Sunday, April 19th, 2015

യച്ചൂരിയുടെ വിജയം; കാരാട്ടിനും കേരള ഘടകത്തിനും തിരിച്ചടി

വിശാഖപട്ടണം: സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തിരഞ്ഞെടുക്ക പ്പെട്ടപ്പോള്‍ തിരിച്ചടി നേരിട്ടത് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും കേരള ഘടകത്തിനുമാണ്. തങ്ങളുടെ താല്പര്യങ്ങള്‍ ക്കൊത്ത് നിലപാടെടുക്കുന്ന ഒരാള്‍ തന്നെയാകണം പ്രകാശിന്റെ പിന്‍‌ഗാമി എന്ന നിലയില്‍ കൂടെയായിരുന്നു എസ്. ആര്‍. പി. ക്ക് കേരള ഘടകം നല്‍കിയ പിന്തുണ. പ്രകാശ് കാരാട്ടിന്റെ എല്ലാവിധ അനുഗ്രഹാശിസുകളും എസ്. ആർ. പി. ക്ക് ഉണ്ടായിരുന്നു താനും.

തന്റെ നിലപാടുകളിലെ വീഴ്ചകളെയും, ആശയങ്ങളിലെ പോരായ്മകളേയും നിരന്തരം ചൂണ്ടിക്കാട്ടുന്ന യച്ചൂരിയെ തഴഞ്ഞ് അദ്ദേഹം എസ്. ആര്‍. പി. യുടെ പേര് നിര്‍ദ്ദേശിച്ചതില്‍ അല്‍ഭുതമില്ല. എന്നാല്‍ ബംഗാള്‍ ഘടകം ഉള്‍പ്പെടെ മറ്റു ഘടകങ്ങള്‍ യച്ചൂരിക്ക് അനുകൂലമായി നിലപാടുറപ്പിച്ചതോടെ പി. ബി. യില്‍ മുന്‍ തൂക്കം ഉണ്ടയിട്ടും എസ്. ആര്‍. പി. ക്ക് പിന്‍‌വാങ്ങേണ്ടി വന്നു.

യച്ചൂരിയുടെ കടന്നു വരവിനെ ചെറുക്കുവാനായി കാരാട്ട് പക്ഷം പല തന്ത്രങ്ങളും മെനഞ്ഞെങ്കിലും ഒരു മത്സരത്തിലേക്ക് പോകുവാനും താന്‍ തയ്യാറാണെന്ന നിലപാട് അദ്ദേഹം എടുത്തതോടെ എസ്. ആര്‍. പി. പരാജയം മണത്തു. 91 അംഗ കേന്ദ്ര കമ്മറ്റിയില്‍ ഭൂരിപക്ഷവും തനിക്ക് എതിരാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം താന്‍ പിന്‍‌വാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

സി. പി. എമ്മിന്റെ ഇന്ത്യയിലെ ഏറ്റവും ശക്തമായ ഘടകമാണ് കേരളത്തിലേത്. പി. ബി. അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണൻ, എ. കെ. പത്മനാഭന്‍, എം. എ. ബേബി എന്നീ നാല്‍‌വര്‍ സംഘത്തിന്റെ പിന്തുണ നേരത്തെ തന്നെ ഉണ്ടായിരുന്നു. എട്ടു പേര്‍ എസ്. ആര്‍. പി. ക്ക് അനുകൂലമായി നിന്നപ്പോള്‍ അഞ്ചു പേര്‍ മാത്രമാണ് യച്ചൂരിയെ അനുകൂലിച്ചത്. അനാരോഗ്യം മൂലം പി. ബി. യോഗത്തി നെത്താതിരുന്ന ബുദ്ധ ദേവ ഭട്ടാചാര്യ, നിരുപം സെന്‍ എന്നിവര്‍ യച്ചൂരിക്കുള്ള പിന്തുണ എഴുതി നല്‍കിയിരുന്നു.

സീതാറാം യച്ചൂരിക്ക് നേരത്തെ തന്നെ വി. എസ്. അച്യുതാനന്ദന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം അത് നേരിട്ട് യച്ചൂരിയോട് പറയുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയുമായി. ഇത് കടുത്ത വി. എസ്. വിരുദ്ധ നിലപാടു വച്ചു പുലര്‍ത്തുന്ന എസ്. ആര്‍. പി. യെ ചൊടിപ്പിച്ചിരുന്നു. അത് അദ്ദേഹം മാധ്യമങ്ങളൊടെ പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരം പതിവുകള്‍ പാര്‍ട്ടിയില്‍ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കേരള ഘടകത്തിന്റെ വി. എസ്. വിരുദ്ധ നിലപാടുകള്‍ക്ക് അവൈലബിള്‍ പി. ബി. യില്‍ പലപ്പോഴും കരുത്ത് പകര്‍ന്നിരുന്ന ആളാണ് എസ്. ആര്‍. പി. എന്നാല്‍ യച്ചൂരിയാകട്ടെ ജനകീയ നേതാവായ വി. എസിനെ അനുകൂലിക്കുന്നയാളും. എസ്. ആര്‍. പി. ജനറല്‍ സെക്രട്ടറിയായാല്‍ വി. എസിനെ സംസ്ഥാന സമിതിയില്‍ നിന്നു പോലും ഒഴിവാക്കി സാധ്യമെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാന്‍ കച്ച കെട്ടിയിറങ്ങിയവര്‍ക്ക് യച്ചൂരിയുടേ വിജയം നിരാശയാണ് ഉണ്ടാക്കിയത്.

കാരാട്ടിന്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പുള്ളവരാണ് ബംഗാള്‍ ഘടകം. വി. എസ്. വിരുദ്ധ നിലപാടെടുക്കുന്ന കാരാട്ടാ‍കട്ടെ കേരള ഘടകത്തിന്റെ പ്രിയപ്പെട്ടവനും. പ്രകാശിന്റെ പിന്‍‌ഗാമിയായി അതേ പാതയില്‍ സഞ്ചരിക്കുന്ന എസ്. ആര്‍. പി. യെ അവരോധിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയ കേരള ഘടകത്തിനു ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ യച്ചൂരി നടത്തിയ അപ്രതീക്ഷിതമായ നീക്കവും വിജയവും വലിയ തിരിച്ചടിയായി. വരാനിരിക്കുന്നത് ബംഗാള്‍ ഘടകത്തിന്റേയും കേരള ഘടകത്തിന്റേയും നിലപാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ നാളുകള്‍ ആയേക്കും.

കേരള ഘടകത്തിലെ ഔദ്യോഗിക പക്ഷവുമായുള്ള വി. എസിന്റെ ഏറ്റുമുട്ടലുകള്‍ക്കും യച്ചൂരിയുടെ സെക്രട്ടറി സ്ഥാനം പുതിയ വഴിത്തിരിവ് ആയേക്കും. സമ്മേളന വേദിയില്‍ നിന്നും നേരത്തെ മടങ്ങിയ വി. എസ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യച്ചൂരി തിരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞ് തിരിച്ചെത്തിയിരുന്നു. യച്ചൂരിയൂടെ വരവ് പാര്‍ട്ടിക്കു മാറ്റത്തിന്റെ തുടക്കമായിരിക്കുമെന്നും അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും വി. എസ്. മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ വലിയ തിരിച്ചടികള്‍ നേരിടുന്ന വി. എസിനു വലിയ ആശ്വാസമാണ് യച്ചൂരിയുടെ വിജയം.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine