വാങ്ക് വിളി മറ്റു മതസ്ഥരുടെ അവകാശങ്ങൾ ഹനിക്കുന്നില്ല: കർണ്ണാടക ഹൈക്കോടതി

August 23rd, 2022

loud-speaker-ePathram
ബംഗളൂരു : ഇസ്ലാം മത വിശ്വാസികളുടെ പ്രാര്‍ത്ഥനാ (നിസ്കാരം) സമയം അറിയിക്കുന്ന വാങ്ക് വിളിയുടെ ഉള്ളടക്കം മറ്റു മതസ്ഥരുടെ അവകാശങ്ങൾ ലംഘി ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹര്‍ജി കർണ്ണാടക ഹൈക്കോടതി തള്ളി.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25, 26 എന്നിവയുടെ ലംഘനം ആവുന്നത് ഒന്നും തന്നെ വാങ്കു വിളി യില്‍ ഇല്ല. പ്രാർത്ഥനക്കായുള്ള വിളിയിൽ മറ്റ് മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുന്ന ഒന്നും ഇല്ല എന്നതു കൊണ്ട് തന്നെ ഹര്‍ജിക്കാരന്‍റെ വാദം നില നിൽക്കില്ല.

ഇത്തരം ഹര്‍ജികൾ കൊണ്ട് തെറ്റിദ്ധാരണ സൃഷ്ടി ക്കുവാന്‍ മാത്രമേ സാധിക്കൂ എന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ്. വിശ്വ ജിത്ത് ഷെട്ടി എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

വാങ്ക് വിളി മുസ്‌ലിം വിശ്വാസക്രമത്തിൽ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എങ്കിലും അതിലെ ചില പ്രയോഗ ങ്ങൾ മറ്റു മതസ്ഥരുടെ വിശ്വാസത്തെ ബാധിക്കുന്നു എന്ന വാദമാണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

പള്ളികളിൽ നിന്ന് ഉച്ച ഭാഷിണി ഉപയോഗിച്ച് വാങ്ക് വിളിക്കുന്നത് പൂർണ്ണമായി നിരോധിക്കുവാൻ നിർദ്ദേശം നൽകണം എന്നും വക്കീല്‍ വാദിച്ചു. തുടര്‍ന്ന് വാങ്കു വിളിയിലെ വരികൾ വായിക്കാൻ ശ്രമിച്ച അഭിഭാഷകനെ ഡിവിഷന്‍ ബഞ്ച് തടഞ്ഞു.

ഈ വാചകങ്ങൾ കേൾക്കുമ്പോഴേ നിങ്ങളുടെ മൗലിക അവകാശം ലംഘിക്കപ്പെടുന്നു എന്നാണല്ലോ നിങ്ങൾ വാദിക്കുന്നത്. പിന്നെന്തിനാണ് അവ വായിക്കുന്നത് എന്നും കോടതി ചോദിച്ചു.

ഭരണ ഘടനയിലെ ആർട്ടിക്കിൾ 25 (1) ഇഷ്ടമുള്ള മതം വിശ്വസിക്കുവാനും ആചരിക്കു വാനും പ്രചരിപ്പിക്കു വാനും പൗരൻമാർക്ക് മൗലികമായ അവകാശം പ്രദാനം ചെയ്യുന്നു. എന്നാൽ ഇത് അനിയന്ത്രിതമായ അവകാശം അല്ല. പൊതു ക്രമം, ധാർമ്മികത, ആരോഗ്യം തുടങ്ങി യവയെ ഈ അവകാശം ഹനിക്കാൻ പാടില്ല.

ഇവിടെ ഉച്ചഭാഷിണി വഴിയോ അല്ലാതെയോ വാങ്ക് വിളിക്കു മ്പോൾ നിസ്കാരത്തിനായി വിശ്വാസികളെ ക്ഷണിക്കുന്നു എന്നതിനും അപ്പുറം മറ്റുള്ളവരുടെ അവകാശത്തെ എങ്ങനെയാണ് ലംഘിക്കുക എന്നും ഡിവിഷൻ ബഞ്ച് ചോദിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശ വിരുദ്ധം : എട്ട് യൂട്യൂബ് ചാനലുകൾ നിരോധിച്ചു

August 19th, 2022

blocked-youtube-channels-in-india-banned-social-media-ePathram ന്യൂഡല്‍ഹി : രാജ്യത്തെ ക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച എട്ട് യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതില്‍ ഒരു ചാനല്‍ പാക്കിസ്ഥാനില്‍ നിന്നുള്ളതാണ്. ദേശ സുരക്ഷ, വിദേശ ബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി എന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 114 കോടി കാഴ്ചക്കാരും 85.73 ലക്ഷം സബ്സ്ക്രൈബര്‍മാരും ഉള്ളതാണ് ഈ ചാനലുകള്‍.

ഇന്ത്യയിലെ മത വിഭാഗങ്ങള്‍ക്ക് ഇടയില്‍ പരസ്പര വിദ്വേഷം പടര്‍ത്തുക എന്ന ഉദ്ദേശത്തോടു കൂടി യുള്ളതാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങള്‍.

മതപരമായ നിര്‍മ്മിതികള്‍ തര്‍ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നു, മതപരമായ ആഘോഷങ്ങള്‍ സര്‍ക്കാര്‍ വിലക്കുന്നു, ഇന്ത്യയില്‍ മത യുദ്ധം പ്രഖ്യാപിക്കുന്നു തുടങ്ങിയ’വ്യാജ പ്രചാരണ’ങ്ങള്‍ നടത്തുന്നവയാണ് ഈ ചാനലുകളിലെ പല വീഡിയോ കളും. അത്തരം ഉള്ളടക്കം രാജ്യത്ത് സാമുദായിക അനൈക്യം സൃഷ്ടിക്കാനും പൊതു ക്രമം തകര്‍ക്കു വാനും സാദ്ധ്യത ഉള്ളവയാണ് എന്നും വാര്‍ത്താ വിതരണ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

വ്യാജവും ഉദ്വേഗ ജനകവുമായ തമ്പ് നൈലുകള്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ ചാനലുകളിലെ വീഡിയോകള്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്. മറ്റ് മുന്‍ നിര വാര്‍ത്താ ചാനലുകളുടെ ലോഗോയും വാര്‍ത്താ അവതാരകരുടെ ചിത്രങ്ങളും ഉപയോഗിച്ച് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുവാനും വാര്‍ത്തകള്‍ ശരിയാണ് എന്ന് വിശ്വസിപ്പിക്കുവാനും ഉള്ള ശ്രമവും നടത്തിയിരുന്നു എന്നു കണ്ടെത്തി.

ചാനലുകളുടെ പേര് വിവരങ്ങൾ: (ബ്രാക്കറ്റിൽ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണവും).
ലോക് തന്ത്ര ടി. വി. (12.90 ലക്ഷം), യു & വി ടി. വി. (10.20 ലക്ഷം), എ. എം. റാസ് വി. (95,900), ഗൗരവ് ഷാലി പവന്‍ മിതിലാഞ്ചല്‍ (7 ലക്ഷം), സര്‍ക്കാരി അപ്ഡേറ്റ് (80,900) സബ് കുച്ഛ് ദേഖോ (19.40 ലക്ഷം) തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ചാനലുകള്‍. പാകിസ്ഥാനില്‍ നിന്നുള്ളത് ന്യൂസ് കി ദുനിയ (97,000) എന്ന ചാനലാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം : രാജ്‌ നാഥ് സിംഗ്

July 25th, 2022

central-minister-rajnath-singh-ePathram
ജമ്മു: പാക് അധീന ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണ് എന്നും അത് അങ്ങിനെ തന്നെ തുടരും എന്നും കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി രാജ്‌ നാഥ് സിംഗ്. കാർഗിൽ യുദ്ധം ജയിച്ചതിന്‍റെ ഭാഗമായി ജമ്മുവിൽ നടത്തിയ 23-ആം കാര്‍ഗില്‍ വിജയ ദിവസില്‍ ഇന്ത്യന്‍ സൈനികരുടെ ജീവ ത്യാഗത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. പാക്ക് അധീന കശ്മീര്‍ വിഷയത്തില്‍ പാര്‍ലി മെന്‍റില്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. കശ്മീര്‍ എന്നെന്നും ഇന്ത്യയുടെ ഭാഗം ആയിരിക്കും.

1962 ല്‍ ജവഹര്‍ ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരിക്കെ ലഡാക്കിലെ നമ്മുടെ ഭൂമി ചൈന പിടിച്ചെടുത്തത് വെച്ചു നോക്കുമ്പോള്‍, ഇന്ന് ലോക ത്തെ ഏറ്റവും കരുത്തരായ രാജ്യം ഇന്ത്യയാണ് എന്നും രാജ്‌ നാഥ് സിംഗ് പറഞ്ഞു. 1947 ന് ശേഷം എല്ലാ യുദ്ധങ്ങളിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. എന്നിട്ടും അവർ ഇന്ത്യക്ക് എതിരെ നിഴൽ യുദ്ധം നടത്തുകയാണ്.

ബാബാ അമര്‍ നാഥ് ഇന്ത്യയിലും മാ ശര്‍ദ ശക്തി നിയന്ത്രണ രേഖയില്‍ ഉടനീളവും ആയിരിക്കെ, പാക്ക് അധീന കശ്മീര്‍ ഇന്ത്യക്ക് പുറത്താവുക സാദ്ധ്യമല്ല. ശിവന്‍റെ രൂപത്തിലുള്ള ബാബാ അമര്‍നാഥ് നമ്മളോട് ഒപ്പം തന്നെയാണ്. നിയന്ത്രണ രേഖയുടെ മറ്റൊരു വശത്ത് ശര്‍ദ ശക്തി ദേവിയും ഉണ്ട്. ശര്‍ദ എന്ന് അറിയപ്പെടുന്ന സരസ്വതി ദേവിയുടെ ക്ഷേത്ര അവശിഷ്ടങ്ങളുള്ള ശര്‍ദ പീഠത്തെ സൂചിപ്പിച്ചാണ് രാജ്‌ നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം വീണ്ടും

July 21st, 2022

frogs-married-in-uttar-pradesh-to-appease-rain-god-ePathram
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ മഴ പെയ്യുവാനായി തവളയുടെ കല്ല്യാണം നടത്തി. ഗൊരഖ്പൂരിലെ കാളി ബാരി ക്ഷേത്രത്തില്‍ ഹിന്ദു മഹാ സംഘ് ഒരുക്കിയ ചടങ്ങിലാണ് രണ്ടു തവളകള്‍ വിവാഹിതരായത്. മഴ ദൈവമായ ഇന്ദ്രനെ പ്രീതി പ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വരള്‍ച്ച മാറും എന്നുമുള്ള വിശ്വാസമാണ് തവകളുടെ കല്ല്യാണം നടത്തുവാന്‍ അവരെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പാലിച്ചു കൊണ്ടായിരുന്നു തവള ക്കല്ല്യാണം. തവളകളെ മല ചാര്‍ത്തിച്ച് പുഷ്പ വൃഷ്ടി നടത്തി.

lalita-yadav-madhya-pradesh-minister-allegedly-organises-frog-wedding-for-rain-ePathram

മധ്യപ്രദേശിലെ തവളക്കല്ല്യാണം (2018)

മുന്‍പ് മധ്യപ്രദേശില്‍ (2018 ജൂണില്‍) വരള്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പു മന്ത്രി ലളിത യാദവിന്‍റെ നേതൃത്വ ത്തില്‍ തവളകളുടെ വിവാഹം നടത്തിയിരുന്നു. അത് ഏറെ വിവാദമാവുകയും ചെയ്തു. പിന്നീട് കേരളത്തില്‍ അതിശക്ത മഴ പെയ്തു പ്രളയമായി മാറുകയും ചെയ്തപ്പോള്‍ മധ്യപ്രദേശിലെ തവള ക്കല്ല്യാണം നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ട്രോളുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

സാവന്‍ മാസം തുടങ്ങിയിട്ട് അഞ്ച് ദിവസം ആയെങ്കിലും മഴയില്ല. എങ്ങും വരള്‍ച്ചയാണ്. മഴ പെയ്യാന്‍ ഞങ്ങള്‍ പൂജകള്‍ നടത്തി. ഇപ്പോള്‍ തവള കളുടെ വിവാഹം സംഘടിപ്പിച്ചു. ഇത് ആചാര ത്തിന്‍റെ ഭാഗമാണ് എന്ന് ഹിന്ദു മഹാ സംഘ് നേതാവ് രമാകാന്ത് വെര്‍മ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ദേശീയ – പ്രാദേശിക മാധ്യമങ്ങളെ കൂടാതെ വിദേശ മാധ്യമ ങ്ങളും തവളക്കല്ല്യാണം പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

July 6th, 2022

lpg-gas-cylinder-epathram

ന്യൂഡല്‍ഹി : ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപ വര്‍ദ്ധിപ്പിച്ചു. 14.2 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് 1060 രൂപ യാണ് ഇപ്പോഴത്തെ വില. മൂന്നു പ്രാവശ്യമായി 103 രൂപയാണ് രണ്ടു മാസത്തിനിടെ പാചക വാതകത്തിന് വര്‍ദ്ധിപ്പിച്ചത്.

5 കിലോ തൂക്കം വരുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോ ഗ്രാം തൂക്കം വരുന്ന പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 8 രൂപ 50 പൈസ കുറവ് വരുത്തിയിട്ടുണ്ട്. 2027 രൂപ യാണ് വാണിജ്യ സിലിണ്ടറിന്‍റെ ഇപ്പോഴത്തെ വില.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 102910112030»|

« Previous Page« Previous « മുസ്ലീം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹിതരാവാം
Next »Next Page » പതിനെട്ടു കഴിഞ്ഞവര്‍ക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് 75 ദിവസത്തേക്ക് സൗജന്യം »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine