സഞ്ജീവ് ഭട്ടിന്റെ സുരക്ഷിതത്വം : കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി

October 5th, 2011

sanjeev-bhatt-epathram

ന്യൂഡല്‍ഹി : ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജീവന് ജയിലില്‍ ഭീഷണി ഉണ്ടെന്ന് ഭട്ടിന്റെ ഭാര്യയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജെയിലില്‍ ഭട്ട് സുരക്ഷിതനാണ് എന്ന് ഉറപ്പു വരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗുജറാത്ത്‌ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ഭട്ടിന് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. ഭട്ടിനെ തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടു കിട്ടണം എന്ന് പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആവില്ല.

സഞ്ജീവ് ഭട്ടിന്റെ ബാങ്ക് ലോക്കറുകള്‍ തുറക്കണം എന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ചാല്‍ ജാമ്യം ലഭിക്കാന്‍ എളുപ്പമാവും എന്ന കോടതിയുടെ നിര്‍ദ്ദേശം അദ്ദേഹം തള്ളി. ഇത് ആദര്‍ശങ്ങളുടെ യുദ്ധമാണ്. ഇതില്‍ മോഡി സര്‍ക്കാരുമായി വിട്ടുവീഴ്ച ചെയ്യാന്‍ താന്‍ തയ്യാറല്ല. എത്രനാള്‍ വേണമെങ്കിലും അതിനു വേണ്ടി ജെയിലില്‍ കിടക്കാന്‍ താന്‍ തയ്യാറാണ് എന്നും സഞ്ജീവ് ഭട്ട് കോടതിയെ അറിയിച്ചു.

2002ലെ ഗുജറാത്ത്‌ വര്‍ഗ്ഗീയ കലാപ വേളയില്‍ മുസ്ലിം സമുദായത്തെ അടിച്ചൊതുക്കാന്‍ ഹിന്ദു സമുദായാംഗങ്ങളെ അനുവദിക്കുമാറ് പോലീസ്‌ നിഷ്ക്രിയത്വം പാലിക്കണമെന്ന് പോലീസ്‌ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശം നല്‍കി എന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിക്ക് മുന്‍പാകെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ കേസുകളില്‍ കുടുക്കി ഇദ്ദേഹത്തെ മോഡി സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്തത്.

ഭട്ടിന്റെ അറസ്റ്റിനെതിരെ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മോഡിയെ അറസ്റ്റ് ചെയ്ത നടപടി തെറ്റായി പോയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഇത് ജനാധിപത്യത്തിനു ഗുണകരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബി.ജെ.പി.യില്‍ മോഡി – അദ്വാനി തര്‍ക്കം മുറുകുന്നു

October 1st, 2011

modi-advani-epathram

ന്യൂഡല്‍ഹി : ബി.ജെ.പി.യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന തര്‍ക്കം ബി.ജെ.പി. നേതൃ നിരയെ തന്നെ ഭിന്നിപ്പിച്ചു നിര്‍ത്തുന്ന വേളയില്‍ തലസ്ഥാനത്ത് നടക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തന്റെ അസാന്നിദ്ധ്യം കൊണ്ട് നരേന്ദ്ര മോഡി ശ്രദ്ധേയനായി. ഉപവാസ സമയത്ത് താന്‍ ഗുജറാത്ത്‌ വിട്ട് സഞ്ചരിക്കാറില്ല എന്നാണ് യോഗത്തില്‍ സംബന്ധിക്കാത്തതിന് കാരണമായി പറയുന്നതെങ്കിലും അദ്വാനി തന്റെ രഥയാത്ര ഗുജറാത്തില്‍ നിന്നും തുടങ്ങുവാന്‍ തീരുമാനിച്ചതാണ് മോഡിയെ ചൊടിപ്പിച്ചത് എന്നത് പരസ്യമാണ്. മോഡിയുടെ അതൃപ്തി കാരണം രഥയാത്രയുടെ ആരംഭം പിന്നീട് ബീഹാറിലേക്ക് മാറ്റി.

പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയില്ല എന്ന് ബി.ജെ.പി. ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍ നരേന്ദ്ര മോഡി തീര്‍ച്ചയായും പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയാവും എന്നാണ് മോഡിയുടെ അനുയായികള്‍ പറയുന്നത്. അവസരം ലഭിക്കുകയാണെങ്കില്‍ ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി ആയിരിക്കും നരേന്ദ്ര മോഡി എന്നും ഇവര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിക്ക് ഇരകളുടെ തുറന്ന കത്ത്

September 18th, 2011

gujarat-riot-victims-epathram

ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത്‌ കലാപത്തിലെ ഇരകള്‍ ഉപവാസമിരിക്കുന്ന ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി. മോഡിയുടെ ഉപവാസം രണ്ടാം ദിവസത്തിലേക്ക് കടന്ന ഇന്ന് ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ ഇരകളെ പോലീസ്‌ തടഞ്ഞു വെച്ചിരുന്നു. ഇവരോടൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരായ മല്ലികാ സാരാഭായ്, മുകുള്‍ സിന്‍ഹ, ഭരത് പി. ജല, ഷംഷാദ് പത്താന്‍ എന്നിവരെയും പോലീസ്‌ പിടികൂടി.

ഇരകള്‍ എഴുതിയ കത്തില്‍ ഇപ്രകാരം ചോദിക്കുന്നു: നിങ്ങള്‍ എന്തിനാണ് സദ്ഭാവനയ്ക്ക് വേണ്ടി എന്നും പറഞ്ഞ് ഇങ്ങനെ ഉപവാസം ഇരിക്കുന്നത്? ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിക്കും ഇങ്ങനെ സദ്ഭാവന കിട്ടാനായി ഉപവാസം ഇരുന്ന് പ്രായശ്ചിത്തം ചെയ്യേണ്ടി വന്നിട്ടില്ല. ഒരു ദശാബ്ദം കഴിഞ്ഞപ്പോഴാണോ താങ്കള്‍ക്ക് വികസനത്തിന്റെ പേരില്‍ നടത്തുന്ന പരസ്യ പ്രചരണം കൊണ്ടൊന്നും ജനങ്ങളുടെ വിശ്വാസവും ആദരവും സ്നേഹവും ലഭിക്കില്ലെന്ന് മനസിലായത്‌?

മോഡി അത്ര മഹാനായ മുഖ്യമന്ത്രി ആയിരുന്നുവെങ്കില്‍ എന്ത് കൊണ്ട് ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ഗുജറാത്തില്‍ കൊല്ലപ്പെടുന്നത് തടയാന്‍ കഴിഞ്ഞില്ല? ഏതാനും സമ്പന്നരെ സഹായിക്കുന്ന വികസന പ്രവര്‍ത്തനം നടത്തിയത്‌ കൊണ്ടായില്ല. ഒരു സമുദായവും അതിലെ ഇരകളും കടന്നു പോകുന്ന നരക യാതനയുടെ നേരെ താങ്കള്‍ എപ്പോഴെങ്കിലും എത്തി നോക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? താങ്കള്‍ ഇതെല്ലാം ചെയ്യുന്നത് പ്രധാന മന്ത്രി ആവുക എന്ന ലക്ഷ്യത്തോടെ ആയിരിക്കാം എന്നാല്‍ തങ്ങള്‍ക്ക് വേണ്ടത്‌ കേവലം നീതി മാത്രമാണ്. നീതി നടപ്പിലാക്കാതെ സദ്ഭാവന സാദ്ധ്യമല്ല എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൊഴില്‍ തര്‍ക്കം : മാരുതി ഇന്നും പ്രവര്‍ത്തിച്ചില്ല

August 30th, 2011

maruti-suzuki-count-on-us-epathram

ന്യൂഡല്‍ഹി : തൊഴില്‍ തര്‍ക്കം രൂക്ഷമായതോടെ മാരുതി സുസുക്കിയുടെ മാനേസര്‍ ഫാക്ടറിയില്‍ ഇന്നും ഉല്‍പ്പാദനം മുടങ്ങി. കഴിഞ്ഞ ആഴ്ച ഉല്‍പ്പാദന നിലവാരം തൊഴിലാളികള്‍ മനപ്പൂര്‍വ്വം തകര്‍ക്കുകയാണ് എന്ന് കമ്പനി അധികൃതര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയുള്ള നടപടിയായി ഒരു നല്ല നടപ്പ് കരാര്‍ തൊഴിലാളികളെ കൊണ്ട് നിര്‍ബന്ധമായി ഒപ്പിടുവിക്കുവാന്‍ അധികൃതര്‍ ശ്രമിച്ചു. ഉല്‍പ്പാദനത്തെ ബാധിക്കുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്യില്ല എന്നും ജോലി ചെയ്യുന്നതില്‍ അലംഭാവം കാണിക്കില്ല എന്നൊക്കെ സമ്മതിക്കുന്ന ഈ കരാര്‍ ഒപ്പിടില്ല എന്നാണ് തൊഴിലാളികളുടെ പക്ഷം. കഴിഞ്ഞ ജൂണില്‍ പുതിയ ഒരു തൊഴിലാളി യൂണിയന്‍ അംഗീകരിക്കണം എന്ന ആവശ്യവുമായി സമരം ചെയ്തതിന്റെ പ്രതികാര നടപടിയാണ് ഈ പുതിയ നീക്കം എന്നാണ് തൊഴിലാളികള്‍ പറയുന്നത്. കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച 28 തൊഴിലാളികളെ സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്.

ഏതായാലും തൊഴില്‍ തര്‍ക്കം മൂലം ഉല്‍പ്പാദനം മുടങ്ങിയ വാര്‍ത്ത പരന്നതോടെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് മാരുതി കമ്പനിക്ക്‌ നേരിടേണ്ടി വന്നത്. നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ 1.42 ശതമാനവും ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ 1.55 ശതമാനവുമാണ് കമ്പനിയുടെ ഓഹരികള്‍ക്ക് വില ഇടിഞ്ഞത്‌. രണ്ടു ദിവസം ഉല്‍പ്പാദനം മുടങ്ങിയതോടെ കമ്പനിക്ക്‌ 60 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാളയും പോത്തും ഇനി വന്യ മൃഗങ്ങള്‍

August 2nd, 2011

ox-buffalo-epathram

ദില്ലി: കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള കേന്ദ്ര സാമൂഹിക നീതി നിര്‍വ്വഹണ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവു പ്രകാരം കാളയും പോത്തും ഇനി വന്യമൃഗങ്ങളാകും. സിംഹം, കടുവ, പുള്ളിപ്പുലി, കരടി, കുരങ്ങ് എന്നിവ ഈ പട്ടികയില്‍ നേരത്തെ ഉണ്ട്. 1962-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബുള്‍ വിഭാഗത്തില്‍ പെട്ട മൃഗങ്ങളെ വന്യജീവികളുടെ വിഭാഗത്തില്‍ പെടുത്തുവാന്‍ തീരുമാനിച്ചതോടെ ജെല്ലിക്കെട്ട്, കാളയോട്ടം, പോത്തുപൂ‍ട്ട് തുടങ്ങിയവ ഇനി നിര്‍ത്തേണ്ടി വരും. ഇന്ത്യയില്‍ തമിഴ്‌നാട്ടിലാണ് ജെല്ലിക്കെട്ട് ഏറ്റവും കൂടുതല്‍ നടക്കുന്നത്. ജെല്ലിക്കെട്ട് മൃഗങ്ങളോടു‌ള്ള ക്രൂരതയാണെന്നും ഓരോ വര്‍ഷവും ജെല്ലിക്കെട്ടില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റുന്നതായും ചൂണ്ടിക്കാണിച്ച് ചിലര്‍ കേന്ദ്ര പതിസ്ഥിതി മന്ത്രാലയത്തേയും കോടതിയെയും സമീപിച്ചിരുന്നു. ആനയെ കൂടെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 219101120»|

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട: കേന്ദ്ര സര്‍ക്കാര്‍
Next »Next Page » ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine