മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് മാറ്റി

October 15th, 2012
യു.കെ: പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരന്മാരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സന്നദ്ധപ്രവര്‍ത്തക മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് കൊണ്ടു പോയതായി പാക്കിസ്ഥാന്‍ സൈന്യം വ്യക്തമാക്കി. സൈനിക ഡോക്ടര്‍മാരുടെ വിദഗ്ദ അഭിപ്രായത്തെ തുടര്‍ന്ന് യു.എ.ഈ അനുവദിച്ച പ്രത്യേക ആംബുലന്‍സ് വിമാനത്തിലാ‍ണ് മലാലയെ ലണ്ടനിലേക്ക് കൊണ്ടു പോയത്. ചികിത്സാ ചിലവ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വഹിക്കും.
സ്കൂള്‍ വിട്ടു വരുമ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ച താലിബാന്‍ ഭീകരന്മാര്‍ മലാലയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മലാലയെ ആസ്പത്രിയില്‍ എത്തിച്ചു. പെഷവാറിലെ ആസ്പത്രിയില്‍ വച്ച്  നടത്തിയ ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ തുളച്ചു കയറിയ  വെടിയുണ്ടകള്‍ പുറത്തെടുത്തു. തുടര്‍ന്ന് റാവല്‍ പിണ്ടിയിലെ സൈനിക ആസ്പത്രിയിലേക്ക് മാറ്റി. മലാലയ്ക്കൊപ്പം രണ്ടു സഹപാഠികള്‍ക്കും വെടിയേറ്റിരുന്നു.
താലിബാന്‍ ഭീകരര്‍ക്ക് സ്വാധീനമുള്ള മേഘലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലാലയെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിരുന്നു. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മലാലയുടെ പ്രവര്‍ത്തനങ്ങളോട് താലിബാന് ശക്തമായ എതിര്‍പ്പ് ഉണ്ട്. സുഖം പ്രാപിച്ചാല്‍ മലാലയെ ഇനിയും ആക്രമിക്കുമെന്ന് താലിബാന്‍ ഭീകരന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആറുമാസത്തിനിടെ 2437 കൊലപാതകങ്ങള്‍; യു.പി.കൊലപാതക പ്രദേശ്?

September 17th, 2012
ലഖ്നോ: അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി ഭരണമേറ്റതിനു ശേഷം ആറുമാസത്തിനിടെ ഉത്തര്‍ പ്രദേശില്‍ 2437 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതു കൂടാതെ 1100-ല്‍ അധികം ലൈംഗിക പീഢന കേസുകളും 450-ല്‍ അധികം വന്‍‌കിട കൊള്ളയും സംസ്ഥാനത്തു നടന്നു. ചെറുകിട കവര്‍ച്ചകളും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും സംസ്ഥാനത്ത് സര്‍വ്വ സാധാരണമാണ്.   യു.പിയിലെ ക്രമസമാധാന രംഗം ആകെ താറുമാറായിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷ് യാദവ് തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ പോലീസ് സേനയുടെ നിലവാരത്തകര്‍ച്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും താന്‍ അധികാരമേറ്റതിനു ശേഷം മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് അഖിലേഷിന്റെ വാദം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് വധം : ബാലന് തടവ്

September 5th, 2012

facebook-ban-in-india-epathram

അംസ്റ്റർഡാം : ഫേസ്ബുക്കിലെ പോസ്റ്റുകൾ ജനിപ്പിച്ച വിദ്വേഷം ഹോളൻഡിൽ 15 വയസുള്ള ഒരു പെൺകുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചു. പെൺകുട്ടിയെ കൊന്നതാകട്ടെ പെൺകുട്ടിയെ അറിയുക പോലും ചെയ്യാത്ത ഒരു 15 വയസുകാരനും. സോഷ്യൽ മീഡിയയുടെ സാമൂഹിക ആഘാതത്തെ പറ്റിയുള്ള പുതിയ ചർച്ചകൾക്ക് ഈ സംഭവം കാരണമായിരിക്കുകയാണ്.

ആഴ്ച്ചകളോളം കൊല്ലപ്പെട്ട പെൺകുട്ടി തന്റെ രണ്ട് സുഹൃത്തുക്കളുമായി ഫേസ്ബുക്കിൽ വാദപ്രതിവാദങ്ങൾ നടത്തി കലഹിച്ചിരുന്നു എന്ന് പോലീസ് പറയുന്നു. കലഹം മൂത്ത് വിദ്വേഷം കടുത്തപ്പോൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾ കുട്ടിയെ വക വരുത്താൻ തീരുമാനിക്കുകയും ഇതിനായി ഫേസ്ബുക്ക് വഴി തന്നെ ഒരു വാടക കൊലയാളിയെ കണ്ടെത്തുകയും ചെയ്തു. 1000 യൂറോയാണ് ഇവർ പ്രതിഫലമായി പെൺകുട്ടിയെ വധിക്കാനുള്ള കരാർ ഏറ്റെടുത്ത 15 കാരനായ ഡച്ച് ബാലന് വാഗ്ദാനം ചെയ്തത്.

ഡച്ച് ബാലനെ കോടതി ഒരു വർഷം ദുർഗുണ പാഠശാലയിൽ തടവിന് വിധിച്ചു. തന്റെ മകളുടെ ജീവന് പകരമായി ബാലന് വെറും ഒരു വർഷം തടവ് നൽകിയതിൽ പെൺകുട്ടിയുടെ പിതാവിന് അമർഷമുണ്ട്. എന്നാൽ നെതർലൻഡ്സിലെ നിയമപ്രകാരം കുട്ടികൾക്ക് നൽകാവുന്ന പരമാവധി ശിക്ഷയാണ് ഇത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ജഡ്ജിയടക്കം മൂന്ന് പേരെ വെടിവെച്ച് കൊന്നു

August 30th, 2012

session-judge-among-three-dead-in-quetta-firing-epathram
ഇസ്‌ലാമബാദ്: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വാത്തയില്‍ ജഡ്ജിയടക്കം മൂന്ന് പേരെ അക്രമികള്‍ വെടിവെച്ച് കൊന്നു. സെഷന്‍സ് ജഡ്ജിയായ നഖ്‌വിയും അംഗരക്ഷകനും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഡ്രൈവറും അംഗരക്ഷകനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രതികള്‍ക്കായി പോലിസ് തെരച്ചില്‍ ആരംഭിച്ചു. ആരും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on പാക്കിസ്ഥാനില്‍ ജഡ്ജിയടക്കം മൂന്ന് പേരെ വെടിവെച്ച് കൊന്നു

അമേരിക്കയുടെ ആവിഷ്കാര സ്വാതന്ത്രൃം കാപട്യം: ജൂലിയന്‍ അസാന്ജ്

August 22nd, 2012
Julian-Assange-wikileaks-ePathram
ലണ്ടന്‍:  അമേരിക്കയുടെ ആവിഷ്കാര സ്വാതന്ത്രൃം വെറും കാപട്യ മാണെന്നും ഇപ്പോള്‍ അമേരിക്ക ആവിഷ്കാര സ്വാതന്ത്രൃം അടിച്ചമര്‍ത്തുന്ന കാലഘട്ടത്തിലേക്കാന് പോയികൊണ്ടിരിക്കുന്നതെന്നും   വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് പറഞ്ഞു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സ്വീഡന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് സ്വീഡനിലേക്ക് നാടുകടത്തല്‍ ഭീഷണി നേരിടുന്ന അസാന്ജ് ഇക്വഡോര്‍ എംബസിയില്‍  അഭയാര്‍ഥിയായി കഴിയുകയാണ് ഇപ്പോള്‍. ഇവിടെ നിന്നും പുറത്തിറങ്ങിയാല്‍ ബ്രിട്ടന്‍ അറെസ്റ്റ്‌ ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ബ്രിട്ടന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും   എംബസിക്കകത്ത് കയറി അറെസ്റ്റ്‌ ചെയ്യാന്‍ അനുവദിക്കില്ല എന്നും  ഇക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ കൊറീയ അറിയിച്ചു. തനിക്കെതിരെയുള്ള വേട്ടയാടല്‍ നിര്‍ത്തണമെന്നും വിക്കിലീക്സിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ഒബാമ ഭരണകൂടം തയാറാകണമെന്നും അസാന്ജ് ആവശ്യപെട്ടു.  തനിക്കു പിന്തുണനല്‍കിയ ഇക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ കൊറീയക്ക് അസാന്‍ജ് നന്ദിപറഞ്ഞു.  ലാറ്റിന്‍ ‍ അമേരിക്കന്‍ ഇടതുപക്ഷ സര്‍ക്കാറുകളുടെ പിന്തുണയും  അസാന്ജിനും   ഇക്വഡോറിനും ഉണ്ടാകുമെന്ന് അറിയിച്ചു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on അമേരിക്കയുടെ ആവിഷ്കാര സ്വാതന്ത്രൃം കാപട്യം: ജൂലിയന്‍ അസാന്ജ്

ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ തുടരുന്നു

August 18th, 2012

julian-assange-wikileaks-cablegate-epathram
ലണ്ടന്‍‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ ബ്രിട്ടന്‍ നിറുത്താതെ  തുടരുന്നു. മാനഭംഗ കേസില്‍ ആരോപിതനായ അസാഞ്ജിനെ വിചാരണക്കായി സ്വീഡനു വിട്ടുനല്‍കണമെന്നാണ് ബ്രിട്ടന്റെ ആവശ്യം.  എന്നാല്‍ ഇക്വഡോര്‍ എംബസിയില്‍  രാഷ്ട്രീയ അഭയം തേടിയിട്ടുള്ള അസാഞ്ജിനെ ബ്രിട്ടന് കൈമാറാതെയുള്ള ഇക്വഡോറിന്റെ തീരുമാനത്തെ ബ്രിട്ടനും സ്വീഡനും രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നു. അസാഞ്ജിന് അഭയം നല്‍കാനുള്ള തീരുമാനം ഇക്വഡോറുമായുള്ള ബ്രിട്ടന്റെയും സ്വീഡന്റെയും നയതന്ത്രബന്ധത്തെ ബാധിച്ച്ചിരിക്കുകയാണ്. അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ്  അസാഞ്ജെ പ്രശസ്തനാകുന്നത്. വിക്കിലീക്‌സ് വെബ്‌സൈറ്റ് 2010-ല്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച നയതന്ത്ര രഹസ്യരേഖകള്‍
അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. അന്ന് മുതല്‍ തുടങ്ങിയ വേട്ടയാടല്‍ ആണ് ഇന്നും തുടരുന്നത്. ജൂണ്‍മാസത്തിലാണ് അസാഞ്ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ തുടരുന്നു

ചര്‍ച്ചിലിനെ വധിക്കാന്‍ നാസികള്‍ നടത്തിയ ശ്രമം : രേഖകള്‍ കണ്ടെത്തി

July 21st, 2012

ലണ്ടന്‍: രണ്ടാം ലോക യുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ വധിക്കാന്‍ നാസികള്‍ നടത്തിയ ഗൂഡാലോചനയുടെ രേഖകള്‍ പുറത്തായി.  ചോക്ലേറ്റില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെച്ചു നാസികള്‍ ചര്‍ച്ചിലിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായാണ് ചാരസംഘടനകള്‍ കൈമാറിയ യുദ്ധകാല രേഖകളിലെ വെളിപ്പെടുത്തല്‍. അഡോള്‍ഫ് ഹിറ്റ്ലറിന്‍െറ ബോംബ്നിര്‍മാണ വിഭാഗമാണ് മാരക ചോക്ലേറ്റ് നിര്‍മിച്ചതെന്നും  അതിസൂക്ഷ്മമായി ചോക്ലേറ്റിനുളളില്‍ പൊതിഞ്ഞ സ്ഫോടകവസ്തുക്കള്‍ ജര്‍മന്‍ ചാരന്മാര്‍ വഴി ചര്‍ച്ചിലിന്‍െറ തീന്‍മേശയിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടത് ആകര്‍ഷകമായി പൊതിഞ്ഞ ചോക്ലേറ്റ് കഴിക്കുമ്പോള്‍ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. സ്വര്‍ണ്ണ നിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞ പീറ്റേഴ്സ് ബര്‍ഗ് എന്ന വന്‍കിട കമ്പനിയുടെ ചോക്ലേറ്റിന്റെ അതേ രൂപത്തില്‍ നിര്‍മ്മിച്ച ചോക്ലേറ്റിലെ അപകടം മണത്തറിഞ്ഞ ബ്രിട്ടീഷ് ചാരന്മാര്‍ ഉദ്യമം പരാജയപ്പെടുത്തുകയായിരുന്നു. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ലോറന്‍സ് ഫിഷിനെഴുതിയ കത്തിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിട്ടുള്ളത്. 2009ല്‍ ഫിഷിന്‍െറ ഭാര്യയും പത്രപ്രവര്‍ത്തകയുമായ ജീന്‍ ബ്രെ ആണ് ഈ കത്ത് കണ്ടെടുത്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ തിയറ്ററില്‍ വെടിവയ്‌പ്; 12 മരണം

July 21st, 2012

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ സിനിമാ തീയറ്ററില്‍ ബാറ്റ്‌മാന്‍ പരമ്പരയിലെ പുതിയ ചിത്രമായ ‘ദ്‌ ഡാര്‍ക്‌ നൈറ്റ്‌ റൈസി’ന്റെ പ്രദര്‍ശനത്തിനിടെ മുഖംമൂടിധാരി നടത്തിയ വെടിവയ്‌പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. ജയിംസ്‌ ഹോംസ്‌ എന്ന 24 കാരനാണ് അക്രമിയെന്നു കരുതുന്നു. ഇയാള്‍ അമേരിക്കന്‍ പൌരന്‍ തന്നെയാണ്. ഇയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഡെന്‍വറിലെ അറോറയിലുള്ള തീയറ്റര്‍ കോംപ്ലക്‌സിലാണ്‌ അമേരിക്കയെ നടുക്കിയ കൂട്ടക്കൊല നടന്നത്. വെടിവയ്‌പിനുള്ള കാരണം വ്യക്‌തമായിട്ടില്ല. സംഭവത്തെക്കുറിച്ച്‌ എഫ്‌.ബി.ഐ. അന്വേഷണം ആരംഭിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയ ബലാൽസംഗം ആയുധമാക്കുന്നു

July 13th, 2012

syria-women-raped-epathram

ദമാസ്കസ് : വിമതരെ ഒതുക്കാൻ സർക്കാർ സൈനികർ ബലാൽസംഗം ഒരു ആയുധമാക്കി മാറ്റിയിരിക്കുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. വിമത സൈനികരെ പിടികൂടാൻ എന്ന പേരിൽ വീടുകളിൽ കയറുകയും സംഘം ചേർന്ന് വീട്ടിലെ സ്ത്രീകളെ ബലാൽസംഗം ചെയ്യുകയുമാണ് സർക്കാർ സൈനികർ ചെയ്യുന്നത് എന്ന് വിമൻ അണ്ടർ സീജ് എന്ന സംഘടന പറയുന്നു. ഇത്തരം 81സംഭവങ്ങൾ എങ്കിലും വ്യക്തമായി തങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന് ഇവർ അറിയിച്ചു. സൈന്യത്തിന് ഇത്തരമൊരു നിർദ്ദേശം നൽകിയതായി തെളിവില്ലെങ്കിലും ലഭ്യമായ വിവരങ്ങൾ ഈ സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് ഇവർ പറയുന്നു. ബലാൽസംഗത്തിന് ശേഷം സ്ത്രീകളെ പലപ്പോഴും ഇവർ കൊല്ലുകയും ചെയ്യും. ഇതും ശത്രുവിനെ ഭയ ചകിതനാക്കാനുള്ള ഒരു യുദ്ധതന്ത്രമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പെൺ വാണിഭം : പ്രതിക്ക് 170 വർഷം തടവ്

July 12th, 2012

violence-against-women-epathram

കാഠ്മണ്ടു : ആറ് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പെൺ വാണിഭ സംഘങ്ങൾക്ക് വിറ്റ നേപ്പാൾ സ്വദേശിക്ക് കോടതി 170 വർഷം തടവ് ശിക്ഷ വിധിച്ചു. 13 ലക്ഷം രൂപ പിഴ വിധിച്ച കോടതി ഇയാളുടെ കുറ്റകൃത്യത്തിന് ഇരകളായ പെൺകുട്ടികൾക്ക് ഒരോരുത്തർക്കും 1.5 ലക്ഷം രൂപ വീതം ഇയാൾ നഷ്ടപരിഹാരം നൽകണം എന്നും വിധിച്ചു. ഇന്ത്യയിലേക്ക് കടത്തിയ പെൺകുട്ടികൾ രക്ഷപ്പെട്ട് തിരികെ നേപ്പാളിൽ എത്തിയ ശേഷം ഇയാൾക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. സ്ക്കൂൾ വിദ്യാർത്ഥിനികളായ പെൺകുട്ടികളെയാണ് ഇയാൾ കെണിയിൽ അകപ്പെടുത്തി വ്യാപാരം ചെയ്തത്.

ഇയാളുടെ രണ്ട് അനുയായികൾക്ക് 16ഉം 12ഉം വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷാ കാലാവധിയാണ് 37 കാരനായ പ്രതി ബജീർ സിങ്ങിന് ലഭിച്ചിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

6 of 1956710»|

« Previous Page« Previous « ലോക ജനസംഖ്യാ ദിനം
Next »Next Page » മൃഗശാലയിൽ യുവാവിനെ പുലി കടിച്ച് കൊന്നു »



  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine