ഡൽഹി പീഡനം : ഫോറൻസിൿ തെളിവുകളുടെ പിൻബലത്തിൽ പോലീസ്

January 21st, 2013

forensic-epathram

ന്യൂഡൽഹി : ഡെൽഹി പീഡന കേസിൽ പ്രധാനമായും ഫോറൻസിൿ തെളിവുകളുടെ പിൻബലത്തിലാണ് പ്രോസിക്യൂഷൻ കേസ് വാദിക്കുക. 20 മിനിറ്റിൽ ഒരു പീഡനം വീതം നടക്കുന്ന ഇന്ത്യയിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് ഏറ്റവും കുറവായതിന്റെ കാരണവും ഫോറൻസിൿ തെളിവുകളുടെ ദൌർബല്യം തന്നെ. ഇത്തരം തെളിവുകൾ പലപ്പോഴും പോലീസ് കെട്ടിച്ചമയ്ക്കുകയാണ് പതിവ് എന്നതാണ് ഡൽഹി പീഡന കേസിലെ പ്രതികളുടെ അഭിഭാഷകരുടെ പ്രധാന വാദം.

തന്റെ കക്ഷി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത് പോലുമില്ല എന്നാണ് ഒരു പ്രതിയായ വിനയ് ശർമ്മയുടെ അഭിഭാഷകൻ പറയുന്നത്. ഇയാളുടെ അടിവസ്ത്രങ്ങളിലെ രക്തക്കറ പെൺകുട്ടിയുടെ രക്തവുമായി ഡി. എൻ. എ. പരിശോധനയിൽ സാമ്യമുള്ളതായി തെളിഞ്ഞു എന്നാണ് പ്രോസിക്യൂഷന്റെ ഒരു പ്രധാന കണ്ടെത്തൽ. എന്നാൽ ഇയാൾ തന്നെ ബസിൽ ഇല്ല എന്ന് പ്രതിയുടെ വക്കീൽ വാദിക്കുന്നതോടെ തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന വാദത്തിന് ബലം ലഭിക്കുന്നു.

കൂട്ട ബലാൽസംഗ കേസുകളിൽ സംഘത്തിലെ ഒരാൾക്കെതിരെ കൃത്യം നടത്തിയതായി പോലീസ് തെളിയിച്ചാൽ മതി എന്നാണ് ഇന്ത്യയിലെ നിയമം. കുറ്റത്തിന്റെ ഉത്തരവാദിത്തം സംഘത്തിലുള്ള എല്ലാവർക്കും തുല്യമാണ്. എന്നാൽ പോലീസ് കുറ്റം തെളിയിക്കാൻ മുതിരുന്ന പ്രതി തന്നെ ബസിൽ ഇല്ലായിരുന്നു എന്ന ദിശയിലേക്കാണ് പ്രതിയുടെ അഭിഭാഷകന്റെ വാദം എന്നത് കേസിനെ ദുർബലമാക്കും.

പോലീസ് 10 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയതാണ് മറ്റൊരു ആരോപണം. പോലീസ് പ്രതികളുടെ മേൽ കുറ്റം ആരോപിക്കുകയും അത് തെളിയിക്കാനുള്ള വ്യഗ്രതയിൽ വ്യാജമായി തെളിവുകൾ സൃഷ്ടിക്കുകയുമാണ് ചെയ്തത്. അതാണ് കേവലം 10 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാകാൻ കാരണം. ഇതിന് മുൻപ് എന്നെങ്കിലും ഇത്തരത്തിൽ ഒരു അന്വേഷണം 10 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചരിത്രം ഇന്ത്യയിലുണ്ടോ എന്നാണ് ഒരു സംഘത്തിലുള്ളവർ പെൺകുട്ടിയെ ആക്രമിക്കുന്ന സമയം മുഴുവൻ ബസ് ഓടിച്ച മുകേഷ് സിങ്ങ് എന്ന പ്രതിയുടെ അഭിഭാഷകന്റെ ചോദ്യം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പീഡനം തുടരുന്നു

January 7th, 2013

violence-against-women-epathram

ഹണി സിങ്ങിന്റെ പുതുവൽസര പരിപാടി ഇത്തവണ റദ്ദ് ചെയ്തത് സോഷ്യൽ മീഡിയയുടെ സമ്മർദ്ദം മൂലമാണ്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നതാണ് ഹണി സിങ്ങിന്റെ ഗാനങ്ങൾക്ക് എതിർപ്പ് നേരിടേണ്ടി വന്നതിന്റെ കാരണം. എന്നാൽ ഇത്തരം ഗാനങ്ങളെ ഇന്ത്യൻ യുവത്വം ആരവത്തോടെ എതിരേൽക്കുന്നത് നമ്മെ ചിന്തിപ്പിക്കുന്നു. ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള പാട്ടുകാരനായത് ഇത്തരം പാട്ടുകൾ കൊണ്ടാണ്. നസിറുദ്ദീൻ ഷായും മകനും അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മസ്താനിലെ ഒരൊറ്റ ഗാനത്തിന് ഹണി സിങ്ങിന് ലഭിച്ചത് 70 ലക്ഷം രൂപയാണ്. സോനു നിഗമിന് 12 ലക്ഷവും ശ്രേയാ ഘോഷാലിന് 5 ലക്ഷവും ലഭിക്കുന്നിടത്താണിത്.

അശ്ലീലമല്ല തെറി തന്നെയാണ് ഇദ്ദേഹത്തിന്റെ ഗാനങ്ങളിൽ. ഇതിന്റെ വിവരണം ഈ പത്രത്തിൽ എഴുതാവുന്നതുമല്ല. പെണ്ണിനെ മാനഭംഗപ്പെടുത്തി അവളെ പാഠം പഠിപ്പിക്കും ഞാൻ എന്ന് തുടങ്ങി ആക്രമിക്കുന്നതിന്റെ കൂടുതൽ വിവരണങ്ങളിലൂടെ ശ്രോതാക്കളെ രസിപ്പിക്കുകയാണ് ഇയാൾ.

ഇതിനെ പൊലിപ്പിച്ച് കാട്ടാനും ഹണി സിങ്ങിനെ യുവത്വത്തിന്റെ പ്രതീകമായി ഉയർത്തി കാട്ടാനും നമ്മുടെ രാഷ്ട്രീയക്കാരും മടിക്കുന്നില്ല. ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഹണി സിങ്ങിന്റെ ഗാനത്തിനൊപ്പം ചുവടു വെയ്ക്കുന്ന വീഡിയോയാണിത്.

സ്ത്രീത്വത്തെ അമ്മയായി കണ്ടു ആദരിക്കുന്നതാണ് ഭാരതീയ സംസ്കാരം എന്ന പൊള്ളത്തരത്തിനു പുറകിൽ സൌകര്യപൂരവ്വം ഒളിച്ചിരിക്കുകയാണ് ഇന്ത്യയിലെ അക്രമ സംസ്കാരം. രാജ്യത്തെ പോലും ഭാരത് മാതാ എന്നു വിളിക്കുന്നിടത്ത് സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നു എന്ന മിഥ്യാ ബോധം. എന്നാൽ വാസ്തവത്തിൽ ഇവിടെ പെൺകുട്ടികളെ വളർത്തുന്നത് നല്ല ഭാര്യയാവാനും നല്ല വീട്ടു ജോലിക്കാരിയാവാനും ഒക്കെ തന്നെയാണ്. പെൺകുട്ടികൾക്ക് സ്വന്തമായ ഒരു വ്യക്തിത്വം എന്നത് ചിന്തിക്കാൻ പോലും അനുവാദമില്ല. സ്ത്രീകൾ ആദരിക്കപ്പെടുന്നത് അവരുടെ തനത് വ്യക്തിത്വം കൊണ്ടല്ല, മറിച്ച് അവർ സന്താനോല്പ്പാദനം നടത്തുന്നത് കൊണ്ടും പരമ്പരയ്ക്ക് തുടർച്ച നൽകുന്നതും കൊണ്ട് മാത്രമാണ്.

സ്ത്രീകൾ അടക്കവും ഒതുക്കവും ഉള്ളവരാകണം. ഇതാണ് കുടുംബ മഹിമയുടെ ലക്ഷണം. പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് വരെ അച്ഛന്റെ സ്വകാര്യ സ്വത്താണ്. വിവാഹ ശേഷം ഭർത്താവിന്റേയും. പെൺകുട്ടികൾ കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമോ എന്നാണ് എപ്പോഴും ഭയം. ഇതിന് പലപ്പോഴും പരിഹാരം അവരുടെ സമ്മതം പോലും നോക്കാതെ എത്രയും പെട്ടെന്ന് വിവാഹം ചെയ്ത് കൊടുക്കുകയാണ്. ചില ഘട്ടങ്ങളിൽ സ്വന്തം പെൺമക്കളെ കൊന്ന് കുടുംബത്തിന്റെ മാനം കാക്കുകയും ആവാം. എന്നാൽ ആൺകുട്ടികളുടെ കാര്യത്തിൽ നിലപാട് തികച്ചും വ്യത്യസ്തമാണ്. പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം നൽകുന്നത് കൊണ്ടാണ് ആൺകുട്ടികൾ തെറ്റുകളിൽ ചെന്ന് വീഴുന്നത് എന്നാണ് കാഴ്ച്ചപ്പാട്.

ഇന്ത്യൻ ജനപ്രിയ സിനിമകളും ഇതേ കാഴ്ച്ചപ്പാട് മുന്നോട്ട് വെയ്ക്കുന്നു. ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നതിൽ നിന്നാണ് പ്രണയം തുടങ്ങുന്നത്. എത്ര കൂടുതൽ ശല്യം ചെയ്യുന്നോ അത്രയും തീവ്രമാവും പിന്നീടുള്ള പ്രണയം. ഇതാണ് സിനിമകൾ യുവാക്കൾക്ക് നൽകുന്ന സന്ദേശം. നൂറ് കണക്കിന് ബലാൽസംഗ രംഗങ്ങളാണ് ടി. ജി. രവിയും മറ്റും ചെയ്തിട്ടുള്ളത്. തങ്ങൾ ബന്ധം പുലർത്തിയ സ്ത്രീകളുടെ എണ്ണം പറഞ്ഞ് ആഘോഷിക്കുന്ന സൂപ്പർ താരങ്ങളുടെ നാടാണിത്. എത്ര വിസമ്മതിച്ചാലും ശരി പെൺകുട്ടിയുടെ പുറകെ നടന്നു ശല്യം ചെയ്താൽ അവസാനം അവൾ “വളയും” എന്ന് സങ്കോചമില്ലാതെ വിളിച്ചോതുന്ന പ്രമേയമാണ് സിനിമകളിൽ ഭൂരിഭാഗവും.

ഡൽഹിയിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ദിനം പ്രതി പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പീഡന വാർത്തകളുടെ ബാഹുല്യം ഒരു സൂചനയാണ്. സ്ത്രീകളുടെ നേരെയുള്ള ആക്രമണം സംസ്കാര ച്യുതിയുടെ ലക്ഷണമാണ്. സംസ്കാരമാണ് ഒരു രാജ്യത്തെ നിയമങ്ങൾക്ക് നിദാനമാകുന്നത്. സംസ്കാരമാണ് സമൂഹത്തിൽ അക്രമത്തെ വളർത്തുന്നതും നിരുൽസാഹപ്പെടുത്തുന്നതും. ലോകമെങ്ങും സ്ത്രീകൾ ആക്രമിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾ കൂടുതലായി മുന്നോട്ട് വന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം തന്നെ സ്ത്രീകൾ ഇത്തരത്തിൽ പ്രതികരിക്കുവാൻ തയ്യാറാവുന്നതിൽ വല്ലാത്തൊരു അസഹിഷ്ണുതയും എതിർപ്പുമാണ് പുരുഷന്മാരുടെ ഭാഗത്തു നിന്നും ഉയരുന്നത്. ഇത് സ്ത്രീകളെ ശിക്ഷിക്കുവാൻ മാനസികമായി അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നം ഗൌരവമാകുന്നത്. ഭാരതത്തിന്റെ ചരിത്രത്തിൽ തിളങ്ങി നില്ക്കുന്ന ഒട്ടേറെ വനിതകളുണ്ട്. എന്നാൽ ഇവരൊക്കെ തന്നെയും സാംസ്കാരികമായ വിലക്കുകളും പരിമിതികളും അതിജീവിച്ചു ഉയർന്നു വന്നവരാണ്. അല്ലാതെ സാംസ്കാരിക പശ്ചാത്തലം അവരെ സ്വതന്ത്രമായി ഉയർന്നു വരാൻ സഹായിച്ചതല്ല. അടിസ്ഥാന ചിന്താഗതിയിൽ മാറ്റം വന്നാലെ ഈ സ്ഥിതി വിശേഷം അവസാനിക്കൂ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജുവനൈൽ പ്രായപരിധി കുറയ്ക്കാൻ ശുപാർശ

January 5th, 2013

juvenile-rape-epathram

ന്യൂഡൽഹി : ക്രിമിനൽ ശിക്ഷാ നിയമം പ്രകാരം ശിക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 16 ആക്കാൻ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ സമ്മതിച്ചു. അഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ ആഭിമുഖ്യത്തിൽ വിളിച്ചു ചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ സമ്മതം അറിയിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷ നല്കുന്ന കാര്യത്തിലും കുറ്റക്കാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കിലും ജുവനൈൽ പ്രായപരിധി കുറയ്ക്കുന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല.

ലോകത്തെ നടുക്കിയ ഡൽഹി പീഡന കേസിലെ ഒരു പ്രതി തന്റെ പ്രായം തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് ഈ പുനർ വിചിന്തനത്തിന് കാരണമായത്. പ്രസ്തുത സംഭവത്തിൽ ഏറ്റവും അധികം ക്രൂരത കാണിച്ചത് ഈ “ബാലൻ” ആയിരുന്നു. ബസ് കാത്തു നിന്ന പെൺകുട്ടിയേയും സുഹൃത്തിനേയും എവിടേയ്ക്കാണ് പോകേണ്ടത് എന്ന് വിളിച്ചു ചോദിച്ച് തങ്ങൾ ആ വഴിക്കാണെന്ന് പറഞ്ഞ് ബസിൽ വിളിച്ചു കയറ്റിയത് ഈ “ബാലൻ” തന്നെ. തുടർന്ന് രാത്രി ഒരു ആണിനോടൊപ്പം എവിടെ പോയി വരികയാണ് എന്നൊക്കെ അശ്ലീല ചുവയുള്ള ചോദ്യങ്ങൾ “ബാലൻ” പെൺകുട്ടിയോട് ചോദിച്ചു. പെൺകുട്ടിയുടെ രക്ഷയ്ക്കെത്തിയ സുഹൃത്തിനെ “ബാലൻ” ഇരുമ്പ് ദണ്ഡ് കൊണ്ട് ക്രൂരമായി മർദ്ദിച്ചു. സുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി ശ്രമിച്ചതോടെ “ബാലൻ” പെൺകുട്ടിയേയും ഇരുമ്പ് ദണ്ഡ് കൊണ്ട് അതി ക്രൂരമായി മർദ്ദിച്ചു. ഈ ക്രൂര മർദ്ദനത്തിന്റെ ഫലമായാണ് പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതും കുടൽ നീക്കം ചെയ്യേണ്ടി വന്നതും. തുടർന്ന് “ബാലനും” മറ്റ് പ്രതികളും പെൺകുട്ടിയെ മാറി മാറി ബലാൽസംഗം ചെയ്തു. “ബാലൻ” രണ്ടു തവണ പെൺകുട്ടിയെ ബലാൽസംഗം ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ബോധരഹിതയായ ശേഷമായിരുന്നു രണ്ടാമത്തെ ആക്രമണം.

തനിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയ “ബാലനെ” ഇനി ക്രിമിനൽ ശിക്ഷാ നിയമ പ്രകാരം വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ ആവില്ല. ജുവനൈൽ കോടതിയിൽ വിചാരണ ചെയ്ത് ഇയാൾക്ക് പരമാവധി രണ്ടോ മൂന്നോ വർഷത്തെ ദുർഗ്ഗുണ പാഠശാല മാത്രമേ വിധിക്കാനാവൂ. ഇവിടെ നിന്ന് “ബാലന്” പരോൾ ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ശിക്ഷാ നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ഗൌരവമായി ചർച്ച ചെയ്യുന്നത്. ജുവനൈൽ പ്രായപരിധി കുറച്ച് 16 വയസിന് മുകളിലുള്ള പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ കീഴിൽ കൊണ്ടു വരുന്ന കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ സമ്മതം പ്രകടിപ്പിച്ചത് നിയമം പരിഷ്കരിക്കുന്നതിന് സഹായകരമാവും.

സ്ക്കൂൾ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് കണ്ടു പിടിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തന്റെ മകളെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച ഈ പ്രതിയേയും തൂക്കിലേറ്റണമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ അഭ്യർത്ഥന. പതിനേഴാം വയസിൽ ഇതാണ് സ്ഥിതിയെങ്കിൽ കുറച്ചു കഴിഞ്ഞാൽ എന്തായിരിക്കും ഇയാളുടെ ക്രൂരത എന്നാണ് പിതാവിന്റെ ചോദ്യം.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പെൺകുട്ടിയുടെ ശവസംസ്കാരം അതീവ രഹസ്യമായി

December 30th, 2012

wreath-epathram

ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മരണമടഞ്ഞ പെൺകുട്ടിയുടെ ശവ സംസ്കാരം അതീവ രഹസ്യമായി ഡൽഹിയിൽ നടത്തി. സിംഗപ്പൂരിൽ വെച്ചു മരണമടഞ്ഞ പെൺകുട്ടിയുടെ മൃതശരീരം പ്രത്യേക വിമാനത്തിൽ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ എത്തിയപ്പോൾ സ്വീകരിക്കാൻ പ്രധാന മന്ത്രി മന്മോഹൻ സിങ്ങും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും സന്നിഹിതരായിരുന്നു. ഇവർ പെൺകുട്ടിയുടെ ബന്ധുക്കളോട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള മഹാവീർ എൻക്ലേവിന് സമീപത്തുള്ള ശ്മശാനത്തിൽ ആയിരുന്നു ശവ സംസ്കാരം. മാദ്ധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ച ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അഭ്യന്തര സഹമന്ത്രി അർ. പി. എൻ. സിങ്ങ്, എം. പി. മഹാബൽ മിശ്ര, ഡൽഹി ബി. ജെ. പി. നേതാവ് വിജേന്ദ്ര ഗുപ്ത തുടങ്ങിയവരും പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പീഢനക്കാർക്ക് ശിക്ഷ ഷണ്ഡത്വം

December 30th, 2012

castrated-rapist-epathram

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന ക്രൂരമായ സ്ത്രീ പീഡനത്തെ തുടർന്ന് കോൺഗ്രസ് ശിക്ഷാ നിയമത്തിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന ഭേദഗതികളിൽ പ്രതികളെ ബലപൂർവ്വം ഷണ്ഡവൽക്കരിക്കുന്നതും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവരാവകാശ നിയമം പോലുള്ള സുപ്രധാന നിയമ നിർമ്മാണ നടപടികൾക്ക് ചുക്കാൻ പിടിച്ച സോണിയാ ഗാന്ധി നയിക്കുന്ന ദേശീയ ഉപദേശക സമിതിയാണ് കോൺഗ്രസിന് വേണ്ടി ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ബന്ധപ്പെട്ട അധികാരികളുമായി വെള്ളിയാഴ്ച്ച സ്ത്രീ – ശിശു വികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിരവധി നിർദ്ദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ അപൂർവ്വങ്ങളിൽ അപൂർവ്വം കേസുകളിൽ പ്രതിയെ രാസ പ്രയോഗത്തിലൂടെ നിരവ്വീര്യനാക്കി ഷണ്ഡത്വം അടിച്ചേൽപ്പിക്കുക എന്ന നിർദ്ദേശവും അടങ്ങുന്നു. എല്ലാ നിർദ്ദേശങ്ങളും സംഗ്രഹിച്ച് സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ നിയന്ത്രിക്കുവാൻ നിലവിലെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനായി അവലോകനം നടത്താൻ ഏർപ്പെടുത്തിയ ജസ്റ്റിസ് വർമ്മ നയിക്കുന്ന മൂന്നംഗ സമിതിക്ക് സമർപ്പിക്കും. കേസുകളിൽ 3 മാസത്തിനകം തീർപ്പ് കൽപ്പിക്കുക, 30 വർഷം വരെ തടവ് തുടങ്ങിയ നിർദ്ദേശങ്ങളും ഇതിൽ പെടും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പെൺകുട്ടി മരിച്ചു
Next »Next Page » മാലേഗാവ് സ്ഫോടനം : പ്രതി കുറ്റം സമ്മതിച്ചു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine