അതിരപ്പിള്ളിപദ്ധതി പരിസ്ഥിതിക്ക്‌ ദോഷം: ജയറാം രമേശ്

June 16th, 2011

athirapally-waterfall-epathram

‌ ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ പരിസ്‌ഥിതിക്കും ജൈവ വൈവിധ്യത്തിനും ദോഷം ചെയ്യുമെന്നും, പരിസ്‌ഥിതിയെ ദോഷകരമായി ബാധിക്കുന്ന അതിരപ്പിള്ളി പദ്ധതിക്ക്‌ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്‌ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു കത്തു നല്‍കി. കേരള സന്ദര്‍ശനത്തിനിടയില്‍ ഇക്കാര്യം ബോധ്യമായെന്നും ജയറാം രമേശ്‌ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പദ്ധതി റദ്ദാക്കുന്നതു മൂലം സംസ്‌ഥാനത്തിനു നഷ്‌ടപരിഹാരമെന്ന നിലയില്‍ അധിക വൈദ്യുതിയോ സാമ്പത്തികസഹായമോ നല്‍കാനും മന്ത്രി ശിപാര്‍ശ ചെയ്‌തു. പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട്‌ ഇത്തരത്തില്‍ പദ്ധതികള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് പദ്ധതികള്‍ തയ്യാറാക്കുന്ന  സംസ്‌ഥാനങ്ങള്‍ക്ക്  ‘ഗ്രീന്‍ ബോണസ്‌’ നല്‍കുന്ന സംവിധാനം ഒരുക്കണമെന്നും ജയറാം രമേശ്‌ നിര്‍ദേശിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. കെ. മുനീര്‍ ഇന്ത്യാ വിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

May 22nd, 2011

കോഴിക്കോട്‌: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുസ്ലീം ലീഗിന്റെ നാല് മന്ത്രിമാരില്‍ എം. കെ. മുനീറും കൂടി ഉള്‍പെട്ടതോടെ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം എം. കെ മുനീര്‍ ഒഴിഞ്ഞു. വിവാദമായ ഐസ്ക്രീം പാര്‍ലര്‍ കേസിലെ സുപ്രധാനമായ ചില വിവരങ്ങള്‍ ചാനലിലൂടെ പുറത്തു വിട്ടതോടെയാണ് മുനീറും മുസ്ലീം ലീഗിലെ തന്നെ കുഞ്ഞാലികുട്ടി വിഭാഗവും തമ്മില്‍ ശീതയുദ്ധം തുടങ്ങിയത്. മുനീറിന് സീറ്റ്‌ നല്‍കേണ്ടതില്ല എന്ന് വരെ എത്തിനിന്ന തര്‍ക്കമാണ് ഇപ്പോള്‍ മന്ത്രിസ്ഥാനം ലഭിക്കുന്നതോടെ വിരാമാമിടുന്നത്. എന്നാല്‍ നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നത് എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്. പൊതുവേ ജനപ്രിയനും ആദര്‍ശവാനുമായ മുനീറിന് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്‌ വന്നേക്കും എന്ന സൂചന പാര്‍ട്ടി നേതൃത്വത്തിനു കിട്ടിയിരുന്നു. എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നു ചേര്‍ന്നതിനാലാണ് ഇന്ത്യാവിഷന്‍ വിടുന്നതെന്നും മുസ്ലീം ലീഗില്‍ നിന്നും ജയിച്ചു വന്ന 20 എം. എല്‍. എ മാരും മന്ത്രിമാരാകാന്‍ യോഗ്യരാനെന്നും എം. കെ. മുനീര്‍ വ്യക്തമാക്കി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോണ്‍ ബ്രിട്ടാസ്‌ കുത്തക മാധ്യമത്തിലേക്ക്?

May 4th, 2011

john-brittas-epathram

തിരുവനന്തപുരം : കൈരളി ടി. വി. യില്‍ നിന്നും രാജി വെച്ച ജോണ്‍ ബ്രിട്ടാസ്‌ മാധ്യമ കുത്തക രാജാവ്‌ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ്‌ ചാനലില്‍ ചേര്‍ന്നു എന്ന് സൂചന. ഇതോടെ രാജി താല്‍ക്കാലികം ആണെന്നും അധികം വൈകാതെ തന്നെ ബ്രിട്ടാസ്‌ കൈരളി ചാനലിലേക്ക് തിരിച്ചു വരും എന്നുമുള്ള കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മുട്ടിയുടെയും സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും പ്രസ്താവനകള്‍ അസ്ഥാനത്തായി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ഷാജഹാന്‍ ആക്രമിക്കപ്പെട്ടു

March 28th, 2011

കണ്ണൂര്‍: ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കണ്ണൂരില്‍ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഷാജഹാനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തു വിട്ടു. തിരഞ്ഞെടുപ്പി നോടനുബന്ധിച്ച് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന “പോര്‍ക്കളം” എന്ന പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം ഇന്നു വൈകീട്ട് ആറു മണിയോടെ ആണ് ഷാജഹാനെ ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് പി. ജയരാജന്‍ എം. എല്‍. എ. ഷാജഹാനെ ഫോണില്‍ വിളിച്ച് ഭീഷണി പ്പെടുത്തിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാജഹാന്റെ പരാതിയെ തുടര്‍ന്ന് പി. ജയരാജന്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. “പോര്‍ക്കളം” പരിപാടി ക്കിടയില്‍ പി. ശശിയുടെ പേരു പരാമര്‍ശി ച്ചതുമായി ബന്ധപ്പെട്ടാണ് സി. പി. എം. അനുഭാവികള്‍ പ്രകോപിത രായതെന്ന് പറയപ്പെടുന്നു.

മാധ്യമ പ്രവര്‍ത്തകനു നേരെയുണ്ടായ കയ്യേറ്റത്തില്‍ സാംസ്കാരിക – രാഷ്ടീയ വൃത്തങ്ങള്‍ അപലപിച്ചു. സംഭവം അങ്ങേയറ്റം വേദനാ ജനകവും, കേരളത്തിനാകെ അപമാന കരമാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ ചാണ്ടി പറഞ്ഞു. കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല, വി. എം. സുധീരന്‍, എം. പി. വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ ഷാജഹാനെതിരെ നടന്ന കയ്യേറ്റത്തെ അപലപിച്ചു. സംഭവത്തെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്ന് അവര്‍ തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനവും നടത്തി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വി.എസ്. അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ മത്സരിക്കും

March 18th, 2011

vs-achuthanandan-epathram

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്നും മത്സരിക്കും. അവസാന നിമിഷം വരെ അരങ്ങേറിയ ഉദ്വേഗജനകമായ രംഗങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് വി. എസ്. അച്ച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപി ക്കുകയായിരുന്നു. വി. എസിനെ മത്സരിപ്പിക്കണ്ട എന്ന തീരുമാനം  പുന: പരിശോധിക്കുവാന്‍ ദില്ലിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ സംസ്ഥാന ഘടകത്തോട് ആവശ്യ പ്പെടുകയായിരുന്നു.  നേരത്തെ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞു കൊണ്ട് വി. എസിന് മത്സര രംഗത്തു നിന്നും സംസ്ഥാന നേതൃത്വം മാറ്റി നിര്‍ത്തുവാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ അംഗവും, ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വി. എസിനു സീറ്റില്ലെന്ന് അറിഞ്ഞതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. 2006-ല്‍ വി. എസിനു സീറ്റു നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ അതേ രീതിയില്‍ ഉള്ള രംഗങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു.

വി. എസിന്റെ സ്ഥാനാര്‍ഥിത്വ പ്രശ്നം വീണ്ടും തെരുവിലേക്ക് വലിച്ചിഴച്ചത് സി. പി. എം. നേതൃത്വത്തെ സംബന്ധിച്ച് ക്ഷീണ മുണ്ടാക്കുന്ന താണെങ്കിലും വി. എസിന്റെ ഒറ്റയാന്‍ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാ‍രമായി പലരും ഈ തീരുമാനത്തെ വിലയിരുത്തുന്നു. വി. എസ്. തിരിച്ചു വരുന്നത് അണികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. വി. എസ്. മത്സര രംഗത്തുണ്ടാകുമ്പോള്‍ അത് നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ വിജയ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും എന്ന് ഘടക കക്ഷി നേതാക്കളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

16 of 1810151617»|

« Previous Page« Previous « നാടെങ്ങും വി. എസ്. അനുകൂല പ്രകടനങ്ങള്‍
Next »Next Page » മദ്യപാനിയുടെ പ്രകോപനത്തെ തുടര്‍ന്ന് ആന ഇടഞ്ഞു »



  • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം
  • കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും
  • തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : മഷി പുരട്ടുക വോട്ടറുടെ ഇടതു നടു വിരലില്‍
  • മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു
  • ശക്തമായ മഴ : പകർച്ച വ്യാധികൾക്ക് സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പ്
  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine