Saturday, August 7th, 2010

രമ്യക്കിനി ഉണരാത്ത നിദ്ര

remya-antony-epathram

വരുമൊരിക്കല്‍
എന്റെ ആ നിദ്ര നിശബ്ദമായി…
മനസും ആത്മാവും നിന്നെ ഏല്പിച്ച്,
വെറും ജഡമായി…,
ചുറ്റുമുള്ളതൊന്നും കാണാതെ, കേള്‍ക്കാതെ,
നശ്വരമാം ബന്ധങ്ങളിലെ വേദന എന്തെന്നറിയാതെ…,
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിക്കാതെ…,
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ…,
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ…

നീ ഒന്നു വേഗം വന്നുവെങ്കില്‍…!!!

“ഉണരാത്ത നിദ്ര” എന്ന കവിതയിലെ ഈ വരികള്‍ കുറിച്ചിട്ട രമ്യാ ആന്‍റണി യാത്രയായി… ശലഭങ്ങള്‍ ഇല്ലാത്ത ലോകത്തേയ്ക്ക്‌. ശൈശവത്തില്‍ പോളിയോ വന്നു കാലുകള്‍ തളര്‍ന്ന രമ്യ, വായിലെ ക്യാന്‍സറിനു തിരുവനന്തപുരം ആര്‍. സി. സി. യില്‍ ചികില്‍സ യിലായിരുന്നു. രോഗത്തിന്റെ കാഠിന്യത്തിലും മനസ്സ്‌ തളരാതെ ഓണ്‍ലൈന്‍ ലോകത്ത്‌, ഓര്‍ക്കുട്ടിലും, ഫേസ്ബുക്കിലും, കൂട്ടം എന്ന മലയാളി സോഷ്യല്‍ നെറ്റ്വര്‍ക്കിലും ഒക്കെ സജീവമായിരുന്നു രമ്യ. രോഗക്കിടക്കയില്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ രമ്യയുടെ സഹായത്തിനും കൂട്ടിനും എപ്പോഴും ഓടിയെത്തിയിരുന്നു. സജീവമായ ബ്ലോഗിങ്ങിനോപ്പം ചിത്ര രചനയും കവിതാ രചനയും നടത്തിയ രമ്യ പലപ്പോഴായി തന്റെ ഡയറിയില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീകരിച്ച ‘ശലഭായനം’ വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ശലഭായന ത്തിലെ കവിതകള്‍, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ചിത്രാവിഷ്കാരം നടത്തിയതും ശ്രദ്ധിക്ക പ്പെട്ടിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ 02:30 നു തിരുവനന്തപുരം ആര്‍. സി. സി. യില്‍ വെച്ചാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരം തിരുമല മാങ്കാട്ടു കടവ്‌ സ്വദേശി ആന്‍റണി – ജാനറ്റ്‌ ദമ്പതികളുടെ മകളാണ് ഇരുപത്തി അഞ്ചു കാരി യായ രമ്യ. നാലാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന രമ്യ, പഠിച്ചു മുന്നേറി കോവളത്തെ ഒരു നക്ഷത്ര ഹോട്ടലില്‍ ജോലി നേടി. ധന്യ, സൗമ്യ എന്നിവര്‍ സഹോദര ങ്ങളാണ്. വെള്ളിയാഴ്ച വൈകുന്നേരം മാങ്കാട്ടു കടവി നടുത്ത് ഈഴക്കോട് പൊറ്റയി ലില്‍ സംസ്കരിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine