കിങ്ഫിഷര്‍ അള്‍ട്ര കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ ഫാഷന്‍ വീക്കിന് തുടക്കമായി

April 9th, 2012
kochi-international-fashion-week-epathram
കൊച്ചി: കിങ്ഫിഷര്‍ അള്‍ട്ര കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ ഫാഷന്‍ വീക്കിന് തുടക്കമായി. വില്ലിങ്ടണ്‍ ഐലന്റിലെ കാസിനോ ഹോട്ടലിലാണ് ഫാ‍ഷന്‍ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പ് പാര്‍വ്വതി ഓമനക്കുട്ടനാണ് ഫാഷന്‍ വീക്കിന്റെ ബ്രാന്റ് അംബാസഡര്‍.  ബഹ്‌റൈനില്‍ നിന്നുമുള്ള ഫാഷന്‍ ഡിസൈനര്‍ പ്രിയ കടാരിയ പുരിയുടെ ഡിസൈനുകള്‍ അണിഞ്ഞ് മോഡലുകള്‍ റാമ്പില്‍ ചുവടു വച്ചു കൊണ്ടാണ് ഫാഷന്‍ വീക്കിനു തുടക്കമിട്ടത്. പേര്‍ഷ്യന്‍ പങ്ക് എന്ന് പേരിട്ടിരിക്കുന്ന പ്രിയയുടെ വസ്ത്രശേഖരം പേര്‍ഷ്യന്‍ സംസ്കാരത്തേയും ചരിത്രത്തേയും ഉള്‍ക്കൊണ്ടു കൊണ്ട് തയ്യാറാക്കിയതാണ്.
ശ്രീലങ്കന്‍ ഫാഷന്‍ ഡിസൈനറായ പ്രഭാത് സമരസൂര്യയുടെ “ഫ്രോസണ്‍ ലോട്ടസ്“ വസ്ത്രശേഖരത്തിനു മാറ്റു കൂട്ടിയത് മിസ് ശ്രീലങ്ക ചാന്ദി പെരേരയുടെ റാമ്പിലെ പ്രകടനമാണ്.  റിയാസ് ഗഞ്ചി, അര്‍ച്ചന കൊച്ചാര്‍, ദര്‍ശങിക ഏകനായകെ, ജൂലി വര്‍ഗീസ്,നീതു ലുല്ല, ഗീഹാന്‍ എതിരവീര തുടങ്ങിയ ഫാഷന്‍ ഡിസനര്‍മാരെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം മോഡലുകളാണ് കൊച്ചിയിലെ നാല് ദിവസം നീളുന്ന ഫാഷന്‍ മാമാങ്കത്തെ വര്‍ണ്ണാഭമാക്കുവാന്‍ എത്തിയിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്ര ഏജന്റുമാരുടെ സമരം, വായനക്കാര്‍ വലയുന്നു

March 24th, 2012

newpaper-dealers-strike-epathram
തിരുവനന്തപുരം: നാലു ദിവസമായി കേരളത്തിലെ പത്ര വിതരണ ഏജന്റുമാര്‍ നടത്തിവരുന്ന സമരം വായനക്കാരെ വലക്കുന്നു. കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി അവകാശപ്പെട്ടു കൊണ്ട് നടത്തുന്ന സമരത്തില്‍   മലയാള മനോരമ, മാതൃഭൂമി തുടങ്ങി ചില പ്രമുഖ പത്രങ്ങളെ മാത്രമാണ് ബഹിഷ്കരിക്കുന്നത്. ദേശാഭിമാനി പോലുള്ള പാര്‍ട്ടി പത്രങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാര്‍ട്ടി പത്രങ്ങള്‍ ആശയപ്രചാരണത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് അവയെ ഒഴിവാക്കുന്നതെന്നുമാണ് സമരക്കാര്‍ പറയുന്നത് എന്നാല്‍ പാര്‍ട്ടി പത്രങ്ങള്‍ക്കും മറ്റു പത്രങ്ങള്‍ക്കും വിലയില്‍ മാറ്റമില്ല എന്നതാണ് വസ്തുത. ആ നിലക്ക് സമരത്തിന്റെ ഭാഗമായുള്ള ബഹിഷ്കരണം എല്ലാ പത്രങ്ങള്‍ക്കും ബാധകമാക്കേണ്ടതാണ് എന്നാണ് വായനക്കാരുടെ നിലപാട്.  സമരം മൂലം വായനക്കാരന്റെ അറിയുവാനുള്ള അവകാശത്തെയാണ് പത്ര വിതരണക്കര്‍ തടസ്സപ്പെടുത്തുന്നത്. സാധാരണ വായക്കാരെ സംബന്ധിച്ചേടത്തോളം കാലങ്ങളായി വായിച്ചു വരുന്ന മലയാള മനോരമ, മാതൃഭൂമി എന്നിവയെ ഉപേക്ഷിച്ച്  പാര്‍ട്ടി പത്രങ്ങളിലേക്ക് ചുവടുമാറ്റുവാന്‍ വളരെ ബുദ്ധിമുട്ടാണ്. പത്ര ഓഫീസുകളിലേക്ക് നേരിട്ടു ചെന്ന് പത്രം വാങ്ങിക്കുന്ന വായനക്കാര്‍ ഇതിനെ ശരിവെക്കുന്നു. ചിലയിടങ്ങളില്‍ വായനക്കാരുടെ കൂട്ടായ്മകള്‍ മുന്‍‌കൈ എടുത്ത് തങ്ങള്‍ സ്ഥിരമായി വായിക്കുന്ന പത്രങ്ങള്‍ വിതരണ ചെയ്യുവാനും തുടങ്ങിയിട്ടുണ്ട്. പത്ര ഏജന്റുമാരുടെ സമരത്തെ മുതലെടുത്തുകൊണ്ട് മറ്റു പത്രങ്ങള്‍ വായനക്കാരില്‍ അടിച്ചേല്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തന്നെ തിരിച്ചെടുക്കാൻ ബെർളിയുടെ വെല്ലുവിളി

March 10th, 2012

berly-thomas-berlytharangal-epathram

തിരുവനന്തപുരം : ബ്ലോഗിൽ എഴുതിയതിന്റെ പേരിലാണ് സംഘടന തന്നെ പുറത്താക്കിയത് എങ്കിൽ തന്നെ തിരിച്ചെടുക്കാനും സംഘടന തയ്യാറാവുമോ എന്ന് പ്രശസ്ത ബ്ലോഗർ ബെർളി തോമസ് തന്റെ പുതിയ ബ്ലോഗ് പോസ്റ്റിലൂടെ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) എന്ന മാധ്യമ പ്രവർത്തകരുടെ സംഘടനയെ വെല്ലുവിളിച്ചു. സംഘടനയെ പരിഹസിച്ചു ബ്ലോഗിൽ എഴുതിയതിന്റെ പേരിൽ ബെർളിയുടെ പേരിൽ സംഘടന അച്ചടക്ക നടപടി സ്വീകരിക്കുകയും ബെർളിയെ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്തതായി ചില ഓൺലൈൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പത്ര റിപ്പോർട്ടുകളിൽ നിന്നാണ് ഇത്തരമൊരു നടപടിക്ക് വിധേയനായ വിവരം താൻ അറിഞ്ഞത് എന്ന് കഴിഞ്ഞ ദിവസം ബെർളി eപത്രത്തോട് പറഞ്ഞിരുന്നു. തന്നെ പുറത്താക്കിയതായി ഇതു വരെ സംഘടന തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും ബെർളി വ്യക്തമാക്കി.

ഓൺലൈൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെയാണെങ്കിൽ സംഘടന തന്നെ പുറത്താക്കിയത് താൻ തന്റെ സ്വകാര്യ ബ്ലോഗായ “ബെർളിത്തരങ്ങൾ” എന്ന ബ്ലോഗിൽ എഴുതിയ “ഇത് നിങ്ങളുദ്ദേശിക്കുന്ന പോലൊരു സംഘടനയല്ല” എന്ന പോസ്റ്റ് കാരണമാവാം. ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് ഇറ്റാലിക്സിൽ ബെർളി ഇങ്ങനെ എഴുതി:

ഇങ്ങനെ നാറിയ ഒരു സംഘടനയില്‍ അംഗമായിരിക്കേണ്ടി വരുന്നതില്‍ ആത്മാര്‍ഥമായി ഞാന്‍ ലജ്ജിക്കുന്നു. സംഘടനയുടെ അച്ചടക്കത്തെപ്പറ്റി വ്യാകുലരായ അതിന്റെ ഉത്തമന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിനു പുറത്താക്കണമെന്ന് അപേക്ഷിക്കുന്നു.’

ഇതാണ് തന്നെ പുറത്താക്കാൻ സംഘടനയെ പ്രേരിപ്പിച്ചത് എങ്കിൽ താൻ എഴുതുന്ന പ്രകാരം തന്നെ സംഘടനയുടെ പ്രസിഡണ്ട് ആക്കണം എന്നാണ് ബെർളിയുടെ പുതിയ പോസ്റ്റിലെ ആവശ്യം. പത്രപ്രവർത്തകരുടെ ആവശ്യങ്ങൾക്ക് നേരെ പൊതുവെ കണ്ണടയ്ക്കുന്ന സംഘടന തന്റെ ഒരു ബ്ലോഗ് പോസ്റ്റിലെ ആവശ്യം ഇത്ര പെട്ടെന്ന് നടപ്പിലാക്കിയതിനെ കണക്കിന് പരിഹസിക്കുന്നു. സംഘടനയ്ക്ക് ഒരു കാര്യം നടപ്പിലാക്കാൻ തന്റെ ബ്ലോഗ് ആണ് മാനദണ്ഡം എങ്കിൽ താൻ ബ്ലോഗിലൂടെ മറ്റൊരു കാര്യം ആവശ്യപ്പെടുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് “ഞാൻ നിക്കണോ പോണോ” എന്ന പുതിയ പോസ്റ്റിൽ ബെർളി ഇങ്ങനെ എഴുതി:

ഇത്ര ഗംഭീരമായ ഒരു സംഘടനയില്‍ അംഗമായിരിക്കുന്നതില്‍ ആത്മാര്‍ഥമായി ഞാനഭിമാനിക്കുന്നു. സംഘടനയുടെ പുരോഗതിയെപ്പറ്റി ആകാംക്ഷയുള്ള അതിന്റെ അത്യുത്തന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ യൂണിയന്‍ പ്രസിഡന്റായി അവരോധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

മറ്റേ തീരുമാനമെടുത്തതുപോലെ ഈ ആവശ്യവും പരിഗണിച്ച് എത്രയും വേഗം സാധിച്ചുതരുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. കാരണം, ഇത് നമ്മളാരും ഉദ്ദേശിച്ചതുപോലെയുള്ള ഒരു സംഘടനയല്ല എന്നതു തന്നെ.

ഈ ആവശ്യം പരിഗണിച്ച് തന്നെ സംഘടനയുടെ പ്രസിഡണ്ട് ആക്കുമോ എന്നാണ് ബെർളിയുടെ വെല്ലുവിളി.

ബ്ലോഗ് അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ പരമ്പരാഗത പത്ര മാദ്ധ്യമങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ഈ ഡിജിറ്റൽ യുഗത്തിൽ പത്രപ്രവർത്തക സംഘടന തന്നെ ഇത്തരം ഒരു ബ്ലോഗ് വിരുദ്ധ നടപടി സ്വീകരിച്ചത് ഏറെ വിമർശനത്തിന് വിധേയമായിട്ടുണ്ട്.

ദുബായിലെ മാദ്ധ്യമ പ്രവർത്തകരുടെ സംഘടനയും ഓൺലൈൻ മാദ്ധ്യമങ്ങളെ ഭയക്കുന്ന സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓൺലൈൻ മാദ്ധ്യമങ്ങളെ സംഘടനയിൽ നിന്നും അകറ്റി നിർത്താൻ നേരത്തേ സംഘടനയുടെ ചുക്കാൻ പിടിച്ച ചിലർ നീക്കങ്ങൾ നടത്തിയിരുന്നു. പുതിയ സാങ്കേതിക വിദ്യകൾക്കും പുതിയ പ്രവണതകൾക്കും നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ഈ പഴഞ്ചൻ മാദ്ധ്യമ “താപ്പാനകൾക്ക്” എത്ര നാൾ കഴിയും എന്നാണ് ബെർളിയുടെ പോസ്റ്റ് ഉയർത്തുന്ന ചോദ്യം. അഭിപ്രായ സ്വാതന്ത്യത്തിന് വേണ്ടി നിലകൊള്ളേണ്ട മാദ്ധ്യമ പ്രവർത്തകരുടെ ഒരു സംഘടന ഒരു സംഘടനാ അംഗത്തിന്റെ സ്വകാര്യ ബ്ലോഗ് പോസ്റ്റിന്റെ പേരിൽ ഇത്തരം ഒരു അച്ചടക്ക നടപടി സ്വീകരിച്ചത് ഏറെ അപലപനീയമാണ് എന്ന് ഈ സംഭവം ഒന്നുകൂടെ അടിവരയിട്ട് വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കര്‍ദ്ദിനാള്‍ വിവാദം : വാര്‍ത്താ ഏജന്‍സി വാര്‍ത്ത പിന്‍വലിച്ചു

February 23rd, 2012

kv-thomas-george-alencherry-epathram

എറണാകുളം : മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിലെ കത്തോലിക്കാ മന്ത്രിമാരെ താന്‍ സമീപിച്ചു എന്നും കേസില്‍ നീതി നടപ്പിലാക്കാന്‍ താന്‍ ഇടപെടും എന്നുമുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ വിവാദ പ്രസ്താവന ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ ഏജന്സിയ ഫീദെസ് തങ്ങളുടെ വെബ് സൈറ്റില്‍ നിന്നും പിന്‍വലിച്ചു.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ വാര്‍ത്ത നല്‍കിയ പേജില്‍ ഇപ്പോള്‍ “ഈ വാര്‍ത്ത ഇപ്പോള്‍ ലഭ്യമല്ല” എന്ന ഒരു അറിയിപ്പാണ് ഉള്ളത്.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ നല്‍കിയ വാര്‍ത്തയില്‍ വാര്‍ത്താ ഏജന്‍സിയോട് കര്‍ദ്ദിനാള്‍ പറഞ്ഞത് ഇപ്രകാരമാണ് :
രണ്ടു കത്തോലിക്കാ തൊഴിലാളികള്‍ വെടിയേറ്റ്‌ മരിച്ച കഥ ഞാന്‍ കേട്ടു. വേദനാജനകമാണ് അത്. ഉടന്‍ തന്നെ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ ബന്ധപ്പെട്ട് കേസില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനങ്ങളൊന്നും എടുക്കരുത് എന്ന് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ വ്യക്തമായും ചില പിഴവുകള്‍ ഉണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ കടല്‍കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ കാര്യം അതല്ല. “വിദേശ ശക്തികള്‍” എന്നും “അമേരിക്കന്‍ ആധിപത്യം” എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പ്‌ ലക്‌ഷ്യം വെച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തില്‍ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് കേരളത്തില്‍ ഉള്ളത്.

പ്രശ്നം രമ്യമായി പരിഹരിക്കാന്‍ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. പ്രത്യേകിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ റോമില്‍ വിശുദ്ധ പിതാവിനോടും പുതിയ കര്‍ദ്ദിനാള്‍മാരോടും ഒപ്പം കുര്‍ബ്ബാനയില്‍ പങ്കെടുത്ത കത്തോലിക്കനായ ടൂറിസം മന്ത്രി കെ. വി. തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക്‌ തികഞ്ഞ വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും അദ്ദേഹത്തിന് ഏറെ പിടിപാടും സ്വാധീന ശക്തിയുമുണ്ട്. ഈ പ്രശ്നത്തില്‍ താന്‍ പരമാവധി ഇടപെടാം എന്ന് അദ്ദേഹം തനിക്ക്‌ ഉറപ്പു നല്‍കിയിട്ടുമുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ അധികൃതരുമായി താന്‍ നിരന്തരമായി ബന്ധപ്പെട്ട് കൊള്ളാം എന്ന് ഉറപ്പു നല്‍കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇമെയില്‍ ചോര്‍ത്തല്‍ വിവാദം എസ്. ഐക്ക്‌ സസ്പെന്ഷന്

January 25th, 2012

തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുലച്ച ഇ – മെയില്‍ വിവാദ അടിസ്ഥാനമായ രേഖകള്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഹെടെക്‌സെല്‍ എസ്. ഐ. എസ്. ബിജുവിനെ ഡി. ജി. പി. ജേക്കബ്ബ് പുന്നൂസ് സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഹൈടെക് സെല്‍ എ. സി എന്‍. വിനയകുമാരന്‍ നായര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുറത്തുവന്നത് എസ്. പി അയച്ച യഥാര്‍ഥ കത്തല്ലെന്നും കത്തിന്റെ പകര്‍പ്പ് എസ്. പിയുടെ കള്ളയൊപ്പിട്ട് ബിജു കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതാണ് പെട്ടെന്നുള്ള അച്ചടക്ക നടപടിയിലേക്കു നയിച്ചത്. ഹൈടെക് സെല്ലിലേക്ക് ഇന്റലിജന്‍സ് ആസ്ഥാനത്തുനിന്ന് എസ്. പി അയച്ച കത്തും ഇ-മെയില്‍ ഐഡികളുടെ പട്ടികയും ചോര്‍ത്തിയെടുത്ത് ‘മാധ്യമം’ വാരിക പ്രസിദ്ധീകരിച്ചതാണ് വിവാദത്തിനു കാരണമായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

13 of 1710121314»|

« Previous Page« Previous « പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി
Next »Next Page » കൂട്ടം തെറ്റിയ കുട്ടിക്കൊമ്പനെ ആന സംരക്ഷണ കേന്ദ്രത്തിലാക്കി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine