ടോംസ് എന്‍ജിനീയറിങ്ങ് കോളേജിനെതിരെ നടപടിക്ക് സാധ്യത

January 14th, 2017

toms

കോട്ടയം: ടോംസ് എന്‍ജിനീയറിങ്ങ് കോളേജിനെതിരെ തെളിവെടുപ്പു നടത്തിയ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് വ്യക്തമായി. ഇതു പ്രകാരം കോളേജിനെതിരെ നടപടി എടുക്കും. കോളേജ് ചെയര്‍മാന്‍ തന്റെ ഭാഗത്തുനിന്നും തെറ്റുപറ്റിയതായി സമ്മതിച്ചു.

ലേഡീസ് ഹോസ്റ്റലില്‍ രാത്രികാലങ്ങളില്‍ ചെയര്‍മാന്‍ സന്ദര്‍ശനം നടത്തുകയും വിദ്യാര്‍ഥിനികളെക്കൊണ്ട് ഭക്ഷണം വിളമ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരാതി കൊടുക്കുകയും സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വാശ്രയ സമരം : സർവ്വകക്ഷിയോഗത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി

September 30th, 2016

pinarayi-vijayan-epathram

സ്വാശ്രയ സമരത്തിന്റെ ഒത്തുതീർപ്പിന് വേണ്ടി വിളിച്ച സർവ്വകക്ഷിയോഗത്തിന് തന്നെ ക്ഷണിക്കാത്തതിനാലാണ് പങ്കെടുക്കാഞ്ഞതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.ഇതേ തുട്ർന്ന് സഭയിൽ ബഹളം ആരംഭിക്കുകയും ഇന്നത്തേക്ക് സഭ പിരിയുകയും ചെയ്തു. വി.ടി. ബൽറാം എം.എൽ.എ നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സർക്കാറുമായി കരാറിൽ ഏർപ്പെടാത്ത കോളേജുകളിൽ ഫീസ് കുറക്കാനുള്ള നടപടിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്നും തലവരിപ്പണം വാങ്ങുന്നുണ്ടോ എന്ന കാര്യം വിജിലൻസിനെ കൊണ്ട് അന്വേഷിപ്പികുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

July 4th, 2015

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം : അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ആക്കുന്ന തിന്റെ ഭാഗമായി കേരള ത്തില്‍ കണക്കെ ടുക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാന ത്തിലാണ് നടപടി കള്‍ക്ക് തുടക്ക മായിട്ടുള്ളത്.

കുട്ടികളില്‍ ആധാര്‍ ഉള്ളവ രുടെയും ഇല്ലാത്തവരുടെയും കണക്കുകള്‍ ശേഖരി ക്കാനാ ണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജില്ലാ ഓഫീസര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള അങ്കണ വാടികള്‍ കേന്ദ്രീ കരിച്ചാണ് കണക്കെടുപ്പ്. വര്‍ക്കര്‍മാര്‍ക്ക് ഓരോ അങ്കണ വാടിക്കു കീഴിലു മുള്ള കുട്ടികളുടെ കണക്കെടു ക്കാനുളള നിര്‍ദ്ദേശം ജില്ലാ ഓഫീസര്‍മാര്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളുടെയും രക്ഷിതാ ക്കളുടെയും സൗകര്യാനുസരണം അങ്കണ വാടികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ക്യാമ്പു കള്‍ വഴിയോ അക്ഷയ കേന്ദ്രം വഴിയോ ഫോട്ടോ യും ജൈവിക അടയാള ങ്ങളും എടുക്കാം. സാമൂഹിക നീതി വകുപ്പ്, സംസ്ഥാന അക്ഷയ കേന്ദ്രം, ഐ. ടി. മിഷന്‍ എന്നിവ യുടെ സംയുക്ത ആഭിമുഖ്യ ത്തിലാണ് കാര്‍ഡ് നല്‍കല്‍ നടക്കുക.

ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തി യപ്പോള്‍ ചെറിയ കുട്ടി കളു ടെ കാര്യ ത്തില്‍ നിര്‍ബന്ധ മോ മാര്‍ഗ നിര്‍ദ്ദേശമോ ഉണ്ടായിരുന്നില്ല. ഇതിനാല്‍ ഇവരില്‍ വളരെ ചെറിയ വിഭാഗ ത്തിനു മാത്രമേ ആധാര്‍ എടുക്കല്‍ നടന്നിരുന്നുള്ളൂ.

ഒന്നാം ക്ലാസില്‍ ചേരാന്‍ ആധാര്‍ നിര്‍ബന്ധം ആക്കുന്ന തിന്റെ മുന്നോടി യായിട്ടാണ് ഈ നടപടി എന്നാണ് സൂചന. ആധാര്‍ നമ്പര്‍ അടിസ്ഥാന ത്തില്‍ കുട്ടികളുടെ രോഗ വിവര ങ്ങള്‍ രേഖ പ്പെടുത്തി യാല്‍, ചെറുപ്പം മുതലുളള രോഗ ചരിത്രം ലഭിക്കാനും ചികിത്സ ലളിതമാക്കാനും സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം; സംസ്ഥാനത്തെ റ്റ്യൂഷന്‍ മേഖല തകര്‍ച്ചയിലേക്ക്

April 26th, 2015

students-epathram

തൃശ്ശൂര്‍: ഇത്തവണത്തെ എസ്. എസ്. എല്‍. സി. പരീക്ഷയുടെ രണ്ടാം വട്ട ഫല പ്രഖ്യാപനത്തില്‍ നേരത്തെ പ്രഖ്യാപിച്ച 97.99% -ല്‍ നിന്നും 98.57% ആയി ഉയര്‍ന്നതോടെ ആശങ്കയിലാ‍കുന്നത് റ്റ്യൂഷന്‍ മാസ്റ്റര്‍മാരാണ്. എസ്. എസ്. എല്‍. സി. പരീക്ഷ യെഴുതിയവരെ മാത്രമല്ല എഴുതാത്തവരെ പോലും വിജയിപ്പിക്കുന്ന അവസ്ഥ റ്റ്യൂഷന്‍ മേഖലയെ തകര്‍ച്ചയിലേക്ക് തള്ളി വിടുന്നു. ആയിര ക്കണക്കിനു അഭ്യസ്ഥ വിദ്യരാണ് റ്റ്യൂഷന്‍ മേഖലയില്‍ ജോലി നോക്കുന്നത്. എസ്. എസ്. എല്‍. സി. ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് റ്റ്യൂഷന്‍ എടുക്കുവാനായി അഞ്ഞൂറു മുതല്‍ ആയിരത്തി അഞ്ഞൂറു രൂപ വരെ റ്റ്യൂഷന്‍ ഫീസായി ഈടാക്കുന്നവരുണ്ട്. എന്നാല്‍ പഠിച്ചില്ലേലും എസ്. എസ്. എല്‍. സി. പരീക്ഷ പാസാകുമെന്നത് ഉറപ്പായതോടെ പല രക്ഷിതാക്കളും കുട്ടികളെ റ്റ്യൂഷ്യനു വിടാതായി. പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ മാത്രമല്ല ചെറിയ ക്ലാസില്‍ പഠിക്കുന്നവരും റ്റ്യൂഷനെ ആശ്രയിച്ചിരുന്നു. എന്നാ‍ല്‍ ഇപ്പോൾ ഇവരും റ്റ്യൂഷന്‍ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പഠനത്തെ ഗൌരവപൂര്‍വ്വം കാണുകയും ഉയര്‍ന്ന മാര്‍ക്ക് വാങ്ങണം എന്ന് ആഗ്രഹിക്കുന്നവരും മാത്രമാകും ഇനി റ്റ്യൂഷന്‍ ക്ലാസുകളെ ആശ്രയിക്കുക. ഇതോടെ ഈ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പല പ്രമുഖ റ്റ്യൂഷന്‍ സെന്ററുകളും നിലനില്പിനായി ഇനി എൻട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ തുടങ്ങുവാനുള്ള ആലോചനയിലാണ്.

കോടിക്കണക്കിനു രൂപയുടെ പഠന സഹായികളാണ് കേരളത്തില്‍ ചിലവാകുന്നത്. വൈകാതെ പഠന സഹായികളുടെ വില്പനയേയും ഇത് ദോഷകരമായി ഇത് ബാധിക്കുവാന്‍ ഇടയുണ്ട്.

നേരത്തെ പ്രഖ്യാപിച്ച പത്താം ക്ലാസ് പരീക്ഷാ ഫലത്തില്‍ വലിയ തോതില്‍ തെറ്റുകള്‍ കടന്നു കൂടിയതിനെ തുടര്‍ന്നാണ് രണ്ടാമതും പ്രഖ്യാപിക്കേണ്ടി വന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് വഴി വെക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബിന്റെ തീരുമാനങ്ങള്‍ എന്ന് ഇതിനോടകം പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ തന്നെ വിദ്യാഭ്യാസ മന്ത്രി പരിഹാസവും വിമര്‍ശനവും ഏറ്റുവാങ്ങുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി.ടി. ഉഷയുടെ സ്കൂളിനു മുമ്പില്‍ സി.പി.എം. സമരം

October 21st, 2014

pt-usha-medals-epathram

കോഴിക്കോട്: ലോക കായിക വേദികളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ടിന്റു ലൂക്ക ഉള്‍പ്പെടെ നിരവധി പേരെ പരിശീലിപ്പിച്ച കായിക കേരളത്തിന്റെ അഭിമാനമായ പി. ടി. ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിനെതിരെ സി. പി. എം. സമരം. കെ. എസ്. ഐ. ഡി. സി. യുടെ ഇന്‍‌ഡ്സ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്താണ് സ്കൂള്‍. സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായെന്ന് ആരോപിച്ചാണ് സമരം. എന്നാല്‍ കെ. എസ്. ഐ. ഡി. സി. അടുത്ത കാലത്തു നടത്തിയ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലമാണ് വെള്ളക്കെട്ടെന്നാണ് ഉഷ സ്കൂളിന്റെ വിശദീകരണം.

സംസ്ഥാന സര്‍ക്കാരിന്റെ അവഗണയും ഒപ്പം സി. പി. എമ്മിന്റെ സമരവും മൂലം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഗുജറാത്തിന്റെ കായിക വികസനത്തിനായി ഉള്ള ക്ഷണം സ്വീകരിക്കുവാന്‍ പി. ടി. ഉഷ തീരുമാനിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ഉഷയെ ക്ഷണിച്ചിരുന്നു. അന്ന് പക്ഷെ ഉഷ ഗെയിംസുകളുടെ തിരക്കുകളില്‍ ആയിരുന്നു. ഇതിനിടെ നരേന്ദ്ര മോദി പ്രധാന മന്ത്രിയാകുകയും ചെയ്തു. ഗുജറാ‍ത്ത് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച പി. ടി. ഉഷ അടുത്ത മാസം 9ന് ഗുജറാത്തിലെത്തി സ്പോര്‍ട്സ് അതോറിറ്റി ഡയറക്ടര്‍ സന്ദീപ് പ്രതാപുമായി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് ഗുജറാത്ത് സ്പോര്‍ട്സ് അതോറിറ്റിയുമായി ധാരണാ പത്രത്തില്‍ ഒപ്പിടും. ഇപ്പോള്‍ സമരം നടക്കുന്ന കിനാലൂരിലെ ഉഷ സ്കൂള്‍ പോലെ മികച്ച അത്‌ലറ്റുകളെ വാര്‍ത്തെടുക്കുവാന്‍ ഉതകുന്ന ഒരു സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. 9 മുതല്‍ 14 വരെ ആറ്‌ കേന്ദ്രങ്ങളില്‍ സെലക്ഷന്‍ ട്രയലും നടത്തും.

ഗുജറാത്തിലെ സ്പോര്‍ട്സിന്റെ വികസനത്തിനായി ഞാന്‍ സഹകരിക്കും. എന്നാല്‍ താന്‍ കേരളം വിട്ട് എങ്ങും പോകുന്നില്ലെന്ന് ഉഷ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിവാദ ദൃശ്യം പുറത്ത് വിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവര്: സരിത എസ്. നായര്‍
Next »Next Page » നഗ്ന ദൃശ്യങ്ങള്‍: പി. സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി സരിത എസ്. നായരും കാത്തിരിക്കുന്നു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine