മലപ്പുറത്ത് ബസ്സപകടം 14 പേര്‍ മരിച്ചു നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

September 6th, 2013

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണ പട്ടിക്കാടിനടുത്ത് മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളും രണ്ടു പേര്‍പുരുഷന്മാരുമാണ്. മേല്‍ക്കുളങ്ങര സ്വദേശി ചെറിയക്കന്‍ (55), ഫസീന (17) മറിയ (60),സരോജിനി,നീതു (18) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൌലാന ആശുപത്രിയില്‍ 9 പേരുടെ മൃതദേഹങ്ങള്‍സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില്‍ പലരും വിദ്യാര്‍ഥികളാണ്. 6 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയരുവാന്‍ സാധ്യതയുണ്ട്. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൌലാന, അല്‍ശിഫ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരിന്തല്‍ മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്ക് പോയ ഫ്രണ്ട്സ് ബസ്സാണ് ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആണ് അപകടത്തില്‍ പെട്ടത്. ഒരു വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന ബസ്സില്‍ നിന്നും നാട്ടുകാരാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഈ പ്രദേശത്ത് ഇടുങ്ങിയ റോഡാണ് ഉള്ളത്. കാലപ്പഴക്കം ചെന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. വാഹന സൌകര്യം കുറഞ്ഞ മേല്‍ക്കുളങ്ങരയിലേക്കുള്ള ഈ ബസ്സില്‍ അപകടം നടക്കുമ്പോള്‍ തിങ്ങി നിറഞ്ഞാണ് യാത്രക്കാര്‍ ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് മലപ്പുറം ജില്ലയില്‍ കുട്ടികളടക്കം എട്ടുപേര്‍ മറ്റൊരു അപകടത്തില്‍ മരിച്ചത്. ജനപ്രതിനിധികലും കളക്ടര്‍ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

അപകടം നടക്കുമ്പോള്‍ അമ്പതോളം ആളുകള്‍ ബസ്സില്‍ ഉണ്ടയിരുന്നതായി കരുതപ്പെടുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബസ്സ് അമിതവേഗതയില്‍ ആയിരുന്നു എന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ഋഷിരാജ് സിങ്ങ് ഐ.പി.എസ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

താനൂരില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു; നാട്ടുകാര്‍ ബസ്സ് കത്തിച്ചു

August 31st, 2013

accident-epathram

താനൂർ: താനൂരിലെ മുക്കോല അങ്ങാടിക്ക് സമീപം അമിത വേഗതതയില്‍ വന്ന എ. ടി. എ. എന്ന സ്വകാര്യ ബസ്സ് ഓട്ടോയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. ഒരു വിവാഹ വിരുന്നില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഓട്ടോ ഡ്രൈവര്‍ കൊടക്കാട് കളാരം കുണ്ടില്‍ കബീര്‍ (26), കബീറിന്റെ സഹോദരന്‍ അയൂബിന്റെ ഭാര്യ സഹീറ (22), മക്കളായ തബ്ഷിറ (4), തബ്ഷീര്‍ (7), അന്‍സാര്‍ (1), മറ്റൊരു സഹോദരന്‍ ഉമ്മറിന്റെ ഭാര്യ ആരിഫ (27), മകള്‍ ഫാത്തിമ(7) അടുത്ത ബന്ധുവായ അര്‍ഷക്ക് (21) എന്നിവരാണ് മരിച്ചത്.

രോഷാകുലരായ നാട്ടുകാര്‍ ബസ്സ് കത്തിച്ചു. പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മന്ത്രിമാരും എം. എൽ. എ. മാരും ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ എത്തിയിരുന്നു.

ബസ്സ് ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കുകയും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്ങ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നാട്ടുകാരെ ഭയന്ന് പാപ്പാന്‍ കൊലയാനയുടെ കാല്‍ക്കല്‍ അഭയം തേടി

April 21st, 2013

കടയ്ക്കല്‍: നാട്ടുകാ‍രുടെ അടിസഹിക്ക വയ്യാതെ പാപ്പാന്‍ കൊലയാനയുടെ കാല്‍ക്കീഴില്‍ അഭയം തേടി. കടയ്ക്കലില്‍ തടിപിടിക്കുവാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ കുത്തികൊലപ്പെടുത്തിയിരുന്നു. ഇന്നലെ വൈകീട്ട് കടയ്ക്കല്‍ കിഴക്കുംഭഗം ജംഗ്ഷനിലാണ് സംഭവം നടന്നത്. തടിപിടിക്കുവാനായി കൊണ്ടുവന്ന വര്‍ക്കല കണ്ണന്‍ എന്ന ആന പാപ്പാന്മാരുടെ പീഡനം മൂലം ഇടഞ്ഞിരുന്നു. തുടര്‍ന്ന് ആന പുറത്തിരുന്ന രണ്ടാം പാപ്പാനെ തട്ടിയിട്ട് കുത്തി കൊലപ്പെടുത്തി. മടത്തറ വേങ്കോള ശാസ്താം നട വെളിയങ്കാല ചതുപ്പില്‍ കൊച്ചുകുഞ്ഞിന്റെ മകന്‍ ശശാങ്കനാണ് ആനയുടെ കുത്തെറ്റ് മരിച്ചത്. ആന ശശാങ്കനെ കുത്തുന്നത് കണ്ട് ആളുകള്‍ ബഹളം വെച്ചെങ്കിലും കാലുകള്‍ക്കിടയില്‍ വച്ച് കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് ആന പിന്‍‌വാങ്ങിയത്. ഇതിനിടയില്‍ ഒന്നാം പാപ്പാന് ആനയെ തളച്ചു. തുടര്‍ന്ന് പോലീസ് എത്തി ശശാങ്കന്റെ മൃതദേഹം സംഭവ സ്ഥലത്തുനിന്നും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ആന ബന്ധവസ്സില്‍ ആയതോടെ ക്ഷുഭിതരായ നാട്ടുകാര്‍ ഒന്നാം പാപ്പാനെ മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കാതായപ്പോള്‍ അയാള്‍ കൊലയാനയുടെ കാല്‍ക്കല്‍ അഭയം തേടുകയായിരുന്നു. പിന്നീട് ആളുകള്‍ ശാന്തരായതിനു ശേഷമാണ് ഇയാള്‍ ആനയുടെ കാല്‍ക്കല്‍ നിന്നും പുറത്ത് പോയുള്ളൂ. നാട്ടുകാരുടെ മര്‍ദ്ദനം സഹിക്കവയ്യാതെ ഒരാളെ കൊന്ന ആനയുടെ കാല്‍ക്കല്‍ പാപ്പാനു അഭയം പ്രാപിക്കേണ്ടി വന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മട്ടന്നൂരില്‍ സ്ഫോടനത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

April 6th, 2013

കണ്ണൂര്‍: സ്ഫോടകവസ്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സ്ഫോടനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. മട്ടന്നൂര്‍ പോറാറ സ്വദേശി ദിലീപ്(31) ആണ് ഇന്നു രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ സ്ഫോടനത്തെ തുടര്‍ന്ന് ബൈക്ക് തകര്‍ന്നു കൂടാതെ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡും പോലീസ് സംഘവും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുവാനായി പരിയാരം ആശുപത്രിയിലേക്ക് മാറ്റി. വിഷുവിന്‍ പൊട്ടിക്കുവാനായി പടക്കം നിര്‍മ്മിക്കുവാനായി കരിമരുന്നുകള്‍ കൊണ്ടു പോകുകയായിരുന്നതാണോ എന്നും സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം നടത്തി വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മദപ്പാടില്‍ അല്ലെന്ന് ദേവസ്വം അധികൃതര്‍

January 28th, 2013

techikkottukavu ramchandran

തൃശ്ശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആന മദപ്പാടിന്റെ ലക്ഷണങ്ങളോടെ ആണ് ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് എന്ന പ്രചാരണം തെറ്റാണെന്ന് ദേവസ്വം അധികൃതര്‍ eപത്രത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ ആഘോഷത്തിനിടയില്‍ തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം വക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയും മറ്റ് ആനകളും ഇടഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഊഹോപോഹങ്ങളുടേയും തെറ്റായ നിഗമനങ്ങളുടേയും അടിസ്ഥാനത്തില്‍ രാമചന്ദ്രന്‍ മദപ്പാടില്‍ ആയിരുന്നു എന്നും അത് വക വെയ്ക്കാതെ ഉത്സവത്തിനു എഴുന്നള്ളിച്ചതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഇതു സംബന്ധിച്ച് ഒരു പ്രമുഖ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ രാമചന്ദ്രന്റെ മദപ്പാട് സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആരോപിക്കുകയുമുണ്ടായി. 5 മാസത്തെ മദപ്പാടുകാലം കഴിഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പു വരുത്തുകയും, അധികൃതരില്‍ നിന്നും സര്‍ട്ടിഫിക്കേറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രന്‍ 2013-ലെ സീസണിലെ ഉത്സവങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ ആരംഭിച്ചത്. ഇതിനോടകം നിരവധി ഉത്സവങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഉത്സവങ്ങളില്‍ ഒരിടത്തു പോലും അവന്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ പാപ്പാന്മാരെ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.

കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വലിയ ആരാധക വൃന്ദമാണ് എങ്ങുമുള്ളത്. അതിന്റെ സാക്ഷ്യമാണ് അവനു ലഭിക്കുന്ന സ്വീകരണങ്ങളും അംഗീകാരങ്ങളും. ദേവസ്വത്തിന്റെ ആനകള്‍ തിടമ്പേറ്റുന്ന ഉത്സവങ്ങള്‍ ഒഴിവാക്കിയാല്‍ പങ്കെടുക്കുന്ന എല്ലാ ഉത്സവങ്ങളിലും ഇവനാണ് തിടമ്പേറ്റാറുള്ളത്. 1984-ല്‍ തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തില്‍ നടയിരുത്തിയ അന്നു മുതല്‍ ആവശ്യമായ സുഖചികിത്സകളും വിശ്രമവും ഭക്ഷണവും വെള്ളവും നല്‍കി വളരെ ശ്രദ്ധാപൂര്‍വ്വമാണ് തെച്ചിക്കോട്ട് കാവ് ദേവസ്വം ആനയെ പരിചരിച്ചു വരുന്നത്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി രാമചന്ദ്രന്റെ ഒന്നാം ചട്ടക്കാരനായ പാലക്കാട് സ്വദേശി മണി തന്നെയാണ് ഈ സീസണിലും ആനയെ കൈകാര്യം ചെയ്യുന്നത്. മണിയേ കൂടാതെ മറ്റു മൂന്ന് പേര്‍ കൂടെ ആനയെ പരിചരിക്കുവാന്‍ ഉണ്ട്. ഇതു കൂടാതെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നിടത്തെല്ലാം തെച്ചിക്കോട്ട് കാവ് ദേവസ്വത്തില്‍ നിന്നും ഉത്തരവാദിത്വപ്പെട്ട ഭാരവാഹികള്‍ എത്താറുമുണ്ട്.

ഇന്നലെ പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് തിടമ്പേറ്റിയിരുന്നത്. പകല്‍ പൂരം സമാപിക്കുന്ന സമയത്ത് ക്ഷേത്ര ഗോപുരം കടക്കുമ്പോള്‍ ഉയരക്കൂടുതല്‍ ഉള്ളതിനാല്‍ രാമചന്ദ്രന്റെ പുറത്തു നിന്നും തിടമ്പ് മറ്റൊരു ചെറിയ ആനയുടെ പുറത്തേക്ക് മാറ്റുകയും തുടന്ന് ഗോപുരം കടക്കുകയുമായിരുന്നു. ഈ സമയത്ത് കൂട്ടാനയുടെ കൊമ്പ് രാമചന്ദ്രന്റെ മുഖത്ത് അടിക്കുകയും ഒപ്പം കാണികളില്‍ ഒരാള്‍ രാമചന്ദ്രന്റെ കൊമ്പില്‍ പിടിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പരിഭ്രാന്തനായ രാമചന്ദ്രന്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും മുന്നോട്ട് ഓടുകയും ചെയ്തു. ഈ സമയത്താണ് തൊട്ടടുത്തുണ്ടായിരുന്ന ചില സ്ത്രീകള്‍ക്ക് ആനയുടെ ചവിട്ടേറ്റത്. തുടർന്ന് ഒരു സ്ത്രീയെ ആന തുമ്പി കൊണ്ട് ഒരു കല്ലിലേക്ക് വലിച്ചെറിഞ്ഞു. അക്രമണത്തിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു.

രാമചന്ദ്രന്റെ ഒപ്പം ഉണ്ടായിരുന്ന മറ്റു ചില ആനകളും ഓടുകയുണ്ടായി. സ്ഥല സൌകര്യം കുറഞ്ഞ ക്ഷേത്രാങ്കണത്തില്‍ സംഭവം നടക്കുമ്പോള്‍ നൂറു കണക്കിന് ആളുകള്‍ ഉണ്ടായിരുന്നു. ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് പരിഭാന്ത്രരായ ജനം ചിതറിയോടിയതിനെ തുടര്‍ന്ന്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിഭ്രമം വിട്ടൊഴിഞ്ഞ രാമചന്ദ്രനെ ഉടനെ തന്നെ പാപ്പാന്‍ മണിയും, കടുക്കന്‍ എന്ന് അറിയപ്പെടുന്ന പാപ്പാനും സംഘവും തളയ്ക്കുകയും ചെയ്തു.

ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ആളുകള്‍ മരിക്കുന്നതിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇട വന്നതില്‍ തെച്ചിക്കോട്ട്കാവ് ദേവസ്വത്തിനു അത്യന്തം ദു:ഖം ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.

എത്രയൊക്കെ പരിശീലനം നൽകിയാലും, എന്തൊക്കെ സ്വഭാവ സർട്ടിഫിക്കറ്റുകൾ ലഭിച്ചാലും, ഇത്തരം വന്യ ജീവികളെ വൻ ജനക്കൂട്ടത്തിന് നടുവിൽ കൂട്ടമായി അണി നിരത്തുന്നത് അപകടം തന്നെയാണ്. ഉൽസവങ്ങളുടേയും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഇത്തരം പ്രവർത്തികൾ കോടതി വിധി പോലും മാനിക്കാതെ ഇന്നും തുടരുന്നത് സുരക്ഷാ ബോധമില്ലാത്ത കേരളത്തിൽ വലിയ പുതുമയൊന്നുമല്ലെങ്കിലും തുടരെ തുടരെ ഉണ്ടാവുന്ന അനിഷ്ട സംഭവങ്ങൾ അധികൃതരുടെ കണ്ണ് തുറപ്പിക്കാത്തത് ലജ്ജാകരം തന്നെ.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

9 of 26891020»|

« Previous Page« Previous « ഉൽസവത്തിനിടയിൽ ആനയിടഞ്ഞ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു
Next »Next Page » പാവറട്ടിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍ »



  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine