കുട്ടികളെ പീഡിപ്പിച്ച 400 വൈദികരെ വത്തിക്കാൻ പിരിച്ചു വിട്ടു

January 20th, 2014

pastor-epathram

വത്തിക്കാൻ സിറ്റി: കുട്ടികലെ ലൈംഗികമായി പീഡിപ്പിച്ച നാന്നൂറോളം വൈദികരെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ തിരുവസ്ത്രം അഴിപ്പിച്ചു സ്ഥാനഭ്രഷ്ടരാക്കി എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

2011, 2012 വർഷങ്ങളിലെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിന് മുൻപ് 2008, 2009ൽ ആദ്യമായി ഇത്തരം കണക്കുകൾ വത്തിക്കാൻ പുറത്ത് വിട്ടിരുന്നു. അന്നത്തെ വെളിപ്പെടുത്തലുകൾ അനുസരിച്ച് അന്ന് പുറത്തായ പുരോഹിതരുടെ എണ്ണം 171 ആയിരുന്നു. ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരോഹിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കുന്നു എന്നതാണ്. 2011ൽ ഇത്തരമൊരു വർദ്ധനവിന് എന്താണ് കാരണം എന്ന് വ്യക്തമല്ലെങ്കിലും 2010ൽ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പീഡന കഥകളുടെ എണ്ണത്തിൽ വന്ന വർദ്ധനവ് തന്നെയാകാം ഇതിന് കാരണം എന്നാണ് കരുതപ്പെടുന്നത്.

ശതാബ്ദങ്ങളായി പുരോഹിതരുടെ പീഡനങ്ങൾ സഭയ്ക്ക് അകത്തു തന്നെ കൈകാര്യം ചെയ്യുകയും ഇത് പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും പീഡനത്തിന് ഇരയായവരെ വിലക്കുകയും ചെയ്യുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നതിനെ തുടർന്ന് സഭ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് ചില വ്യവസ്ഥകൾ കൊണ്ടു വരുവാനുള്ള നടപടികൾ ആരംഭിച്ചു. ഇത്തരം കേസുകൾ എല്ലാം നേരിട്ട് വത്തിക്കാനിൽ റിപ്പോർട്ട് ചെയ്യണം എന്ന വ്യവസ്ഥ 2001ൽ നിലവിൽ വന്നു. കുറ്റവാളികളെ സ്ഥലം മാറ്റുന്നതിനപ്പുറം സഭാ നിയമങ്ങൾ അനുസരിച്ച് സഭയ്ക്കകത്ത് പോലും ഇവരെ വിചാരണ ചെയ്യുകയോ ഇവരെ പോലീസിൽ ഏൽപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് അന്നത്തെ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങർ കണ്ടെത്തിയതിനെ തുടർന്ന് 2005ലാണ് ഇടവകകൾ ഇത്തരം കേസുകൾ ഔപചാരികമായി റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്.

ഇതിനെ തുടർന്നാണ് ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാൻ പ്രതിനിധി ഇത്തരമൊരു കണക്ക് ആദ്യമായി ഐക്യരാഷ്ട്ര സഭ മുൻപാകെ അവതരിപ്പിച്ചതും.

2005ൽ കുറ്റാരോപിതരായ 21 വൈദികർക്കെതിരെ സഭ വിചാരണ നടപടികൾ സ്വീകരിച്ചു. ഇതിന്റെ വിധി എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയുണ്ടായില്ല.

2006ൽ 362 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 43 വിചാരണകൾ നടന്നു.

365 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2007ൽ 23 വിചാരണകൾ മാത്രമാണ് നടന്നത്.

2008ൽ അമേരിക്ക സന്ദർശിച്ച ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അവിടെ നടക്കുന്ന പീഡന കഥകൾ നേരിട്ട് മനസ്സിലാക്കി. അവിടെ നടക്കുന്ന പീഡനത്തിന്റെ തോത് തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് പ്രതികരിച്ച മാർപ്പാപ്പ, പുരോഹിതന്മാർക്ക് എങ്ങനെയാണ് ഇത്രയും അധഃപതിക്കാൻ കഴിയുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്ന് പറയുകയുണ്ടായി.

ഇതോടെ വത്തിക്കാന്റെ നിലപാടില സാരമായ മാറ്റം വന്നു. ഇരകൾ പോലീസിൽ പരാതിപ്പെടുന്നത് ഒരു കാരണവശാലും തടയരുത് എന്ന് വത്തിക്കാൻ ഔദ്യോഗികമായി വ്യക്തമാക്കി. ഇതേ വർഷം തന്നെ മറ്റൊരു പുതിയ തുടക്കവും ഉണ്ടായി. പീഡന ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട പുരോഹിതന്മാരുടെ സംഖ്യ ആദ്യമായി വത്തിക്കാൻ ഔദ്യോഗികമായി വെളിപ്പെടുത്തി. ആ വർഷം 68 പുരോഹിതന്മാരുടെ ളോഹയാണ് അഴിപ്പിച്ചത്.

2009ൽ ഈ സംഖ്യ 103 ആയി ഉയർന്നു. 2010 പീഡന കഥകളുടെ ചരിത്രത്തിൽ അവിസ്മരണീയമാണ്. ആയിരക്കണക്കിന് പീഡന കേസുകളാണ് ലോകമെമ്പാടും നിന്ന് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേ തുടർന്ന് ആരോപണ വിധേയരായ വൈദികരെ സത്വരമായി സ്ഥാന ഭ്രഷ്ടരാക്കുന്നതിനുള്ള പുതിയ നിയമ നിർമ്മാണങ്ങൾ സഭ നടപ്പിലാക്കി.

പുതിയ നിയമങ്ങൾ നിലവിൽ വന്നതോടെ 2011ൽ 260 വൈദികർക്ക് സ്ഥാനം നഷ്ടമായി. 404 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പട്ടത്. സ്ഥാനം നഷ്ടപ്പെട്ട വൈദികർക്ക് പുറമെ ഇതേ വർഷം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ 419 വൈദികർക്ക് എതിരെ മറ്റ് ലഘു ശിക്ഷാ നടപടികളും സഭ സ്വീകരിച്ചു.

418 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2012ൽ 124 വൈദികരെ സഭ പുറത്താക്കി എന്നും ഇപ്പോൾ പുറത്തു വന്ന രേഖകൾ വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സൈനികനെ മർദ്ദിച്ചു കൊന്ന പാക്കിസ്ഥാൻ മാപ്പ് പറയണമെന്ന് പിതാവ്

November 27th, 2012

captain-saurabh-kalia-epathram

ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷിയായ ക്യാപ്റ്റൻ സൌരഭ് കാലിയയുടെ പിതാവ് തന്റെ മകന്റെ കേസ് ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര കോടതിയിൽ വാദിക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. പാക്കിസ്ഥാന്റെ അധിനിവേശ ശ്രമത്തെ ആദ്യമായി കണ്ടെത്തുകയും ചെറുക്കുകയും ചെയ്ത ക്യാപ്റ്റൻ കാലിയയും കൂടെ ഉണ്ടായിരുന്ന 5 സൈനികരും പാക്കിസ്ഥാന്റെ പിടിയിൽ ആവുകയും തുടർന്ന് ഇവർ പാൿ പട്ടാളത്തിന്റെ ക്രൂരമായ മർദ്ദന മുറകൾക്ക് വിധേയരാവുകയും ചെയ്തു. ഭീകരമായ പീഢനത്തെ തുടർന്ന് 1999ൽ ക്യാപ്റ്റൻ സൌരഭ് കാലിയ കൊല്ലപ്പെട്ടു. യുദ്ധത്തടവുകാരോടുള്ള പെരുമാറ്റത്തെ സംബന്ധിക്കുന്ന ജനീവ കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയത് എന്നും പാക്കിസ്ഥാൻ പരസ്യമായി മാപ്പ് പറയണം എന്നുമാണ് സൌരഭിന്റെ വൃദ്ധരായ മാതാ പിതാക്കളുടെ ആവശ്യം. ക്യാപ്റ്റൻ സൌരഭിന്റേയും മറ്റ് സൈനികരുടേയും ദുരന്തത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുവാൻ ഇവരെ സഹായിച്ച ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് അഭിഭാഷക ജസ് ഉപ്പൽ ജനീവാ കരാർ ലംഘിച്ച പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിൽ നിന്നും തടയണം എന്നും ആവശ്യപ്പെടുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെക്കഫി പോലീസിൽ നിന്നും ഓടുന്നു

November 16th, 2012

john-mcafee-epathram

സാൻ പെദ്രോ : ലോകപ്രശസ്ത ആന്റി വയറസ് സോഫ്റ്റ്വെയർ ആയ മെക്കഫി യുടെ സ്ഥാപകൻ ജോൺ മെക്കഫി പോലീസ് പിടിക്കാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ. തന്റെ അയൽക്കാരൻ വെടിയേറ്റ് മരിച്ച കേസിൽ തന്നെ പ്രതിയാക്കാനായി പോലീസ് ശ്രമിക്കുകയാണെന്നും പടിയിലായാൽ അവർ തന്നെ കൊല്ലുമെന്നും ഭയന്നാണ് താൻ ഒളിവിൽ കഴിയുന്നത് എന്നും കഴിഞ്ഞ ദിവസം അസോസിയേറ്റ് പ്രസ് എന്ന മാദ്ധ്യമ സ്ഥാപനത്തെ ടെലിഫോണിൽ വിളിച്ച് മെക്കഫി അറിയിച്ചു.

സോഫ്റ്റ്വെയർ രംഗത്തെ ഭീമന്മാരായ മെക്കഫിയുടെ സ്ഥാപകനും കോടീശ്വരനുമായ ജോൺ മെക്കഫി ദക്ഷിണ അമേരിക്കയിലെ തീരദേശ രാഷ്ട്രമായ ബെലീസിലാണ് കുറേ വർഷമായി താമസിക്കുന്നത്. അദ്ദേഹത്തിന്റെ വളർത്തു നായ്ക്കളും അംഗരക്ഷകന്മാരും അടുത്ത വീടുകളിലും മറ്റും അതിക്രമിച്ചു കയറുന്നതുമായി ബന്ധപ്പെട്ട് അയൽക്കാരനായ ഗ്രിഗറി ഫോൾ എന്ന വ്യക്തി മെക്കഫിയുമായി കലഹിക്കുകയും ഉണ്ടായതാണ് പിന്നീട് ഗ്രിഗറി വധിക്കപ്പെട്ടപ്പോൾ മെക്കഫി പോലീസിന്റെ നോട്ടപ്പുള്ളിയാവാൻ കാരണമായത്.

ബെലീസിലെ പോലീസ് തന്നെ പിടികൂടിയാൽ മർദ്ദിച്ച് തന്നെ കൊണ്ട് കുറ്റം സമ്മതിപ്പിക്കും എന്നും കസ്റ്റഡിയിൽ തന്നെ താൻ വധിക്കപ്പെടും എന്നുമാണ് മെക്കഫി ഭയക്കുന്നത് എന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിക്കുന്നു. പോലീസ് കടപ്പുറത്തുള്ള തന്റെ വീട്ടിൽ എത്തിയപ്പോൾ മണലിൽ സ്വയം കുഴിച്ചിട്ടാണ് മെക്കഫി പോലീസിന്റെ പിടിയിൽ അകപ്പെടാതെ രക്ഷപ്പെട്ടത്. ഇപ്പോൾ ഒരു യുവതിയോടൊപ്പം അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിച്ചു വരികയാണ് എന്നും തന്റെ ടെലഫോൺ നമ്പർ പോലീസ് കണ്ടെത്താതിരിക്കാനായി ഇടയ്ക്കിടെ മാറ്റി വരികയാണ് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിറിയ ബലാൽസംഗം ആയുധമാക്കുന്നു

July 13th, 2012

syria-women-raped-epathram

ദമാസ്കസ് : വിമതരെ ഒതുക്കാൻ സർക്കാർ സൈനികർ ബലാൽസംഗം ഒരു ആയുധമാക്കി മാറ്റിയിരിക്കുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. വിമത സൈനികരെ പിടികൂടാൻ എന്ന പേരിൽ വീടുകളിൽ കയറുകയും സംഘം ചേർന്ന് വീട്ടിലെ സ്ത്രീകളെ ബലാൽസംഗം ചെയ്യുകയുമാണ് സർക്കാർ സൈനികർ ചെയ്യുന്നത് എന്ന് വിമൻ അണ്ടർ സീജ് എന്ന സംഘടന പറയുന്നു. ഇത്തരം 81സംഭവങ്ങൾ എങ്കിലും വ്യക്തമായി തങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന് ഇവർ അറിയിച്ചു. സൈന്യത്തിന് ഇത്തരമൊരു നിർദ്ദേശം നൽകിയതായി തെളിവില്ലെങ്കിലും ലഭ്യമായ വിവരങ്ങൾ ഈ സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് ഇവർ പറയുന്നു. ബലാൽസംഗത്തിന് ശേഷം സ്ത്രീകളെ പലപ്പോഴും ഇവർ കൊല്ലുകയും ചെയ്യും. ഇതും ശത്രുവിനെ ഭയ ചകിതനാക്കാനുള്ള ഒരു യുദ്ധതന്ത്രമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പെൺ വാണിഭം : പ്രതിക്ക് 170 വർഷം തടവ്

July 12th, 2012

violence-against-women-epathram

കാഠ്മണ്ടു : ആറ് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പെൺ വാണിഭ സംഘങ്ങൾക്ക് വിറ്റ നേപ്പാൾ സ്വദേശിക്ക് കോടതി 170 വർഷം തടവ് ശിക്ഷ വിധിച്ചു. 13 ലക്ഷം രൂപ പിഴ വിധിച്ച കോടതി ഇയാളുടെ കുറ്റകൃത്യത്തിന് ഇരകളായ പെൺകുട്ടികൾക്ക് ഒരോരുത്തർക്കും 1.5 ലക്ഷം രൂപ വീതം ഇയാൾ നഷ്ടപരിഹാരം നൽകണം എന്നും വിധിച്ചു. ഇന്ത്യയിലേക്ക് കടത്തിയ പെൺകുട്ടികൾ രക്ഷപ്പെട്ട് തിരികെ നേപ്പാളിൽ എത്തിയ ശേഷം ഇയാൾക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. സ്ക്കൂൾ വിദ്യാർത്ഥിനികളായ പെൺകുട്ടികളെയാണ് ഇയാൾ കെണിയിൽ അകപ്പെടുത്തി വ്യാപാരം ചെയ്തത്.

ഇയാളുടെ രണ്ട് അനുയായികൾക്ക് 16ഉം 12ഉം വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷാ കാലാവധിയാണ് 37 കാരനായ പ്രതി ബജീർ സിങ്ങിന് ലഭിച്ചിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

അഫ്ഗാൻ പെൺകുട്ടിയെ പീഡിപ്പിച്ചവർക്ക് തടവ്

May 6th, 2012

sahar-gul-epathram

കാബൂൾ : ശൈശവ വിവാഹത്തിന്റെ ഇരയായ അഫ്ഗാനി പെൺകുട്ടിയെ വേശ്യാവൃത്തിയ്ക്ക് നിർബന്ധിക്കുകയും വഴങ്ങാതിരുന്ന പെൺകുട്ടിയെ ക്രൂരമായ മർദ്ദനത്തിനും പീഡനത്തിനും ഇരയാക്കുകയും ചെയ്ത ഭർത്താവിന്റെ അച്ഛനേയും അമ്മയേയും 10 വർഷം തടവിന് വിധിച്ചു. മർദ്ദനം, പീഡനം, മനുഷ്യാവകാശ ലംഘനം എന്നിങ്ങനെ കുറ്റങ്ങൾക്കാണ് ശിക്ഷ.

15 കാരിയായ സഹാർ ഗുൾ ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയായത് മറ്റ് പുരുഷന്മാരുമായി അന്തിയുറങ്ങാൻ വിസമ്മതിച്ചതിന്റെ പേരിലാണ്. സഹാർ ഗുളിന്റെ ഭർത്താവ് 30 കാരനായ മുഹമ്മദ് അസീം അഫ്ഗാൻ സൈന്യത്തിൽ സൈനികനാണ്. ഭർത്താവിന്റെ മാതാ പിതാക്കൾക്ക് മദ്യ കച്ചവടവും വേശ്യാവൃത്തിയുമായിരുന്നു തൊഴിൽ. ഇതിനു സഹകരിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ ഇവർ അതി ക്രൂരമായി മർദ്ദിച്ചു. ദേഹം ആസകലം മർദ്ദനത്തിന്റെ പാടുകളോടെ കക്കൂസിൽ പൂട്ടിയിട്ട നിലയിലാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇരുമ്പ് ദണ്ഡുകൾ പഴുപ്പിച്ച് ദേഹം പോള്ളിച്ചിരുന്നു. ചെറുത്തു നിൽക്കാനുള്ള ശേഷി ഇല്ലാതാക്കാനായി പെൺകുട്ടിയുടെ കൈ വിരലുകളിലെ നഖങ്ങൾ പിഴുതു മാറ്റിയിരുന്നു.

തന്റെ ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കുകയും തന്നെ ബലഹീനയാക്കാനായി തനിക്ക് വളരെ കുറച്ചു മാത്രമേ ആഹാരം നല്കുമായിരുന്നുള്ളൂ എന്നും പെൺകുട്ടി പോലീസിനു മൊഴി നല്കി.

പെൺകുട്ടിയുടെ അമ്മാവൻ വിവരം നല്കിയതനുസരിച്ചാണ് പോലീസ് വീട്ടിൽ എത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അല്പ്പ നാൾ വൈകിയിരുന്നെങ്കിൽ പെൺകുട്ടിയെ ജീവനോടെ കണ്ടെത്താൻ കഴിയില്ലായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഭർത്താവ് ഒടി രക്ഷപ്പെട്ടുവെങ്കിലും ഭർത്താവിന്റെ മാതാ പിതാക്കളെ പോലീസ് പിടികൂടി.

പെൺകുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.

താലിബാന്റെ പതനത്തിനു ശേഷം സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തിയിട്ടുണ്ടെങ്കിലും ഇത് സർക്കാർ വേണ്ടവണ്ണം നടപ്പിലാക്കുന്നില്ല എന്നാണ് വ്യാപകമായ പരാതി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

10 വയസുകാരി ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി

April 6th, 2012

baby-feet-epathram

കൊളംബിയ : പൂർണ്ണ ആരോഗ്യവതിയായ പെൺകുഞ്ഞിനെ പ്രസവിച്ച കൊളംബിയയിലെ 10 വയസുകാരി പെൺകുട്ടി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി. വയൂ ഗോത്ര വർഗ്ഗക്കാരിയാണ് പെൺകുട്ടി. ഗർഭവുമായി ബന്ധപ്പെട്ട് പെൺകുട്ടി ആദ്യമായി വൈദ്യ സഹായത്തിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ 9 മാസം ഗർഭിണിയായിരുന്നു. പ്രസവ വേദന അനുഭവപ്പെട്ട പെൺകുട്ടിക്ക് രക്തസ്രാവവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വേദന സഹിക്കാൻ ആവാതെ പെൺകുട്ടി വാവിട്ട് കരഞ്ഞു കൊണ്ടാണ് ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ അവളെ ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രായപൂർത്തി ആവാതെയുള്ള ലൈംഗിക ബന്ധത്തിന് കുഞ്ഞിന്റെ പിതാവിന് എതിരെ കേസെടുക്കാവുന്നതാണെങ്കിലും ഗോത്ര വർഗ്ഗക്കാർക്ക് ഏറെ സ്വയംഭരണ അവകാശങ്ങൾ ഉറപ്പ് നൽകുന്ന കൊളംബിയയിൽ അത്തരം നടപടികൾക്ക് സാദ്ധ്യത കുറവാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അസ്സദ് കൊലപാതകി : സർക്കോസി

March 15th, 2012

nicolas-sarkozy-epathram

പാരീസ് : സിറിയൻ പ്രസിഡണ്ട് ഒരു കൊലപാതകിയെ പോലെയാണ് പെരുമാറുന്നത് എന്നും അദ്ദേഹത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണം എന്നും ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സർക്കോസി അഭിപ്രായപ്പെട്ടു. സിറിയയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ സിറിയയിൽ നിന്നുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകുവാനും സിറിയയിലേക്ക് സഹായം എത്തിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

സിറിയയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്നതിനെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ റഷ്യയും ചൈനയും വീറ്റൊ ചെയ്ത സാഹചര്യത്തിൽ സിറിയയിൽ നടക്കുന്ന അക്രമങ്ങൾക്ക് ഒരറുതി വരുത്താനായി ഇനിയെന്ത് ചെയ്യാനാവും എന്ന കാര്യം പരിശോധിക്കാനായി സുരക്ഷാ സമിതി അംഗങ്ങൾ യോഗം ചേരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എന്‍. പാക്കിസ്ഥാന്‍ സൈനികര്‍ ലൈംഗിക പീഢനക്കേസില്‍ ജയിലില്‍

March 14th, 2012
UN-pakistani-peacekeepers-epathram
ഹെയ്തി‍: ഹെയ്തിയില്‍ യു. എന്‍. സമാധാനസേനയില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഢനക്കേസില്‍ അറസ്റ്റു ചെയ്തു. 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്ക് ഉപയോഗിച്ചതായാണ് കേസ്.  കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ജയിലില്‍ അടച്ചു. ഗൊനൈവ്സ് നഗരത്തിലെ യു.എന്‍. ക്യാമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ഈ പാക്കിസ്ഥാന്‍ സൈനികര്‍. ഹെയ്തിയിലെ യു. എന്‍. സമാധാനശ്രമങ്ങള്‍ക്ക് ഇത്തരം ആരോപണങ്ങള്‍ തിരിച്ചടിയാകുവാന്‍ ഇടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on യു. എന്‍. പാക്കിസ്ഥാന്‍ സൈനികര്‍ ലൈംഗിക പീഢനക്കേസില്‍ ജയിലില്‍

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പ്രത്യേകം ഇന്റർനെറ്റ് കഫെ

March 13th, 2012

afghanistan-womens-internet-cafe-epathram

കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മാത്രമായി ഇന്റർനെറ്റ് കഫെ പ്രവർത്തനം ആരംഭിച്ചു. പുരുഷന്മാരുടെ അസുഖകരമായ നോട്ടത്തിൽ നിന്നും അസഹനീയമായ കമന്റ് അടികളിൽ നിന്നും ഒഴിവായി സ്വസ്ഥമായി ഇന്റർനെറ്റ് ഉപയോഗിക്കുവാനുള്ള സൌകര്യമാണ് ഇതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ലഭ്യമായത് എന്ന് കഫെ നടത്തിപ്പുകാരായ സ്ത്രീകൾ പറയുന്നു. ഇവിടത്തെ ജോലിക്കാർ മുഴുവനും സ്ത്രീകളാണ്. യംഗ് വിമൻ ഫോർ ചേയിഞ്ച് എന്ന സ്ത്രീ സംഘടനയാണ് ഈ കഫെയുടെ നടത്തിപ്പുകാർ.

വേശ്യാവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭർത്തൃ മാതാപിതാക്കളാൽ ക്രൂരമായി മർദ്ദിക്കപ്പെട്ട പതിനഞ്ചുകാരിയായ പെൺകുട്ടിയായ സഹർ ഗുൾ ന്റെ പേരാണ് ഇന്റർനെറ്റ് കഫെയ്ക്ക് ഇട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ ഇങ്ങനെയുള്ള എത്രയോ സഹർ ഗുൾമാർ ഉണ്ട് എന്നും നിത്യേന സ്ത്രീകൾ അക്രമിക്കപ്പെടുന്നു എന്നും കഫെ നടത്തുന്നവർ അറിയിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 7123»|

« Previous Page« Previous « ഹ്യൂഗോ ഷവേസ് ചികിത്സ കഴിഞ്ഞ് വെനസ്വേലയിലേക്ക് തിരിച്ചു വരുന്നു
Next »Next Page » യു. എന്‍. പാക്കിസ്ഥാന്‍ സൈനികര്‍ ലൈംഗിക പീഢനക്കേസില്‍ ജയിലില്‍ »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine