മുല്ലപ്പെരിയാറില്‍ നിറയെ ഉപവാസ സമരങ്ങള്‍: വി എസും ഉപവാസം തുടങ്ങി

December 7th, 2011

vs-achuthanandan-shunned-epathram

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ബുധനാഴ്ച വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ ഉപവസം തുടങ്ങി. മുല്ലപെരിയറില്‍ അര ഡസനോളം നിരാഹാര സമരങ്ങളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ചപ്പാത്തിലെ മുപ്പപ്പെരിയാര്‍ നിരാഹാര സത്യാഗ്രഹ സമരം 11 ദിവസം പിന്നിട്ടു. റിലേ ഉപവാസം 1810 ദിവസം കഴിഞ്ഞു. എം. എല്‍. എ മാരായ റോഷി അഗസ്റ്റിനും കെ അജിത്തും ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സ്ഥിരം സമരപ്പന്തലില്‍ നിരാഹാരം തുടരുകയാണ്. വണ്ടിപ്പെരിയാറില്‍ എസ്. രാജേന്ദ്രന്‍ നടത്തുന്ന ഉപവാസം ആറ് ദിവസം പിന്നിട്ടു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പൊലീസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു ചപ്പാത്തില്‍ സമര സമിതി നേതാക്കളുടേയും എം എല്‍ എ മാരുടേയും ഉപവാസം തുടരുകയാണ്. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി ഇ എം ആഗസ്തി വണ്ടിപ്പെരിയാറില്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു.

-

വായിക്കുക: , , ,

Comments Off on മുല്ലപ്പെരിയാറില്‍ നിറയെ ഉപവാസ സമരങ്ങള്‍: വി എസും ഉപവാസം തുടങ്ങി

മുല്ലപ്പെരിയാര്‍ : കേന്ദ്രം കേരളത്തോടൊപ്പം എന്ന് ഉമ്മന്‍ചാണ്ടി

December 7th, 2011

oommen-chandy-epathram

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടൊപ്പമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേരളത്തിന്റെ ഉല്‍ക്കണ്ഠ കേന്ദ്രത്തെ അറിയിച്ചപ്പോള്‍ തികച്ചും അനുകൂലമായ നിലപാടാണ് ലഭിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ അണക്കെട്ട് പണിയുന്നതിനെ തമിഴ്നാട് എന്തിനാണ് എതിര്‍ക്കുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ജലം പങ്കു വെയ്ക്കുന്നതിനെ കുറിച്ചാണ് ഇപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഈ ഒരു ആശങ്കയില്ല. സുപ്രീം കോടതിയെ മാനിക്കുന്നുണ്ടെങ്കിലും ഈ കാര്യത്തില്‍ കാലവിളംബം അനുവദിക്കാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്

December 3rd, 2011

PC George-epathram

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്കെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രംഗത്ത്‌ വന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഹൈക്കോടതിയില്‍ പരാമര്‍ശം നടത്തിയ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണന്നും, അഡ്വക്കേറ്റ് ജനറല്‍ വെറും പൊട്ടനും തൊപ്പിയാനുമാണെന്നും പി.സി.ജോര്‍ജ് പരിഹസിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പും ജനങ്ങളുടെ ആശങ്കയും തമ്മില്‍ ഒരു ബന്ധമില്ലെന്നും ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാമിന് വെള്ളം താങ്ങാനാവുമെന്നും, അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയിലെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനെതിരെ ഭരണ കക്ഷിയിലെ തന്നെ പല പ്രമുഖരും രംഗത്ത്‌ വന്നിരുന്നു.
എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കാരിന്‍റെ അഭിപ്രായം അതേപടി കോടതിയില്‍ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിനാല്‍ താന്‍ തെറ്റുകാരനല്ലെന്നും ഇതിന്‍റെ പേരില്‍ രാജിവെച്ചു പോകില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി വ്യക്തമാക്കി.

-

വായിക്കുക: , , ,

Comments Off on അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്

ഡാം നിര്‍മ്മിക്കാനുള്ള പണം ഞങ്ങള്‍ കണ്ടെത്തും: വി എസ്

November 30th, 2011

vs-achuthanandan-shunned-epathram

മുല്ലപ്പെരിയാര്‍: കോടതിയും സര്‍ക്കാരും അനുവാദം നല്‍കിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ എല്‍‍. ഡി. എഫ് തയാറാണെന്ന് പ്രതിപക്ഷ നേതാവ്‌ വി. എസ്‌ അച്യുതാനന്ദന് പറഞ്ഞു. മുല്ലപ്പെരിയാറിലേക്ക് പുറപ്പെട്ട അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഡാം കെട്ടാനുള്ള പണം കണ്ടെത്താന്‍ അനുവാദം ലഭിച്ചാല്‍ ജനങ്ങളില്‍ നിന്നു സമാഹരിക്കാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കും. എല്‍. ഡി. എഫിന് കേരള ജനതയുടെ ജീവനാണ് വലുതെന്നും ഡാം കെട്ടാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിസംഗത വെടിയണം, മുല്ലപ്പെരിയാറില്‍ നിന്ന് കൊച്ചിയിലേക്ക് മനുഷ്യമതില്‍ തീര്‍ക്കുമെന്നും വി. എസ് വ്യക്തമാക്കി.

-

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

പ്രധാനമന്ത്രി ഇച്ഛാശക്തിയോടെ ഇടപെടണം : സി. കെ. ചന്ദ്രപ്പന്‍

November 29th, 2011

C.K.Chandrappan-epathram

വൈക്കം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെ പ്രധാനമന്ത്രി ഇടപെടണമെന്ന് സി. പി. ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കെ. ചന്ദ്രപ്പന്‍ . സങ്കീര്‍ണമായ പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ മുന്‍ പ്രധാന മന്ത്രിമാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ അതിനു കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി. പി. ഐ. ജില്ലാ സമ്മേളന ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ജന വിഭാഗങ്ങള്‍ തമ്മിലുള്ള സമരമായി ഇതിനെ മാറ്റാന്‍ ആരും ശ്രമിക്കേണ്ട. തമിഴ്നാട് സര്‍ക്കാറിന്റെ വികാരം മാനിച്ചു കൊണ്ടുള്ള ഒരു പരിഹാരമാണ് കേരളം ആഗ്രഹിക്കുന്നത്. തമിഴ്‌ ജനതയുടെ വികാരം കേരളത്തിന് മനസ്സിലാക്കാന്‍ സാധിക്കും. രണ്ട് ജനതയുടെയും സൗഹാര്‍ദം ഉയര്‍ത്തിപ്പിക്കുന്നതോടൊപ്പം വെള്ളമൊഴുക്ക് തടസ്സമാകാതെ നോക്കണം. എന്നാല്‍ കേരളത്തിന് പുതിയ ഡാം അത്യാശ്യമാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരഭിപ്രായമാണ് എന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ അഡ്വ. വി. ബി. ബിനു അധ്യക്ഷത വഹിച്ചു.

-

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍
Next »Next Page » ഉമ്മന്‍ ചാണ്ടിയ്ക്ക് ദേശാഭിമാനി നഷ്ടപരിഹാരം നല്‍കണം »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine