പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 

April 14th, 2021

central-board-of-secondary-education-cbse-logo-ePathram
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം അധികരിച്ചതിനാല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്യുകയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെക്കുകയും ചെയ്തു. 10, 12 ക്ലാസ്സു കളിലെ സി. ബി. എസ്. ഇ. ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്തു വാനാണ് തീരുമാനിച്ചിരുന്നത്.

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയുള്ള പഠന – പ്രകടന മികവിന്റെ അടിസ്ഥാന ത്തില്‍ മാർക്കു നൽകും.  ഇത് തൃപ്തികരമല്ല എങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും സി. ബി. എസ്. ഇ. പത്താം ക്ലാസ്സുകാര്‍ക്ക്  ഇതേ രീതിയാണ് അവലംബിച്ചത്.

ജൂൺ ഒന്നു വരെയുള്ള കൊവിഡ് സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജി വെച്ചു 

February 4th, 2021

muslim-league-leader-pk-kunhalikutty-resigns-ePathram

ന്യൂഡൽഹി : പി. കെ. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് മെംബര്‍ സ്ഥാനം രാജി വെച്ചു. ലോക്‌ സഭാ സ്പീക്കറുടെ ചേംബറില്‍ എത്തിയാണ് അദ്ദേഹം രാജി ക്കത്ത് നല്‍കി യത്. മലപ്പുറം ലോക്‌ സഭാ മണ്ഡല ത്തില്‍ നിന്നുമാണ് പി. കെ. കുഞ്ഞാലി ക്കുട്ടി ലോക് സഭ യില്‍ എത്തിയത്.

മലപ്പുറം എം. പി. ആയിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന്  2017 ലെ ഉപ തെരഞ്ഞെടുപ്പി ലൂടെ യാണ് കുഞ്ഞാലി ക്കുട്ടി ലോക് സഭയി ലേക്ക് ആദ്യ മായി എത്തിയത്. അന്ന് അദ്ദേഹം നിയമ സഭാംഗ മായിരുന്നു. ആ സ്ഥാനം രാജി വെച്ചിട്ടാണ് പാര്‍ലമെന്റില്‍ എത്തി യത്. തുടര്‍ന്ന് നടന്ന 2019 ലെ പൊതു തെരഞ്ഞെ ടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും വന്‍ ഭൂരി പക്ഷ ത്തില്‍ വിജയിച്ചിരുന്നു.

അടുത്തു വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തില്‍ എത്തും എന്ന പ്രതീക്ഷയും അതുവഴി മന്ത്രി പദം കിട്ടും എന്നും ഉള്ള വലിയ മോഹവും വെച്ചാണ് നിയമസഭ യിലേക്ക് മത്സരിക്കുന്നതിന് വേണ്ടി എം. പി. സ്ഥാനം രാജി വെച്ചത് എന്നു രാഷ്ട്രീയ പ്രതിയോഗികള്‍ പറയുന്നു.

എന്നാല്‍ യു. ഡി. എഫ്. കൂട്ടായ്മയെ ശക്തി പ്പെടുത്തു വാനും തെരഞ്ഞെടു പ്പിനെ നേരിടു വാന്‍ മുസ്ലീം ലീഗിനെ നയിക്കു വാനും കേരളത്തില്‍ എത്തുവാന്‍ പാര്‍ട്ടി യുടെ നിര്‍ദ്ദേശ പ്രകാരം എം. പി. സ്ഥാനം രാജി വെച്ചത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടി ഖുശ്ബു കോണ്‍ഗ്രസ്സ് വിട്ടു

October 12th, 2020

khushbooചെന്നൈ : ചലച്ചിത്ര നടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടി യുടെ ഔദ്യോഗിക വക്താവും ആയിരുന്ന ഖുശ്ബു സുന്ദര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. കോൺ ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി ക്കത്ത് നൽകിയതിനെ തുടര്‍ന്ന് എ. ഐ. സി. സി. വക്താവ് സ്ഥാനത്തു നിന്ന് ഖുശ്ബു വിനെ നീക്കി  എന്ന് അറിയിപ്പു വന്നു.

പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹി ക്കുന്നു എങ്കിലും അതിനു സാധി ക്കാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. പ്രാദേശിക ഘടക ങ്ങളും ജനങ്ങളു മായും യാതൊരു ബന്ധവും ഇല്ലാത്ത ചിലരുടെ ഇട പെടല്‍ കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്.

യാഥാര്‍ത്ഥ്യ ബോധം ഇല്ലാതെ പാര്‍ട്ടി യുടെ ഉന്നത തല ത്തിലുള്ള ചില ശക്തികള്‍ ആത്മാര്‍ത്ഥമായി നില്‍ക്കുന്ന വരെ ഒതുക്കുവാന്‍ ശ്രമിക്കുന്നു എന്നും അവര്‍ രാജിക്കത്തില്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു

September 30th, 2020

babri-masjid-aodhya-issue-ePathramന്യൂഡല്‍ഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി. ജെ. പി. – വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ എല്‍. കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കം 32 പ്രതികളെയും വെറുതെ വിട്ടു. ഈ കേസിലെ 48 പ്രതികളില്‍ 16 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 32 പേരെ യാണ് ലഖ്‌നൗ സി. ബി. ഐ. കോടതി വെറുതെ വിട്ടത്.

ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ നേതാക്കളുടെ ഗൂഢാലോചന ഇല്ല എന്നും മുന്‍ കൂട്ടി യുള്ള ആസൂത്രണ ത്തിലൂടെ യാണ് പള്ളി പൊളിച്ചത് എന്ന്‌ തെളി യിക്കു ന്നതിന് പ്രതികള്‍ക്ക് എതിരെ ശക്തമായ തെളിവു കള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു.

പെട്ടെന്ന് ഉണ്ടായ വികാര ത്തള്ളിച്ചയിലാണ് പള്ളി പൊളിച്ചത്. സാമൂഹ്യ വിരുദ്ധരാണ് അവിടെ അക്രമം അഴിച്ചു വിട്ടത്. ജനക്കൂട്ടത്തെ തടയുവാനാണ് നേതാക്കള്‍ ശ്രമിച്ചത് എന്നും കോടതി പറഞ്ഞു.

വിശ്വ ഹിന്ദു പരിഷത്ത് – ആര്‍. എസ്. എസ്. അടക്കമുള്ള തീവ്ര ഹിന്ദു സംഘ ടന കള്‍ നേതൃത്വം നല്‍കിയ കര്‍സേവ യിലൂടെ 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷ ത്തിലും ലഹള യിലും രണ്ടായിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.

വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് എല്ലാ പ്രതികളേയും സി. ബി. ഐ. കോടതി കുറ്റ വിമുക്തര്‍ ആക്കി വെറുതെ വിട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ പ്രമുഖര്‍ ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍

September 14th, 2020

india-china-flags-ePathram
ന്യൂഡല്‍ഹി : രാഷ്ട്രപതിയും പ്രധാന മന്ത്രിയും അടക്കം രാജ്യത്തെ ആയിരക്കണ ക്കിനു പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍ എന്ന് റിപ്പോര്‍ട്ട്.

ചൈനീസ് രഹസ്യാന്വേഷണ – സുരക്ഷാ ഏജൻസികൾ, ചൈനീസ് സേന എന്നിവയു മായും സഹകരിച്ചു പ്രവര്‍ത്തി ക്കുന്ന ഷെൻഹായി ഡാറ്റ ഇൻഫർ മേഷൻ ടെക്നോളജി കമ്പനി ലിമിറ്റഡ് എന്ന സ്ഥാപന മാണ് ഇതിനു പിന്നില്‍ എന്നും ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മ്മലാ സീതാരാമന്‍, രാജ്നാഥ് സിംഗ്, രവി ശങ്കർ പ്രസാദ്, സ്മൃതി ഇറാനി അടക്കം വിവിധ കേന്ദ്ര മന്ത്രി മാര്‍, മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്, സോണിയാ ഗാന്ധി, സംയുക്ത സേനാ മേധാവിമാര്‍, മുന്‍ രാഷ്ട്രപതി മാര്‍, മുന്‍ മുഖ്യമന്ത്രി മാര്‍, മന്ത്രിമാര്‍, എം. പി. മാര്‍, എം. എല്‍. എ.മാര്‍ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബാംഗ ങ്ങളും നീരീക്ഷണ ലിസ്റ്റില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടി കള്‍ക്കു പുറമേ പ്രാദേശിക പാര്‍ട്ടി കള്‍ക്കു സ്വാധീന മുള്ള സംസ്ഥാന ങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്ത കരെ ക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

മാത്രമല്ല അറിയപ്പെടുന്ന ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ദര്‍, മത നേതാക്കൾ, സിനിമാ താരങ്ങള്‍ അടക്കം പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍, കായിക താരങ്ങൾ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ തുടങ്ങീ പ്രമാദ മായ വിവിധ കേസുകളിലെ പ്രതികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

TAG : China

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആയുര്‍വേദം പിന്തുടരുക : കൊവിഡ് മുക്തര്‍ക്ക് മാർഗ്ഗ നിർദ്ദേശ ങ്ങളു മായി കേന്ദ്ര ആരോഗ്യ വകുപ്പ്
Next »Next Page » ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine