സൗമ്യയുടെ വിടവാങ്ങല്‍ നടുക്കം ശേഷിപ്പിച്ച്

February 7th, 2011

violence-against-women-epathram

തൃശ്ശൂര്‍: രാത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ വയ്യാത്ത നാടായി കേരളമെന്നതിന് ഇനി മറ്റൊരു തെളിവു കൂടി. ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലയ്ക്കല്‍ ഗണേശന്റെയും സുമതിയുടെയും മകള്‍ സൗമ്യ(23) യാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി കൊച്ചി – ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കിടയില്‍ ക്രൂരമായി മാനഭംഗ ത്തിനിരയായി ഇന്നലെ വൈകിട്ട് മൂന്നിനു മരണത്തിനു കീഴടങ്ങിയത്.

വിവാഹ സ്വപ്നങ്ങളും മനസില്‍ താലോലിച്ച്, പിറ്റേന്നു നടക്കാനിരുന്ന പെണ്ണു കാണല്‍ ചടങ്ങിനായി ജോലി സ്ഥലത്തു നിന്നു മടങ്ങിയ സൗമ്യ, സ്വപ്നങ്ങളില്ലാത്ത ലോകത്തേയ്ക്കു നിഷ്‌കരുണം വലിച്ചെറിയപ്പെട്ടതു കേരളക്കരയുടെ വിട്ടു മാറാത്ത നടുക്കമായി തുടരും. പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്കായിപ്പോയ സൗമ്യക്ക്, കടന്നു വന്ന കാപാലികനില്‍ നിന്നു രക്ഷ നേടാന്‍ മാര്‍ഗങ്ങളൊന്നു മില്ലായിരുന്നു. എന്നിട്ടും അവള്‍ പരമാവധി ചെറുത്തു. അക്രമിയുടെ ചര്‍മം വരെ പറിച്ചെടുത്തിട്ടും അവള്‍ മോചിതയായില്ല. അവളുടെ നിലവിളി പാസഞ്ചര്‍ ട്രെയിനിന്റെ ചൂളം വിളിയില്‍ കുരുങ്ങി. നിസഹായയായ അവള്‍ ട്രെയിനിനു പുറത്തേക്കു തള്ളിയിടപ്പെട്ടു. ട്രാക്കില്‍ തലയിടിച്ചു ബോധ ശൂന്യയായിട്ടും അവളെ വിട്ടു മാറാന്‍ കണ്ണില്‍ച്ചോരയില്ലാത്ത, ക്രൂരതയുടെ പര്യായമായ നരാധമന്‍ തയാറായില്ല. ഒടുവില്‍ ക്രൂരതയുടെ കൈകള്‍ നീണ്ടു വരാത്ത ലോകത്തേക്ക് അവള്‍ യാത്രയായി.

വീടിന്റെ ഏക ആശ്രയമായിരുന്നു സൗമ്യ. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ ജോലി ചെയ്തു പോറ്റിയത് ഈ പെണ്‍കുട്ടി യായിരുന്നു. ആ വിളക്കു നിര്‍ദയം തല്ലിക്കെടുത്തിയ സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അവളുടെ ജീവനു വേണ്ടി പ്രാര്‍ഥിക്കാത്ത സുമനസുകളില്ല. പക്ഷേ, പ്രാര്‍ഥനകള്‍ക്കും വിദഗ്ധ ചികിത്സകള്‍ക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. ജീവച്ഛവമായി ആശുപത്രിയിലെ പേരറിയാത്ത മെഷിനുകള്‍ക്കും രൂക്ഷ ഗന്ധമുള്ള മരുന്നുകള്‍ക്കും മധ്യേ അഞ്ചു രാപ്പകലുകള്‍. പിന്നെ അവള്‍ അകാലത്തില്‍ മരണത്തെ പുല്കി. തലയുടെ ഇടതു ഭാഗത്തിനേറ്റ ആഘാതം മൂലമുണ്ടായ മസ്തിഷ്‌ക ക്ഷതവും ക്രമേണ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണ കാരണം. ചികിത്സയുടെ ഒരു ഘട്ടത്തിലും ബോധമുണ്ടായില്ല. താടിയെല്ല് തകര്‍ന്നിരുന്നു. ഏഴ് പല്ലുകള്‍ നഷ്ടപ്പെട്ടു. തലച്ചോറില്‍ രക്തം കട്ട കെട്ടി നിന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡു തന്നെ രൂപീകരിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി.

റെയില്‍വേയുടെ അനാസ്ഥ, ട്രെയിനുകളിലെ സുരക്ഷാക്കുറവ്, അക്രമികളുടെ വിളയാട്ടം. അധികൃതര്‍ക്ക് നിരത്താന്‍ കാരണങ്ങള്‍ നിരവധി യുണ്ടാകും. നഷ്ടപ്പെട്ടത് അവളുടെ മാനവും, പിന്നെ ജീവിതവുമാണ്. അവളുടെ കുടുംബത്തിന്റെ തീരാ നഷ്ടം നാടിന്റെ വലിയൊരു മുറിവു മായിരിക്ക യാണിന്ന്. ഇനിയൊരു പെണ്‍കുട്ടിക്കും ഈയൊരു ദുരവസ്ഥ ഉണ്ടാവല്ലേ എന്ന പ്രാര്‍ഥനയോടെയാണ് കേരളം സൗമ്യയെന്ന ഹതഭാഗ്യക്ക് യാത്രാമൊഴി ചൊല്ലിയത്.

-

വായിക്കുക: , , , ,

1 അഭിപ്രായം »

വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ: വിദ്യാര്‍ത്ഥിനിയെ പിടികൂടി

February 7th, 2011

girl-in-bathroom-epathram

കൊല്ലം: കൊല്ലത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ പിടി കൂടി. വയനാട് സ്വദേശിനിയായ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ നഗ്നത പകര്‍ത്തുവാനായി കുളിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ചത്. ക്യാമറ തുണിക്കുള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കു കയായിരുന്നു. കുളിമുറിയില്‍ കയറിയ മറ്റൊരു പെണ്‍കുട്ടിയുടെ കൈ തട്ടി തുണിയും ക്യാമറയും താഴെ വീണു. ക്യാമറ കണ്ടെത്തിയ പെണ്‍കുട്ടി മറ്റുള്ളവരെയും മേട്രനേയും പ്രിസിപ്പലിനെയും വിവരം അറിയിക്കു കയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്യാമറ വെച്ചതിനു പിന്നില്‍ വയനാട് സ്വദേശിനിയായ യുവതിയാണെന്ന് മനസ്സിലായി. തുടര്‍ന്ന് പോലീസിലും യുവതിയുടെ വീട്ടിലും വിവരം അറിയിച്ചു. സ്വന്തം നഗ്നത കാണുവാനാ‍ണ് ക്യാമറ സ്ഥാപിച്ചതെന്ന് ആദ്യം യുവതി പറഞ്ഞെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന കാമുകന്റെ നിര്‍ദ്ദേശ പ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്നു യുവതി പറഞ്ഞതായാണ് സൂചന. ഇതിനു മുമ്പ് ഇത്തരത്തില്‍ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് അറിയുവാനായി യുവതിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ്‌ ചെയ്തു. യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മകരജ്യോതി മനുഷ്യ സൃഷ്ടി ആണോ എന്ന് വ്യക്തമാക്കണം : ഹൈക്കോടതി

January 20th, 2011

makara-jyoti-epathram

എറണാകുളം : മകര ജ്യോതി മനുഷ്യ സൃഷ്ടിയാണോ എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ബഞ്ച് ആവശ്യപ്പെട്ടു. നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തിന്റെ കേസില്‍ വാദം കേള്‍ക്കുന്നതിന് ഇടയിലാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉള്ള ഹൈക്കോടതി ബഞ്ച് ദേവസ്വം ബോര്‍ഡിനോട് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുവാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് ബോര്‍ഡിന്റെ ഭാഗത്തു നിന്നും മറുപടി പറഞ്ഞപ്പോള്‍ ചില സമയങ്ങളില്‍ വിശ്വാസത്തിന്റെ കാര്യത്തിലും ഇടപെടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പൊന്നമ്പല മേട്ടില്‍ ആര്‍ക്കും പ്രവേശനം ഇല്ലെങ്കില്‍ അവിടെ എങ്ങിനെ മനുഷ്യര്‍ എത്തുന്നു എന്നും കോടതി ചോദിച്ചു. വേണ്ടത്ര സുരക്ഷാ സന്നാഹങ്ങളും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കാന്‍ ആകില്ലെങ്കില്‍ തീര്‍ഥാടകരെ പുല്ലുമേട്ടിലേക്ക് കടത്തി വിടാതിരുന്നു കൂടെ എന്നും കോടതി ചോദിച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പുല്ലുമേട്ടിലേക്ക് തീര്‍ഥാടകരേയും വാഹനങ്ങളേയും കടത്തി വിട്ടതും, കടകള്‍ക്ക് അനുമതി നല്‍കിയതും എങ്ങിനെയെന്നും കോടതി ചോദിച്ചു. പുല്ലുമേട് ദുരന്തം സംബന്ധിച്ച് പോലീസും, വനം വകുപ്പും, ദേവസ്വം ബോര്‍ഡും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ പൊരുത്തക്കേടുള്ളതായും സൂചനയുണ്ട്.

– എസ്. കുമാര്‍

makara-jyoti-fire-lighting-epathram

തീ കൊളുത്തുന്ന സിമന്റ് തറ

മകര വിളക്കിന് തീ കത്തിക്കുന്നത് മുകളില്‍ കാണുന്ന സിമന്റ് തറയിലാണ് എന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടുള്ള സിനോഷ്‌ പുഷ്പരാജന്‍ തന്റെ ബ്ലോഗില്‍ വിവരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്തു വായിക്കാം.

കൈരളി ടി. വി. ക്യാമറാ സംഘത്തോടൊപ്പം 2000ല്‍ പൊന്നമ്പലമേട് സന്ദര്‍ശിച്ച മനോജ്‌ കെ. പുതിയവിളയുടെ വീഡിയോ റിപ്പോര്‍ട്ട് താഴെ കാണാം:

ശബരിമലയിലെ മകരവിലക്ക് മനുഷ്യന്‍ തെളിയിക്കുന്നത് ആണെന്നും ഇതില്‍ അത്ഭുതകരമായി ഒന്നുമില്ല എന്നും ഇടതു പക്ഷ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരി മലയില്‍ മകര വിളക്ക് സമയത്ത് സന്നിഹിതനായിരുന്ന താന്‍ ഇത് നേരിട്ട് കണ്ടു ബോദ്ധ്യപ്പെട്ടതാണ് എന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ മകര വിളക്ക് തെളിയുന്നത് തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത വനത്തിലാണ് എന്നും അതിനാല്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നുമാണ് ഇതേ പറ്റി ദേവസ്വം ബോര്‍ഡിന്റെ നിലപാട്‌.

മകരവിളക്ക്‌ അവിടെ തീ ഇട്ട് തെളിയിക്കുന്നതാണ് എന്ന് ശബരി മല തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നത് താഴെ ഉള്ള വീഡിയോയില്‍ കാണാം:

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ ടി. എന്‍. ഗോപകുമാര്‍ കേരളകൌമുദിയില്‍ വ്യാജാഗ്നി എന്ന പേരില്‍ എഴുതിയ പ്രസിദ്ധമായ ലേഖനം ഇവിടെ ക്ലിക്ക്‌ ചെയ്തു വായിക്കാം.

- സ്വ.ലേ.

വായിക്കുക: , , , ,

3 അഭിപ്രായങ്ങള്‍ »

ശ്രീനിജന് എതിരെ വിജിലന്‍സ്‌ അന്വേഷണം

January 14th, 2011

pv-srinijin-epathram

തിരുവനന്തപുരം : മുന്‍ ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി. വി ശ്രീനിജിന്‍ വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചു എന്ന ആരോപണത്തെ കുറിച്ച് വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവിട്ടു. ഒരു സ്വകാര്യ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഈ കാര്യം അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജുഡീഷ്യല്‍ ആക്ടിവിസം കോര്‍പ്പൊറേറ്റ്‌ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍

January 7th, 2011

lady-of-justice-epathram

തിരുവനന്തപുരം : സാധാരണ ജനത്തിന്റെ ഉന്നമനത്തിനായി നീതി പീഠങ്ങള്‍ മൌലിക അവകാശങ്ങളും സമത്വവും ഉയര്‍ത്തി പിടിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു സ്വതന്ത്ര ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍. ജസ്റ്റിസ്‌ ഭഗവതി, ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ്‌ ചിന്നപ്പ റെഡ്ഢി എന്നിവര്‍ ഇത്തരത്തില്‍ ഭരണഘടനയെ നിര്‍വചിച്ച ന്യായാധിപന്മാര്‍ ആയിരുന്നു. എന്നാല്‍ ഇന്നത്തെ നവ പുരോഗമന വാദ ചിന്താഗതി ഇത്തരം “പഴഞ്ചന്‍” ആദര്‍ശങ്ങളെ പുറന്തള്ളു ന്നതിലേക്കാണ് അടുത്ത കാലത്ത് വന്ന പല കോടതി വിധികളും വിരല്‍ ചൂണ്ടുന്നത്.

കൊക്കകോള യ്ക്കെതിരെയുള്ള കേസില്‍ പലപ്പോഴും ബഹുരാഷ്ട്ര കമ്പനിയുടെ വ്യാപാര താല്‍പര്യങ്ങള്‍ ആയിരുന്നു പൊതു ജനത്തിന്റെ ആരോഗ്യത്തേക്കാള്‍ കോടതിയെ ആകുലപ്പെടുത്തിയത്. കേരള ഹൈക്കോടതിയുടെ ബന്ദ് നിരോധനം, വിദ്യാര്‍ത്ഥി രാഷ്ട്രീയം നിഷേധിക്കുക വഴി അവരുടെ ജനാധിപത്യ അവകാശത്തിന്മേലുള്ള കടന്നു കയറ്റം, എന്നിവയിലെല്ലാം കണ്ടത്‌ നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് ഭരണ ഘടനയെ വ്യാഖാനം ചെയ്ത് ഭരണ ഘടന വിഭാവനം ചെയ്ത ജനാധിപത്യ തത്വങ്ങളെ തുരങ്കം വെയ്ക്കുന്നതാണ്.

കേരളത്തിന്‌ വെളിയിലും ഇത് തന്നെ സ്ഥിതി. തമിഴ്നാട്ടിലെ ഭാരത്‌ അലുമിനിയം കമ്പനി 170000 തൊഴിലാളികളെ പിരിച്ചു വിടാന്‍ തീരുമാനം എടുത്തപ്പോഴും സമരം ചെയ്യാനുള്ള അവകാശത്തെ കോടതി തടയുകയാണ് ഉണ്ടായത്‌.

നവ പുരോഗമന കാഴ്ചപ്പാട്‌ ഇന്ത്യയിലെ ജുഡീഷ്യറിയെ ബാധിക്കുന്നതിന് മുന്‍പായിരുന്നു സര്‍ക്കാര്‍ കോളജുകള്‍ ഈടാക്കുന്ന ഫീസിനെക്കാള്‍ അധികം ഫീസ്‌ സ്വകാര്യ കോളജുകള്‍ ഈടാക്കരുത് എന്ന് മോഹിനി ജെയിന്‍ കേസില്‍ കോടതി വിധിച്ചത്‌. ഭരണ ഘടനയുടെ 21 ആം വകുപ്പില്‍ പെടുന്ന ജീവിക്കാനുള്ള മൌലിക അവകാശമായാണ് അന്ന് വിദ്യാഭ്യാസത്തെ കോടതി കണ്ടത്‌. ജീവിക്കാനുള്ള അവകാശം അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് എന്നും അന്തസായി ജീവിക്കാന്‍ വിദ്യാഭ്യാസം നേടേണ്ടത് ആവശ്യമാണ്‌ എന്നും അന്ന് കോടതി നിര്‍വചിച്ചു. പിന്നീട് വന്ന ഉണ്ണികൃഷ്ണന്‍ കേസില്‍ വിദ്യാഭ്യാസം നല്‍കേണ്ടത് മൌലിക അവകാശമാണ് എന്ന് കോടതി പറഞ്ഞില്ലെങ്കിലും ഇന്ത്യയില്‍ വിദ്യാഭ്യാസം ഒരു വ്യവസായമായി കണക്കാക്കുന്നില്ല എന്ന് പറയാന്‍ കോടതി മറന്നില്ല. എന്നാല്‍ നവ പുരോഗമന കാലഘട്ടത്തിലെ ടി. എം. എ. പൈ ഫൌണ്ടേഷന്‍ കേസില്‍ കോടതി തീര്‍ത്തും വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്‌. ഉയര്‍ന്ന ഫീസ്‌ നല്‍കി വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാധാരണ വിദ്യാര്‍ത്ഥികളെ കുറിച്ചായിരുന്നു മോഹിനി ജെയിന്‍ കേസില്‍ കോടതിയുടെ ഉല്‍ക്കണ്ഠ എങ്കില്‍ വിദ്യാഭ്യാസം ഒരു വ്യവസായമാണ് എന്ന് അംഗീകരിച്ച കോടതി സ്വകാര്യ വ്യവസായ സംരംഭകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ടി. എം. എ. പൈ ഫൌണ്ടേഷന്‍ കേസില്‍ വ്യഗ്രത കാണിച്ചത്‌.

കോര്‍പ്പൊറേറ്റ് അജണ്ടകള്‍ സംരക്ഷിക്കാനും ഭരണ ഘടന കനിഞ്ഞു നല്‍കുന്ന അല്‍പ്പമാത്രമായ അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടാനും ജുഡീഷ്യല്‍ ആക്ടിവിസം എന്ന ആയുധം പുറത്തെടുക്കുന്ന നീതി പീഠങ്ങള്‍ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്ന കര്‍ഷകനെ രക്ഷിക്കാനോ കട ബാദ്ധ്യത കൊണ്ട് പൊറുതി മുട്ടുന്ന കൃഷിക്കാരനെ രക്ഷിക്കാനോ ഈ ആക്ടിവിസമൊന്നും കാണിക്കാറില്ല.

ജന വിരുദ്ധ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാവുമ്പോള്‍ അതിനെ തടയാനുള്ള ബാദ്ധ്യതയുള്ള ജുഡീഷ്യറി തന്നെ പൊതു ജനത്തിന്റെ യോഗം ചേരാനുള്ള അവകാശത്തിന് കടിഞ്ഞാണിട്ട വിരോധാഭാസമാണ് പാതയോരത്തെ പൊതു യോഗങ്ങള്‍ നിരോധിച്ച നടപടിയിലൂടെ കണ്ടത്‌. ആലുവ റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ പൊതു യോഗം നടക്കുന്നതിന് എതിരെ നല്‍കിയ ഹര്‍ജിയാണ് ഈ വിധിക്ക്‌ കാരണമായത്‌. ഇത്തരത്തില്‍ യോഗം നടക്കുന്നത് തൊട്ടടുത്തുള്ള പൊതു നിരത്തിലെ വാഹന ഗതാഗതത്തിന് തടസ്സമാകുന്നു എന്നും ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ലംഘനമാണ് എന്നുമായിരുന്നു പരാതി.

ഇത്തരമൊരു പരാതി ലഭിച്ചാല്‍ അതിന്റെ ഗുണ ദോഷങ്ങള്‍ വിശദമായി പഠിക്കേണ്ട കോടതി സര്‍ക്കാരിന്റെ പക്ഷം കേള്‍ക്കാന്‍ പോലും തയ്യാറായില്ല. പൊതു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റോഡരികില്‍ യോഗം ചേരുന്നത് ജനാധിപത്യ ഇന്ത്യയില്‍ സര്‍വ സാധാരണമാണ്. പ്രത്യേകിച്ച് രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തില്‍. അപൂര്‍വം ചില വലിയ യോഗങ്ങളില്‍ ഒഴികെ ഇത് വലിയ ഗതാഗത പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറുമില്ല.

സായുധരല്ലാതെ സംഘം ചേരാനുള്ള അവകാശം ഇന്ത്യന്‍ ഭരണ ഘടന അനുവദിച്ചിട്ടുള്ളതാണ്. പൊതു സ്ഥലത്ത് ഇത്തരത്തില്‍ സംഘം ചേരാനും, യോഗത്തില്‍ പങ്കെടുക്കാനും, സര്‍ക്കാരിന്റെ നിയന്ത്രണമില്ലാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഇതില്‍ പെടുന്നു. ഈ അവകാശങ്ങള്‍ എടുത്തു കളയുന്ന തരത്തില്‍ നിയമ നിര്‍മ്മാണം നടത്തുന്നതും ഭരണ ഘടന വിലക്കുന്നുണ്ട്. ഇത്തരം നിയമങ്ങള്‍ക്ക് സാധുത ഉണ്ടാവുന്നതല്ല എന്നും ഭരണ ഘടന വ്യക്തമാക്കുന്നു.

പാതവക്കില്‍ പൊതു യോഗങ്ങള്‍ നിരോധിക്കുന്നതിന് കോടതി പറഞ്ഞ കാരണങ്ങള്‍ പരിഹാസ്യമാണ്. ഗതാഗത കുരുക്കുകള്‍ക്കൊപ്പം, ചീറി പാഞ്ഞു വരുന്ന വാഹനങ്ങള്‍ ജനക്കൂട്ടത്തിലേക്ക്‌ ഇരച്ചു കയറി ആളപായം ഉണ്ടാക്കും എന്നും ആശങ്ക പൂണ്ടു കോടതി.

ഫീസടയ്ക്കാന്‍ നിര്‍വാഹം ഇല്ലാതെ, പഠനം തുടരാന്‍ ആവാത്ത വിഷമം മൂലം ആത്മഹത്യ ചെയ്യുന്ന ഭാവി തലമുറയെ രക്ഷിക്കാനോ, കട ബാദ്ധ്യത മൂലം ജീവിക്കാന്‍ ആവാതെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ രക്ഷിക്കാനോ താല്പര്യം കാണിക്കാത്ത കോടതി, ജോലി നഷ്ടപ്പെട്ട് ജീവിക്കാനുള്ള മാര്‍ഗ്ഗം ഇല്ലാതായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക്‌ പ്രതിഷേധിക്കാനുള്ള അവസരം നിഷേധിക്കുന്ന കോടതി, പക്ഷെ ചീറി പാഞ്ഞു വരുന്ന വാഹനങ്ങളില്‍ നിന്നും പാത വക്കില്‍ യോഗം ചേരുന്ന പൊതു ജനത്തിനെ രക്ഷിക്കാനും, വാഹനങ്ങളുടെ സുഗമമായി യാത്ര ഉറപ്പു വരുത്താനും കാണിക്കുന്ന ഔത്സുക്യം അധികാര സ്ഥാനങ്ങ ള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ അവസാന ചലനം പോലും ഇല്ലാതാക്കാനും, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക്‌ അനുകൂലമായി ഭരണ ഘടനയെ നിര്‍വചിക്കാനുമുള്ള കോര്‍പ്പൊറേറ്റ്‌ ശക്തികളുടെ സംഘടിത നീക്കമാണ് എന്നത് നിഷേധിക്കാനാവില്ല.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

133 of 1391020132133134»|

« Previous Page« Previous « വഴിയോര പൊതുയോഗം : നിരോധനം സുപ്രീം കോടതി ശരി വെച്ചു
Next »Next Page » വിവരാവകാശ പ്രവര്‍ത്തകന്‍ ചന്ദ്രകുമാര്‍ അന്തരിച്ചു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine