മുല്ലപെരിയാര്‍ പ്രസ്താവന; ചിദംബരത്തിനെതിരെ വ്യാപക പ്രതിഷേധം

December 17th, 2011

chidambaram-epathram

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവന കൂടുതല്‍ വിവാദമാകുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നിന്നും മറ്റു പാര്‍ട്ടികളും വളരെ ശക്തമായാണ് ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ രംഗത്ത്‌ വന്നത്. ചിദംബരത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ചിദംബരത്തിന്റെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് മന്ത്രി കെ. എം. മാണിയും പ്രതികരിച്ചു. കേരളത്തിനെതിരായ പ്രസ്താവനയോടെ ചിദംബരത്തിന് കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യത ഇല്ലാതായിയെന്ന് ജലവിഭവമന്ത്രി പി. ജെ. ജോസഫ് പറഞ്ഞു. ചിദംബരത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും മന്ത്രി ജോസഫ് പറഞ്ഞു. കേന്ദ്രമന്ത്രിയായ ചിദംബരം ഒരു പ്രാദേശിക നേതാവിന്റെ ഭാഷയില്‍ സംസാരിച്ചത് ശരിയായില്ലെന്നും വളരെ ബാലിശമായ പ്രസ്താവനയായിപ്പോയി ചിദംബരത്തിന്‍റെ പ്രസ്താവന എന്ന് കോണ്‍ഗ്രസ് എം. പിമാരായ എം.ഐ.ഷാനവാസും പ്രസ്താവന ഉടന്‍ പിന്‍വലിക്കണമെന്ന് പി. ടി. തോമസും ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ഒരു കേന്ദ്രമന്ത്രി മുന്‍കൂട്ടി പ്രസ്താവിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വി. എം. സുധീരന്‍ പ്രതികരിച്ചു.
പ്രതിപക്ഷവും ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നു. ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുറ്റകരമായ ഇടപെടലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയതെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചിദംബരത്തെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് മുന്‍മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ചിദംബരം പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ അഭിപ്രായമാണോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. കേസില്‍ മാധ്യസ്ഥം വഹിക്കേണ്ടവര്‍ തമിഴ്‌നാടിന് വേണ്ടി നിലകൊള്ളുമ്പോള്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുന്‍മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ചിദംബരത്തിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബി. ജെ. പി. നേതാവ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയും പറഞ്ഞു

-

വായിക്കുക: , , , , ,

Comments Off on മുല്ലപെരിയാര്‍ പ്രസ്താവന; ചിദംബരത്തിനെതിരെ വ്യാപക പ്രതിഷേധം

പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ സമരം: ഇരുപതു പേര്‍ അറസ്റ്റില്‍

December 17th, 2011

coca-cola-epathram

പ്ലാച്ചിമട: കൊക്കക്കോള കമ്പനിക്കുള്ളില്‍ പ്രവേശിച്ച് കൊക്കക്കോള കമ്പനിയുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച 20 പ്ലാച്ചിമട സമരസമിതി-ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. വിളയോടി വേണുഗോപാലന്‍, കെ സഹദേവന്‍, കന്നിയമ്മ, തങ്കമണിയമ്മ, മുത്തുലക്ഷ്മി അമ്മ, പാപ്പമ്മ, ടി.കെ വാസു. എന്‍ സുബ്രമണ്യന്‍, വി സി ജെന്നി, എന്‍ പി ജോണ്‍സണ്‍, പുതുശ്ശേരി ശ്രീനിവാസന്‍, പി എ അശോകന്‍, ഫാ അഗസ്റ്റിന്‍ വട്ടോളി, കെ വി ബിജു, സുദേവന്‍, അഗസ്റ്റിന്‍ ഒലിപ്പാറ, സുബിദ് കെ എസ്, ശക്തിവേല്‍, പളനിച്ചാമി, മുത്തുച്ചാമി തുടങ്ങിയവരാണ് അറസ്റ്റിലായത്.
രാവിലെ 10 മണിക്ക് കന്നിമാരിയില്‍ നിന്നും ആരംഭിച്ച അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ബഹുജനമാര്‍ച്ച് പ്ലാച്ചിമട കൊക്കക്കോള കമ്പനിക്ക് മുന്നിലേക്ക് വന്നപ്പോള്‍ പോലീസ് വലയം ഭേദിച്ച് അകത്തുകടക്കാന്‍ പ്രവേശിച്ചവരാണ് പിടിയിലായത്.

-

വായിക്കുക: ,

Comments Off on പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ സമരം: ഇരുപതു പേര്‍ അറസ്റ്റില്‍

മുല്ലപ്പെരിയാര്‍: ഉമ്മന്‍‌ചാണ്ടിയും വി. എസും. പ്രധാനമന്ത്രിയെ കാണും

December 11th, 2011

V.S.-Achuthanandan-Oommen-Chandy-epathram

ആലുവ: കേരളത്തിലെ ജനങ്ങളുടെ വികാരവും മുല്ലപ്പെരിയാര്‍ വിഷയത്തിന്‍റെ ഗൗരവവും കണക്കിലെടുത്ത്‌ പ്രധാനമന്ത്രിയേക്കാണാന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം പോകാന്‍ തയാറാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കണമെന്ന കാര്യം ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഈ മാസം 13നോ 14നോ ആയിരിക്കും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുക എന്നും ഇക്കാര്യത്തെക്കുറിച്ച്‌ മുഖ്യമന്ത്രി അറിയിക്കുമെന്നും വി. എസ് പറഞ്ഞു. ശനിയാഴ്ച ആലുവ പാലസില്‍ വെച്ച് മുഖ്യമന്ത്രി വി. എസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

-

വായിക്കുക: , ,

Comments Off on മുല്ലപ്പെരിയാര്‍: ഉമ്മന്‍‌ചാണ്ടിയും വി. എസും. പ്രധാനമന്ത്രിയെ കാണും

എ.ജിക്കെതിരെ നടപടിവേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

December 7th, 2011

dandapani-epathram

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേരളത്തിനെതിരെ വിവാദ സത്യവാങ്മൂലം നല്‍കിയ അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണിക്കെതിരെ നടപടി വേണ്ടെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണി മന്ത്രിസഭാ യോഗത്തില്‍ ഹാജരായി വിശദീകരണം കേട്ടതിനു ശേഷമാണ് തീരുമാനം. എന്നാല്‍ എ. ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനൊപ്പം അനുബന്ധ സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പി. കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി. ജെ ജോസഫ് എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വിശദീകരണം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് മാത്രമാണ് താന്‍ കോടതിയെ അറിയിച്ചതെന്നും ജലനിരപ്പും ഡാം സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും എ. ജി വ്യക്തമാക്കി. എ. ജിക്കൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാര്‍ എം. കെ പരമേശ്വരന്‍ നായര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മേധാവി കെ. ബി വത്സല കുമാരി എന്നിവരും യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കി.

-

വായിക്കുക: , , ,

Comments Off on എ.ജിക്കെതിരെ നടപടിവേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

പ്രകൃതി വാതകത്തില്‍ ഓടും കെ. എസ്. ആര്‍. ടി. സി. ബസുകള്‍ വരുന്നു

December 7th, 2011

ksrtc-bus-epathram

കൊച്ചി : സംസ്ഥാനത്തെ കെ. എസ്. ആര്‍. ടി. സി ബസ്സുകള്‍ പ്രകൃതിവാതകത്തില്‍ ഓടിക്കാന്‍ ശ്രമം തുടങ്ങി. രണ്ടായിരം കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് പ്രകൃതിവാതക വിതരണത്തിനായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ബസ്സുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറുന്നത്. കെ. എസ്. ആര്‍. ടി. സി യുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമായി ബാധിക്കാതിരിക്കനുമാണ് പ്രകൃതി വാതകം ഉപയോഗിക്കാന്‍ തീരുമാനിച്ചത്‌ എന്ന് കെ. എസ്. ആര്‍. ടി. സി അധികൃതര്‍ പറഞ്ഞു. കേരളസംസ്ഥാന വ്യവസായ വിതരണ കോര്‍പ്പറേഷന്‍ നോയിഡയിലെ ഗെയിലുമായി ചേര്‍ന്ന് രൂപവത്ക്കരിച്ച കേരള ഗെയില്‍ ഗാസ് ലിമിറ്റഡ് ആണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സി. എന്‍. ജി സ്റ്റേഷനുകള്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ കെ. എസ്. ആര്‍. ടി. സിക്ക് ആറായിരം ബസുകളാണ് ഉള്ളത് സി. എന്‍. ജിയിലേക്ക് മാറുന്നതിലൂടെ ഇന്ധന ഇനത്തില്‍ ഏറെ സാമ്പത്തിക ലാഭം ഉണ്ടാകും

-

വായിക്കുക: ,

Comments Off on പ്രകൃതി വാതകത്തില്‍ ഓടും കെ. എസ്. ആര്‍. ടി. സി. ബസുകള്‍ വരുന്നു


« Previous Page« Previous « അമൃതയില്‍ നഴ്‌സുമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു
Next »Next Page » എ.ജിക്കെതിരെ നടപടിവേണ്ടെന്ന് മന്ത്രിസഭാ തീരുമാനം »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine