സമ്മാന വിവാദം അര്‍ത്ഥശൂന്യം എന്ന് കൈരളി

September 30th, 2010

blind-family-winners-epathram

തിരുവനന്തപുരം : കൈരളി ചാനലില്‍ നടന്ന റിയാലിറ്റി ഷോയിലെ വിജയികളായ തങ്ങള്‍ക്കു സമ്മാനം നല്‍കിയില്ല എന്ന് ആരോപിച്ച് ഒരു അന്ധ കുടുംബം നടത്തിയ പത്ര സമ്മേളനം സത്യം ഭാഗികമായി മറച്ചു വെച്ച് കൊണ്ടായിരുന്നു എന്ന് ചാനല്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു. സമ്മാനമായി തങ്ങള്‍ക്ക് വീടിനു പകരം വീടിന്റെ വില പണമായി തരണം എന്നുമുള്ള ഇവരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പത്ര സമ്മേളനം നടത്തുകയും ചാനലിനും പരിപാടിയുടെ സ്പോണ്‍സര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തത് എന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

gift-villa-epathram

സമ്മാന വീട്

വീട് സമ്മാനമായി നല്‍കുമ്പോള്‍ സമ്മാന ജേതാവ്‌ രെജിസ്ട്രേഷന്‍ ചിലവുകളും നികുതിയും മറ്റും സര്‍ക്കാരിലേക്ക്‌ അടയ്ക്കണം എന്നാണ് നിയമം. എന്നാല്‍ ഇതിനുള്ള പണം തങ്ങളുടെ കയ്യില്‍ ഇല്ലെന്ന കാരണത്താലാണ് ഇവര്‍ സമ്മാനം പണമായിട്ടു നല്‍കണം എന്നാവശ്യപ്പെട്ടത്‌ എന്നും വെബ്സൈറ്റ് പരാമര്‍ശിക്കുന്നുണ്ട്.

Thankamma Building Permit

ബില്‍ഡിംഗ് പെര്‍മിറ്റ്‌

ചാനലിനെതിരെ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ഈ അന്ധ കുടുംബത്തിന്റെ ദുരവസ്ഥയെ മുതലെടുത്ത് നടത്തിയ കുപ്രചരണമായിരുന്നു ഈ വിവാദത്തിന്റെ അടിസ്ഥാനം. ഇതിനെതിരെ തങ്ങള്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും പ്രസ്താവന വ്യക്തമാക്കുന്നു.

പ്രസ്താവന ഇവിടെ വായിക്കുക.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

റിയാലിറ്റി ഷോയുടെ റിയാലിറ്റി

September 24th, 2010

thankamma-ellaarum-paadanu-winner-epathram

റിയാലിറ്റി ഷോ നടത്തിപ്പുകാര്‍ തങ്ങള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ച വീട് നല്‍കിയില്ല എന്ന പരാതിയുമായി ഒരു അന്ധ കുടുംബം എറണാകുളം പ്രസ്‌ ക്ലബില്‍ പത്ര സമ്മേളനം നടത്തി. കൈരളി ചാനലില്‍ നടന്ന “എല്ലാരും പാടണ് ” എന്ന മല്‍സരത്തില്‍ “തങ്കമ്മ ആന്‍ഡ്‌ ഫാമിലി” എന്ന പേരിലുള്ള തങ്ങളുടെ ടീമിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ സമ്മാനം പ്രഖ്യാപിച്ച് രണ്ടു വര്ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്കു സമ്മാനം ലഭിച്ചില്ല എന്ന് അന്ധരായ നാല് മക്കളുടെ അമ്മ തങ്കമ്മ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

കരുനാഗപ്പള്ളി തഴവയിലെ തങ്കമ്മയും അന്ധരായ നാല് മക്കളും അടങ്ങുന്ന ടീമിന്റെ കൂടെ രണ്ടു പേരക്കുട്ടികളും പങ്കെടുത്തു പാടിയിരുന്നു. ഓരോ എപ്പിസോഡിലും നല്ല വസ്ത്രങ്ങളും മറ്റും ധരിച്ച് മല്‍സരത്തില്‍ പങ്കെടുത്ത ഇവര്‍ക്ക്‌ ആകെയുള്ള പ്രതീക്ഷ മത്സരത്തിന്റെ സമ്മാനം ലഭിച്ചാല്‍ കടങ്ങള്‍ വീട്ടാം എന്നുള്ളതായിരുന്നു. മല്‍സരത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് പരിപാടിയുടെ പ്രധാന സ്പോണ്സര്‍ ആയ ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ ഡോ. രാധാകൃഷ്ണന്‍ തന്റെ പേരില്‍ കണ്ടാണിശ്ശേരി വില്ലേജില്‍ 5 സെന്റ്‌ സ്ഥലം ഇഷ്ടദാനമായി എഴുതി രെജിസ്റ്റര്‍ ചെയ്തു തന്നു എന്ന് തങ്കമ്മ പറയുന്നു. 2009 ഏപ്രിലില്‍ ഗുരുവായൂരില്‍ വെച്ച് നടന്ന ശാന്തി മഠത്തിന്റെ പരിപാടിയില്‍ വെച്ച് ഒന്നാം സമ്മാനമായി ലഭിക്കേണ്ട വീടിന്റെ താക്കോല്‍ തരും എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പരിപാടിയില്‍ തങ്ങളെ വിജയികളായി പ്രഖ്യാപിക്കുകയും അന്ധരായ തന്റെ മക്കളെ കൊണ്ട് പാട്ട് പാടിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

നിരന്തരം വീട് ചോദിച്ചു ചെന്ന തങ്ങളോട് മറ്റൊരു ടി.വി. പരിപാടിയുടെ ഫൈനല്‍ മല്‍സര ചടങ്ങില്‍ വെച്ച് ഗാനഗന്ധര്‍വന്‍ ഡോ. കെ. ജെ. യേശുദാസ്‌ വീടിന്റെ താക്കോല്‍ നല്‍കും എന്ന് ഇവര്‍ അറിയിച്ചു. വടക്കന്‍ പറവൂരില്‍ വെച്ച് നടന്ന ഈ ചടങ്ങില്‍ വെച്ച് പക്ഷെ യേശുദാസ്‌ തങ്ങള്‍ക്ക് തന്നത് വീടിന്റെ ഒരു കാര്‍ഡ്‌ ബോര്‍ഡ്‌ മാതൃകയും തെര്‍മോക്കോള്‍ കൊണ്ടുണ്ടാക്കിയ താക്കോലുമായിരുന്നു.

സമ്മാനം പ്രഖ്യാപിച്ചു വര്ഷം രണ്ടു കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ഇനിയും സമ്മാനം കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ നിയമോപദേശം തേടിയിരിക്കുകയാണ്.

റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെ പായുന്ന ഇന്നത്തെ സമൂഹത്തിന് തങ്ങളുടെ അനുഭവം ഒരു പാഠമാവാനും ഇനിയും ഇത്തരം വഞ്ചന നടത്താന്‍ ആര്‍ക്കും അവസരം ഉണ്ടാവരുത് എന്ന ആഗ്രഹത്താലാണ് തങ്ങള്‍ ഈ പത്ര സമ്മേളനം നടത്തുന്നത് എന്നും തങ്കമ്മ വിശദീകരിച്ചു.

press release
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓണ്‍ലൈന്‍ മാധ്യമം ആര്‍ക്കും അവഗണിക്കാന്‍ ആവാത്ത ശക്തി : കെ. എം. ഷാജഹാന്‍

September 1st, 2010

km-shajahan-epathramതിരുവനന്തപുരം : മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന കെ. എം. ഷാജഹാന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങുന്നു. അദര്‍കേരള ഡോട്ട് ഇന്‍ എന്ന ഈ പോര്‍ട്ടല്‍ മറ്റാരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ പലതും തുറന്നു പറയും എന്ന് പറയുന്ന ഇദ്ദേഹം ഒന്ന് രണ്ടാഴ്ച്ച കള്‍ക്കുള്ളില്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നും പറയുന്നു.

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി. എസ്. അച്യുതാനന്ദന്‍ ജന പ്രിയ നേതാവായതിനു പുറകിലെ പ്രധാന ബുദ്ധി കേന്ദ്രങ്ങളില്‍ ഒരാളായിരുന്നു കെ. എം. ഷാജഹാന്‍ എന്നാണ് കരുതപ്പെടുന്നത്. വി. എസ്. അക്കാലത്ത് ഏറ്റെടുത്ത ജനകീയ പ്രശ്നങ്ങള്‍ ഇദ്ദേഹമായിരുന്നു വി. എസിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നത് എന്ന് പറയപ്പെടുന്നു.

എന്നാല്‍ പിന്നീട് വി. എസുമായി അഭിപ്രായ ഭിന്നതയുണ്ടായ ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്നും അകലുകയും പാര്‍ട്ടിക്ക് പുറത്താവുകയും ചെയ്തു.

താന്‍ തുടരുന്ന പോരാട്ടം ശക്തിപൂര്‍വ്വം മുന്നോട്ട് കൊണ്ട് പോകാനാണ് താന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങുന്നത് എന്ന് ഷാജഹാന്‍ വ്യക്തമാക്കുന്നു. വരും കാലത്തിന്റെ മാധ്യമം വെബ് തന്നെയാണ് എന്ന് താന്‍ മനസ്സിലാക്കുന്നു. ആര്‍ക്കും അവഗണിക്കാന്‍ ആവാത്ത ശക്തിയായി ഓണ്‍ലൈന്‍ മാധ്യമം മാറുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ അംഗീകരിക്കാന്‍ തയ്യാറാവാതെ പുറം തിരിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്ന ചില “താപ്പാനകള്‍” മാധ്യമ രംഗത്ത്‌ വിഹരിക്കുന്നുണ്ട്. ഇവര്‍ മൂഢ സ്വര്ഗ്ഗത്തിലാണ് കഴിയുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ അപാരമായ സാദ്ധ്യത മനസ്സിലാക്കിയാണ് താന്‍ ന്യൂസ് പോര്‍ട്ടല്‍ എന്ന ആശയത്തില്‍ എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

18 of 1810161718

« Previous Page « ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിക്കണം
Next » വെയ്‌റ്റിങ്ങ് ഷെഡ്ഡില്‍ ബസ് പാഞ്ഞു കയറി; നാലു പേര്‍ മരിച്ചു »



  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി
  • കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ
  • വീണ്ടും മഴ ശക്തമാവും
  • നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്
  • ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌
  • കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്
  • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി
  • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം
  • കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും
  • തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : മഷി പുരട്ടുക വോട്ടറുടെ ഇടതു നടു വിരലില്‍
  • മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു
  • ശക്തമായ മഴ : പകർച്ച വ്യാധികൾക്ക് സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പ്
  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine