തുര്‍ക്കി നടുങ്ങി രക്ഷാദൗത്യം തുടരുന്നു

October 24th, 2011

അങ്കാറ‌: തുര്‍ക്കിയെ പിടിച്ചുലച്ച ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കവിഞ്ഞതായി സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. 217 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്‌ഥിരീകരണം. ആയിരക്കണക്കിനാളുകള്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്‌.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ വാന്‍ പ്രവിശ്യ പ്രധാനമന്ത്രി ആര്‍. തായിപ്‌ എര്‍ദോഗന്‍ സന്ദര്‍ശിച്ചു. ഒരു ലക്ഷത്തോളം ആളുകര്‍ താമസിക്കുന്ന എര്‍കിസ്‌ നഗരത്തിലെ 55 അപാര്‍ട്ടുമെന്റുകള്‍ നിലംപൊത്തിയതായും നിരവധി ആളുകള്‍ ഇതില്‍ കുടുങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു. നൂറിലേറെപ്പേര്‍ വാന്‍ നഗരത്തിലും 117 പേര്‍ എര്‍സിസിലും മരിച്ചതായി ആഭ്യന്തരമന്ത്രി നയിം സാഹിന്‍ അറിയിച്ചു. 1090 പേര്‍ക്കു പരുക്കേറ്റു. ഫ്‌ളഡ്‌ലൈറ്റുകളുടെ സഹായത്തോടെയാണ്‌ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്‌. ജനങ്ങള്‍ പരിഭ്രാന്തരാണെന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനസ്‌ഥാപിച്ചിട്ടില്ലെന്നും വാന്‍ മേയര്‍ പറഞ്ഞു. കെട്ടിടങ്ങള്‍ക്കുള്ളില്‍ അവശേഷിക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തുടര്‍ചലനങ്ങളുണ്ടാകുന്നതിനാല്‍ രാത്രിയിലും ജനങ്ങള്‍ പരിഭ്രാന്തരായി വീടുകള്‍ക്കു പുറത്തിറങ്ങിനില്‍ക്കുകയാണ്‌. 1275 തിരച്ചില്‍-രക്ഷാസേനകളും ആറു ബറ്റാലിയന്‍ സൈന്യവും 145 ആംബുലന്‍സുകളുമാണ്‌ രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. നാല്‌ ഹെലികോപ്‌റ്റര്‍ ആംബുലന്‍സും സൈനിക കാര്‍ഗോ വിമാനങ്ങളും രംഗത്തുണ്ട്‌. എല്ലാ സഹായസഹകരണങ്ങളും നല്‍കുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അറിയിച്ചു. ഇറാന്‍ അതിര്‍ത്തിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മറ്റൊരു ഉപഗ്രഹം കൂടി താഴേക്ക്‌ വീഴുന്നു

October 20th, 2011

rosat-epathram

ബെര്‍ലിന്‍ : ഒരു ഉപഗ്രഹ വിപത്തില്‍ നിന്നും ലോകം കഷ്ടിച്ച് രക്ഷപ്പെട്ടിട്ട് ഒരു മാസം പോലും തികയുന്നതിന് മുന്‍പ്‌ ഇതാ വീണ്ടുമൊരു ഉപഗ്രഹ ഭീഷണി. ഇത്തവണ ഭൂമിയിലേക്ക് അതിവേഗത്തില്‍ വീണു കൊണ്ടിരിക്കുന്നത് ജെര്‍മ്മന്‍ ഉപഗ്രഹമായ റോസാറ്റ് ആണ്. ഇത് നാളെ (വെള്ളിയാഴ്ച) മുതല്‍ തിങ്കളാഴ്ച വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ പതിക്കും എന്നാണ് ജെര്‍മ്മന്‍ എയറോസ്പേസ് സെന്റര്‍ അറിയിക്കുന്നത്.

മുകളിലേക്ക് തൊടുത്തു വിടുമ്പോള്‍ സാദ്ധ്യമാവുന്ന കൃത്യത പക്ഷെ ഉപയോഗശേഷം ഉപഗ്രഹം തിരികെ വരുമ്പോള്‍ അത് എവിടെ പതിക്കും എന്ന കാര്യത്തില്‍ പോലും പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല എന്നത് വീണ്ടും തെളിയിക്കുകയാണ് റോസാറ്റ്. ഒരു മിനി വാനിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹം മിക്കവാറും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ വായുവുമായുള്ള ഘര്‍ഷണത്തില്‍ കത്തി തീരും. എന്നാലും ഏതാണ്ട് 30 കഷണങ്ങള്‍ എങ്കിലും ബാക്കി വരാം എന്നും ഇത് ഭൂമിയില്‍ പതിക്കും എന്നുമാണ് കണക്ക്‌ കൂട്ടല്‍. ഇതിന്റെ ഭാരം 2 ടണ്ണോളം വരും. ഇത് എവിടെയാവും വീഴുക എന്നത് ഇനിയും വ്യക്തമല്ല.

1990ല്‍ വിക്ഷേപിച്ച ഈ ഉപഗ്രഹം 1990ല്‍ പ്രവര്‍ത്തനരഹിതമായി. ശാസ്ത്രീയ പഠനങ്ങള്‍ നടത്തുവാനായി ജെര്‍മ്മനി വിക്ഷേപിച്ചതാണ് ഈ കൃത്രിമ ഉപഗ്രഹം.

കഴിഞ്ഞ മാസം നാസയുടെ ഒരു ഉപഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. അന്ന് ഭാഗ്യവശാല്‍ ഉപഗ്രഹ അവശിഷ്ടങ്ങള്‍ ശാന്ത സമുദ്രത്തില്‍ പതിച്ചതിനാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ പ്രളയം; 57 മരണം

September 20th, 2011

China Flood-epathram

ബെയ്‌ജിംഗ്‌: ചൈനയില്‍ അപ്രതീക്ഷിതമായി വീശിയടിച്ച കനത്ത മഴയും വെള്ളപ്പൊക്കത്തിലും 57 പേര്‍ മരണമടഞ്ഞു. 29 പേരെ കാണാതായി. പത്തുലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച്‌ അഭയ കേന്ദ്രങ്ങളിലേക്ക്‌ മാറിയതായി സര്‍ക്കാര്‍ അറിയിച്ചു. ഒരാഴ്‌ചയായി തുടരുന്ന മഴയില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. നദികള്‍ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌.

ഒരാഴ്ചയായി പെയ്യുന്ന മഴ ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിച്യുവാനിലും വടക്കുളള ഷാങ്‌സിയിലും മധ്യചൈനയിലുള്ള ഹെനാനിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയിരിക്കുന്നത്. 120,000 ത്തിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 2.7 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. മണ്ണിടിച്ചിലില്‍ ഏതാനും വ്യവസായ സ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്‌. രക്ഷാ പ്രവര്‍ത്തനത്തിന്‌ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. 1847ന് ശേഷം ചൈനയിലുണ്ടാകുന്ന ഏറ്റവും കനത്ത വെള്ളപ്പൊക്കമാണിത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ ആക്രമണ പരമ്പര

September 15th, 2011

iraq attacks-epathram

ഹില്ല: ഇറാഖില്‍ സൈനികരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണ പരമ്പരകളില്‍ അഞ്ച് പൊലീസുകാരടക്കം 17 പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. അല്‍ഷുമാലിയിലെ ഹില്ലയില്‍ ഒരു ഹോട്ടലിന് സമീപം നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. അം‌ബര്‍ പ്രവിശ്യയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ഒരു ബസിനുള്ളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ്‌ സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദില്‍ ഖാഹിറ ചെക്ക്പോസ്റ്റിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാബിലില്‍ മൂന്ന് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സേന പിന്മാറാന്‍ മാസങ്ങള്‍ ബാക്കിയിരിക്കെയാണ് ആക്രമണങ്ങള്‍ നടന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

9/11 : പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം

September 11th, 2011

newyorker-after-911-epathram

ന്യൂയോര്‍ക്ക് : കഠിന ഹൃദയര്‍ എന്ന് പേര് കേട്ടവരാണ് ന്യൂയോര്‍ക്ക് നിവാസികള്‍. എന്നാല്‍ പത്തു വര്ഷം മുന്‍പ്‌ നടന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം ഇവരെ കാര്യമായി തന്നെ മാറ്റി. 2001 സെപ്റ്റെംബര്‍ 11 ലെ ആക്രമണത്തിന് മുന്‍പ് തങ്ങള്‍ കണ്ട അതേ നീല ആകാശമാണ് ഇപ്പോഴും മുകളില്‍ ഉള്ളത് എന്ന പ്രതീക്ഷയോടെ ഇവര്‍ ഇടയ്ക്കിടക്ക് ആകാശത്തേക്ക് നോക്കും; പൊടി പടലം കൊണ്ട് മൂടി കെട്ടിയ, ആക്രമണത്തിന് ശേഷമുള്ള അന്നത്തെ ആകാശത്തിന്റെ നടുക്കുന്ന ഓര്‍മ്മയില്‍. വിമാനത്തിന്റെ മുരള്‍ച്ച കേട്ടാല്‍ ഭയത്തോടെ അവര്‍ നോക്കും; വല്ലാതെ താഴ്ന്നാണോ അത് പറക്കുന്നത് എന്ന്.

newyork-after-911-epathram

പലര്‍ക്കും അങ്കലാപ്പാണ്. ചിലര്‍ക്ക് ദേഷ്യം. മിക്കവര്‍ക്കും ദുഃഖമാണ്. പഴയ പോലെയല്ല ഇന്ന് ഇവര്‍. സ്നേഹവും അനുകമ്പയുമാണ് ഇപ്പോള്‍ ഇവര്‍ക്ക്‌ എല്ലാവരോടും എന്നാണ് 9/11 ആക്രമണത്തിന് ശേഷമുള്ള ന്യൂയോര്‍ക്ക്‌ നിവാസികളുടെ സ്വഭാവ സവിശേഷതകളെ പറ്റി പഠിച്ച വിദഗ്ദ്ധര്‍ കണ്ടെത്തിയത്‌.

ഏറ്റവും ശ്രദ്ധേയമായത് ഇവരുടെ ഭയം തന്നെ. 2011 സെപ്റ്റെംബര്‍ 11ന്റെ ആക്രമണത്തിന് കേവലം രണ്ടു മാസങ്ങള്‍ക്കകം ഒരു വിമാനം ക്വീന്സിനു അടുത്തുള്ള കടപ്പുറത്ത്‌ തകര്‍ന്നു വീണു 265 പേര്‍ മരിച്ച സംഭവം പലരും മറ്റൊരു ആക്രമണമാണോ എന്ന പേടിയോടെയാണ് നേരിട്ടത്‌. അടുത്ത ദിവസം അനുഭവപ്പെട്ട ഭൂകമ്പവും, എന്തിന് ഇടിയും മഴയും ആഘോഷത്തിനിടെ നടത്തുന്ന വെടിക്കെട്ട്‌ വരെ ഇവരെ ഭയ ചകിതരാക്കുന്നു.

എന്നാല്‍ ഇതിനേക്കാള്‍ ഒക്കെ സ്വഭാവശാസ്ത്ര വിദഗ്ദ്ധരെ ആകുലമാക്കുന്നത് ന്യൂയോര്‍ക്ക്‌ വാസികളുടെ മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞു കൂടിയിട്ടുള്ള അകാരണമായ ഒരു തരം വിഷാദം ആണ്. ഇത് എല്ലാ കാലവും ഇവരുടെ ഉള്ളില്‍ നില നില്‍ക്കും എന്ന് ഇവര്‍ കരുതുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9/11 അമേരിക്കയില്‍ ഭീകരാക്രമണ ഭീഷണി

September 10th, 2011

trade-center-attack-epathram

വാഷിംഗ്ടണ്‍: 9/11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിനു മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ അമേരിക്കന്‍ പ്രാധാന നഗരങ്ങളായ ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ഭീകരാക്രമണ ഭീഷണി. ഭീകരക്രമണ പദ്ധതിയെക്ക‌ുറിച്ച് വ്യക്തതമായ വിവരം ലഭിച്ചിട്ടില്ലങ്കിലും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നാണ് സന്ദേശം ലഭിച്ചിട്ടുള്ളതെന്നു  അമേരിക്കന്‍ ഇന്റലിജന്റ്സ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശിക്കുന്നു.

യുഎസ്സ് നഗരങ്ങളില്‍ ഭീകരാക്രമണത്തിനായി മൂന്നു ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് സന്ദേശം ലഭിച്ചിരുന്നു. 2 ട്രക്കുകള്‍ ഇവര്‍ മോഷ്ടിച്ചുവെന്നും പറയപ്പെടുന്നു.

ഭീകരസംഘടനയായ അല്‍ഖ്വെയ്ദയുടെ സഹായത്തോടെയാകാം ഭീകരര്‍ യു.എസ്സിലേക്ക് കടന്നതെന്ന അനുമാനവും ഇന്റലിജന്‍സ് വകുപ്പ് തള്ളിക്കളഞ്ഞിട്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോമാലിയയില്‍ ക്ഷാമം രൂക്ഷം:7.5 ലക്ഷം പേര്‍ മരണ ഭീതിയില്‍

September 6th, 2011

somalia-kids-epathram

മൊഗാദിഷു: അതി രൂക്ഷമായ ക്ഷാമത്തേത്തുടര്‍ന്നു സൊമാലിയയില്‍ ഏഴരലക്ഷത്തോളം ആളുകള്‍ മരണമടയാന്‍ സാധ്യതയുണ്ടെന്ന്‌ ഐക്യ രാഷ്‌ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു‌. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയില്‍ ഏറ്റവും കടുത്ത ക്ഷാമം നേരിടുന്ന രാജ്യമായി മാറി സോമാലിയ. ക്ഷാമ ബാധിത പ്രദേശങ്ങളുടെ പട്ടികയിലേക്കു കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതോടെ വരും മാസങ്ങളില്‍ മരണ സംഖ്യ ഉയരുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കൃത്യമായ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ദേശത്തെ ക്ഷാമബാധിതമായി പ്രഖ്യാപിക്കുന്നത്. 30 ശതമാനം കുട്ടികള്‍ക്ക് രൂക്ഷമായ പോഷകാഹാരക്കുറവോ ജനസംഖ്യയില്‍ 20 ശതമാനത്തിനും ഭക്ഷണമില്ലാത്ത അവസ്ഥയോ പ്രായപൂര്‍ത്തിയായ 10000 പേരില്‍ രണ്ടും കുട്ടികളില്‍ 10000-ത്തില്‍ നാലുപേരും ദിവസവും മരണമടയുന്നുവോ ഉണ്ടെങ്കില്‍ ആ പ്രദേശത്ത് ക്ഷാമമുണ്ടെന്നാണര്‍ഥം. ഒരു വര്‍ഷത്തിലേറെയായി ഇതിലും രൂക്ഷമാണ് സൊമാലിയയിലെ സ്ഥിതി.

അറുപതു വര്‍ഷത്തിനിടെ കിഴക്കന്‍ ആഫ്രിക്കയെ ബാധിച്ചിരിക്കുന്ന ഏറ്റവും കടുത്ത ക്ഷാമമാണ്‌ ഇപ്പോഴത്തേതെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യങ്ങളായ കെനിയ, എത്യോപ്യ, എറിത്രിയ, യുഗാണ്ട എന്നിവടങ്ങളും വരള്‍ച്ചാ ഭീഷണിയിലാണ്. ഈ പ്രദേശങ്ങളില്‍ ഏകദേശം 1.2 കോടി ആളുകളാണ്‌ ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെ വലയുന്നത്‌.

1991-മുതല്‍ ഭരണസ്ഥിരതയില്ലാത്തതും വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടവും ക്ഷാമബാധിതമായ സൊമാലിയയിലെ ജീവിതം അരക്ഷിതമാക്കിയിരിക്കുകയാണ്. സോമാലിയയില്‍ മാത്രം നാല്‍പതു ലക്ഷം ആളുകള്‍ ഈ ഗണത്തില്‍പ്പെടും. ഇവിടെ മരണമടഞ്ഞ ലക്ഷക്കണക്കിനാളുകളില്‍ ബഹുഭൂരിപക്ഷവും കുട്ടികളാണ്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ പ്രളയം: 88 പേര്‍ മരിച്ചു

September 6th, 2011

pakistan floods-epathram

ഇസ്ലാമബാദ്‌: പാക്കിസ്ഥാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 88 പേര്‍ മരിച്ചു. എണ്‍പതു ലക്ഷം പേര്‍ ദുരിതത്തിലായി‍. സിന്ധ്, പഞ്ചാബ് പ്രവിശ്യകളെയാണു ദുരന്തം ബാധിച്ചത്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി.  കര, നാവികസേനകളുടെയും യുഎന്‍ ഏജന്‍സികളുടെയും നേതൃത്വത്തിലാണ്‌ പ്രളയബാധിതമേഖലകളില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നത്‌. വീടു നഷ്ടമായവരെ അഭയാര്‍ഥി ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചതായി ദുരിത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ സഫര്‍ ഇക്ബാല്‍ കാദിര്  പറഞ്ഞു‍. ഇവര്‍ക്കു ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നുണ്ട്.
അതേസമയം പഞ്ചാബ്‌ പ്രവിശ്യയില്‍ 1500 പേര്‍ക്ക്‌ ഡെങ്കിപനിയുടെ ലക്ഷണം കണ്‌ടെത്തിയത്‌ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്‌ട്‌. സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ നടപടികളെടുത്തു വരുന്നു. വരും ദിവസങ്ങളിലും പാക്കിസ്ഥാനില്‍ കനത്ത മഴ തുടരുമെന്നാണ്‌ പ്രവചനം. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലുണ്‌ടായ കനത്തമഴയിലും മിന്നല്‍ പ്രളയത്തിലും 2000ത്തോളംപേര്‍ പാക്കിസ്ഥാനില്‍ മരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ വീണ്ടും യു.എസ് മിസൈല്‍ ആക്രമണം

September 5th, 2011

Predator-Drone-epathram

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ ഗോത്ര മേഖലയില്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഉത്തര വസീറിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് പൈലറ്റ്‌ ഇല്ലാത്ത ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്‌ . ഈ വര്‍ഷത്തെ അമ്പതാമത്തെ ആക്രമണമാണിത്. 451 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു.എസ് പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

September 3rd, 2011

trade-center-attack-epathram

വാഷിംഗ്‌ടണ്‍: സെപ്‌റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം അടുക്കുമ്പോള്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക്‌ യുഎസ്‌ ജാഗ്രതാ നിര്‍ദേശം നല്‍കി.യു.എസ്‌ വിദേശ കാര്യമന്ത്രാലയം ആണ്‌ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്‌.  യു.എസ് പൗരന്‍മാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് അമേരിക്ക നല്‍കുന്നത് എന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നാപ്പോലിറ്റനോ പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്ക്‌ ഈ സമയത്ത്‌ ആക്രമണം നടത്താനുള്ള പ്രവണത കൂടുതലാണെന്നു മുന്നറിയിപ്പില്‍ പറയുന്നു.

വിദേശ രാജ്യങ്ങളില്‍ കഴിയുന്നവരും വിദേശ രാജ്യങ്ങളിലേക്കു യാത്ര നടത്തുന്നവരുമായ യു.എസ്‌ പൗരന്‍മാര്‍ പ്രത്യേക കരുതലെടുക്കണമെന്നും സുരക്ഷാ നടപടികള്‍ സംബന്ധിച്ച്‌ അറിയുന്നതിനായി യു.എസ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അല്‍ ക്വയ്‌ദ പോലുളള തീവ്രവാദ സംഘടനകളില്‍ നിന്ന്‌ പ്രത്യേക ആക്രമണ ഭീഷണിയൊന്നുമുണ്ടായിട്ടില്ലെങ്കിലും അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടു വേണം സുരക്ഷാ നടപടികള്‍ സ്വീകരിക്കാനെന്ന്‌ അധികൃതര്‍ പറയുന്നു.

2001 സെപ്‌റ്റംബര്‍ 11നുണ്ടായ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തില്‍ ഏകദേശം 3000 പേരാണു കൊല്ലപ്പെട്ടത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 14789»|

« Previous Page« Previous « ഐറീന്‍: അമേരിക്കയില്‍ 18 മരണം
Next »Next Page » കടിയേറ്റ പാമ്പ് ആസ്പത്രിയില്‍ »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine