പാര്‍ളമെന്റില്‍ സഹപ്രവര്‍ത്തകയെ പിടിച്ച് മടിയിലിരുത്തിയ എം.പി.മാപ്പു പറഞ്ഞു

August 28th, 2013

അയര്‍ലണ്ട്: പാര്‍ളമെന്റ് ചര്‍ച്ചയ്ക്കിടെ സഹപ്രവര്‍ത്തകയെ തന്റെ മടിയിലേക്ക് പിടിച്ചിരുത്തി അപമാനിക്കുവാന്‍ ശ്രമിച്ച
എം.പി മാപ്പു പറഞ്ഞു. അയര്‍ലണ്ട് പാര്‍ളമെന്റിലാണ് നാണക്കേടുണ്ടാക്കിയ രംഗങ്ങള്‍ അരങ്ങേറിയത്. സുപ്രധാനമായ ബില്ലില്‍ നിയമ ഭേദഗതി ചര്‍ച്ച ചെയ്യുന്ന യോഗം തീരുവാനായപ്പോള്‍ ആയിരുന്നു സംഭവം. ഫൈന്‍ ഗയല്‍ എന്ന രാഷ്ടീയ പാര്‍ട്ടിയുടെ എം.പിയായ ടോംബാരിയാണ് തന്റെ സമീപത്ത് വന്നു നിന്ന വനിതയെ പിടിച്ച് മടിയിലിരുത്തി ഗാഢമായി ആലിംഗനം ചെയ്തത്. മടിയില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ച വനിതയെ ഏതാനും നിമിഷങ്ങള്‍ ടോം തന്റെ കരവലയത്തില്‍ ബലമായി ഒതുക്കിപ്പിടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മാ‍ധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. താന്‍ മദ്യലഹരിയിലാണ് അപ്രകാരം ചെയ്തതെന്നും ഖേദിക്കുന്നു എന്നും പിന്നീട് ടോം ബാരി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എണ്ണക്കപ്പൽ റാഞ്ചി; കപ്പലിൽ 24 ഇന്ത്യക്കാർ

July 18th, 2013

mv-cotton-epathram

മുംബൈ: തുര്‍ക്കി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പൽ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കാബോനില്‍ വച്ച് കടല്‍ കൊള്ളക്കാര്‍ റാഞ്ചി. കപ്പലിൽ 24 ഇന്ത്യന്‍ ജീവനക്കാരുണ്ട്. എം. വി. കോട്ടണ്‍ എന്ന ടാങ്കര്‍ ആണ് റാഞ്ചിയത്‌. തിങ്കളാഴ്ച രണ്ടു മണിയോടെ ജെന്റിൽ തുറമുഖത്തിന്റെ 15 മൈല്‍ അകലെ വെച്ച് കൊള്ളക്കാർ കപ്പലിലേക്ക് ഇരച്ചു കയറുകയായിരുന്നു എന്നും, ജീവനക്കാരെ ബന്ദികളാക്കി കപ്പൽ ഇപ്പോൾ അവരുടെ കസ്റ്റഡിയിലാണെന്ന് പറഞ്ഞുവെന്നും കപ്പലിലെ ക്രൂ മാനേജര്‍ അറിയിച്ചു. എന്നാൽ ഇപ്പോൾ കപ്പൽ എവിടെയാണെന്നോ മോചന ദ്രവ്യം ആവശ്യപെട്ടു കൊണ്ടുള്ള അറിയിപ്പോ ഇതു വരെ ലഭിച്ചിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യമെന്ന് ചൈന

May 8th, 2013

cracking-epathram

ബെയ്ജിങ്ങ് : ചൈന അക്രമണോൽസുകമായ രാഷ്ട്രമാണ് എന്ന പ്രചരണം വഴി അമേരിക്ക തങ്ങളുടെ അയൽ രാജ്യങ്ങളിൽ ഭീതി പരത്തി അമേരിക്കൻ ആയുധ കമ്പനികളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള കളമൊരുക്കുകയാണെന്ന് ചൈന ആരോപിച്ചു. ചൈന അമേരിക്കയുടെ സൈനിക കമ്പ്യൂട്ടറുകളിൽ ആക്രമണം നടത്തി എന്ന അമേരിക്കയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചൈന. പീപ്പ്ൾസ് ലിബറേഷൻ ആർമി ദിനപത്രത്തിലൂടെയാണ് ചൈന ഇത് വ്യക്തമാക്കിയത്. അമേരിക്കൻ ആയുധ വ്യാപാരികൾ പണം എണ്ണാൻ തയ്യാറെടുക്കുകയാണ് എന്നും പത്രം കളിയാക്കി.

ചൈന യുദ്ധ വിമാനങ്ങളും വിമാന വാഹിനി കപ്പലുകളും നിർമ്മിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പെന്റഗൺ പ്രസിദ്ധപ്പെടുത്തിയിരുന്നു.

കമ്പ്യൂട്ടർ ശൃംഖലകൾ ആക്രമിച്ച് നൂറോളം കമ്പനികളുടെ വിവരങ്ങൾ മോഷ്ടിച്ച ഹാക്കിംഗ് ആക്രമണത്തിന് പുറകിൽ ചൈനയാണ് എന്ന ആരോപണത്തിന് മറുപടിയായി തങ്ങളുടെ കമ്പ്യൂട്ടറുകൾ അമേരിക്ക നിരന്തരമായി ആക്രമിക്കുന്നുണ്ട് എന്നും അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യം എന്നും ചൈന പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സരബ്ജിത്തിന് ചികിത്സ ലഭിക്കും വരെ നിരാഹാരം നടത്തുമെന്ന് സഹോദരി

May 2nd, 2013

അമൃത്‌സര്‍: പാക്കിസ്ഥാന്‍ ജയിലില്‍ വച്ച് ക്രൂരമായ മര്‍ദ്ദനമേറ്റ് മരണത്തോട് മല്ലിടുന്ന ഇന്ത്യന്‍ പൌരന്‍ സരബ്ജിത്ത് സിങ്ങിന് മികച്ച ചികിത്സ ലഭിക്കുന്നത് വരെ നിരാഹാരം നടത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരി ദല്‍ബീര്‍ കൌര്‍. തന്റെ സഹോദരന്റെ രക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ ആരോപിച്ചു. സരബ്ജിത്തിനെ ഇന്ത്യയിലോ വിദേശത്തോ ഉള്ള ആശുപത്രിയിലേക്ക് മാറ്റി മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ ജീവന്‍ രക്ഷപ്പെടുത്താനാകുമെന്ന് താന്‍ പരതീക്ഷിക്കുന്നതായി ദല്‍ബീര്‍ കൌര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത്തിനെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ലാഹോറിലെ ജിന്ന ആസ്പത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സരബ്ജിത്തിനെ സഹോദരിയും, ഭാര്യയും മകളും സന്ദര്‍ശിച്ചിരുന്നു. സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒബാമയ്‌ക്ക് സ്‌ഫോടനത്തില്‍ പരുക്ക് എന്ന് വ്യാജ ട്വീറ്റ്

April 24th, 2013

twitter-epathram

വാഷിംഗ്‌ടൺ‍: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ്‌ പ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടിൽ അതിക്രമിച്ചു കയറിയ സൈബർ ക്രിമിനലുകൾ അമേരിക്കൻ പ്രസിഡന്റ്‌ ബറാൿ ഒബാമയ്‌ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു എന്ന വ്യാജ വാർത്ത ട്വീറ്റ് ചെയ്തു. അസോസിയേറ്റഡ് പ്രസിന്റെ മൊബൈൽ ട്വിറ്റർ അക്കൌണ്ടും ഇവർ കയ്യേറി. വാർത്ത പരന്നതിനേ തുടർന്ന് സാമ്പത്തിക രംഗത്ത് അൽപ്പ നേരത്തേയ്ക്ക് അനിശ്ചിതത്വം നിലനിന്നുവെങ്കിലും ഉടൻ തന്നെ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതായി അസോസിയേറ്റ്‌ പ്രസ് വിശദീകരണം നൽകി.

വൈറ്റ്‌ഹൗസില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ഒബാമയ്‌ക്ക് പരിക്ക് എന്നായിരുന്നു വ്യാജ ട്വീറ്റ്.

ഒബാമയ്‌ക്ക് പരുക്ക്‌ പറ്റിയിട്ടില്ല എന്നും വൈറ്റ്‌ഹൗസില്‍ സ്‌ഫോടനം നടന്നിട്ടില്ലെന്നും പിന്നീട് വൈറ്റ്‌ഹൗസ്‌ വക്‌താവ്‌ ജേ. കാര്‍ണി പറഞ്ഞു. ഈ ട്വീറ്റിന്റെ ഉത്തരവാദിത്വം സിറിയന്‍ ഇലക്‌ട്രാണിക്‌ ആര്‍മി എന്ന ക്രാക്കർ സംഘം ഏറ്റെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയും ബംഗ്ളാദേശും കുറ്റവാളികളെ കൈമാറുന്ന കരാറില്‍ ഒപ്പു വെച്ചു

January 31st, 2013

india-bangladesh-epathram

ധാക്ക: ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നത് അടക്കമുള്ള സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുവാനും കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുമാണ് കരാർ. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി ബംഗ്ളാദേശ് ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ ഖാന്‍ ആലംഗീര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഇരുവരും കരാറില്‍ ഒപ്പു വെച്ചത്. കൂടാതെ ഇരു രാജ്യങ്ങളിലെയും പൌരന്മാര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും പോകുന്നതിനുള്ള യാത്രാ കരാറിലും ഇരു രാജ്യങ്ങളും ഭേദഗതി വരുത്തി. തിങ്കളാഴ്ചയാണ് ഷിന്‍ഡെ രണ്ടു ദിവസത്തെ ബംഗ്ളാദേശ് പര്യടനത്തിനെത്തിയത്. ബംഗ്ളാദേശ് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗൗഹര്‍ റിസ്വി, കേന്ദ്ര മന്ത്രി ശംസുല്‍ ഹഖ് തുക്കു, ബംഗ്ളാദേശ് ഹൈക്കമ്മീഷണര്‍ താരിഖ് എ. കരീം, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കജ് ശരണ്‍ എന്നിവരുമായും ഷിന്‍ഡെ ചര്‍ച്ചകൾ നടത്തി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കടല്‍ കൊല നടത്തിയ നാവികര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ വിരുന്ന് സല്‍ക്കാലം

December 24th, 2012

റോം: കേരള കടത്തീരത്തിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജന്മ നാട്ടില്‍ വന്‍ വരവേല്പ്. കേരള ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ പോയ ഇവര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. കൊലക്കേസില്‍ പ്രതികളായ സാല്‍‌വത്തോറ ജിറോണിനേയും ലത്തോറെ മാസിമിലിയാനോ എന്നീ നാവികരെ മുത്തം നല്‍കിക്കൊണ്ടാണ് ഇറ്റാലിയന്‍ പ്രസിഡണ്ട് ജോര്‍ജോ നപോളിറ്റാനോ സ്വീകരിച്ചതെന്ന് വാര്‍ത്തയുണ്ട്. ചടങ്ങില്‍ ഇറ്റാലിയന്‍ വിദേശകാര്യ അംന്ത്രി ജൂലിയോ ടെര്‍സി, പ്രതിരോധ മന്ത്രി ജ്യാബാവ്‌ലോ ഡി പാവ്‌ല തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഫ്രാറ്റലി ഡി ഇറ്റാലിയ- സെന്‍‌ട്രോഡെസ്ട്ര ഡി നഷ്‌ണല്‍ എന്ന ഇറ്റാലിയന്‍ യാഥാസ്ഥിതിക ദേശീയ വാദി കക്ഷി ഇരുവരേയും പാര്‍ളമെന്റിലേക്ക് മത്സരിപ്പിക്കുവാന്‍ സ്വീറ്റു നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടക്കം മുതലേ ഇറ്റലി കടല്‍ക്കൊലയില്‍ പ്രതികളായ നാവികര്‍ക്ക് വേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തി വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സൈനികനെ മർദ്ദിച്ചു കൊന്ന പാക്കിസ്ഥാൻ മാപ്പ് പറയണമെന്ന് പിതാവ്

November 27th, 2012

captain-saurabh-kalia-epathram

ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷിയായ ക്യാപ്റ്റൻ സൌരഭ് കാലിയയുടെ പിതാവ് തന്റെ മകന്റെ കേസ് ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര കോടതിയിൽ വാദിക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. പാക്കിസ്ഥാന്റെ അധിനിവേശ ശ്രമത്തെ ആദ്യമായി കണ്ടെത്തുകയും ചെറുക്കുകയും ചെയ്ത ക്യാപ്റ്റൻ കാലിയയും കൂടെ ഉണ്ടായിരുന്ന 5 സൈനികരും പാക്കിസ്ഥാന്റെ പിടിയിൽ ആവുകയും തുടർന്ന് ഇവർ പാൿ പട്ടാളത്തിന്റെ ക്രൂരമായ മർദ്ദന മുറകൾക്ക് വിധേയരാവുകയും ചെയ്തു. ഭീകരമായ പീഢനത്തെ തുടർന്ന് 1999ൽ ക്യാപ്റ്റൻ സൌരഭ് കാലിയ കൊല്ലപ്പെട്ടു. യുദ്ധത്തടവുകാരോടുള്ള പെരുമാറ്റത്തെ സംബന്ധിക്കുന്ന ജനീവ കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയത് എന്നും പാക്കിസ്ഥാൻ പരസ്യമായി മാപ്പ് പറയണം എന്നുമാണ് സൌരഭിന്റെ വൃദ്ധരായ മാതാ പിതാക്കളുടെ ആവശ്യം. ക്യാപ്റ്റൻ സൌരഭിന്റേയും മറ്റ് സൈനികരുടേയും ദുരന്തത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുവാൻ ഇവരെ സഹായിച്ച ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് അഭിഭാഷക ജസ് ഉപ്പൽ ജനീവാ കരാർ ലംഘിച്ച പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിൽ നിന്നും തടയണം എന്നും ആവശ്യപ്പെടുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെക്കഫി പോലീസിൽ നിന്നും ഓടുന്നു

November 16th, 2012

john-mcafee-epathram

സാൻ പെദ്രോ : ലോകപ്രശസ്ത ആന്റി വയറസ് സോഫ്റ്റ്വെയർ ആയ മെക്കഫി യുടെ സ്ഥാപകൻ ജോൺ മെക്കഫി പോലീസ് പിടിക്കാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ. തന്റെ അയൽക്കാരൻ വെടിയേറ്റ് മരിച്ച കേസിൽ തന്നെ പ്രതിയാക്കാനായി പോലീസ് ശ്രമിക്കുകയാണെന്നും പടിയിലായാൽ അവർ തന്നെ കൊല്ലുമെന്നും ഭയന്നാണ് താൻ ഒളിവിൽ കഴിയുന്നത് എന്നും കഴിഞ്ഞ ദിവസം അസോസിയേറ്റ് പ്രസ് എന്ന മാദ്ധ്യമ സ്ഥാപനത്തെ ടെലിഫോണിൽ വിളിച്ച് മെക്കഫി അറിയിച്ചു.

സോഫ്റ്റ്വെയർ രംഗത്തെ ഭീമന്മാരായ മെക്കഫിയുടെ സ്ഥാപകനും കോടീശ്വരനുമായ ജോൺ മെക്കഫി ദക്ഷിണ അമേരിക്കയിലെ തീരദേശ രാഷ്ട്രമായ ബെലീസിലാണ് കുറേ വർഷമായി താമസിക്കുന്നത്. അദ്ദേഹത്തിന്റെ വളർത്തു നായ്ക്കളും അംഗരക്ഷകന്മാരും അടുത്ത വീടുകളിലും മറ്റും അതിക്രമിച്ചു കയറുന്നതുമായി ബന്ധപ്പെട്ട് അയൽക്കാരനായ ഗ്രിഗറി ഫോൾ എന്ന വ്യക്തി മെക്കഫിയുമായി കലഹിക്കുകയും ഉണ്ടായതാണ് പിന്നീട് ഗ്രിഗറി വധിക്കപ്പെട്ടപ്പോൾ മെക്കഫി പോലീസിന്റെ നോട്ടപ്പുള്ളിയാവാൻ കാരണമായത്.

ബെലീസിലെ പോലീസ് തന്നെ പിടികൂടിയാൽ മർദ്ദിച്ച് തന്നെ കൊണ്ട് കുറ്റം സമ്മതിപ്പിക്കും എന്നും കസ്റ്റഡിയിൽ തന്നെ താൻ വധിക്കപ്പെടും എന്നുമാണ് മെക്കഫി ഭയക്കുന്നത് എന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിക്കുന്നു. പോലീസ് കടപ്പുറത്തുള്ള തന്റെ വീട്ടിൽ എത്തിയപ്പോൾ മണലിൽ സ്വയം കുഴിച്ചിട്ടാണ് മെക്കഫി പോലീസിന്റെ പിടിയിൽ അകപ്പെടാതെ രക്ഷപ്പെട്ടത്. ഇപ്പോൾ ഒരു യുവതിയോടൊപ്പം അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിച്ചു വരികയാണ് എന്നും തന്റെ ടെലഫോൺ നമ്പർ പോലീസ് കണ്ടെത്താതിരിക്കാനായി ഇടയ്ക്കിടെ മാറ്റി വരികയാണ് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ന് മലാല ദിനം

November 10th, 2012
യു.എന്‍: ഒടുവില്‍ അവളോടുള്ള ആദരവിന്റെ ഭാഗമായി  ലോകമെമ്പാടും നവമ്പര്‍ 10 നെ മലാല ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.  ന്യൂയോര്‍ക്കില്‍ വച്ച് യു.എന്‍ സെക്രട്ടറി ജനറല്‍  ബാങ്കി‌മൂണ്‍ ഇക്കാര്യം വ്യക്തമാക്കി.   ഒരു ടെഡ്ഡിബെയര്‍ പാവയെ കെട്ടിപ്പിടിച്ച് പുസ്തകം വായിച്ചിരിക്കുന്ന മലാലയുടെ ചിത്രവും ഒപ്പം ലോകമെമ്പാടുമുള്ള ജനങ്ങള്‍ തനിക്കു നല്‍കുന്ന പ്രചോദനത്തിനും പിന്തുണയ്ക്കും മലാലയുടെ നന്ദി പ്രസ്താവനയും ഒരുമിച്ചാണ്  ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്.   എപ്പോള്‍ വേണമെങ്കിലും  ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന് ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്രഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായാണ് മലാല ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ്  മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. പ്രതീക്ഷിച്ച പോലെ ഒരു ദിവസം സ്കൂള്‍ വിട്ടുവരുമ്പോള്‍  താലിബാന്‍ തീവ്രവാദികാള്‍ അവള്‍ക്ക് നേരെ തുരുതുരാവെടിയുതിര്‍ത്തെങ്കിലും ലോകത്തിന്റെ പ്രാര്‍ഥനയും ഒരു സംഘം ഡോക്ടര്‍മാരും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ചേര്‍ന്ന് ആ കുഞ്ഞിന്റെ ജീവന്‍ അണയാതെ കാത്തു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് ബെര്‍മിങ്ങ് ഹാമിലെ ആശുപത്രിയില്‍ മലാല സുഖം പ്രാപിച്ചു വരുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്നു എന്നതാണ് താലിബാന്റെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കാരണം. താന്‍ ഇനിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തുടരും എന്നവള്‍ നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് അവളുടെ ഡയറിക്കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക് എന്നാണ് ലോകമവളെ വിളിക്കുന്നത്.മലാലയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ലോകമെമ്പാടു നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

5 of 1945610»|

« Previous Page« Previous « അക്രമിയുടെ സഹോദരി മലാലയോട് മാപ്പ് പറഞ്ഞു
Next »Next Page » മെക്കഫി പോലീസിൽ നിന്നും ഓടുന്നു »



  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine