നെല്ലിയാമ്പതി: യു.ഡി.എഫ് ഉപസമിതി കണ്‍‌വീനര്‍ എം.എം.ഹസ്സന്‍ രാജിവെച്ചു

August 6th, 2012
ന്യൂഡെല്‍ഹി: നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളുടെ പാട്ടക്കാലവധി സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കുവാന്‍ നിയോഗിച്ച യു.ഡി.എഫ് ഉപസമിതിയുടെ കണ്‍‌വീനര്‍ സ്ഥാനം എം.എം.ഹസ്സന്‍ രാജിവെച്ചു. ഉപസമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് താന്‍ രാജിവെക്കുന്നതെന്നും  ഉപസമിതിയെ മറികടന്ന് യു.ഡി.എഫ് എം.എല്‍.എ മാര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. അവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ആവശ്യപ്പെടുമെന്നും ഹസ്സന്‍ പറഞ്ഞു.
നെല്ലിയാമ്പതിയിലെ തോട്ടങ്ങളേയും അവയുടെ പാട്ടക്കരാറിനെയും സംബന്ധിച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും – ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും തമ്മില്‍ ഉണ്ടായ തക്കത്തെ തുടര്‍ന്ന് വി.ഡി.സതീശനും ഹൈബി ഈഡനും വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഉപസമിതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന്  പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ഹസ്സന്‍ വ്യക്തമാക്കി. പി.സി.ജോര്‍ജ്ജിന്റെ നിലപാടിനെ താന്‍ അംഗീകരിക്കുന്നില്ലെന്നും ഇക്കാര്യത്തെ കുറിച്ച് യു.ഡി.എഫ് ഉപസമിതി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാതൊരു മുന്‍ വിധിയും കൂടാതെയാണ് തന്റെ നേതൃത്വത്തില്‍ ഉള്ള ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചതെന്നും എന്നാല്‍ ഇതിനെ മറികടന്ന്  യു.ഡി.എഫ് എം.എല്‍.എ മാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം യു.ഡി.എഫിനോടുള്ള വെല്ലുവിളിയാണെന്ന് ഹസ്സന്‍ പറഞ്ഞു. വി.ഡിസതീശന്റേയും ടി.എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ ഉള്ള ആറംഗ യു.ഡി.എഫ് എം.എല്‍.എ മാരുടെ സംഘം പാട്ടക്കരാറുകളുടേയും തോട്ടങ്ങളുടേയും നിജസ്ഥിതി അറിയുവാന്‍ ഇന്ന് നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

പി.സി. ജോര്‍ജ്ജിനെ കയറൂരി വിട്ടവര്‍ തന്നെ നിയന്ത്രിക്കണം: വി.ഡി. സതീശന്‍

August 4th, 2012

vd-satheesan-epathram

കൊച്ചി: ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിനെ കയറൂരി വിട്ടവര്‍ തന്നെ നിയന്ത്രിക്കണമെന്നും ആര്‍ക്കും കൊട്ടാവുന്ന വഴിച്ചെണ്ടയല്ല കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരെന്നും വി. ഡി. സതീശന്‍ എം. എല്‍. എ. കഴിഞ്ഞ ദിവസം പി. സി. ജോര്‍ജ്ജ് ടി. എന്‍ . പ്രതാപന്‍ എം. എല്‍. എ. യെ ജാതിപരമായും വ്യക്തിപരമായും അധിക്ഷേപിച്ചതിനെതിരെ പത്ര സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു വി. ഡി. സതീശന്‍ . നെല്ലിയാമ്പതിയിലെ പാട്ട ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നിരത്തിക്കൊണ്ട് പ്രതാപന്‍ നടത്തിയ ചില നീക്കങ്ങളാണ് പി. സി. ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. പ്രതാപന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും നീക്കം തന്റെ താല്പര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ടതോടെയാണ് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പി. സി. ജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തെത്തിയത്.  തുടര്‍ന്ന് കര്‍ഷകരുടെ പ്രശ്നം നോക്കുവാന്‍ താന്‍ ഉണ്ടെന്നും പ്രതാപന്‍ തന്റെ സമുദായത്തിലെ ആളുകളുടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞിരുന്നു.

തനിക്കിഷ്ടമില്ലാത്തവരെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് പി. സി. ജോര്‍ജ്ജിന്റെ പതിവാണെന്ന് വി. ഡി. സതീശന്‍ പറഞ്ഞു. പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്നാണ് പ്രതാപനെതിരായ പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് വി. ഡി. സതീശനും, ഹൈബി ഈഡനും രംഗത്തെത്തിയത്.  എം. എല്‍. എ. മാരെ ഇത്തരം ആക്ഷേപങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്നും അവര്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറിയാല്‍ യു. ഡി. എഫ്. രാഷ്ടീയത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ടി. എന്‍ . പ്രതാപനെ ജാതി പറഞ്ഞ് ആക്ഷേപിച്ചതിനേക്കാള്‍ വലിയ വേദന നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം ഉണ്ടാക്കിയെന്ന് വി. ഡി. സതീശന്‍ പറഞ്ഞു.

നെല്ലിയാമ്പതി സന്ദര്‍ശിച്ച ഉപസമിതിയില്‍ പി. സി. ജോര്‍ജ്ജ് അംഗമാണെന്നും പ്രതാപനെതിരെ അദ്ദേഹം ഉന്നയിച്ച പരാമര്‍ശങ്ങളോടെ ഉപസമിതിയുടെ വിശ്വാസ്യത കുറഞ്ഞുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തില്‍  ടി. എന്‍ . പ്രതാപന്‍ , വി. ഡി. സതീശന്‍ , ഹൈബി ഈഡന്‍ , എം. വി. ശ്രേയാംസ് കുമാര്‍, വി. ടി. ബല്‍‌റാം, കെ. എന്‍ . ഷാജി എന്നിവര്‍ അടങ്ങുന്ന ആറ് യു. ഡി. എഫ്. എം. എല്‍. എ. മാരുടെ സംഘം തിങ്കളാഴ്ച നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാന്‍ സമ്മതിക്കില്ലെന്നും കയ്യേറ്റക്കാര്‍ കര്‍ഷകരുടെ വേഷം ധരിച്ച് എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ട ഭൂമിയുടെ അഞ്ച് ശതമാനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ 9000 ഏക്കര്‍ എങ്കിലും ടൂറിസം മേഖലയായി മാറുമെന്നും അതു കൊണ്ട് ടൂറിസമെന്നത് ഒഴിവാക്കുവാന്‍ ഉള്ള തങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിളപ്പില്‍ശാല: ധീരമായ ചെറുത്തുനില്‍പ്പ്‌

August 4th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: ജനകീയ പ്രക്ഷോഭം ആളിക്കത്തിയ വിളപ്പില്‍ശാലയില്‍ പ്രക്ഷോഭത്തിന്റെ തീമതില്‍ ഭേദിക്കാനാകാതെ പോലീസ്‌ മടങ്ങി. ഇത് രണ്ടാം തവണയാണ് ജനകീയ പ്രതിരോധത്തിനു മുന്നില്‍ ഭരണകൂടം മുട്ടു മടക്കുന്നത്. ഹൈക്കോടതിയുടെ വിധിയുടെ പിന്‍ബലം ഉണ്ടായിട്ടും പോലീസിനു പിന്മാറേണ്ടി വന്നു. വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള ശുചീകരണ യന്ത്രങ്ങള്‍ അവിടെ സ്‌ഥാപിക്കണമെന്ന ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി  നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ  ശ്രമമാണു ജനകീയ പ്രതിരോധത്തിന് മുന്നില്‍ പരാജയപ്പെട്ടത്‌. ശുചീകരണ യന്ത്രങ്ങളുമായി നഗര സഭയുടെ വാഹനം പോലീസ്‌ സംരക്ഷണത്തോടെ എത്തിയപ്പോള്‍ വിളപ്പില്‍ ശാലയിലെ ജനങ്ങള്‍ സംഘടിതമായി തടുത്തു തിരിച്ചയക്കുകയായിരുന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ ഹൈക്കോടതിയെ ധരിപ്പിച്ച ശേഷം തുടര്‍ നടപടികളെക്കുറിച്ച്‌ ആലോചിക്കുമെന്ന്‌ എ. ഡി. എം. അറിയിച്ചു. 500 വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 2,500 ലധികം പോലീസുകാരെ സ്‌ഥലത്തു വിന്യസിച്ചിട്ടും ജനങ്ങള്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണ കൂടം വ്യാഴാഴ്‌ച വൈകിട്ടു മുതല്‍  നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ജനങ്ങള്‍ കൂട്ടം കൂടി നിന്നു. സ്‌ഥിതിഗതികള്‍ ഹൈക്കോടതിയെ ബോധിപ്പിക്കുമെന്ന്‌ പി. കെ. ഗിരിജ മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങളുമായി യുദ്ധത്തിനില്ലെന്നും അവര്‍ വ്യക്‌തമാക്കി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫാദര്‍ മാത്യു വടക്കേമുറി അന്തരിച്ചു

June 22nd, 2012

mathew-vadakkemuri-epathram

കോട്ടയം: ‘ഇന്‍ഫാം’ സ്ഥാപകൻ ഫാ. മാത്യു വടക്കേമുറി (71) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി എറണാകുളം അമൃത മെഡിക്കല്‍ സെന്‍്ററില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയാണ് പെട്ടെന്ന് മരണം സംഭവിക്കാന്‍ കാരണമായത് എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഉച്ചക്ക് 12.40 ഓടെയാണ് മരണം സംഭവിച്ചത്. സംസ്കാരം കാഞ്ഞിരപ്പള്ളിക്കടുത്ത് കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയില്‍ തിങ്കളാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.  നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാദര്‍ ‘മലനാട്’ ബ്രാന്‍റില്‍ പുറത്തിറങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് മുന്‍കയ്യെടുത്തു . കൂവപ്പള്ളി വടക്കേമുറിയില്‍ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകനാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും കേരളം

June 11th, 2012

athirapally-waterfall-epathram

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി വീണ്ടും കേരളം സജ്ജീവമായി രംഗത്ത് വന്നു. മാധവ് ഗാ‍ഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കണം എന്ന്‌ ആവശ്യം സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനു കത്തയച്ചു. കര്‍ണ്ണാടകയിലെ ഗുണ്ടിയ പദ്ധതിക്ക്‌ അനുമതി നിഷേധിച്ചിരുന്നത്‌ പുനപരിശോധിച്ച സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നത്‌. ഗുണ്ടിയ പദ്ധതിക്ക്‌ നല്‍കിയ പരിഗണന അതിരപ്പിള്ളി പദ്ധതിക്കും നല്‍കണം എന്നാണ്‌ കേരളത്തിന്റെ ആവശ്യം. അതിരപ്പിള്ളി പദ്ധതിക്കായി മുമ്പും സംസ്ഥാന സര്‍ക്കാര്‍ ശക്തമായി രംഗത്ത് വന്നിരുന്നു. മാധവ്‌ ഗാഡ്‌ഗില്‍ സര്‍ക്കാറിന്‌ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിക്ക് പരിഗണിക്കപെട്ട പ്രദേശം  അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പെടുമെന്നും അതിനാല്‍ അവിടെ ഡാം ഒരു കാരണവശാലും അനുവദിക്കരുതെന്നും ചൂണ്ടികാണിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ഷുക്കൂര്‍ വധം സി. പി. എം നേതാക്കള്‍ക്ക് നോട്ടീസ് ‍
Next »Next Page » ഇരട്ടക്കൊല: ഏറനാട് ലീഗ് എം.എല്‍.എ ബഷീരിനെതിരെ കൊലക്കേസ്‌ »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine