ഔങ് സാന്‍ സൂ ചിക്കു നൽകിയ ബഹുമതി തിരിച്ച് എടുക്കും

December 5th, 2018

aung-san-suu-kyi-epathram
പാരിസ് : റോഹിംഗ്യന്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗ ത്തിന്ന് എതിരെ മ്യാൻമർ സൈന്യം വംശീയ ആക്ര മണം നടത്തി യപ്പോൾ ഓങ് സാൻ സൂ ചി ഇടപെട്ടില്ല എന്ന തിനാല്‍ ഓങ് സാൻ സൂ ചി ക്ക് ഫ്രാന്‍സ് സമ്മാ നിച്ച ‘ഫ്രീഡം ഓഫ് പാരിസ്’ ബഹു മതി തിരിച്ചെടുക്കും. സംഭവത്തെ അപ ലപി ക്കണം എന്ന് ആവശ്യ പ്പെട്ട് പാരിസ് മേയർ, ഓങ് സാൻ സൂ ചി ക്കു കത്തയ ച്ചി രുന്നു. എന്നാൽ അവർ മറു പടി നല്‍ കിയില്ല.

ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ സമ്മാനിച്ചിരുന്ന പര മോന്നത ബഹുമതി, റോഹിംഗ്യന്‍ വിഷയ ത്തില്‍ പിന്‍ വലിച്ചിരുന്നു. മാത്രമല്ല കാനഡ, ബഹുമതിയായി നൽ കിയ പൗരത്വം റദ്ദ് ചെയ്യു കയും ഓക്സ് ഫോഡ്, ഗ്ലാസ്ഗോ, എഡിൻ ബർഗ് തുടങ്ങിയ നഗര ങ്ങളും തങ്ങളുടെ ബഹു മതി കൾ പിൻവലി ച്ചിരുന്നു.

മ്യാൻമർ സൈന്യം റോഹിംഗ്യന്‍ ന്യൂനപക്ഷ ങ്ങള്‍ക്ക് എതിരെ വംശീയ ആക്ര മണം നടത്തി യപ്പോള്‍ ഓങ് സാൻ സൂ ചി ഇട പെട്ടില്ല എന്ന് ഐക്യ രാഷ്ട്ര സംഘടന യുടെ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി യിരുന്നു. ഇതേ തുടര്‍ ന്നാണു പല രാജ്യ ങ്ങളും സൂ ചിക്കു നല്‍ കിയ ബഹു മതി കള്‍ പിന്‍ വലിച്ചത്.

1991 ലെ സമാധാന ത്തിനുള്ള നൊബേല്‍ സമ്മാനം തിരിച്ച് എടു ക്കണം എന്നും ആവശ്യം ഉയര്‍ന്നു എങ്കിലും പുര സ്‌കാരം പിന്‍ വലിക്കില്ല എന്നായിരുന്നു നൊബേല്‍ ഫൗണ്ടേഷന്‍ സ്വീകരിച്ച നിലപാട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

October 19th, 2017

srilankan-war-crimes-epathram

ന്യൂയോര്‍ക്ക് : മ്യാൻമറിൽ സ്ത്രീ – പുരുഷ ഭേദമന്യേ ആയിര ക്കണ ക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി കള്‍ക്ക് നേരെ ആസൂത്രി തവും ഏക പക്ഷീയവു മായ ആക്ര മണ വും നര നായാട്ടു മാണ് നടന്നത് എന്ന് മനുഷ്യാ വ കാശ സംഘടന യായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആരോ പിച്ചു.

മുഴുവന്‍ റോഹിംഗ്യ കളേയും രാജ്യത്ത് നിന്ന് ഓടി ക്കുക എന്ന ലക്ഷ്യ ത്തോടെ നടന്ന ആക്രമ ങ്ങള്‍ പ്രധാന മായും അരങ്ങേറിയത് വടക്കന്‍ റാഖീന്‍ പ്രവിശ്യ യില്‍ ആയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഹിംഗ്യന്‍ അഭ യാര്‍ത്ഥി കളേയും ഇവരെ സഹായി ക്കുവാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ ത്തകര്‍, മാധ്യമ പ്രവര്‍ ത്തകര്‍, ബാംഗ്ലാ ദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നി വരില്‍ നിന്നും ലഭിച്ച വിവര ങ്ങള്‍ ഉൾ ക്കൊള്ളി ച്ചു കൊണ്ടാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് തയ്യാ റാക്കി യിരി ക്കുന്നത്.

ഗ്രാമങ്ങളി ലേക്ക് കടന്നു വന്ന സൈന്യം ആളു കളെ ബന്ദി കളാക്കി. പുരുഷന്‍ മാരേയും മുതി ര്‍ന്ന ആണ്‍ കുട്ടി കളേ യും വെടി വെച്ചു കൊന്നു. പിന്നീട് കൊള്ള യടി ക്കുക യും സ്ത്രീകളെ ക്രൂര മായി മര്‍ദ്ദി ക്കുകയും ബലാ ത്സംഗം ചെയ്യുകയും ചെയ്തു. സൈന്യം ഗ്രാമ ങ്ങള്‍ക്ക് കൂട്ട ത്തോടെ തീ വെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ജനാധിപത്യം പുനഃസ്ഥാപിക്കും: സൂ ചി

April 18th, 2016

aung-san-suu-kyi-epathram

മ്യാന്മർ: ഭരണഘടനാ ഭേദഗതിയിലൂടെ മ്യാന്മറിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തും എന്ന് മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഔങ് സൻ സൂ ചി പ്രസ്താവിച്ചു. ബുദ്ധ മത പുതു വർഷ സന്ദേശം ദേശീയ ടെലിവിഷനിലൂടെ നൽകവെയാണ് സൂ ചി ഈ പ്രസ്താവന നടത്തിയത്. ഒരു ശരിയായ ജനാധിപത്യ ഭരണത്തിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ് എന്ന് നൊബേൽ സമ്മാന ജേതാവ് കൂടിയായ സൂ ചി പറഞ്ഞു.

2015ലെ തിരഞ്ഞെടുപ്പിൽ സൂ ചി യുടെ കക്ഷി ചരിത്ര വിജയം നേടിയെങ്കിലും ഭരണ ഘടനയിലെ ഒരു സാങ്കേതിക തടസ്സം മൂലം അവർക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചില്ല. ഇത് മൂലം പുതുതായി ക്രമപ്പെടുത്തിയ പ്രധാനമന്ത്രി പദത്തിന് തുല്യമായ സ്റ്റേറ്റ് കൗൺസിലർ എന്ന സ്ഥാനമാണ് സൂ ചി ഇപ്പോൾ വഹിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൂ ചി നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി

June 17th, 2012

suu-kyi-nobel-prize-epathram

ഓസ്ലോ : 12 വർഷം മുൻപ് തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം മ്യാന്മാർ പ്രതിപക്ഷ നേതാവ് ഓങ് സാൻ സൂ ചി ഒടുവിൽ കൈപ്പറ്റി. 1991 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് ഓസ്ലോയിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ന് സൂ ചി ഏറ്റുവാങ്ങിയത്. 15 വർഷത്തെ വീട്ടു തടങ്കലിൽ നിന്നും താൻ മോചിതയായെങ്കിലും തന്റെ രാജ്യത്തിന് ഇനിയും രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് സൂ ചി പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് വ്യക്തമാക്കി. സമ്പൂർണ്ണമായ സമാധാനം എന്നത് ലോകത്തിന് അപ്രാപ്യമായ ലക്ഷ്യം തന്നെയാണ്. ഈ സമ്മാനം വാങ്ങാനായി താൻ യൂറോപ്പിലേക്ക് പുറപ്പെടുമ്പോഴും അക്രമവും വർഗ്ഗീയ സ്പർദ്ധയും, കൊലപാതകങ്ങളും കൊള്ളിവെപ്പും അനുസ്യൂതം തുടരുകയാണ്. വെടിനിർത്തൽ കരാറുകൾ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ വഴി തെളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും സൂ ചി വെളിപ്പെടുത്തി. മ്യാന്മാറിലെ മുസ്ലിം ബുദ്ധമത വിഭാഗങ്ങൾ തമ്മിലുള്ള വർഗ്ഗീയ ലഹളയിൽ 29 പേർ കൊല്ലപ്പെടുകയും 30,000 ത്തിലേറെ പേർക്ക് കിടപ്പാടം നഷ്ട്ടപ്പെടുകയും ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൂ ചി പാർലമെന്റിൽ

May 2nd, 2012

aung-san-suu-kyi-epathram

നായ്പിഡാവ് : മ്യാന്മറിലെ സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം നടത്തിയതിനു ശേഷം കഴിഞ്ഞ മാസം നടന്ന ഉപ തെരഞ്ഞെടുപ്പിലൂടെ ചരിത്ര വിജയം നേടിയ ഓങ് സാൻ സൂ ചി ഇന്ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുത്തു. ഇതോടെ അര നൂറ്റാണ്ടോളം കാലത്തെ സൈനിക ഏകാധിപത്യത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന്റെ നാളുകളാണ് മ്യാന്മാറില്‍ ആഗതമായിരിക്കുന്നത്.

ഭരണഘടന സംരക്ഷിക്കും എന്ന സത്യപ്രതിജ്ഞാ വാചകത്തോട് നേരത്തേ പ്രകടിപ്പിച്ച എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് സൂ ചി യും മറ്റ് 33 നാഷണൽ ലീഗ് അംഗങ്ങളും പാർലമെന്റിൽ പ്രവേശിച്ചത്. ജനാധിപത്യ വിരുദ്ധമാണ് മ്യാന്മാറിലെ ഭരണ ഘടന എന്നും ഇത് ഭേദഗതി ചെയ്ത് സൈന്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കണം എന്നുമാണ് സൂ ചി യുടെ രാഷ്ട്രീയ നിലപാട്.

എന്നാൽ തങ്ങളുടെ ഈ പിന്മാറ്റം അഹിംസയിൽ ഊന്നിയ തങ്ങളുടെ പ്രതിരോധത്തിന്റെ തത്വശാസ്ത്രം ഉൾക്കൊണ്ട് കൊണ്ടാണ് എന്ന് സൂ ചി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്യൂ ചി പാർലമെന്റിലേക്ക്

April 10th, 2012

aung-san-suu-kyi-epathram

യാങ്കോൺ : മ്യാന്മർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പ്രതിപക്ഷ നേതാവ് ഓങ് സാൻ സ്യൂ ചി ഏപ്രിൽ 23ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കും. സ്യൂ ചിയുടെ നാഷ്ണൽ ലീഗ് ഫോർ ഡെമോക്രസി 43 സീറ്റുകളാണ് ഏപ്രിൽ 1ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് സ്യൂ ചി ക്ക് ഔദ്യോഗിക ക്ഷണപത്രം ലഭിച്ചതായി പാർട്ടി വക്താവ് അറിയിച്ചു.

അര നൂറ്റാണ്ടോളം പട്ടാള ഭരണത്തിൻ കീഴെയായിരുന്ന മ്യാന്മറിൽ നടന്ന ഈ തെരഞ്ഞെടുപ്പ് മ്യാന്മർ ജനാധിപത്യ പ്രക്രിയയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇത് ജനങ്ങളുടെ വിജയം : സൂ ചി

April 4th, 2012

aung-san-suu-kyi-epathram

യാങ്കോൺ : മ്യാന്മർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കരസ്ഥമാക്കിയ ഓങ് സാൻ സൂ ചി ഈ വിജയം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന് വ്യക്തമാക്കി. തന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച വൻ ജനാവലിയെ അഭിസംബോധന ചെയ്താണ് ഇത് തങ്ങളുടെ വിജയമല്ല, മറിച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാ ജനങ്ങളുടേയും വിജയമാണിത് എന്ന് പറഞ്ഞത്.

സൂ ചി യുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി തെരഞ്ഞെടുപ്പിൽ മൽസരിച്ച 44 സീറ്റുകളിൽ മുഴുവനും വിജയിച്ചു.

50 വർഷത്തിലേറെ കാലമായി സൈനിക ഭരണത്തിന് കീഴിലായ മ്യാന്മറിൽ സൂ ചി യുടെ വിജയം ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുന്നതിന്റെ പുത്തൻ പ്രതീക്ഷയാണ് ഉണർത്തുന്നത്. എന്നാൽ വിജയം ഇനിയും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖാപിച്ചിട്ടില്ല.

എന്നാൽ ഈ വിജയത്തോടെ സൂ ചി കഴിഞ്ഞ 15 വർഷത്തോളം തന്നെ വീട്ടു തടങ്കലിൽ പാർപ്പിച്ചതിന് കാരണക്കാരായ പലരുടേയും കൂടെ പാർലമെന്റിൽ സ്ഥാനം നേടും.

തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്തിയാൽ മ്യാന്മറിന് എതിരെയുള്ള കർശ്ശനമായ ഉപരോധം പിൻവലിക്കാം എന്ന അമേരിക്കയുടേയും യൂറോപ്യൻ യൂണിയന്റേയും വാഗ്ദാനം ഭരണത്തിൽ ഇരിക്കുന്ന സൈനിക ഭരണകൂടത്തിനും ആശ്വാസകരമാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മ്യാന്‍‌മറില്‍ സ്യൂചിക്ക് ജയം

April 2nd, 2012

aung-san-suu-kyi-epathram

കാവ്ഹ്മു: മ്യാന്‍‌മറില്‍ നടന്ന പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ഓംഗ്‌ സാന്‍ സ്യൂചിക്ക് ജയം. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയ സ്യൂചി കാവ്ഹ്മു മണ്ഡലത്തില്‍ നിന്ന് ജയിച്ചതായി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ . എല്‍ .ഡി.) പാര്‍ട്ടി അറിയിച്ചു. മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 65 ശതമാനത്തിലേറെ വോട്ടു നേടിയാണ് സ്യൂചി വിജയിച്ചത്. സ്യൂചി പാര്‍ലമെന്റില്‍ എത്തുന്നത് മാറ്റത്തിന്റെ സൂചനയാകും.

1990 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചിരുന്നു. പക്ഷേ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിച്ചിരുന്നില്ല. പട്ടാള ഭരണകൂടം ഏറെ കാലം സ്യൂചിയെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ജനാധിപത്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടം ഏറെ ലോക ശ്രദ്ധ നേടിയതോടെയാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്യൂചിയെ തേടിയെത്തി.

മ്യാന്മാറിലെ പട്ടാള ഭരണകൂടത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ്‌ ഫോര്‍ ഡമോക്രസി 44 സീറ്റുകളിലേക്കാണ് മത്സരിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹിലരി ക്ലിന്‍റണ്‍ ഔങ് സാന്‍ സൂ ചി കൂടിക്കാഴ്ച നടന്നു

December 2nd, 2011

aung-san-suu-kyi-epathram

യാങ്കൂണ്‍: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ മ്യാന്‍മര്‍ ജനാധിപത്യ നേതാവ് ഔങ് സാന്‍ സൂ ചിയെയും കണ്ടു ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം മ്യാന്‍മര്‍ തലസ്ഥാനമായ യാങ്കൂണില്‍ എത്തിയതായിരുന്നു ഹിലരി. 1955ന് ശേഷം മ്യാന്‍മറിലെത്തുന്ന അമേരിക്കയുടെ ആദ്യ വിദേശ കാര്യ സെക്രട്ടറിയാണ് ഹിലരി. ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമാണ് തന്റെ സന്ദര്‍ശനമെന്നും, ജനാധിപത്യ പാതയിലേക്ക് ചുവടു മാറി ക്കൊണ്ടിരിക്കുന്ന മ്യാന്‍മര്‍ ഭരണകൂടവുമായി അമേരിക്ക ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുമെന്നും ഹിലരി ക്ലിന്റണ്‍ വ്യക്തമാക്കി‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂ ചി യുടെ രാഷ്ട്രീയ പാര്‍ട്ടി വീണ്ടും രജിസ്റ്റര്‍ ചെയ്തു

November 26th, 2011

aung-san-suu-kyi-epathram

യാങ്കൂണ്‍: മ്യാന്മാറിലെ ജനാധിപത്യ പോരാളിയായ ഔങ് സാന്‍ സൂ ചി യും രാഷ്ട്രീയ പാര്‍ട്ടിയായ എന്‍. എല്‍. ഡി. യും മ്യാന്‍മറിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു. ഇതിനായി വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിന് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍. എല്‍. ഡി.) നേതാക്കള്‍ ഔദ്യോഗികമായി വെള്ളിയാഴ്ച അപേക്ഷ നല്‍കി. 50 വര്‍ഷത്തിനുള്ളില്‍ ആദ്യമായി മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ മ്യാന്‍മറില്‍ എത്തുന്നതിന്‌ മുമ്പാണ് സൂ ചി യുടെ പാര്‍ട്ടി അപേക്ഷ നല്‍കിയത്. ബുധനാഴ്ചയാണ് ഹില്ലരി ക്ലിന്റണ്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്. ഇവിടെ ജയിലില്‍ കിടന്നിട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സൂ ചി യുടെ പാര്‍ട്ടിയായ എന്‍. എല്‍. ഡി. 2010 നവംബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. സൂ ചി യെ മത്സര രംഗത്തു നിന്നും തടയുന്നതിനാണ് സൈന്യം ഇങ്ങനെയൊരു നിയമം കൊണ്ടു വന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « യമനില്‍ അധികാര കൈമാറ്റ ഉടമ്പടി
Next Page » യെമനില്‍ രൂക്ഷമായ പോരാട്ടം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine