ഇറാഖ്‌ ആക്രമിക്കരുതെന്ന് മുബാറക്‌ അമേരിക്കയോട് ആവശ്യപ്പെട്ടു : വിക്കിലീക്ക്സ്‌

February 11th, 2011

wikileaks-mirror-servers-epathram

ലണ്ടന്‍ : ഇറാഖ്‌ ആക്രമിച്ചാല്‍ അവിടെ നിന്നും തലയൂരാന്‍ എളുപ്പമാവില്ല എന്നും എന്നെങ്കിലും ഇറാഖില്‍ നിന്നും അമേരിക്ക പിന്മാറിയാല്‍ അത് ഇറാനെ ശക്തിപ്പെടുത്താന്‍ കാരണമാവും എന്നും ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡന്‍റ് ഡിക്ക് ചെനിക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി വിക്കിലീക്ക്സ്‌ വെളിപ്പെടുത്തി

തന്റെ ഉപദേശങ്ങള്‍ ജോര്‍ജ്‌ ബുഷ്‌ സീനിയര്‍ ചെവി കൊണ്ടിരുന്നതായും ഹോസ്നി മുബാറക്‌ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ താന്‍ പറയുന്നതിനെ വിലകല്‍പ്പിക്കുന്നില്ല എന്നും മുബാറക്ക് പറഞ്ഞതായി 2009 ജനുവരിയില്‍ അയച്ച ഒരു അമേരിക്കന്‍ കേബിള്‍ സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.

ജോര്‍ജ്‌ ബുഷ്‌ സീനിയര്‍ തന്നെ വിളിച്ചു തന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ താന്‍ അമേരിക്കയോട് ഇറാഖില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഉപദേശിച്ചതാണ്. ഇത് താന്‍ പക്ഷെ പിന്നീട് വന്ന ഭരണ നേതൃത്വത്തോടും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇറാഖിന് ശക്തനായ ഒരു നേതാവിനെയാണ് ആവശ്യമെന്നും അതിനാല്‍ സദ്ദാമിനെ അട്ടിമറിക്കുന്നത് അവിവേകമാവും എന്നുമാണ് താന്‍ നല്‍കിയ ഉപദേശം. സദ്ദാമിന്റെ അഭാവത്തില്‍ ഗള്‍ഫ്‌ മേഖലയില്‍ ഇറാന്റെ പ്രഭാവം വര്‍ദ്ധിക്കും. ഹിസ്ബോള്ള, ഹമാസ്‌, മുസ്ലിം ബ്രദര്‍ഹുഡ് എന്നിങ്ങനെ ഒട്ടേറെ ഭീകര പ്രസ്ഥാനങ്ങള്‍ക്ക്‌ ഇറാനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അമേരിക്കന്‍ സൈന്യം പ്രദേശത്ത് നിന്നും പിന്മാറിയാല്‍ ആ ഒഴിവ് നികത്താന്‍ തയ്യാറായി നില്‍ക്കുകയാണ് ഇറാന്‍ എന്നും മുബാറക്‌ അമേരിക്കയ്ക്ക് മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അമേരിക്ക വീണ്ടും ലോക പോലീസ്‌ ചമയുന്നു

December 7th, 2010

interpol-julian-assange-epathram

വാഷിംഗ്ടണ്‍ : അന്താരാഷ്‌ട്ര തലത്തില്‍ തങ്ങള്‍ക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയ വിക്കി ലീക്ക്സ്‌ വെബ് സൈറ്റിനെതിരെ അമേരിക്ക ആഞ്ഞടിക്കുന്നു. അമേരിക്കന്‍ നയതന്ത്ര രേഖകള്‍ പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്കകം അമേരിക്കയിലെ സെര്‍വറുകളില്‍ നിന്നും വെബ് സൈറ്റ്‌ നീക്കം ചെയ്യപ്പെട്ടു. ആമസോണ്‍ പോലുള്ള വന്‍ വെബ് ഹോസ്റ്റിംഗ് കമ്പനികളെ വരെ അമേരിക്കന്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തി വിക്കി ലീക്ക്സ്‌ വെബ് സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതില്‍ നിന്നും വിലക്കി. വിക്കി ലീക്ക്സിന്റെ ബാങ്ക് അക്കൌണ്ടുകളും മരവിപ്പിച്ചു. ദക്ഷിണ ഇംഗ്ലണ്ടില്‍ എവിടെയോ ഒളിച്ചു കഴിയുന്ന വിക്കി ലീക്ക്സ്‌ സ്ഥാപകനായ ജൂലിയന്‍ അസ്സാന്ജെയെ പണ്ടെങ്ങോ കെട്ടിച്ചമച്ച ഒരു ലൈംഗിക പീഡന കേസിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യാന്‍ അന്താരാഷ്‌ട്ര പോലീസ്‌ സംഘടനയായ ഇന്റര്‍പോളിനേ കൊണ്ട് ഒരു അന്താരാഷ്ട്ര അറസ്റ്റ്‌ വാറണ്ടും പുറപ്പെടുവിച്ചു.

ജൂലിയന്‍ പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന സ്ത്രീകള്‍ തങ്ങള്‍ ഒരിക്കലും ജൂലിയന് എതിരെ പീഡനത്തിന് കേസെടുക്കണം എന്ന് ഉദ്ദേശിച്ചിരുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഇഷ്ടപ്രകാരമാണ് ജൂലിയനുമായി ബന്ധപ്പെട്ടത്‌ എന്നും ഇവര്‍ സമ്മതിച്ചു. കേസ്‌ അന്വേഷിച്ച സ്വീഡിഷ്‌ അധികൃതര്‍ കേസ്‌ നിലനില്‍ക്കത്തക്കതല്ല എന്ന് കണ്ട് കേസ്‌ ഫയല്‍ പൂട്ടിയതായിരുന്നു. എന്നാല്‍ പിന്നീട് അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാവണം ഇപ്പോള്‍ വീണ്ടും കേസ്‌ സജീവമായത് എന്ന് കരുതപ്പെടുന്നു.

സ്വിസ്സ് അധികൃതര്‍ വിക്കി ലീക്ക്സിന്റെ 35 ലക്ഷത്തോളം രൂപയുടെ അക്കൌണ്ട് മരവിപ്പിച്ചപ്പോള്‍ ആമസോണ്‍, പേ പല്‍, എവരി ഡി.എന്‍.എസ്. എന്നീ വന്‍ കിട ഓണ്‍ലൈന്‍ കമ്പനികള്‍ വിക്കി ലീക്ക്സുമായുള്ള തങ്ങളുടെ എല്ലാ ബന്ധങ്ങളും മുറിച്ചു മാറ്റി.

wikileaks.org എന്ന പേര്‌ തന്നെ എവരി ഡി.എന്‍.എസ്. എന്ന കമ്പനി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ wikileaks.ch എന്ന പേരിലാണ് വിക്കി ലീക്ക്സ്‌ പ്രവര്‍ത്തിക്കുന്നത്.

ചൈനയില്‍ വിക്കി ലീക്ക്സ്‌ വെബ് സൈറ്റ്‌ നിരോധിച്ചിട്ടുണ്ട്.

wikileaks-shutdown-epathram

wikileaks.org എന്ന പേരില്‍ ഇപ്പോള്‍ സൈറ്റ്‌ ലഭ്യമല്ല

അമേരിക്കന്‍ നീതി ന്യായ വകുപ്പ്‌ ജൂലിയന് എതിരെ അമേരിക്കന്‍ ചാര പ്രവര്‍ത്തന നിയമം ലംഘിച്ചതിന്റെ പേരില്‍ കേസെടുക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ നിയമ വശങ്ങള്‍ ഇപ്പോള്‍ പഠിച്ചു വരികയാണ്. 1917 ലെ അമേരിക്കന്‍ ചാരപ്രവര്‍ത്തന നിയമം അമേരിക്കന്‍ സര്‍ക്കാരിന് ഇഷ്ടമില്ലാത്ത എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ് എന്ന് അനുശാസിക്കുന്ന ഭരണഘടനാ വിരുദ്ധമായ നിയമമാണ് എന്നതിനാല്‍ ഇത് സാധാരണ പ്രയോഗിക്കപ്പെടാറില്ല. ഇതാണ് ഇപ്പോള്‍ വിക്കി ലീക്ക്സിനെതിരെ പ്രയോഗിക്കാന്‍ അമേരിക്ക ഒരുങ്ങുന്നത്.

ജൂലിയന്‍ ഒരു അമേരിക്കന്‍ പൌരനോ, അമേരിക്കയില്‍ വസിക്കുന്ന ആളോ അല്ല എന്നത് തങ്ങള്‍ക്ക് പ്രശ്നമല്ല എന്നതാണ് അമേരിക്കയുടെ നിലപാട്‌. ലോക പോലീസ്‌ ചമയാനുള്ള ജോര്‍ജ്‌ ബുഷ്‌ തന്ത്രം ഭരണം മാറിയിട്ടും അമേരിക്ക തുടരുന്നതിന്റെ സൂചനയാണിത്. രാഷ്ട്രീയ കക്ഷികള്‍ക്കും ഭരണ നേതൃത്വങ്ങള്‍ക്കും അതീതമായി നിലനില്‍ക്കുന്ന അമേരിക്കന്‍ നയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്റര്‍പോള്‍ വിക്കി ലീക്ക്സ്‌ സ്ഥാപകനെ വേട്ടയാടുന്നു

December 2nd, 2010

Julian-Assange-wikileaks-ePathram
ലണ്ടന്‍ : വിക്കി ലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെയെ പിടി കൂടാനായി ഇന്റര്‍പോള്‍ റെഡ്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. അസ്സാന്‍ജെയ്ക്കെതിരെ സ്വീഡനില്‍ അറസ്റ്റ്‌ വാറണ്ട് ഉള്ളതിനാലാണ് ഇന്റര്‍പോള്‍ റെഡ്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്.

അമേരിക്കയെ നാണം കെടുത്തിയ ഒട്ടേറെ രഹസ്യ രേഖകളാണ് വിസില്‍ ബ്ലോവര്‍ (whistleblower) വെബ് സൈറ്റായ വിക്കി ലീക്ക്സ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വിട്ടത്. ഇത് അമേരിക്കയെ ഏറെ ചൊടിപ്പിച്ചിരുന്നു.

ഇതിനു പ്രതികാരമായിട്ടാണ് അമേരിക്കന്‍ ചാര സംഘടന അസ്സാന്‍ജെയ്ക്കെതിരെ കള്ളക്കേസ്‌ ചമച്ചത് എന്നാണ് അസ്സാന്‍ജെയുടെ അഭിഭാഷകന്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാണക്കേട് !

November 30th, 2010

julian-assange-wikileaks-cablegate-epathram

വാഷിംഗ്ടണ്‍ : അമേരിക്കയെ നാണം കെടുത്തിക്കൊണ്ട് വിക്കി ലീക്ക്സ്‌ രണ്ടര ലക്ഷം രഹസ്യ രേഖകള്‍ കൂടി പുറത്തു വിട്ടു. 1966 ഡിസംബര്‍ 28 മുതല്‍ 2010 ഫെബ്രുവരി 28 വരെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ നയതന്ത്ര ഓഫീസുകളില്‍ നിന്നും വാഷിംഗ്ടണ്‍ ഡി. സി. യിലെ അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയച്ച കേബിള്‍ സന്ദേശങ്ങളാണ് നവംബര്‍ 28 ഞായറാഴ്ച മുതല്‍ വിക്കി ലീക്ക്സ്‌ പുറത്തു വിട്ടു തുടങ്ങിയത്. വിദേശ രാജ്യങ്ങളില്‍ അമേരിക്ക ചെയ്യുന്ന ഇടപെടലുകളെ കുറിച്ച് ഈ രഹസ്യ രേഖകള്‍ പൊതുജനത്തിന് വ്യക്തമായ ഒരു ചിത്രം നല്‍കും എന്നാണ് വിക്കി ലീക്ക്സ്‌ വെബ് സൈറ്റ്‌ പറയുന്നത്.

അടുത്ത ഏതാനും മാസങ്ങള്‍ കൊണ്ട് ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ രേഖകള്‍ മുഴുവനായി പ്രസിദ്ധപ്പെടുത്തുക. ഈ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന കാര്യങ്ങളുടെ ഗൌരവവും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും കണക്കിലെടുക്കുമ്പോള്‍ ഇവ പ്രസിദ്ധപ്പെടുത്താ തിരിക്കുന്നത് ഇവയോട് ചെയ്യുന്ന അനീതിയായിരിക്കും എന്നും വെബ് സൈറ്റില്‍ വിശദീകരിക്കുന്നു.

അമേരിക്ക സ്വന്തം സഖ്യ കക്ഷികളുടെയും ഐക്യ രാഷ്ട്ര സംഘടനയുടെയും മേലെ നടത്തുന്ന ചാര പ്രവര്‍ത്തനങ്ങള്‍, സ്വന്തം കക്ഷി രാഷ്ട്രങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും അഴിമതിയുടേയും നേര്‍ക്ക്‌ കണ്ണടയ്ക്കുന്നതും, “നിഷ്പക്ഷ” രാഷ്ട്രങ്ങളുമായി ഉണ്ടാക്കുന്ന പിന്നാമ്പുറ ഇടപാടുകളും, അമേരിക്കന്‍ കോര്‍പ്പൊറേറ്റുകള്‍ക്ക് വേണ്ടി നടത്തുന്ന ഉപജാപങ്ങളും, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ചെയ്തു കൊടുക്കുന്ന സഹായങ്ങളും എല്ലാം ഈ രേഖകള്‍ വെളിവാക്കുന്നു.

അമേരിക്ക ലോകത്തിനു മുന്‍പില്‍ കാഴ്ച വെയ്ക്കുന്ന പരസ്യമായ പ്രതിച്ഛായ അടഞ്ഞ വാതിലുകള്‍ക്ക് പുറകിലെ യഥാര്‍ത്ഥ അമേരിക്കന്‍ മുഖത്തില്‍ നിന്നും എത്ര വ്യത്യസ്തമാണ് എന്ന് ഈ രേഖകള്‍ വെളിപ്പെടുത്തുന്നു. ജനാധിപത്യ രാഷ്ട്രത്തിലെ സര്‍ക്കാരുകള്‍ തങ്ങളുടെ താല്പര്യങ്ങള്‍ പ്രതിഫലിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന പൌരന്മാര്‍ യഥാര്‍ത്ഥത്തില്‍ അണിയറയില്‍ നടക്കുന്ന രംഗങ്ങള്‍ കാണേണ്ടതിന്റെ പ്രാധാന്യം ഈ വെളിപ്പെടുത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കയുടെ ആദ്യത്തെ പ്രസിഡണ്ടായ ജോര്‍ജ്ജ് വാഷിംഗ്ടണ് നുണ പറയാന്‍ കഴിയുമായിരുന്നില്ല എന്നത് ഓരോ അമേരിക്കന്‍ കുട്ടിയേയും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ക്ക് ഈ തത്വം എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുവെന്ന ചോദ്യത്തിന് ഈ രേഖകളുടെ വെളിപ്പെടുത്തലോടെ ഉത്തരമാകുന്നു.

വിക്കി ലീക്ക്സ്‌ ഈ രഹസ്യ രേഖകള്‍ വെളിപ്പെടുത്തുന്നത് ആളുകളുടെ ജീവന് ഭീഷണിയാവും എന്നാണ് അമേരിക്കയുടെ പ്രതികരണം. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി തങ്ങള്‍ വെളിപ്പെടുത്തിയ രഹസ്യ രേഖകള്‍ ഒന്നും തന്നെ ഇത് വരെ ഒരാള്‍ക്കും അപകടകരമായി തീര്‍ന്നിട്ടില്ല എന്ന് വിക്കി ലീക്ക്സ്‌ പറയുന്നു.

പരസ്യപ്പെടുത്തുന്നതിന് മുന്‍പ്‌ രേഖകളില്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നവ വ്യക്തമാക്കുവാന്‍ അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റിനോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ തങ്ങളോട്‌ സഹകരിക്കുവാന്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. ഈ രേഖകള്‍ പുറത്തു വിട്ടാല്‍ ഉണ്ടാവുമെന്ന് അമേരിക്ക പറയുന്ന വിപത്തിനേക്കാള്‍ ഈ രേഖകള്‍ പുറത്തു വരുന്നത് തടയുവാനായിരുന്നു അമേരിക്കയ്ക്ക്‌ താല്പര്യം എന്നും വിക്കി ലീക്ക്സ്‌ പറയുന്നു.

യഥാര്‍ത്ഥത്തില്‍ ലോകത്തില്‍ എന്താണ് നടക്കുന്നത് എന്ന അറിവ്‌ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. അതിനാല്‍ ഈ രേഖകളിലെ വിവരങ്ങള്‍ രാഷ്ട്രീയ പരിഷ്കരണത്തിനും മാറ്റത്തിനും വഴി വെയ്ക്കും. ഈ രേഖകള്‍ മധ്യ പൂര്‍വേഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കും എന്ന ആരോപണത്തിലും കഴമ്പില്ല. തങ്ങളെ യഥാര്‍ത്ഥത്തില്‍ അമേരിക്ക എങ്ങനെയാണ് കാണുന്നത് എന്ന വ്യക്തമായ ചിത്രം ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ലഭിക്കുന്നതോടെ ന്യായമായ ഒരു പൊതു നിലപാട്‌ സ്വീകരിച്ചു കൊണ്ട് സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍ക്ക് സാദ്ധ്യമാവുകയും ഇത് ഈ പ്രദേശത്തെ സമാധാന പ്രക്രിയക്ക്‌ ആക്കം കൂട്ടുകയും ചെയ്യും എന്നും വിക്കി ലീക്ക്സ്‌ പ്രത്യാശ പ്രകടിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

അസ്സാന്‍ജെയെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവ്‌

November 19th, 2010

Julian-Assange-wikileaks-ePathram

സ്റ്റോക്ക്‌ഹോം : വിക്കി ലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെയ്ക്കെതിരെ സ്വീഡിഷ്‌ കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. ലൈംഗിക പീഡനം, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കാണ് അസ്സാന്‍ജെയെ അറസ്റ്റ്‌ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. അസ്സാന്‍ജെ സ്വീഡനില്‍ ഇല്ലാത്തതിനാല്‍ അസ്സാന്‍ജെയെ പിടികൂടാനായി അന്താരാഷ്‌ട്ര വാറന്റ് പുറപ്പെടുവിക്കും എന്ന് സ്വീഡന്‍ അറിയിച്ചു.

അസ്സാന്‍ജെ ഓഗസ്റ്റില്‍ സ്വീഡന്‍ സന്ദര്‍ശിച്ച വേളയില്‍ രണ്ടു സ്ത്രീകളുമായി നടന്ന കൂടിക്കാഴ്ചയാണ് കേസിന് ആസ്പദമായത്. എന്നാല്‍ ഈ ആരോപണം അസ്സാന്‍ജെ നിഷേധിച്ചിട്ടുണ്ട്. ഇറാഖ്‌ യുദ്ധ കാലത്തെയും അഫ്ഗാന്‍ യുദ്ധ കാലത്തെയും അമേരിക്കന്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ വന്‍ തോതില്‍ പരസ്യപ്പെടുത്തിയ വിസില്‍ ബ്ലോവര്‍ (whistleblower) വെബ് സൈറ്റായ വിക്കി ലീക്ക്സ്‌ അമേരിക്കന്‍ സൈനിക കേന്ദ്രമായ പെന്റഗണ് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. തങ്ങളുടെ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുവാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ്‌ വിക്കി ലീക്ക്സിനോട് ആവശ്യപ്പെട്ടുവെങ്കിലും അസ്സാന്‍ജെ ഈ ആവശ്യം നിരാകരിച്ചു. ഇതിനു പ്രതികാരമായിട്ടാണ് അമേരിക്കന്‍ ചാര സംഘടന അസ്സാന്‍ജെയ്ക്കെതിരെ കള്ളക്കേസ്‌ ചമച്ചത് എന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിക്കി ലീക്ക്സ്‌ വെബ് സൈറ്റിന്റെ ചില സെര്‍വറുകള്‍ സ്ഥിതി ചെയ്യുന്ന സ്വീഡനില്‍ അസ്സാന്‍ജെയ്ക്ക് താമസാവകാശം സ്വീഡന്‍ നിഷേധിച്ചിരുന്നു. ഇന്റര്‍നെറ്റ്‌ സ്വകാര്യത പൂര്‍ണ്ണമായി ഉറപ്പു നല്‍കുന്ന നിയമ പരിരക്ഷയുള്ള രാജ്യമാണ് സ്വീഡന്‍ എന്നതിനാലാണ് വിക്കി ലീക്ക്സ്‌ സെര്‍വറുകള്‍ സ്വീഡനില്‍ സ്ഥാപിച്ചിരുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിക്കി ലീക്ക്സ്‌ അമേരിക്കയ്ക്കെതിരെ വീണ്ടും

October 24th, 2010

Julian-Assange-wikileaks-ePathram

ബാഗ്ദാദ് : ഇറാഖ്‌ യുദ്ധ കാലത്തെ അമേരിക്കന്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ വന്‍ തോതില്‍ പരസ്യപ്പെടുത്തിയ വിക്കി ലീക്ക്സ്‌ വെബ് സൈറ്റിനെതിരെ ഇറാഖ്‌ രംഗത്തെത്തി. ഈ രേഖകള്‍ പുറത്തു വിട്ട സമയം കണക്കിലെ ടുക്കുമ്പോള്‍ ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നാണ് ഇറാഖി പ്രധാന മന്ത്രി നുരി അല്‍ മാലികി ആരോപിക്കുന്നത്. ഇന്റലിജന്‍സ്‌ രേഖകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇറാഖില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ഐക്യ രാഷ്ട്ര സഭ അമേരിക്കയോട് ആവശ്യപ്പെട്ടു. വിക്കി ലീക്ക്സ്‌ രേഖകള്‍ പുറത്തു വിട്ടത് ഇറാഖിലെ അമേരിക്കന്‍ സൈനികരുടെ ജീവന് ഭീഷണിയായി എന്ന് അമേരിക്ക പറഞ്ഞു. എന്നാല്‍ അടുത്ത് തന്നെ അഫ്ഗാന്‍ യുദ്ധം സംബന്ധിച്ച 15000 ത്തോളം രഹസ്യ രേഖകള്‍ തങ്ങള്‍ പുറത്തു വിടും എന്ന് വിക്കി ലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെ പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ റഷ്യ സൈനിക സഹകരണം ശക്തമാവുന്നു

October 9th, 2010

ak-antony-ae-serdyukov-epathram

ന്യൂഡല്‍ഹി : ഇന്ത്യയും റഷ്യയും തമ്മില്‍ സൈനിക സഹകരണം കൂടുതല്‍ ശക്തമാവുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള രണ്ടു വന്‍ സൈനിക കരാറുകളിന്മേല്‍ ഇവിടെ നടന്ന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രതിരോധ മന്ത്രി എ. ഇ. സെര്‍ദ്യുകൊവ്‌ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുമായി നടത്തിയ ഉന്നത തല സൈനിക ചര്‍ച്ചകളില്‍ കരാറില്‍ നില നിന്നിരുന്ന ചില അഭിപ്രായ വ്യത്യാസങ്ങളില്‍ ധാരണയായി.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിക്കുന്ന ഫിഫ്ത് ജെനറേഷന്‍ യുദ്ധ വിമാനങ്ങളും (Fifth Generation Fighter Aircraft – FGFA) മള്‍ട്ടി റോള്‍ ഗതാഗത വിമാനവും (Multirole Transport Aircraft – MTA) വികസിപ്പിക്കുന്നത് സംബന്ധിച്ചുള്ള കരാറുകളിലാണ് ചര്‍ച്ച നടക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ല ഒമറുമായി സമാധാന ചര്‍ച്ചയാവാം : ഹമീദ്‌ കര്‍സായി

September 11th, 2010

hamid-karzai-epathramകാബൂള്‍: താലിബാന്‍ നേതാവ്‌ മുല്ല ഒമറിനെ അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ട് ഹമീദ്‌ കര്‍സായി സമാധാന ചര്‍ച്ചയ്ക്ക് വിളിച്ചു. ഏറ്റുമുട്ടലിന്റെ പാത അവസാനിപ്പിച്ച് സമാധാന ചര്‍ച്ചയില്‍ പങ്കാളിയാകാന്‍ തയ്യാറാകണമെന്ന് കര്‍സായി അഭ്യര്‍ത്ഥിച്ചു. കുട്ടികളെയും സ്ത്രീകളെയും അടക്കം നിരപരാധികളായ ജനങ്ങളെ ആക്രമിക്കുന്നത് അവസാനി പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വിജയത്തിന്‌ അരികിലാണെന്ന മുല്ല ഒമറിന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിറകെയാണ് കര്‍സായിയുടെ ക്ഷണം എന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജമ്മുവില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു

August 31st, 2010

kashmir-indian-soldier-epathram

ജമ്മു : ജമ്മുവില്‍ കഴിഞ്ഞ 30 മണിക്കൂറായി സൈന്യവും നുഴഞ്ഞു കയറ്റക്കാരും തമ്മില്‍ നടന്നു വന്ന രൂക്ഷമായ ഏറ്റുമുട്ടല്‍ അവസാനിച്ചു. നുഴഞ്ഞു കയറിയ ഒന്‍പതു പേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇവരുടെ മൃതശരീരങ്ങള്‍ പോലീസ്‌ ഏറ്റുവാങ്ങി. ഈ വര്ഷം നടന്ന ഏറ്റവും വലിയ നുഴഞ്ഞു കയറ്റമായിരുന്നു ഇതെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

യന്ത്ര തോക്കുകള്‍, റേഡിയോ ഉപകരണങ്ങള്‍, ജി. പി. എസ്. ഉപകരണങ്ങള്‍, ഉപഗ്രഹ ഫോണുകള്‍, ഒരു ലക്ഷം രൂപയുടെ കറന്‍സി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്ക്, മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദന്‍ അമേരിക്കന്‍ ചാരന്‍ – ഫിദല്‍ കാസ്ട്രോ

August 28th, 2010

fidel-castro-epathram

ഹവാന : സെപ്തംബര്‍ പതിനൊന്ന് ഭീകര ആക്രമണങ്ങളുടെ സൂത്രധാരനായ ഒസാമ ബിന്‍ ലാദന്‍ അമേരിക്കന്‍ ചാരനാണെന്ന് ക്യൂബന്‍ നേതാവും മുന്‍ ക്യൂബന്‍ പ്രസിഡണ്ടുമായ ഫിദല്‍ കാസ്ട്രോ ആരോപിച്ചു. ബിന്‍ ലാദന്‍ കുറെ വര്‍ഷമായി അമേരിക്കന്‍ ചാര സംഘടനയുടെ ശമ്പളം പറ്റുന്നുണ്ടെന്ന് ഈയിടെ വിക്കി ലീക്ക്സ്‌ പുറത്ത് കൊണ്ടു വന്ന രേഖകള്‍ വെളിപ്പെടുത്തുന്നു. അമേരിക്കന്‍ ജനതയെ ഭീകര വാദ ഭീഷണി കൊണ്ട് ഭയപ്പെടുത്തി തനിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ബിന്‍ ലാദനെ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്‌ ബുഷ്‌ ഉപയോഗിച്ചു വന്നു. ബിന്‍ ലാദന്‍ എന്നും ബുഷിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു. ബുഷ്‌ ആവശ്യപ്പെട്ടപ്പോഴൊക്കെ ബിന്‍ ലാദന്‍ പ്രത്യക്ഷപ്പെടുകയും താന്‍ അടുത്തതായി നടത്താന്‍ പോകുന്ന ഭീകരാക്രമണത്തിന്റെ കഥകള്‍ പറഞ്ഞു അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുകയും ചെയ്തു പോന്നു. ഇതിനെ തുടര്‍ന്ന് ബുഷ്‌ യുദ്ധത്തിന്റെ ആവശ്യകതയെ കുറിച്ച് അമേരിക്കന്‍ ജനതയെ ബോദ്ധ്യപ്പെടുത്തുകയും തന്റെ യുദ്ധ അജണ്ട നടപ്പിലാക്കുകയും ചെയ്തു എന്നും കാസ്ട്രോ വെളിപ്പെടുത്തി.

അമേരിക്കന്‍ ചാര സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് ഒട്ടേറെ കഥകള്‍ പ്രചാരത്തില്‍ ഉണ്ടെങ്കിലും ഇതില്‍ പലതും സത്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരില്‍ കാസ്ട്രോ ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. സി.ഐ.യുടെ “കഴിവു” കളെ കുറിച്ച് കാസ്ട്രോയേക്കാള്‍ നന്നായി വേറെ ആര്‍ക്കാണ് അറിവുണ്ടാവുക? അറുപതുകളില്‍ ബോംബ്‌ വെച്ച ഒരു ചുരുട്ട് കൊണ്ട് സി. ഐ. എ. ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ് എന്നത് ഓര്‍ക്കുക.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

18 of 2310171819»|

« Previous Page« Previous « മിസ് ഫിലിപ്പീന്‍സ് അപകടത്തില്‍ മരിച്ചു
Next »Next Page » പാക്കിസ്ഥാന് ഇന്ത്യന്‍ സഹായം ഐക്യ രാഷ്ട്ര സഭ വഴി »



  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine