Thursday, June 9th, 2011

മൈസൂര്‍ നഗരത്തില്‍ കാട്ടാനകളുടെ വിളയാട്ടം

മൈസൂര്‍: മൈസൂര്‍ നഗരത്തില്‍ ഇറങ്ങിയ കാട്ടാനകളുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. പുലര്‍ച്ചെയോടെ നാലാനകളുടെ സംഘം നഗരത്തില്‍ എത്തിയെങ്കിലും രണ്ടെണ്ണം മടങ്ങി പോയി. ഒരു കൊമ്പനും പിടിയും നഗരത്തില്‍ ഇറങ്ങി കണ്ണില്‍ കണ്ടതെല്ലാം കുത്തിമറിക്കുവാന്‍ തുടങ്ങി. എ.ടി.എം മെഷീനു സമീപം നില്‍ക്കുകയായിരുന്ന രേണുകാ പ്രസാദ് എന്ന ആളെ കൊമ്പന്‍ കുത്തിയും ചവിട്ടിയും കൊലപ്പെടുത്തി. ആളുകള്‍ ആനകള്‍ക്ക് നേരെ കല്ലും വടിയും എറിയുവാന്‍ തുടങ്ങിയതോടെ അവ കൂടുതല്‍ പ്രകോപിതരായി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടി. ഇതിനിടയില്‍ ചില വളര്‍ത്തു മൃഗങ്ങളേയും ആനകള്‍ ആക്രമിച്ചു. ആനയുടെ ആക്രമണത്തില്‍ ഒരു പശു കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും ചില കടകളും ആനകളുടെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും വലിയ ജനക്കൂട്ടം ആനകള്‍ക്ക് പുറകെ കൂടി. അഞ്ചുമണിക്കൂറോളം നഗരത്തില്‍ ഭീതിവിതച്ച ആനകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കു വെടി വെച്ച് ബന്ധിച്ചു. തുടര്‍ന്ന് അഞ്ച് താപ്പാനകളുടെ സഹായത്തോടെ ഇവയെ കാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലിറങ്ങിയ കൊമ്പന് ഇരുപത് വയസ്സു പ്രായം വരും.

ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രേണുകാപ്രസാദിന്റെ കുടുമ്പത്തിന് കര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ അഞ്ചു ലക്ഷം രൂപയും വനം മന്ത്രി സി.എച്ച്. വിജയശങ്കര്‍ മൂന്നര ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മൈസൂര്‍ കാടുകളില്‍ നിന്നും പതിനഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാകണം ആനകള്‍ നഗരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. കാട്ടില്‍ ഭക്ഷണ ക്ഷാമം രൂക്ഷമായതാകാം ആനകള്‍ നാട്ടിലിറങ്ങുന്നത് പതിവായിട്ടുണ്ട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine