റേഷന്‍കാര്‍ഡ് : അപേക്ഷ കള്‍ ജൂണ്‍ 25 മുതല്‍ സ്വീകരിക്കും

June 23rd, 2018

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷ കളും ജൂണ്‍ 25 തിങ്കളാഴ്ച മുതല്‍ ബന്ധപ്പെട്ട ഓഫീസു കളില്‍ സ്വീകരിക്കും എന്ന് അധികൃതര്‍.

നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ അംഗ ങ്ങളെ ചേര്‍ക്കല്‍, തിരുത്ത ലുകള്‍, പുതിയ റേഷന്‍ കാര്‍ഡ്, ഡ്യൂപ്ലി ക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടി ഫി ക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടി ഫിക്കറ്റ്, റേഷന്‍ കാര്‍ഡി ലെ അംഗ ങ്ങളെ മറ്റൊരു കാര്‍ഡി ലേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കി ലേക്കോ സംസ്ഥാ നത്തേക്കോ മാറ്റുക തുടങ്ങി യവ ക്കുളള അപേ ക്ഷ കള്‍ എല്ലാ താലൂക്ക് സപ്ലൈ – സിറ്റി റേഷനിംഗ് ഓഫീസു കളില്‍ ഈ മാസം 25 തിങ്കളാഴ്ച മുതല്‍ സ്വീകരിക്കും.

അപേക്ഷാ ഫോറ ത്തിനും വിശദ വിവര ങ്ങള്‍ ക്കും  സിവില്‍ സപ്ലൈസി ന്റെ  www.civilsupplieskerala.gov.in  എന്ന വെബ് സൈറ്റ് സന്ദര്‍ ശിക്കുക യോ 1800 – 425 – 1550, 1967 എന്നീ ടോള്‍ ഫ്രീ നമ്പരു കളിലോ 0471 23 20 379 എന്ന ഓഫീസ് നമ്പരിലോ  ബന്ധപ്പെടാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹ​രി​ത പെ​രു​മാ​റ്റ​ ച്ച​ട്ടം : സർക്കാർ ഓഫീസു കളില്‍ ഇനി മുതല്‍ മഷി പ്പേന

June 9th, 2018

write-with-a-ink-pen-ePathram
കോട്ടയം : ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോ ക്കോള്‍ (ഹരിത പെരുമാറ്റ ച്ചട്ടം) കർശനം ആക്കുന്ന തിന്റെ ഭാഗ മായി സർ ക്കാർ ഓഫീസു കളില്‍ ഇനി മുതല്‍ മഷി പ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കാർ നിർദ്ദേശം. ഇതോടെ പ്ലാസ്റ്റിക് – ബോൾ പേന കൾ പടിക്കു പുറത്താവും.

ഭക്ഷണം കഴിക്കു വാനും ചായ കുടിക്കാനും സ്റ്റീല്‍, ചില്ല് പ്ലേറ്റു കളും കപ്പു കളും മാത്രമേ ഉപ യോഗി ക്കാവൂ. ഡിസ്പോസബിള്‍ കപ്പ്, പ്ലാസ്റ്റിക് പ്ലേറ്റു കള്‍, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്സ്, സ്ട്രോ, സഞ്ചികള്‍ തുടങ്ങി യവക്കെല്ലാം ഇനി മുതല്‍ സർ ക്കാർ ഓഫീസു കളി ലേക്ക് പ്രവേശനം ഇല്ലാ താവും. പുനരുപയോഗി ക്കാവുന്ന പാത്ര ങ്ങളിലേ ഭക്ഷണം എത്തി ക്കാവൂ.

കളക്ട റേറ്റ് മുതല്‍ തദ്ദേശ സ്ഥാപന ങ്ങൾ വരെ എല്ലാ ഓഫീസു കളിലും ഈ പെരുമാറ്റ ച്ചട്ടം നടപ്പാക്കും. സ്ഥാപന മേധാവി കൾ ക്കാണ് ചുമതല.

ജീവനക്കാര്‍ പ്ലാസ്റ്റിക് കാരി ബാഗു കള്‍ പൂർണ്ണ മായും ഒഴി വാക്കണം. പൊതു ചടങ്ങുകൾക്കും പ്രചാരണ ങ്ങൾക്കും തുണി ബാനറുകള്‍, ബോർഡു കള്‍ എന്നിവയേ ഉപയോഗിക്കാവൂ.

സ്ഥാപന ങ്ങളിലെ നോഡല്‍ ഓഫീസർ മാർ, ഹൗസ് കീപ്പിംഗ്, എസ്റ്റേറ്റ് ഓഫീസർ മാ‍ര്‍, മറ്റു ജീവനക്കാര്‍ എന്നിവർക്ക് പരിശീലനം നൽകി.

അഴു കുന്നതും അഴുകാത്തതു മായ മാലിന്യം ശേഖരി ക്കാനായി പ്രത്യേക സംവിധാനം ഒരുക്കണം. ഓഫീസു കളില്‍ ശൗചാലയ ങ്ങളില്‍ ആവശ്യത്തിന് വെള്ളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കണം.

‘എന്റെ മാലിന്യം എന്റെ ഉത്തര വാദിത്തം’ എന്ന സന്ദേശ വുമായി ഹരിത കേരളം മിഷന്‍ ആണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. തങ്ങളുടെ സ്ഥാപനത്തെ ഹരിത ഓഫീ സായി നില നിർത്താന്‍ പരിശ്രമിക്കും എന്ന് പ്രഖ്യാപിക്കുന്ന പ്രതിജ്ഞയും ഹരിത കേരളം മിഷന്‍ നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാഹ രജിസ്​ട്രേഷന്‍ വീഡിയോ കോണ്‍ ഫറന്‍സിംഗ് വഴി ചെയ്യാം : ഹൈക്കോടതി

January 23rd, 2018

wedding_hands-epathram
കൊച്ചി : വിദേശത്തുള്ള ദമ്പതിമാരുടെ വിവാഹ രജിസ്‌ട്രേ ഷന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പൂര്‍ത്തി യാക്കാം എന്ന് ഹൈക്കോടതി. അപേക്ഷകര്‍ രജിസ്ട്രാർക്ക് മുന്നില്‍ നേരിട്ട് ഹാജരാവണം എന്നുള്ള നിബന്ധന ഇല്ലാ എന്ന നിരീക്ഷണ ത്തോടെ യാണ് കോടതി ഉത്തരവ്.

വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ സമർപ്പിച്ചത് ദമ്പതി മാരുടെ അറിവോടെ യാണെന്ന് വീഡിയോ കോണ്‍ ഫറന്‍ സിംഗി ലൂടെ ഉറപ്പാക്കി രജി സ്‌ട്രേഷന്‍ നടത്തി ക്കൊടു ക്കു വാനാണ് കോടതിയുടെ നിര്‍ദ്ദേശം. വിവാഹ രജിസ്റ്ററില്‍ ഹര്‍ജി ക്കാര്‍ക്കു വേണ്ടി അവരു ടെ മുക്ത്യാര്‍ക്ക് ഒപ്പിടാം എന്നും കോടതി വ്യക്ത മാക്കി. പ്രാദേശിക രജിസ്ട്രാര്‍ക്ക് വീഡിയോ കോണ്‍ ഫറന്‍സിന് സൗകര്യമില്ല എങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് അനു വദിക്കണം.

നാട്ടില്‍ വെച്ച് മതാചാര പ്രകാരം വിവാഹിതരായി അമേരിക്ക യില്‍ എത്തി വിസ മാറ്റ ത്തിന് ശ്രമിക്കു മ്പോള്‍ ഇന്ത്യ യിൽ നിന്നുള്ള വിവാഹ സര്‍ട്ടി ഫിക്കറ്റ് ആവശ്യ മായി വന്ന പ്രദീപ് – ബെറിൽ ദമ്പതികൾ നൽകിയ ഹരജി യിലാണ് ഉത്തരവ്.

2000 ജനുവരി 23 ന് കൊല്ലം ജില്ല യിലെ കടവൂരിലെ പള്ളി യില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് ജോലി ക്കായി അമേരിക്ക യില്‍ എത്തിയ പ്രദീപിനു കുടുംബ വിസ ക്കായി ശ്രമി ച്ച പ്പോഴാണ് ഭാര്യ – ഭര്‍തൃ ബന്ധം തെളിയിക്കു വാന്‍ മാതൃ രാജ്യത്തെ അധി കൃതരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യ മായി വന്നത്.

പ്രദീപിന്റെ ഭാര്യ യുടെ പിതാവിന് നല്‍കിയ മുക്ത്യാര്‍ പ്രകാരം സര്‍ട്ടി ഫിക്കറ്റിന് അപേക്ഷ നല്‍കി. എന്നാല്‍ ദമ്പതി കള്‍ നേരിട്ട് ഹാജരാവാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുക യില്ലാ എന്ന് രജിസ്ട്രാർ നിബ്ബന്ധം പിടിച്ചു. ഇതിനെതിരെ യാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

November 7th, 2017

sree-krishna-temple-guruvayoor-ePathram ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷ ണത്തിൽ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെ ടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിന് എതിരെ ഹിന്ദു സംഘടകൾ രംഗത്ത് വന്നിരുന്നു. ഇതിനാൽ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി : സുരക്ഷ ശക്തമാക്കി

July 21st, 2015

sree-krishna-temple-guruvayoor-ePathram തൃശൂര്‍ : ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി. ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ സി. ഐ. ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 24 മണിക്കൂറിനകം ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നാണ് ഫോണ്‍ വിളി വന്നത് എന്ന് അറിയുന്നു.

ബോംബ് ഭീഷണി യെ തുടര്‍ന്ന് ഐ. ജി.യുടെ നേതൃത്വ ത്തില്‍ ക്ഷേത്ര ത്തില്‍ പരിശോധന നടത്തുക യാണ്. ഉന്നതതല പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് തുടങ്ങിയവ ക്ഷേത്ര ത്തില്‍ എത്തി കര്‍ശന പരിശോധന തുടങ്ങി. ഭക്തരുടെ കൈവശ മുള്ള ബാഗു കളൊന്നും ക്ഷേത്രത്തി നുള്ളി ലേക്ക് കൊണ്ട് പോകാന്‍ അനുവദി ക്കുന്നില്ല.

364 ദിവസവും ഭക്തജന ത്തിരക്ക് അനുഭവപ്പെടുന്ന ദക്ഷിണേന്ത്യ യിലെ ഏറ്റവും പ്രസിദ്ധമായ ഗുരുവയൂര്‍ ശ്രീകൃഷണ ക്ഷേത്ര ത്തി ല്‍ അവധി ദിവസ ങ്ങളില്‍ നൂറു കണക്കിന് വിവാഹ ങ്ങള്‍ നടന്നു റിക്കോര്‍ഡ് നേടി യിട്ടുണ്ട്. ഈയിടെ ഒരു വിവാഹ സംഘം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ക്ഷേത്ര ത്തിന്‍റെ ദൃശ്യ ങ്ങള്‍ പകര്‍ത്തിയത് വിവാദ മായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നടവരവുള്ള ക്ഷേത്രമാണ് ഗുരുവായൂര്‍.
.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

106 of 1071020105106107

« Previous Page« Previous « അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
Next »Next Page » രശ്മി ആര്‍ നായരുടെ നൂഡ് ഫോട്ടോസ് വൈറലാകുന്നു വിമര്‍ശകര്‍ക്ക് രശ്മിയുടെ മറുപടി »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine