അസ്ഗര്‍ അലി എഞ്ചിനീയര്‍ അന്തരിച്ചു

May 14th, 2013

asghar-ali-engineer-epathram

മുംബൈ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും, എഴുത്തുകാരനും, സാമൂഹിക ശാസ്ത്രജ്ഞനുമായ അസ്ഗര്‍ അലി എഞ്ചിനീയര്‍ (74) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ എട്ടു മണിയോടെ മുംബൈ സാന്താക്രൂസ് ഈസ്റ്റിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1939-ല്‍ രാജസ്ഥാനിലെ സാലുബറിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. മധ്യപ്രദേശിലെ വിക്രം യൂണിവേഴ്സിറ്റിയില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് 20 വര്‍ഷത്തോളം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഞ്ചിനീയറായി ജോലി ചെയ്തു.

ജോലിയില്‍ നിന്നും വി. ആര്‍. എസ്. എടുത്ത് അദ്ദേഹം സമൂഹിക പ്രവര്‍ത്തനത്തിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. 1980-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന് മുംബൈയില്‍ രൂപം നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തി. ഇസ്ലാം വിശ്വാസത്തില്‍ ഊന്നി നിന്നു ക്കൊണ്ട് സാമുദായിക മൈത്രിയുടേയും സമാധാനത്തിന്റെയും വക്താവായി അദ്ദേഹം പ്രവര്‍ത്തിച്ചു. അറബി ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധ ഭാഷകളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. എ ലിവിങ്ങ് ഫെയിത്, മൈ ക്വസ്റ്റ് ഫോര്‍ പീസ്, ഹാര്‍മണി ആന്റ് സോഷ്യല്‍ ചെയിഞ്ച് എന്ന പേരില്‍ ആത്മകഥ എഴുതി. വിവിധ വിഷയങ്ങളെ അധികരിച്ച് അമ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ചുള്ള കമ്യൂണല്‍ ഇന്‍ പോസ്റ്റ് ഇന്‍‌ഡിപെന്റന്‍സ് ഇന്ത്യ എന്ന കൃതിയുടെ എഡിറ്റര്‍ ആയിരുന്നു അസ്‌ഗര്‍ അലി എഞ്ചിനീയര്‍. കേരള മുസ്ലിംസ്; എ ഹിസ്റ്റോറിക്കല്‍ പെര്‍സ്‌പെക്ടീവ് എന്ന പേരില്‍ ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. കമ്യൂണല്‍ ഹാര്‍മണി അവാര്‍ഡ്, റൈറ്റ് ലൈവ്ലി അവാര്‍ഡ്, ഡാല്‍മിയ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അസ്ഗര്‍ അലി എഞ്ചിനീയറുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം ബുധനാഴ്ച മുംബൈയില്‍ നടക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗണിത ശാ‍സ്ത്ര പ്രതിഭ ശകുന്തളാ ദേവി അന്തരിച്ചു

April 21st, 2013

sakunthala-devi-epathram

ബംഗലൂരു: അറിയപ്പെടുന്ന ഗണിതശാസ്‌ത്ര പ്രതിഭ ശകുന്തളാ ദേവി (80) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു. ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ചയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രിക്കുകയായിരുന്നു

ഗിന്നസ്‌ റെക്കോര്‍ഡിനുടമയായ ശകുന്തളാ ദേവിയുടെ അസാമാന്യ വേഗത്തില്‍ മനക്കണക്കിലൂടെ സങ്കീര്‍ണമായ ഗണിതശാസ്‌ത്ര സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്താനുളള കഴിവ് അവരെ മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടാൻ ഇടയാക്കി. ‌

ഒരു സര്‍ക്കസുകാരന്റെ മകളായി ജനിച്ച ശകുന്തളാ ദേവി മൂന്നാം വയസ്സില്‍ തന്നെ മാജിക്കിലൂടെ തന്റെ ഓര്‍മ്മശക്‌തിയുടെ പാടവം തെളിയിച്ചിരുന്നു. ആറാം വയസ്സില്‍ മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ കണക്കുകള്‍ കൂട്ടുന്നതിലും ഓര്‍മ്മശക്തിയിലും തനിക്കുള്ള കഴിവ് പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ശ്രദ്ധേയയായി. എട്ടാം വയസ്സില്‍ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലും അവര്‍ ഇത്തരത്തില്‍ ഒരു പ്രകടനം നടത്തിയിരുന്നു. ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ വച്ച്‌ രണ്ട്‌ 13 അക്ക സംഖ്യകളുടെ ഗുണനഫലം 28 സെക്കന്റുകൊണ്ട്‌ മനക്കണക്കിലൂടെ കണ്ടെത്തി അവര്‍ ചരിത്രം കുറിച്ചു .

ഗണിതശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

റഹ്മത്തലി

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു

December 13th, 2012

pandit-ravi-shanker-epathram

സാന്റിയാഗോ: സിത്താര്‍ മാന്ത്രികൻ പണ്ഡിറ്റ് രവി ശങ്കര്‍ (92) അന്തരിച്ചു. ഇന്ത്യന്‍ സംഗീതത്തിന്റെ യശസ്സിനെ ഏഴു കടലും കടത്തി ലോകത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഇതിഹാസങ്ങളില്‍ ഒരാളായ പണ്ഡിറ്റ്‌ രവിശങ്കരിന്റെ വിയോഗം തീരാ നഷ്ടമാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവി ശങ്കറിനെ രാജ്യം ഭാരത രത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്.1920 ഏപ്രില്‍ ഏഴിന് വാരണാസി യിലായിരുന്നു ഈ അതുല്യ സംഗീത പ്രതിഭയുടെ ജനനം. പ്രായാധിക്യം കാരണം ഏറെ നാളായി മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന രവി ശങ്കറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലത്ത് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് അലാവുദ്ദീൻ ഖാനാണ് പ്രശസ്ത നർത്തകനും സ്വന്തം ജ്യേഷ്ഠനുമായ പണ്ഡിറ്റ് ഉദയ് ശങ്കറിന്റെ നൃത്ത സംഘത്തിൽ നർത്തകനായി അരങ്ങേറ്റം കുറിച്ച രവി ശങ്കറിനെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൈ പിടിച്ച് ആനയിച്ചത്. ഉസ്താദിന്റെ മകളും പ്രശസ്ത സുർബഹാർ സംഗീതജ്ഞയുമായ റോഷനാറ ഖാനെ രവി ശങ്കർ ആദ്യ പത്നിയുമാക്കി. അന്നപൂർണ്ണാ ദേവി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ രവി ശങ്കറുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം പിന്നീട് പൊതു വേദികളിൽ നിന്നും മാറി നിൽക്കുകയും സംഗീതം അഭ്യസിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ ഹരിപ്രസാദ് ചൌരസ്യ ഇവരുടെ ശിഷ്യനാണ്.

പിന്നീട് മൂന്ന് സ്ത്രീകൾ രവി ശങ്കറിന്റെ ജീവിതത്തിലൂടെ കടന്നു പോയി. ആദ്യ ഭാര്യയിൽ ജനിച്ച പുത്രൻ ശുഭേന്ദ്ര ശങ്കർ സിത്താറും സുർബഹാറും വായിക്കുമായിരുന്നു. 1992ൽ ഇദ്ദേഹം മരണമടഞ്ഞു. പിന്നീട് നർത്തകിയായ കമലാ ശാസ്ത്രി രവിശങ്കറിന്റെ ജീവിതത്തിലേക്ക് കടന്നു വരികയുണ്ടായി. 1981 വരെ ഇവർ ഒരുമിച്ചു ജീവിച്ചെങ്കിലും ഇതിനിടെ 1979ൽ ഇദ്ദേഹത്തിന് ന്യൂ യോർക്കിൽ കോൺസേർട്ട് പ്രൊഡ്യൂസർ ആയിരുന്ന സൂ ജോൺസിൽ ഒരു പെൺകുഞ്ഞ് പിറന്നു. ഒൻപത് ഗ്രാമി അവാർഡുകൾ വാങ്ങി ലോക പ്രശസ്തയായി നോറാ ജോൺസ് എന്ന ഇദ്ദേഹത്തിന്റെ ഈ മകൾ. ഇതിനിടെ 1972ൽ തന്റെ സംഘത്തിൽ തമ്പുരു വായിക്കുന്ന സുകന്യ രാജൻ എന്ന 18 കാരിയെ രവി ശങ്കർ കണ്ടുമുട്ടി. വിവാഹിതയായിരുന്നിട്ടും പ്രണയത്തിലായ ഇവർക്ക് 1981ൽ അനുഷ്ക ശങ്കർ എന്ന് പിന്നീട് പ്രശസ്തയായ സംഗീതജ്ഞ മകളായി പിറന്നു. 1989ൽ രവി ശങ്കർ സുകന്യയെ വിവാഹം ചെയ്തു.

മറ്റുള്ളവരുടെ ജീവിതത്തിൽ സംഗീതത്തിന്റെ അഭൌമമായ ശാന്തി പരത്തിയ തന്റെ സ്വകാര്യ ജീവിതം ഇത്രയേറെ പ്രക്ഷുബ്ധമായതിനെ കുറിച്ച് ചോദിച്ചപ്പോൾ രവി ശങ്കർ ഇങ്ങനെ മറുപടി പറഞ്ഞു : “സംഭവിച്ചതെല്ലാം സ്വാഭാവികവും നൈസർഗ്ഗികവുമായിരുന്നു. ഇത് തനിക്കും മറ്റുള്ളവർക്കും ഒരുപാട് സന്തോഷവും ചിലർക്ക് വിഷമവും നൽകി. എന്നാൽ തനിക്ക് ലഭിച്ചതിനെല്ലാം തനിക്ക് നന്ദിയുണ്ട്. തനിക്ക് തന്നെ കുറിച്ച് തന്നെ അദ്ഭുതം തോന്നാറുണ്ട്.”

- സ്വ.ലേ.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു

December 12th, 2012

സാന്റിയാഗോ: സിത്താര്‍ മാന്ത്രികന്പണ്ഡിറ്റ് രവിശങ്കര്‍ (92) അന്തരിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ കാലിഫോര്‍ണീയായിലെ സാന്‍‌ഡിയാഗോയിലുള്ള സ്ക്രിപ്റ്റ് മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം ഏറെനാളായി മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന രവിശങ്കറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലത്ത് ആസ്പത്രിയിലെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ത്യന്‍ സംഗീതത്തിന്റെ ശയസ്സ് സിത്താറിന്റെ തന്ത്രികളിലൂടെ മാന്ത്രികമായ വിരസ്പര്‍ശം നടത്തിക്കൊണ്ട് ഏഴു കടലിനക്കരെയെത്തിച്ചയാളാണ് രവിശങ്കര്‍.സംഗീത ലോകത്തിന്റെ ഹൃദയത്തില്‍ തന്റെ പ്രതിഭയെ അദ്ദേഹം പ്രതിഷ്ടിച്ചു. പണ്ഡിറ്റ്‌ രവിശങ്കരിന്റെ വിയോഗം തീരാ നഷ്ടമാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവിശങ്കറിനെ രാജ്യം 1999-ല്‍ ഭാരതരത്നം നല്‍കി ആദരിച്ചിട്ടുണ്ട്. 1992-ല്‍ മഗ്‌സരെ പുരസ്കാരം ലഭിച്ചു. രാജ്യസഭാംഗമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

1920 ഏപ്രില്‍ ഏഴിന് വാരണാസിയിലായിരുന്നു ഈ അതുല്ല്യ സംഗീതപ്രതിഭയുടെ ജനനം. സഹോദരനും പ്രശസ്ത നര്‍ത്തകനുമായ ഉദയശങ്കറിനൊപ്പം ഒന്‍‌പതാം വയസ്സില്‍ പാരീസിലേക്ക് പൊയി. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം സിത്താര്‍ കച്ചേരികളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് സിനിമാ സംഗീത രംഗത്തും സജീവമായി പ്രവര്‍ത്തിച്ചു. പഥേര്‍ പാഞ്ചാലി, അപൂര്‍ സന്‍സാര്‍, പരാജിതോ എന്നീ സത്യജിത് റേ ചിത്രങ്ങള്‍ക്കും റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

താക്കറേക്ക് വിട

November 19th, 2012

bal-thackeray-epathram

മുംബൈ : ശിവസേനാ സ്ഥാപകനും ഹിന്ദുത്വ വാദിയുമായ ബാൽ താക്കറേക്ക് മംബൈ നഗരം കണ്ണുനീരിൽ കുതിർന്ന അന്ത്യോപചാരം അർപ്പിച്ചു. അടുത്ത കാലത്തൊന്നും മുംബൈ നഗരം ദർശിക്കാത്ത അത്രയും ജന നിബിഢമായിരുന്നു താക്കറേയുടെ അവസാന യാത്രയുടെ അകമ്പടി. മുംബൈയുടെ കിരീടം വെയ്ക്കാത്ത രാജാവിന് അശ്രുപൂജയുമായി ലക്ഷക്കണക്കിന് ആളുകളാണ് താക്കറേയുടെ ബാന്ദ്രയിലെ വസതിയ്ക്കും ശിവാജി ആർക്കിനും ഇടയിൽ തടിച്ചു കൂടിയത്.

മുൻപ് പലപ്പോഴും എന്ന പോലെ മരണത്തിലും താക്കറെ മുംബൈയിലെ ജനജീവിതത്തെ സ്തംഭിപ്പിച്ചു. താക്കറേയുടെ അന്തിമ കർമ്മങ്ങൾ അനുഷ്ഠിക്കുന്ന ശിവാജി പാർക്കിലേക്കും താക്കറേയുടെ ബാന്ദ്രയിലെ വീട്ടിലേക്കുമുള്ള റോഡുകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. തങ്ങൾ ബന്ദോ ഹർത്താലോ പ്രഖ്യാപിച്ചിട്ടില്ല എന്ന് ശിവസേനാ വക്താക്കൾ പറയുന്നുണ്ടെങ്കിലും അന്തരിച്ച നേതാവിനോടുള്ള ആദര സൂചകമായി നാളെ മഹാരാഷ്ട്രയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിടാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 11789»|

« Previous Page« Previous « നമസ്തേ പറഞ്ഞ് ആങ് സാന്‍ സൂചി ഇന്ത്യയില്‍ എത്തി
Next »Next Page » അജ്‌മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കി: രാജ്യമെങ്ങും ജാഗ്രതാ നിര്‍ദ്ദേശം »



  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine