Thursday, December 20th, 2012

ഗുജറാത്തില്‍ മൂന്നാമതും മോഡിക്ക് വിജയം

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം ഉറപ്പാക്കി. 182 സീറ്റില്‍ 116 സീറ്റില്‍ ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ്സ് 60 സീറ്റിലും വിജയിച്ചു. 2007-ലെ തിരഞ്ഞെടുപ്പില്‍ 117 സീറ്റാണ് ബി.ജെ.പി നേടിയിരുന്നത്.2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മരണത്തിന്റെ ദൂതനെന്നും വ്യാപാരിയെന്നും വെറുക്കപ്പെട്ടവന്‍ എന്നുമെല്ലാം മോഡിയെ എതിര്‍ക്കുന്നവര്‍ വിശേഷിപ്പിക്കുമ്പോള്‍ ഗുജറാത്ത് ജനത മോഡിക്ക് ശക്തമായ പിന്തുണ നല്‍കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മണിനഗര്‍ മണ്ഡലത്തില്‍ നിന്നും 85,480 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് മോഡി വിജയിച്ചത്. മത്സരിച്ചത് മോഡിക്കെതിരെ നിലപാടുടുത്ത മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് ആയിരുന്നു മോഡിക്കെതിരെ മത്സരിച്ചത്. കോണ്‍ഗ്രസ്സിന്റെ ടിക്കറ്റിലാണ് ശ്വേത മത്സരിച്ചത്. ഗുജറാത്ത് കലാപമായിരുന്നു ഇവരുടെ മുഖ്യ തിരെഞ്ഞെടുപ്പ് പ്രചരണായുധം. എന്നാല്‍ ഗുജറാത്തില്‍ തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന വികസനത്തെ ഉയര്‍ത്തിക്കാട്ടിയാണ് മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായ 71.32% ആണ് ഇത്തവണത്തേത്. 182 സീറ്റുകളിലെ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണ് നടന്നത്.

വിജയിച്ച പ്രമുഖരില്‍ മുന്‍ ബി.ജെ.പി നേതാക്കളായ കേശുഭായ് പട്ടേലും, ശങ്കര്‍ സിങ്ങ് വഗേലയുമുണ്ട്. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അര്‍ജ്ജുന്‍ മോദ്വാഡിയയയും പ്രതിപക്ഷ നേതാവ് ശക്തിസിങ് ഗോഹിലും പരാജയപ്പെട്ടു. പതിനേഴായിരത്തില്‍ പരം വോട്ടിനാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത്. വ്യാജ ഏറ്റുമുട്ടല്‍ കേസുമായ് ബന്ധപ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന ബി.ജെ.പിയിലെ മുന്‍ മന്ത്രി അമിത് ഷയ്ക്ക് നരന്‍ പുര മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചു. മോഡിയുടെ മന്ത്രിസഭയില്‍ നിന്നു മത്സരിച്ച എല്ലാ അംഗങ്ങളും വിജയിച്ചു. 1,038,870 വോട്ട് ലഭിച്ച ആരോഗ്യ വകുപ്പ് മന്ത്രി ആനന്ദി ബെന്‍ പട്ടേലിനാണ് റിക്കോര്‍ഡ് ഭൂരിപക്ഷം.

ഹിമാചലില്‍ ഭരണ നഷ്ടം ഉണ്ടയത് ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിനു ക്ഷീണമായി. അതേ സമയം ഗുജറാത്തിലേത് മോഡിയുടെ വിജയമായി വിലയിരുത്തുമ്പോള്‍ അത് ദേശീയ രാഷ്ടീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവിനു കൂടുതല്‍ ബലമേകും. ഗുജറാത്തില്‍ സ്ഥാനര്‍ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണ പരിപാടികള്‍ നിശ്ചയിക്കുന്നതു വരെ ഉള്ള കാര്യങ്ങളില്‍ അവസാന വാക്ക് നരേന്ദ്ര മോഡിയുടേതായിരുന്നു.

നരേന്ദ്ര മോഡിയെ പോലെ ഇന്ത്യയില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ക്ക് വിധേയനായ മറ്റൊരു രാഷ്ടീയ നേതാവോ മുഖ്യമന്ത്രിയോ മുമ്പ് ഉണ്ടയിട്ടില്ല എന്നത് മോഡിയുടെ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യക്ക് വെളിയില്‍ നിന്നു പോലും മോഡിക്ക് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ബ്രിട്ടനും, അമേരിക്കയും മോഡിക്ക് വിസ നിഷേധിക്കുകയുണ്ടയി. എന്നാല്‍ ഇതു കൊണ്ടൊന്നും ഗുജറാത്ത് രാഷ്ടീയത്തില്‍ ഈ അതികായനെ വെല്ലുവാന്‍ മറ്റാര്‍ക്കും ആകുന്നില്ല. ദേശീയ തലത്തില്‍ ബി.ജെ.പി ദുര്‍ബലമാകുമ്പോളും ഗുജറാത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടക്കിയത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine