
തിരുവനന്തപുരം : ഐക്യ ജനാധിപത്യ മുന്നണി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരണ്ടിയിൽ പറഞ്ഞിരുന്ന രണ്ടു കാര്യങ്ങള്‍ ഉടൻ നടപ്പാക്കും എന്നുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി വി. ഡി. സതീശന്‍ മന്ത്രി സഭയുടെ ആദ്യ യോഗം ചേർന്നു.
സ്ത്രീകള്‍ക്ക് കെ. എസ്. ആർ. ടി. സി. യില്‍ സൗജന്യ യാത്ര പദ്ധതി ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും എന്നും മുഖ്യ മന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കു വേണ്ടി യുള്ള പ്രത്യേക വകുപ്പ് സംസ്ഥാനത്ത് രൂപീകരിക്കും.
‘രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജന ങ്ങൾക്കു വേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ഏറ്റവും നന്നായി ഈ വകുപ്പ് നടപ്പിലാക്കിയത് ജപ്പാനിലാണ്. അവരുടെ മോഡൽ പരിശോധിച്ച് കൊണ്ടായിരിക്കും ഇവിടെ ആ വകുപ്പ് പ്രാവർത്തിക മാക്കുക. വയോജന വകുപ്പിന് പിന്നിൽ സ്വപ്‌ന തുല്യമായ ലക്ഷ്യമുണ്ട്. പ്രായമായ വരെ കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്ന സമീപനം ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം മൂവായിരം രൂപ വർദ്ധിപ്പിക്കും. അങ്കണവാടി ജീവനക്കാരുടെ വരുമാനത്തില്‍ ആയിരം രൂപ വർദ്ധിപ്പിക്കും. പ്രീ-പ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം ആയിരം രൂപ വർദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും എന്നും മുഖ്യമന്ത്രി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bus, kerala-government-, സാമൂഹികം, സാമൂഹ്യക്ഷേമം, സാമ്പത്തികം, സ്ത്രീ




























