ഭരണ ഘടന ഓരോ പൗരനും നിർബ്ബന്ധമായും അറിഞ്ഞിരിക്കണം : സ്പീക്കർ

November 28th, 2022

a-n-shamseer-24-th-speaker-of-the-kerala-assembly-ePathram

തിരുവനന്തപുരം : ഓരോ പൗരനും ഭരണ ഘടനയെ ക്കുറിച്ച് നിർബ്ബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍റ് പാർലമെന്‍ററി സ്റ്റഡി സെന്‍റർ ഭരണ ഘടനാ സാക്ഷരത എന്ന പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്ന് നിയമ സഭാ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.

‘ജനങ്ങൾക്ക് വിവിധ തലങ്ങളിൽ ഭരണ ഘടനാ സാക്ഷരത നൽകുവാൻ കെ-ലാമ്പ്സും കുടുംബ ശ്രീയും തീരുമാനിച്ചിട്ടുണ്ട്. ഭരണ ഘടന തകർ ക്കാനും അതിന്‍റെ അന്തസത്ത ഇല്ലാതാക്കാനും വളരെയധികം ശ്രമങ്ങൾ ഇന്ത്യ യിൽ നടന്നു വരുന്ന സാഹചര്യത്തി ലാണിത്, ‘ഭരണ ഘടനാ ദിന ത്തിൽ കേരള നിയമ സഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ഭരണ ഘടനാ മൂല്യ ങ്ങളുടെ പ്രാധാന്യവും പ്രസക്തിയും’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ഏറെ ചർച്ചകൾക്കും വിയോജിപ്പു കൾക്കും ശേഷം രൂപപ്പെട്ടതാണ് ശക്തമായ ഇന്ത്യൻ ഭരണഘടന. ഭൂരി പക്ഷം ആയുധ മാക്കിയാണ് ഭരണ ഘടന മാറ്റി എഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

കേശവാനന്ദ ഭാരതി കേസിൽ ഭരണ ഘടനയിൽ മൗലികമായ മാറ്റങ്ങൾ പറ്റില്ല എന്ന് സുപ്രീം കോടതി അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയ താണ്. എങ്കിലും ഭൂരിപക്ഷം കൂടെയുണ്ട് എന്നത് വെച്ചാണ് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഭരണ ഘടനാ അവകാശങ്ങൾ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന്. ജനങ്ങൾക്ക് ഇടയിൽ ഭയവും ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾ അരക്ഷിതാവസ്ഥയും നേരിടുന്നു.

ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് നിയമ നിർമ്മാണ സഭ കളിൽ ചർച്ച ചെയ്യാതെ ആണെന്ന് സ്പീക്കർ പറഞ്ഞു. നിരാശാജനകമായ കാര്യമാണത്. പൗരത്വ ഭേദഗതി നിയമം ആരെ ലക്ഷ്യം വച്ചാണ് എന്നും ചിന്തിക്കണം.

അനേകം പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമം മാറ്റുമ്പോൾ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തേ ണ്ടതുണ്ട്. ആ കൂടി ആലോ ചന കൾ ഇല്ലാതെയാണ് തൊഴിൽ നിയമ ത്തിൽ മാറ്റം കൊണ്ടു വരാൻ പോകുന്നത്. ഇത് ജനാധിപത്യം അല്ല ഏകാ ധിപത്യം ആണെന്ന് സ്പീക്കർ പറഞ്ഞു.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ; ഒരു രാഷ്ട്രം ഒരു ഭാഷ ; ഒരു രാഷ്ട്രം ഒരു മതം എന്ന രീതി യിൽ പാക പ്പെടു ത്താൻ ഉള്ള ശ്രമങ്ങൾ നടക്കുന്നു എന്നും ഇത് നാം തിരിച്ചറിയേണ്ടത് തന്നെ എന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്ര ത്തെ ശക്തമായ രീതിയിൽ പിന്തുണച്ചാൽ നമുക്ക് ഒട്ടനവധി അനാചാരങ്ങളും തെറ്റിദ്ധാരണ കളും മാറ്റാൻ സാധിക്കും. മിത്തുകളെ അല്ല, ശാസ്ത്ര ത്തെയാണ് പ്രചരിപ്പിക്കേണ്ടത് എന്നും സ്പീക്കർ ഉദ്‌ബോധിപ്പിച്ചു.  * PRD

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷോർട്ട് ഫിലിം മത്സരം

November 28th, 2022

short-film-competition-ePathram
തിരുവനന്തപുരം : ഭിന്ന ശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം (എസ്. എസ്. കെ.) ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഭിന്ന ശേഷി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ (മനുഷ്യാവകാശം, സാമൂഹിക അവസ്ഥകൾ, വിദ്യാഭ്യാസം, നിയമ നിർമ്മാണം മുതലായവ) ആവണം സിനിമ യുടെ പ്രമേയം.

രണ്ട് മിനിട്ടിൽ കുറയാത്തതും ഏഴ് മിനിട്ടിൽ കൂടാത്തതും ആയിരിക്കണം സമയ ദൈർഘ്യം. സിനിമയുടെ ഭാഷ മലയാളവും എന്നാല്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ കൂടിയുള്ളതാകണം.

ഒന്നാം സമ്മാനം : 25,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം : 20,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം : 15,000 രൂപ യും പ്രശസ്തി പത്രവും നൽകും. വ്യക്തികൾ, കൂട്ടായ്മകൾ, സംഘടനകൾ, ഫിലിം സൊസൈറ്റികൾ തുടങ്ങി ആർക്കും ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപകമായി സാമൂഹ്യ അവബോധ ത്തിനായി പ്രയോജനപ്പെടുത്തും. 2022 ഡിസംബർ ഒമ്പതിനു മുമ്പായി സിനിമകൾ സമർപ്പിക്കണം.

യു ട്യൂബ് ചാനലിൽ പ്രൈവറ്റ് മോഡിൽ അപ്‌ ലോഡ്‌ ചെയ്ത ശേഷം jesskfilm @ gmail. com എന്ന ഇ- മെയിലി ലേക്ക് ലിങ്ക് ഷെയർ ചെയ്യേണ്ടതാണ്.

ഇതോടൊപ്പം സിനിമയെ സംബന്ധിച്ച വിശദാംശങ്ങൾ ഒരു പേജിൽ കൂടാതെ പി. ഡി. എഫ് ഫോർമാറ്റിൽ നൽകണം. * PRD , SSK

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മില്‍മ പാലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും

November 23rd, 2022

milma-milk-price-increases-in-kerala-ePathram
തിരുവനന്തപുരം : ഡിസംബര്‍ ഒന്നു മുതല്‍ മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിക്കും. പാല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും. വര്‍ദ്ധിപ്പി ക്കുന്ന ഓരോ രൂപക്കും 88 പൈസ വീതം കര്‍ഷകനു നല്‍കും എന്നും മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചു റാണി. പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടണം എന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. നിലവിലെ സാചഹര്യം പരിഗണിച്ചാണ് മില്‍മ യുടെ ശുപാര്‍ശ അംഗീകരിച്ചത് എന്നും മന്ത്രി പറഞ്ഞു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

November 1st, 2022

kerala-puraskaram-mammootty-m-t-vasudevan-nair-ePathram
തിരുവനന്തപുരം : സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ‘കേരള പുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ചു.

എം. ടി. വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്‌കാരം, മമ്മൂട്ടി, ഓംചേരി എൻ. എൻ. പിള്ള, ടി. മാധവ മേനോൻ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരം, കാനായി കുഞ്ഞി രാമൻ, എം. പി. പരമേശ്വരൻ, ഗോപിനാഥ് മുതുകാട്, ഡോ. ബിജു, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, വൈക്കം വിജയ ലക്ഷ്മി എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരം എന്നിവ സമ്മാനിക്കും.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടു ത്തിയിട്ടുള്ള പത്മ പുരസ്‌കാര ങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ.

ഓരോ മേഖലകളിലേയും സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ജ്യോതി’ വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള പ്രഭ’ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ശ്രീ’ വർഷത്തിൽ അഞ്ചു പേർക്കും നല്‍കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിന് തുടക്കം

November 1st, 2022

iuml-flag-indian-union-muslim-league-ePathram
കോഴിക്കോട് : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിന്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങി നവംബർ മുപ്പതിന് സമാപിക്കും. മെമ്പർമാരുടെ വ്യക്തിഗത വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്ന രീതിയിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന മെമ്പർ ഷിപ്പ് ക്യാമ്പയിൻ എന്നുള്ള പ്രത്യേകത കൂടിയുണ്ട്.

മുസ്ലിം ലീഗ് അംഗങ്ങളുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുന്നതാകും ഡിജിറ്റൽ അംഗത്വ രജിസ്ട്രേഷൻ. അംഗത്വ വിതരണത്തിന് പിന്നാലെ ബ്രാഞ്ച് തലം മുതൽ പാർട്ടി പുനഃസംഘടന നടക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വർഷം സംസ്ഥാന കമ്മറ്റിക്ക് പുതിയ ഭാര വാഹികളെ തെരഞ്ഞെടുക്കുക എന്നതു കൂടി മുസ്ലിം ലീഗ് ലക്ഷ്യമിടുന്നു.

അംഗത്വ വിതരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

* Image Credit : IUML WiKi

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ അന്തരിച്ചു
Next »Next Page » ഭിന്ന ശേഷിക്കാരുടെ യാത്രാ പാസ്സ് : മാനദണ്ഡം പുതുക്കി »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine