കാര്യ ത്തില്‍ പ്രധാന മന്ത്രിയുടെ ഓഫീസും ഇടപെട്ട തായി സൂചന യുണ്ട്. മുഖ്യ മന്ത്രി യെ ക്ഷണിച്ച് നോട്ടീസില്‍ പേരു വെച്ച തിനാല്‍ മാറ്റാന്‍ ആവില്ല എന്ന് എസ്. എന്‍. ഡി. പി. നേതൃത്വം അറിയിച്ചു എങ്കിലും ബി. ജെ. പി. കേന്ദ്ര നേതൃത്വം വഴങ്ങിയില്ല.

ഇതേ ത്തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തില്‍ ചില കേന്ദ്ര ങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ട് വെള്ളാപ്പള്ളി നടേശന്‍ മുഖ്യ മന്ത്രിയെ അറിയി ച്ചിരുന്നു. ‘ഒഴിഞ്ഞു നിന്ന് സഹായിക്കണം’ എന്ന് ഉമ്മന്‍ ചാണ്ടി യോട് വെള്ളാപ്പള്ളി ടെലിഫോണില്‍ അഭ്യര്‍ത്ഥി ക്കുക യായിരുന്നു.

പ്രതിമ അനാച്ഛാദന പരിപാടി ‘സര്‍ക്കാര്‍ ചടങ്ങ്’ അല്ല എന്നും മുഖ്യ മന്ത്രി യുടെ സാന്നിദ്ധ്യം അനിവാര്യമല്ല എന്നുമാണ് ബി. ജെ. പി. നേതൃത്വം നല്‍കുന്ന വിശദീ കരണം.

ശിവ ഗിരി തീര്‍ത്ഥാടന സമ്മേളന ചടങ്ങില്‍ സോണിയ ഗാന്ധി ഉള്‍പ്പെടെ യുള്ള നേതാക്കള്‍ പങ്കെടു ക്കുന്നു ണ്ട്. ഈ ചടങ്ങില്‍ ബി.ജെ.പി. നേതാ ക്കള്‍ക്ക് ക്ഷണം ഇല്ല. ഇതിനുള്ള മറുപടി ആയി ട്ടാണ് ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് നേതാവായ മുഖ്യ മന്ത്രി യെ അകറ്റി നിര്‍ത്തുന്നത് എന്നുള്ള സൂചനയും ബി. ജെ. പി. നേതാക്കള്‍ നല്‍കുന്നു.

- pma

വായിക്കുക: , , ,

Comments Off on മുഖ്യമന്ത്രിയെ മാറ്റിയത് പ്രധാന മന്ത്രി പങ്കെടുക്കില്ല എന്ന ഭീഷണി കാരണം

നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷ വിമര്‍ശന വുമായി പിണറായി വിജയന്‍

December 10th, 2015

pinarayi-vijayan-epathram
കൊച്ചി : പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷ വിമര്‍ശന വു മായി പിണറായി വിജയന്‍ രംഗ ത്ത്. കേരളം സന്ദര്‍ശിക്കുന്ന പ്രധാന മന്ത്രി യു മായി കൂടി ക്കാഴ്ചക്ക് സമയം ചോദിച്ച മുഖ്യ മന്ത്രി ഉള്‍പ്പടെ യുള്ള മന്ത്രി മാരോട് വിമാന ത്താവള ത്തിന്റെ ടെക്‌നിക്കല്‍ ഏരിയ യില്‍ ചെല്ലണം എന്നുള്ള പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശ ത്തെ യാണ് പിണറായി വിജയന്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ വിമര്‍ശിച്ചി രിക്കു ന്നത്.

” പ്രധാന മന്ത്രിയായ ശേഷം ആദ്യ മായി കേരളം സന്ദര്‍ശി ക്കുന്ന നരേന്ദ്ര മോഡിയെ, മുഖ്യ മന്ത്രി ഉൾപ്പെടെ യുള്ള മന്ത്രി മാർ കാണണം എങ്കില്‍ വിമാന ത്താവള ത്തിന്റെ ടെക്‌നിക്കല്‍ ഏരിയ യില്‍ ചെല്ലണം എന്നത് അപമാന കര മാണ്…”  എന്നാണ് പിണറായി യുടെ കുറിപ്പ് തുടങ്ങു ന്നത്.

face-book-post-of-pinarayi-vijayan-ePathram

ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റു വാങ്ങാനും ഹെലി കോപ്റ്റ റില്‍ സഞ്ചരിച്ച് ബി. ജെ. പി. സമ്മേളന ത്തില്‍ പ്രസംഗി ക്കാനും സമയം കണ്ടെത്തുന്ന പ്രധാന മന്ത്രി, കേരള ത്തിലെ മന്ത്രി മാരു മായു ള്ള കൂടി ക്കാഴ്ചക്ക് സമയം അനുവദിക്കാത്ത തിനെ ചോദ്യം ചെയ്യുന്നുണ്ട്.

ഇത്രയും വലിയ അവഹേളനം ഉണ്ടായിട്ടും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പ്രതി കരി ക്കാത്തത് തന്നെ അത്ഭുത പ്പെടുത്തി എന്നും പിണറായി പറയുന്നു. മോഡി ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യേയും തന്റെ പോസ്റ്റില്‍ പിണറായി കുറ്റ പ്പെടുത്തു ന്നുണ്ട്.

കേന്ദ്ര ത്തോടും ബി. ജെ. പി. യോടും ഉള്ള ദാസ്യ മനോ ഭാവ മാണ് ഇതിന് എതിരെ മുഖ്യ മന്തി അടക്ക മുള്ളവര്‍ പ്രതികരി ക്കാത്തത് എന്നും പിണ റായി കുറ്റ പ്പെടു ത്തുന്നു.

- pma

വായിക്കുക: , , , ,

Comments Off on നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷ വിമര്‍ശന വുമായി പിണറായി വിജയന്‍

കോൺഗ്രസ്സിനും ബി.ജെ.പി.ക്കും ബദൽ

April 7th, 2012

brinda-karat-epathram

കോഴിക്കോട് : ഇടതു പക്ഷ ജനാധിപത്യ ശക്തികളുടെ പ്രസക്തിയും യു.പി.എ. സർക്കാരിന് പിന്തുണ പിൻവലിച്ച നടപടിയും സി. പി. ഐ. എം. ശരി വെച്ചു. കോൺഗ്രസ്സിനും ബി. ജെ. പി. നേതൃത്വത്തിലുള്ള മുന്നണിക്കും ഒരു തെരഞ്ഞെടുപ്പ് ബദൽ രൂപീകരിക്കാനുള്ള തീരുമാനവും 20ആം പാർട്ടി കോൺഗ്രസ് ശരി വെച്ചു. 804 പ്രതിനിധികളിൽ 802 പേരും അംഗീകരിച്ചതോടെ പാസായ രാഷ്ട്രീയ പ്രമേയം പാർട്ടിയുടെ ശക്തമായ രാഷ്ട്രീയ വിശകലനങ്ങളുടേയും ദിശാ ബോധത്തിന്റെയും സൂചനയാണെന്ന് പ്രമേയം വിശദീകരിച്ചു കൊണ്ട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചു.

പാർട്ടി പുതിയൊരു മുന്നണിയോ കൂട്ടുകെട്ടോ അല്ല, മറിച്ച് തെരഞ്ഞെടുപ്പ് വരുന്ന മുറയ്ക്ക് രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് രൂപം നൽകുകയാവും ചെയ്യുക എന്നും ബൃന്ദ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചു

April 30th, 2011

punarjanikkaayi-endosulfan-ban-epathram

തിരുവനന്തപുരം : ജൈവ മാലിന്യങ്ങളെ സംബന്ധിച്ച് ജനീവയില്‍ നടന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ അപകടകാരികളായ മാലിന്യങ്ങളെ ആഗോള തലത്തില്‍ നിരോധിക്കുവാനുള്ള കരാറിന്റെ ഭാഗമാക്കി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചു.

സൈലന്റ് വാലി സമരത്തിന്‌ ശേഷം ഇന്ത്യയില്‍ ഇത്രയേറെ ജനശ്രദ്ധ ആകര്‍ഷിച്ച പരിസ്ഥിതി പ്രക്ഷോഭമായ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരത്തോടെ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള തീരുമാനം ജനീവയില്‍ നിന്നും പുറത്തു വന്നതോടെ ഇതിനായി അശ്രാന്തം പരിശ്രമിച്ച പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനങ്ങളുമായി രംഗത്തെത്തി.

endosulfan-banned-epathramവനം വകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവര്‍ത്തകര്‍

കീടനാശിനി ഉല്‍പ്പാദകരുടെ താളത്തിനൊത്ത് നൃത്തം ചെയ്തു കൊണ്ട് ആഗോള നിരോധനത്തെ സമ്മേളനത്തില്‍ എതിര്‍ത്ത്‌ കൊണ്ട് നിലപാട്‌ എടുത്ത ഇന്ത്യക്ക്‌ വന്‍ തിരിച്ചടിയായി ഈ നിരോധനം. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ല എന്നായിരുന്നു കോര്‍പ്പൊറേറ്റ്‌ ഏറാന്‍മൂളികളായ കേന്ദ്ര ഭരണാധികാരികള്‍ ഇത്രയും നാള്‍ പറഞ്ഞു പോന്നത്. ഈ നിലപാട്‌ കഴിഞ്ഞ ദിവസങ്ങളില്‍ പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇനിയും മന്ത്രി സ്ഥാനത്ത് തുടരാന്‍ രമേഷ് അര്‍ഹനല്ല എന്ന് കോണ്ഗ്രസ് നേതാവ്‌ വി. എം. സുധീരന്‍ തന്നെ പ്രസ്താവിച്ചത് യു. പി. എ. സര്‍ക്കാരിനും വിശിഷ്യ കേരളത്തിലെ യു. ഡി. എഫ്. നേതൃത്വത്തിനും വന്‍ നാണക്കേടുമായി.

നാണം കെട്ടവര്‍ക്ക് ഇതൊന്നും പുത്തരി അല്ലെങ്കിലും നാണക്കേടിന്റെ കണക്കുകള്‍ ഈ കാര്യത്തില്‍ എടുത്തു പറയാതെ വയ്യ. കേരളത്തില്‍ മാത്രമല്ലേ ഈ പ്രശ്നമുള്ളൂ? അവിടെ നിങ്ങള്‍ ഇത് നിരോധിക്കുകയും ചെയ്തു. പിന്നെ, ഇന്ത്യ മുഴുവന്‍ നിരോധിക്കണം എന്നും പറഞ്ഞു എന്തിനാ നിങ്ങള്‍ സമരം ചെയ്യുന്നത് എന്നായിരുന്നു കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാറിന്റെ ചോദ്യം.

നിങ്ങള്‍ കാണിക്കുന്ന പഠന റിപ്പോര്‍ട്ട് ഒന്നും പോര. ഇനി പുതിയ ഒരു പഠനം ഞങ്ങള്‍ നടത്തട്ടെ. എന്നിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞ പഠിപ്പുള്ള പ്രധാന മന്ത്രിക്ക്‌ ഇനി പ്രശ്നം നേരിട്ട് കണ്ടു പഠിക്കാന്‍ കാസര്‍കോട്‌ വരേണ്ടി വരില്ല.

കേരളത്തില്‍ നിന്നും സ്റ്റോക്ക്‌ഹോം കണ്‍വെന്ഷനില്‍ പങ്കെടുത്ത പ്രതിനിധികള്‍ നല്‍കിയ പഠന റിപ്പോര്‍ട്ടുകളുടെ കോപ്പികള്‍ എടുത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങള്‍ക്കിടയില്‍ മറ്റു രാഷ്ട്രങ്ങള്‍ വിതരണം ചെയ്തതോടെ ഇന്ത്യയുടെ ഔദ്യോഗിക റിപ്പോര്‍ട്ടിലും കൂടുതല്‍ മതിപ്പ്‌ കേരളത്തിന്റെ റിപ്പോര്‍ട്ടിന് വന്നതിലും വലിയ ഒരു മാനഹാനി എന്തുണ്ട്?

കേരള മുഖ്യ മന്ത്രി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി നിരാഹാരം കിടക്കുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി ജനീവയില്‍ പ്രദര്‍ശിപ്പിച്ചതും ഇത് ലോക നേതാക്കള്‍ ഗൌരവമായി തന്നെ നിരീക്ഷിച്ചതും ശ്രദ്ധേയമായി.

vs-achuthanandan-endosulfan-hunger-strike-epathramമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരം

ഏതായാലും അണ്ണാ ഹസാരെ തുടങ്ങി വെച്ച ജനകീയ മുന്നേറ്റത്തിന്റെ പുതിയ സാദ്ധ്യതകള്‍ വീണ്ടും വ്യക്തമാക്കിയ എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ വിജയം തങ്ങള്‍ക്കു സമ്മാനിച്ച ജാള്യത ഭരണമാറ്റം എന്ന പഞ്ചവത്സര സര്‍ക്കസിലൂടെ കേരള ജനത മെയ്‌ 13 ന് മാറ്റി തരും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ യു. ഡി. എഫ്. നേതാക്കള്‍.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

3 of 4234

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ : ഇന്ത്യന്‍ പ്രതിനിധികള്‍ ആജ്ഞാനുവര്‍ത്തികള്‍
Next »Next Page » വെള്ളാപ്പള്ളി വീണ്ടും ജനറല്‍ സെക്രട്ടറി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine