തുടര്‍ച്ചയായി പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച യുവതിയെ ചുട്ടുകൊന്നു

March 26th, 2012
burnt-alive-epathram
മൂര്‍ഷിദാബാദ്: തുടര്‍ച്ചയായി പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരില്‍ പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ രുപാലി ബീബിയെന്ന 25 കാരിയെ ചുട്ടുകൊന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും ചേര്‍ന്നാണ് രുപാലിയെ കൊലചെയ്തത്. കൊലപാതകത്തെ തുടര്‍ന്ന് ഇരുവരും ഒളിവിലാണ്. രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ മാതാവായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് വീട്ടിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ഇന്‍ഡോര്‍ : ബലാല്‍ക്കാരങ്ങള്‍ തുടര്‍ക്കഥയാവുന്നു

February 25th, 2012

violence-against-women-epathram

ന്യൂഡല്‍ഹി : കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍ഡോര്‍ നഗരത്തില്‍ മൂന്നു പീഡന കേസുകളാണ് റെജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌. ഏറ്റവും ഒടുവിലായി ബുധനാഴ്ച രാത്രി 30കാരിയായ സ്ത്രീയെ ഒരു സഘം പോലീസുകാര്‍ ചമഞ്ഞ് പീഡിപ്പിച്ചു. അമ്പലത്തില്‍ നിന്നും തിരികെ വീട്ടിലേക്ക്‌ മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന ദമ്പതികളെ ഇവര്‍ തടയുകയാണ് ഉണ്ടായത്‌. ഭര്‍ത്താവിനെ വഴിയരികിലെ ഒരു ചായക്കടയ്ക്ക് പുറത്തു വെച്ച് മര്‍ദ്ദിക്കുകയും അതെ സമയം ഭാര്യയെ കടയ്ക്ക് ഉള്ളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു.

പോലീസ്‌ എട്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ യഥാര്‍ത്ഥ പോലീസുകാര്‍ തന്നെ ആയിരുന്നോ അതോ പോലീസ്‌ ആണെന്ന് ചമഞ്ഞ് കുറ്റകൃത്യം ചെയ്തതാണോ എന്നും അന്വേഷിക്കും എന്ന് പോലീസ്‌ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ രണ്ടു കൂട്ട ബലാത്സംഗങ്ങള്‍ ഇന്‍ഡോറില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതി ആദ്യത്തെ കേസില്‍ രണ്ടു സ്ത്രീകളാണ് പീഡനത്തിന് ഇരകളായത് എങ്കില്‍ രണ്ടാമത്തെ കേസില്‍ ബധിരയും മൂകയുമായിരുന്നു ഇര.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിക്ക്‌ കലാപം : കോണ്‍ഗ്രസ് പാര്‍ട്ടിക്ക്‌ എതിരെ അമേരിക്കന്‍ കോടതി

February 20th, 2012

sikh-riots-epathram

ന്യൂയോര്‍ക്ക് : 1984ല്‍ സിക്ക്‌ ജനതയ്ക്കെതിരെ അഴിച്ചു വിട്ട ആക്രമണത്തിന് ഇന്ത്യയിലെ കോണ്ഗ്രസ് പാര്‍ട്ടിക്ക്‌ എതിരെ അമേരിക്കന്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോടതി ആവശ്യപ്പെട്ട വിശദീകരണം നല്‍കാന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനാല്‍ ഏകപക്ഷീയമായി വിധി കല്പ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജിക്കാര്‍ നല്‍കിയ അപേക്ഷയിന്മേല്‍ മാര്‍ച്ച് 15ന് കോടതി വാദം കേള്‍ക്കും.

1984ല്‍ ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് കോണ്ഗ്രസ് പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ സിക്ക്‌ വംശജര്‍ക്ക്‌ എതിരെ നടന്ന സായുധ കലാപത്തില്‍ മൂവായിരത്തോളം സിക്കുകാര്‍ കൊല്ലപ്പെടുകയും അന്‍പതിനായിരം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. ജഗദീഷ്‌ ടൈറ്റ്ലര്‍, എച്ച്. കെ. എല്‍. ഭഗത് എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് പാര്‍ട്ടി വാടകയ്ക്കെടുത്ത കൊലയാളികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഡല്‍ഹി പോലീസ്‌ സിക്കുകാരെ ആക്രമിക്കുവാനും കൊള്ള ചെയ്യാനുമുള്ള എല്ലാ ഒത്താശകളും ചെയ്തു കൊടുത്തതായി അന്നത്തെ ട്രിബ്യൂണ്‍ പത്രം വെളിപ്പെടുത്തി. മൂന്നു ദിവസത്തേക്ക്‌ ഡല്‍ഹിയിലെ പല ജയിലുകളും, സബ് ജയിലുകളും, പോലീസ്‌ ലോക്കപ്പുകളും തുറന്നു കിടന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ നിന്നും ഏറ്റവും ക്രൂരന്മാരായ ക്രിമിനലുകളെ “സിക്കുകാരെ ഒരു പാഠം പഠിപ്പിക്കണം” എന്ന നിര്‍ദ്ദേശവുമായി വേണ്ടതെല്ലാം നല്‍കി തെരുവിലേക്ക്‌ ഇറക്കി വിട്ടു. ഇവരുടെ ആക്രമണത്തെ ചെറുത്ത സിക്കുകാരെ മാസങ്ങളോളം കോടതി നടപടികളുമായി നട്ടം തിരിപ്പിക്കാനും അന്ന് ഭരണത്തില്‍ ഇരുന്ന കോണ്ഗ്രസ് പാര്‍ട്ടിക്കൊപ്പം ഡല്‍ഹി പോലീസ്‌ ഉത്സാഹിച്ചതായി ട്രൈബ്യൂണ്‍ വ്യക്തമാക്കി.

കോണ്ഗ്രസ് പാര്‍ട്ടിക്കെതിരെ അമേരിക്കയില്‍ സിക്ക്‌ വംശജരുടെ സംഘടനയായ സിക്ക്സ്‌ ഫോര്‍ ജസ്റ്റിസ്‌ ആണ് ന്യൂയോര്‍ക്ക്‌ കോടതിയില്‍ പരാതി നല്‍കിയത്‌. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്ഷം മാര്‍ച്ച് 1ന് വിശദീകരണം നല്‍കാന്‍ കോടതി കോണ്ഗ്രസ് പാര്‍ട്ടിയോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കോണ്ഗ്രസ് കോടതിയെ അറിയിച്ചത്‌. നിരവധി തവണ സമയം നീട്ടികൊടുത്തിട്ടും ഇന്ന് വരെ വിശദീകരണം നല്‍കാന്‍ കോണ്ഗ്രസിന് കഴിയാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിക്കണം എന്നാണ് ഇപ്പോള്‍ ഹരജിക്കാരുടെ ആവശ്യം.

സിക്ക്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ ജി. ടി. നാനാവതിയെ കോടതിയില്‍ ഹാജരാക്കണം എന്ന് ആവശ്യപ്പെടും എന്ന് സിക്ക്‌ സംഘടനയുടെ അഭിഭാഷകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പതിനേഴുകാരിയെ സംഘം ചേര്‍ന്ന്‌ പീഡിപ്പിച്ചു

January 14th, 2012

teenage girl raped

നാഗ്പൂര്‍ : പുതുവര്‍ഷം ആഘോഷിക്കാന്‍ പോയ പതിനേഴുകാരിയെ പിടിച്ചു കൊണ്ട് പോയി ഒന്‍പതു ദിവസത്തോളം പീഡിപ്പിച്ച 3 പേര്‍ക്ക് എതിരെ പോലീസ്‌ കേസെടുത്തു. നാഗ്പൂരിലെ ഫുതാല ലേക്കില്‍ പുതുവല്‍സര ആഘോഷത്തിനായി ഡിസംബര്‍ 31 ന് രാത്രി പോയ പെണ്‍കുട്ടിയെ ഒരു ചൈനീസ്‌ ഫാസ്റ്റ്‌ ഫുഡ്‌ കടയിലെ ആളാണ്‌ തന്റെ മുറിയിലേക്ക്‌ പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിയെ ഇയാളുടെ കൂട്ടാളികളായ രണ്ടു പേര്‍ കൂടി പീഡിപ്പിച്ചു. തുടര്‍ന്ന് ഒന്‍പതു ദിവസം പെണ്‍കുട്ടിയെ പലയിടത്തായി കൊണ്ടുപോയി ഇവര്‍ ഒറ്റയ്ക്കും സംഘമായും പല തവണ പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. മൂന്നു പേര്‍ക്കെതിരെ നാഗ്പൂര്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിസ്റ്റര്‍ വല്‍സജോണ്‍ വധം: 8 പേര്‍ പിടിയില്‍

November 19th, 2011

റാഞ്ചി: കൊച്ചി സ്വദേശിയായ കന്യാസ്ത്രീയെ ആക്രമിച്ച് കൊന്ന കേസില്‍ 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വല്‍സാ ജോണിന് സംരക്ഷണം നല്‍കിയിരുന്ന ആദിവാസി സേനയുടെ തലവനും 32ഗ്രാമങ്ങളുടെ മുഖ്യനുമായ മൂപ്പന്റെ മകന്‍ പെയ്സാല്‍ ഹെമ്രത്തെയും കസ്ടടിയില്‍ എടുത്തിടുണ്ട്. കല്‍ക്കരി കമ്പനികളുമായി ആദിവാസികള്‍ നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകളുടെ മധ്യസ്ഥത വഹിച്ചിരുന്നത് ഇവരായിരുന്നു. ഇതാണ് കൊലപാതകത്തിനു കാരണമായെതെന്നും അടിനാലാണ് ആദിവാസി മൂപ്പന്റെ മകനെ കസ്റ്റഡിയില്‍ എടുത്തതെന്നും പോലിസ്‌ പറയുന്നു. വല്‍സാ ജോണിന്റെ കൊലപാതകത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഏഷ്യാ പസഫിക്‌ ഡയറക്ടര്‍ സാം സര്ഫി ആവശ്യപ്പെട്ടു.
നവംബര്‍ 16 ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയ്ക്കാണ് ജാര്‍ഖണ്ഡില്‍ മലയാളി സിസ്റ്റര്‍ വല്‍സാ ജോണിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 2178920»|

« Previous Page« Previous « എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ ദേഹപരിശോധന; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
Next »Next Page » ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍‍‍ റിപ്പോര്‍ട്ട് കോടതിയില്‍ »



  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine