- എസ്. കുമാര്‍
വായിക്കുക: കോടതി, വിദ്യാഭ്യാസം

കുമ്പള : കാസര്‍ഗോഡ് ജില്ലയിലെ കുമ്പളയില്‍ സ്ക്കൂള്‍ വിദ്യാര്‍ഥിനികളായ 20 പെണ്‍കുട്ടികളെ സ്ക്കൂളിന് അടുത്തുള്ള ലോട്ടറി കടയുടമ പീഡിപ്പിച്ചതായി കണ്ടെത്തി. മിഠായിയും മധുര പലഹാരങ്ങളും കൊടുത്താണ് ഇയാള ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ തന്റെ കടയിലേക്ക് ആകര്‍ഷിച്ചത്. 5, 6, 7 ക്ലാസുകളിലെ കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.
കുട്ടികളുടെ കയ്യില്‍ പണം കണ്ട അദ്ധ്യാപകര്‍ വിവരം കൊടുത്തത് പ്രകാരം അന്വേഷണം നടത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പീഡനത്തിന് പുറകില്‍ 55 കാരനായ ലോട്ടറി കടയുടമ നരസിംഹ നായക് ആണെന്ന് കണ്ടെത്തിയത്. ഇവര്‍ നല്‍കിയ പരാതി അനുസരിച്ച് പോലീസ് കേസെടുത്തെങ്കിലും ഇയാള്‍ സംഭവം പുറത്തായത് അറിഞ്ഞ് ഒളിവില്‍ പോയി. വിവരമറിഞ്ഞ് കുപിതരായ നാട്ടുകാര്‍ ലോട്ടറിക്കട ആക്രമിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചു. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.
- ജെ.എസ്.
വായിക്കുക: കുട്ടികള്‍, പീഡനം, മാധ്യമങ്ങള്‍, വിദ്യാഭ്യാസം

കൊല്ലം: കൊല്ലത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ പിടി കൂടി. വയനാട് സ്വദേശിനിയായ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ നഗ്നത പകര്‍ത്തുവാനായി കുളിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ചത്. ക്യാമറ തുണിക്കുള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കു കയായിരുന്നു. കുളിമുറിയില്‍ കയറിയ മറ്റൊരു പെണ്‍കുട്ടിയുടെ കൈ തട്ടി തുണിയും ക്യാമറയും താഴെ വീണു. ക്യാമറ കണ്ടെത്തിയ പെണ്‍കുട്ടി മറ്റുള്ളവരെയും മേട്രനേയും പ്രിസിപ്പലിനെയും വിവരം അറിയിക്കു കയായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്യാമറ വെച്ചതിനു പിന്നില്‍ വയനാട് സ്വദേശിനിയായ യുവതിയാണെന്ന് മനസ്സിലായി. തുടര്‍ന്ന് പോലീസിലും യുവതിയുടെ വീട്ടിലും വിവരം അറിയിച്ചു. സ്വന്തം നഗ്നത കാണുവാനാണ് ക്യാമറ സ്ഥാപിച്ചതെന്ന് ആദ്യം യുവതി പറഞ്ഞെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന കാമുകന്റെ നിര്‍ദ്ദേശ പ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്നു യുവതി പറഞ്ഞതായാണ് സൂചന. ഇതിനു മുമ്പ് ഇത്തരത്തില്‍ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് അറിയുവാനായി യുവതിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തു. യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, വിദ്യാഭ്യാസം, വിവാദം, സ്ത്രീ

കോട്ടയം : എം.ജി. സര്‍വകലാശാല യുവജനോത്സവം വര്‍ണ്ണം 2011, നാലാം ദിനത്തില്‍ പ്രവേശിച്ചപ്പോള്‍ 41 പൊയന്റുകളുമായി എറണാകുളം സെന്റ് തെരേസാസ് മുന്നില്‍. തൊട്ടു പിന്നാലെ തൃപ്പൂണിത്തുറ ആര്‍. എല്‍. വി. കോളേജും, എറണാകുളം മഹാരാജാസ് കോളേജും യഥാക്രമം 2 ഉം 3 ഉം സ്ഥാനങ്ങളില്‍ തുടരുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക് ചെയ്യുക
ആദ്യ ദിനത്തില്‍ തന്നെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലി എസ്. എഫ്. ഐ. – കെ. എസ്. യു. പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യേറ്റം ഉണ്ടായെങ്കിലും തുടര്‍ന്ന് വന്ന 3 ദിവസങ്ങളിലും കാര്യമായ ക്രമക്കേടുകള്‍ ഒന്നും ഉണ്ടായില്ല. എന്നാല്‍ മത്സരാര്‍ത്ഥികള്‍ അധികമായി രുന്നതിനാല്‍ മോണോ ആക്ട് പോലെ ഉള്ള പല മത്സരങ്ങളും വളരെ വൈകിയാണ് അവസാനിച്ചത്.
ജനുവരി 28 നു ആരംഭിച്ച കലോത്സവം 31 നു അവസാനിക്കും.
- ലിജി അരുണ്‍
വായിക്കുക: ഉത്സവം, കല, വിദ്യാഭ്യാസം, സാംസ്കാരികം

തിരുവനന്തപുരം : സാധാരണ ജനത്തിന്റെ ഉന്നമനത്തിനായി നീതി പീഠങ്ങള്‍ മൌലിക അവകാശങ്ങളും സമത്വവും ഉയര്‍ത്തി പിടിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു സ്വതന്ത്ര ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍. ജസ്റ്റിസ് ഭഗവതി, ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ് ചിന്നപ്പ റെഡ്ഢി എന്നിവര്‍ ഇത്തരത്തില്‍ ഭരണഘടനയെ നിര്‍വചിച്ച ന്യായാധിപന്മാര്‍ ആയിരുന്നു. എന്നാല്‍ ഇന്നത്തെ നവ പുരോഗമന വാദ ചിന്താഗതി ഇത്തരം “പഴഞ്ചന്‍” ആദര്‍ശങ്ങളെ പുറന്തള്ളു ന്നതിലേക്കാണ് അടുത്ത കാലത്ത് വന്ന പല കോടതി വിധികളും വിരല്‍ ചൂണ്ടുന്നത്.
കൊക്കകോള യ്ക്കെതിരെയുള്ള കേസില്‍ പലപ്പോഴും ബഹുരാഷ്ട്ര കമ്പനിയുടെ വ്യാപാര താല്‍പര്യങ്ങള്‍ ആയിരുന്നു പൊതു ജനത്തിന്റെ ആരോഗ്യത്തേക്കാള്‍ കോടതിയെ ആകുലപ്പെടുത്തിയത്. കേരള ഹൈക്കോടതിയുടെ ബന്ദ് നിരോധനം, വിദ്യാര്‍ത്ഥി രാഷ്ട്രീയം നിഷേധിക്കുക വഴി അവരുടെ ജനാധിപത്യ അവകാശത്തിന്മേലുള്ള കടന്നു കയറ്റം, എന്നിവയിലെല്ലാം കണ്ടത് നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് ഭരണ ഘടനയെ വ്യാഖാനം ചെയ്ത് ഭരണ ഘടന വിഭാവനം ചെയ്ത ജനാധിപത്യ തത്വങ്ങളെ തുരങ്കം വെയ്ക്കുന്നതാണ്.
കേരളത്തിന് വെളിയിലും ഇത് തന്നെ സ്ഥിതി. തമിഴ്നാട്ടിലെ ഭാരത് അലുമിനിയം കമ്പനി 170000 തൊഴിലാളികളെ പിരിച്ചു വിടാന്‍ തീരുമാനം എടുത്തപ്പോഴും സമരം ചെയ്യാനുള്ള അവകാശത്തെ കോടതി തടയുകയാണ് ഉണ്ടായത്.
നവ പുരോഗമന കാഴ്ചപ്പാട് ഇന്ത്യയിലെ ജുഡീഷ്യറിയെ ബാധിക്കുന്നതിന് മുന്‍പായിരുന്നു സര്‍ക്കാര്‍ കോളജുകള്‍ ഈടാക്കുന്ന ഫീസിനെക്കാള്‍ അധികം ഫീസ് സ്വകാര്യ കോളജുകള്‍ ഈടാക്കരുത് എന്ന് മോഹിനി ജെയിന്‍ കേസില്‍ കോടതി വിധിച്ചത്. ഭരണ ഘടനയുടെ 21 ആം വകുപ്പില്‍ പെടുന്ന ജീവിക്കാനുള്ള മൌലിക അവകാശമായാണ് അന്ന് വിദ്യാഭ്യാസത്തെ കോടതി കണ്ടത്. ജീവിക്കാനുള്ള അവകാശം അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് എന്നും അന്തസായി ജീവിക്കാന്‍ വിദ്യാഭ്യാസം നേടേണ്ടത് ആവശ്യമാണ് എന്നും അന്ന് കോടതി നിര്‍വചിച്ചു. പിന്നീട് വന്ന ഉണ്ണികൃഷ്ണന്‍ കേസില്‍ വിദ്യാഭ്യാസം നല്‍കേണ്ടത് മൌലിക അവകാശമാണ് എന്ന് കോടതി പറഞ്ഞില്ലെങ്കിലും ഇന്ത്യയില്‍ വിദ്യാഭ്യാസം ഒരു വ്യവസായമായി കണക്കാക്കുന്നില്ല എന്ന് പറയാന്‍ കോടതി മറന്നില്ല. എന്നാല്‍ നവ പുരോഗമന കാലഘട്ടത്തിലെ ടി. എം. എ. പൈ ഫൌണ്ടേഷന്‍ കേസില്‍ കോടതി തീര്‍ത്തും വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഉയര്‍ന്ന ഫീസ് നല്‍കി വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാധാരണ വിദ്യാര്‍ത്ഥികളെ കുറിച്ചായിരുന്നു മോഹിനി ജെയിന്‍ കേസില്‍ കോടതിയുടെ ഉല്‍ക്കണ്ഠ എങ്കില്‍ വിദ്യാഭ്യാസം ഒരു വ്യവസായമാണ് എന്ന് അംഗീകരിച്ച കോടതി സ്വകാര്യ വ്യവസായ സംരംഭകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ടി. എം. എ. പൈ ഫൌണ്ടേഷന്‍ കേസില്‍ വ്യഗ്രത കാണിച്ചത്.
കോര്‍പ്പൊറേറ്റ് അജണ്ടകള്‍ സംരക്ഷിക്കാനും ഭരണ ഘടന കനിഞ്ഞു നല്‍കുന്ന അല്‍പ്പമാത്രമായ അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടാനും ജുഡീഷ്യല്‍ ആക്ടിവിസം എന്ന ആയുധം പുറത്തെടുക്കുന്ന നീതി പീഠങ്ങള്‍ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്ന കര്‍ഷകനെ രക്ഷിക്കാനോ കട ബാദ്ധ്യത കൊണ്ട് പൊറുതി മുട്ടുന്ന കൃഷിക്കാരനെ രക്ഷിക്കാനോ ഈ ആക്ടിവിസമൊന്നും കാണിക്കാറില്ല.
ജന വിരുദ്ധ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമ്പോള്‍ അതിനെ തടയാനുള്ള ബാദ്ധ്യതയുള്ള ജുഡീഷ്യറി തന്നെ പൊതു ജനത്തിന്റെ യോഗം ചേരാനുള്ള അവകാശത്തിന് കടിഞ്ഞാണിട്ട വിരോധാഭാസമാണ് പാതയോരത്തെ പൊതു യോഗങ്ങള്‍ നിരോധിച്ച നടപടിയിലൂടെ കണ്ടത്. ആലുവ റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ പൊതു യോഗം നടക്കുന്നതിന് എതിരെ നല്‍കിയ ഹര്‍ജിയാണ് ഈ വിധിക്ക് കാരണമായത്. ഇത്തരത്തില്‍ യോഗം നടക്കുന്നത് തൊട്ടടുത്തുള്ള പൊതു നിരത്തിലെ വാഹന ഗതാഗതത്തിന് തടസ്സമാകുന്നു എന്നും ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ലംഘനമാണ് എന്നുമായിരുന്നു പരാതി.
ഇത്തരമൊരു പരാതി ലഭിച്ചാല്‍ അതിന്റെ ഗുണ ദോഷങ്ങള്‍ വിശദമായി പഠിക്കേണ്ട കോടതി സര്‍ക്കാരിന്റെ പക്ഷം കേള്‍ക്കാന്‍ പോലും തയ്യാറായില്ല. പൊതു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റോഡരികില്‍ യോഗം ചേരുന്നത് ജനാധിപത്യ ഇന്ത്യയില്‍ സര്‍വ സാധാരണമാണ്. പ്രത്യേകിച്ച് രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തില്‍. അപൂര്‍വം ചില വലിയ യോഗങ്ങളില്‍ ഒഴികെ ഇത് വലിയ ഗതാഗത പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറുമില്ല.
സായുധരല്ലാതെ സംഘം ചേരാനുള്ള അവകാശം ഇന്ത്യന്‍ ഭരണ ഘടന അനുവദിച്ചിട്ടുള്ളതാണ്. പൊതു സ്ഥലത്ത് ഇത്തരത്തില്‍ സംഘം ചേരാനും, യോഗത്തില്‍ പങ്കെടുക്കാനും, സര്‍ക്കാരിന്റെ നിയന്ത്രണമില്ലാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഇതില്‍ പെടുന്നു. ഈ അവകാശങ്ങള്‍ എടുത്തു കളയുന്ന തരത്തില്‍ നിയമ നിര്‍മ്മാണം നടത്തുന്നതും ഭരണ ഘടന വിലക്കുന്നുണ്ട്. ഇത്തരം നിയമങ്ങള്‍ക്ക് സാധുത ഉണ്ടാവുന്നതല്ല എന്നും ഭരണ ഘടന വ്യക്തമാക്കുന്നു.
പാതവക്കില്‍ പൊതു യോഗങ്ങള്‍ നിരോധിക്കുന്നതിന് കോടതി പറഞ്ഞ കാരണങ്ങള്‍ പരിഹാസ്യമാണ്. ഗതാഗത കുരുക്കുകള്‍ക്കൊപ്പം, ചീറി പാഞ്ഞു വരുന്ന വാഹനങ്ങള്‍ ജനക്കൂട്ടത്തിലേക്ക് ഇരച്ചു കയറി ആളപായം ഉണ്ടാക്കും എന്നും ആശങ്ക പൂണ്ടു കോടതി.
ഫീസടയ്ക്കാന്‍ നിര്‍വാഹം ഇല്ലാതെ, പഠനം തുടരാന്‍ ആവാത്ത വിഷമം മൂലം ആത്മഹത്യ ചെയ്യുന്ന ഭാവി തലമുറയെ രക്ഷിക്കാനോ, കട ബാദ്ധ്യത മൂലം ജീവിക്കാന്‍ ആവാതെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ രക്ഷിക്കാനോ താല്പര്യം കാണിക്കാത്ത കോടതി, ജോലി നഷ്ടപ്പെട്ട് ജീവിക്കാനുള്ള മാര്‍ഗ്ഗം ഇല്ലാതായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രതിഷേധിക്കാനുള്ള അവസരം നിഷേധിക്കുന്ന കോടതി, പക്ഷെ ചീറി പാഞ്ഞു വരുന്ന വാഹനങ്ങളില്‍ നിന്നും പാത വക്കില്‍ യോഗം ചേരുന്ന പൊതു ജനത്തിനെ രക്ഷിക്കാനും, വാഹനങ്ങളുടെ സുഗമമായി യാത്ര ഉറപ്പു വരുത്താനും കാണിക്കുന്ന ഔത്സുക്യം അധികാര സ്ഥാനങ്ങ ള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ അവസാന ചലനം പോലും ഇല്ലാതാക്കാനും, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി ഭരണ ഘടനയെ നിര്‍വചിക്കാനുമുള്ള കോര്‍പ്പൊറേറ്റ് ശക്തികളുടെ സംഘടിത നീക്കമാണ് എന്നത് നിഷേധിക്കാനാവില്ല.
- ജെ.എസ്.
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കോടതി, തൊഴിലാളി, പ്രതിരോധം, മനുഷ്യാവകാശം, വിദ്യാഭ്യാസം, വിവാദം