ഇ. അഹമ്മദിന്റെ മരണം : ​ദേശീയ മനുഷ്യാ വകാശ കമ്മീഷൻ വിശദീ കരണം തേടി

February 11th, 2017

muslim-league-president-e-ahmed-mp-ePathram
ന്യൂദൽഹി : പാര്‍ലിമെന്റ് അംഗ മായിരുന്ന മുസ്ലീം ലീഗ് നേതാവ് ഇ. അഹമ്മദിന്റെ മരണ ത്തെ സംബന്ധിച്ച് വിശ ദീക രണം തേടി ക്കൊണ്ട്  ദൽഹി പൊലീസ് കമ്മീഷ ണർക്കും രാം മനോ ഹർ ലോഹ്യ ആശു പത്രി സൂപ്ര ണ്ടി നും  ദേശീയ മനുഷ്യാ വകാശ കമ്മീഷൻ നോട്ടീസ് അയച്ചു.

ഇ. അഹമ്മദിനെ കാണാൻ മക്കളെ അനുവദി ക്കാതി രുന്നതും മരണം മറച്ചു വെച്ചതും ഗുരു തര കുറ്റമാണ്. 30 – 40 മിനുട്ട് മാത്രം ഘടി പ്പിക്കാ വുന്ന ഉപക രണ ങ്ങൾ ദീർഘ നേരം അദ്ദേഹ ത്തിന്റെ ശരീര ത്തിൽ ഘടിപ്പി ച്ചിരുന്നു എന്നും ആരോ പണ ങ്ങളുണ്ട്.  ഇതേ ക്കുറിച്ച് നാലാഴ്ച ക്കകം വിശദീ കരണം നൽകു വാനാണ് നോട്ടീ സിൽ ആവശ്യ പ്പെട്ടിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇ. അഹമ്മദ് എം. പി. അന്തരിച്ചു

February 1st, 2017

muslim-league-president-e-ahmed-mp-ePathram
ന്യൂദല്‍ഹി : മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രി യുമായ ഇ. അഹമ്മദ് എം. പി. അന്തരിച്ചു. 78 വയസ്സു ണ്ടായിരുന്നു. ചൊവ്വാഴ്ച പാര്‍ല മെന്റില്‍ രാഷ്ട്ര പതി യുടെ നയ പ്രഖ്യാപന പ്രസംഗ ത്തിനി ടയില്‍ കുഴഞ്ഞു വീണിരുന്ന അദ്ദേഹത്തെ ന്യൂദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ പ്രവേശി പ്പിക്കുക യായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണി യോടെ മരണം സ്ഥിരീകരിച്ചു.

മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ മരണ സമയത്ത് സമീപ ത്തു ണ്ടാ യി രുന്നു.12 മണിക്കൂ റോളം വെന്‍റി ലേറ്റ റിന്‍െറ സഹായ ത്തോടെ ജീവന്‍ നില നിര്‍ത്തിയ ഇ. അഹ മ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷ മാണ് മരണം സ്ഥിരീ കരിച്ചത്.

ബുധനാഴ്ച ദല്‍ഹിയിലും കോഴി ക്കോടും പൊതുദ ര്‍ശനത്തിന് വെക്കുന്ന മൃത ദേഹം ഖബറടക്ക ത്തിനായി സ്വദേശ മായ കണ്ണൂരി ലേക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു

July 27th, 2015

ex-president-of-india-apj-abdul-kalam-ePathram
ന്യൂഡൽഹി : മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഷില്ലോംഗ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌ മെന്റില്‍ പ്രബന്ധം അവതരി പ്പിക്കുന്ന തിനിടെ കുഴഞ്ഞു വീണ കലാമിനെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാ ഘാത മായി രുന്നു മരണ കാരണം.

ഇന്ത്യയുടെ 11 ആമത് രാഷ്ട്ര പതി യായിരുന്നു. കലാമിന്റെ മരണത്തെ തുടർന്ന രാജ്യത്തെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപന ങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. 2002 മുതൽ 2007 വരെ ഇന്ത്യ യുടെ രാഷ്ട്രപതി യായിരുന്നു.

അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ. പി. ജെ. അബ്ദുൽ കലാം 1931 ഒക്‌ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വര ത്താണ് ജനിച്ചത്. ഇന്ത്യ തദ്ദേശീയ മായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈ ലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാന സാങ്കേതിക വിദ്യ വികസിപ്പി ക്കുന്നതിനും ഏകോപിപ്പി ക്കുന്നതിനും അബ്ദുൾ കലാം നൽകിയ സംഭാവനകൾ നിസ്തുല മാണ്.

മിസൈൽ സാങ്കേതിക വിദ്യ യിൽ അദ്ദേഹം നൽകിയ സംഭാവന കൾ കണക്കി ലെടുത്ത് ഭാരത ത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷി പ്പിക്കാറുണ്ട്. പൊഖ്റാൻ ആണവ പരീക്ഷണ ത്തിനു പിന്നിലും സാങ്കേതിക മായും, ഭരണ പര മായും സുപ്രധാന മായ പങ്കു വഹിച്ചിട്ടുണ്ട്.

രാഷ്ട്രം ഭാരത രത്‌നയും പത്മ ഭൂഷനും പത്മ വിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിത കള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിംഗ്സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവ യാണ് പ്രധാന കൃതികള്‍.

അന്ത്യ കര്‍മങ്ങള്‍ സ്വദേശമായ രാമേശ്വരത്ത് നടക്കും. ഏഴ് ദിവസ ത്തെ ദു:ഖാചരണം രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു

പ്രമുഖ വാസ്തു ശില്പി ചാള്‍സ് കൊറെയ അന്തരിച്ചു

June 17th, 2015

charles-correa-epathram

മുംബൈ: പ്രമുഖ വാസ്തു ശില്പിയും നഗരാസൂത്രണ വിദഗ്‌ദ്ധനുമായ പത്മ ഭൂഷന്‍ ചാള്‍സ് കൊറയ (84) അന്തരിച്ചു. അസുഖ ബാധയെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബയില്‍ വച്ചായിരുന്നു അന്ത്യം. 1930 സെപ്റ്റംബര്‍ 1 നു സെക്കന്തരാബാദില്‍ ആണ് ചാള്‍സ് കൊറയയുടെ ജനനം. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജ്, മിച്ചിഗണ്‍ യൂണിവേഴ്സിറ്റി, കേംബ്രിഡ്ജിലെ മസ്സച്ചസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജി തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളില്‍ പഠനം. ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സില്‍ നിന്നും ഗോള്‍ഡ് മെഡലും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1972-ല്‍ രാജ്യം ആദ്ദേഹത്തിനു പത്മശ്രീയും, 2006-ല്‍ പത്മ വിഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്.

നവി മുബൈ അദ്ദേഹം രൂപകല്പന ചെയ്ത നഗരമാണ്. ഗുജറാത്തിലെ സബര്‍മതിയിലുള്ള ഗാന്ധി സ്മാരകം ചാള്‍സ് കൊറയ തന്റെ 28 -ആം വയസ്സിലാണ് പണിതത്. മുംബൈയിലെ കാഞ്ചന്‍ ജംഗ റസിഡന്‍ഷ്യല്‍ ടവര്‍, യു. എന്‍. ആസ്ഥാനത്തെ ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍, ഗോവയിലെ കലാ അക്കാദമി, ജെയ്പൂരിലെ ജവഹര്‍ കലാകേന്ദ്ര, മധ്യപ്രദേശിലെ നിയമസഭാ മന്ദിരം, ദില്ലിയിലെ നാഷ്ണല്‍ ക്രാഫ്റ്റ് മ്യൂസിയം, ടൊറന്റോയിലെ ഇസ്മായിലി സെന്റര്‍, ബോസ്റ്റണിലെ മിഷിഗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിലെ ബ്രെയിന്‍ സയന്‍സ് സെന്റര്‍, ലിസ്ബണിലെ ചമ്പാലി മൌഡ് സെന്റര്‍ തുടങ്ങിയവയും ചാള്‍സ് കൊറയയുടെ രൂപ കല്പനയില്‍ പൂര്‍ത്തിയായവയാണ്.

കോവളത്തെ ബീച്ച് റിസോര്‍ട്ടും പരുമല പള്ളിയും അദ്ദേഹമാണ് രൂപകല്പന ചെയ്തത്. ഇതിന്റെ രൂപകല്‍‌പനയ്ക്കായി മലങ്കരയിലെ പല പഴയ സുറിയാനി പള്ളികളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 1995-ല്‍ നിര്‍മ്മാണം ആരംഭിച്ച പള്ളി 2000 ഒക്ടോബറില്‍ പണി പൂര്‍ത്തിയാക്കി കൂദാശ നടത്തി. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ആരാധനയില്‍ പങ്കെടുക്കാന്‍ തക്ക സൌകര്യമുള്ളതാണ് ഈ പള്ളി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു

January 26th, 2015

cartoonist-rk-lakshman-ePathram

പൂണെ : വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ (94) അന്തരിച്ചു. വൈകിട്ട് ഏഴു മണി യോടെ പൂണെ യിലെ സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖ ത്തെ ത്തുടര്‍ന്ന് ജനുവരി 17നാണ് അദ്ദേഹത്തെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്.

common-man-cartoon-of-rk-lakshman-ePathram

ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ആര്‍. കെ. ലക്ഷ്മണ്‍. ടൈംസ് ഓഫ് ഇന്ത്യ യിലെ ‘ദി കോമണ്‍മാന്‍ ‘എന്ന കഥാപാത്ര ത്തിലൂടെ സാധാരണ ക്കാരന്റെ ആശ കളും പ്രതീക്ഷ കളും പ്രശ്‌ന ങ്ങളും ദുരിത ങ്ങളും സമൂഹ ത്തിന് മുന്നിലെത്തിച്ചു. ഒന്നും സംസാരി ക്കാതെ എല്ലാത്തിനും സാക്ഷി യായി നില്‍ക്കുന്ന ‘കോമണ്‍ മാന്‍’ ഒന്നും സംസാരിച്ചില്ലാ എങ്കിലും നൂറു വാക്കു കളെക്കാള്‍ മൂര്‍ച്ഛ യുണ്ടായിരുന്നു.

1921 ല്‍ മൈസൂരിലാണ് ആര്‍. കെ. ലക്ഷ്മണ്‍ ജനിച്ചത്. മാസിക കളില്‍ വരച്ചു കൊണ്ടാണ് അദ്ദേഹം ഈ രംഗ ത്തേക്ക് വരുന്നത്. ഹൈസ്‌കൂള്‍ പഠന ത്തിന് ശേഷം മുംബൈ യിലെ ജെ. ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രവേശനം തേടി അപേക്ഷ നല്‍കി യെങ്കിലും നിരസിക്കപ്പെട്ടു.

തുടര്‍ന്ന് മൈസൂര്‍ സര്‍വ കലാ ശാലയില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദം നേടി. ജോലി നേടി മുംബൈ യില്‍ എത്തി. തുടര്‍ന്ന് ബ്ലിറ്റ്‌സിലും ഫ്രീപ്രസ്സ് ജര്‍ണലിലും വരച്ചു.

charector-with-creater-rk-lakshman-common-man-ePathram

1947 ല്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എത്തി. ‘യൂ സെഡ് ഇറ്റ്’ എന്ന പോക്കറ്റ് കാര്‍ട്ടൂണി നെയും അതിലെ കഥാ പാത്ര മായ ‘കോമണ്‍മാനേ’യും അനശ്വരമാക്കി അര നൂറ്റാണ്ടോളം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്നു.

2005 ല്‍ രാജ്യം പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രശസ്ത നോവലിസറ്റ് ആര്‍. കെ. നാരായണന്‍ സഹോദരനാണ്.

രണ്ടു നോവലുകളും ‘ദി ടണല്‍ ഓഫ് ടൈം’ എന്ന ആത്മകഥയും രചിച്ച ആര്‍.കെ ലക്ഷ്മണ്‍ ചെറുകഥ, ഉപന്യാസം, യാത്രാ വിവരണം എന്നിവയും എഴുതി സാഹിത്യ രംഗത്തും തന്റെ കഴിവ് പ്രകടി പ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 1034510»|

« Previous Page« Previous « സഹിഷ്ണുതയും ബഹുസ്വരതയും നില നിര്‍ത്തണം : രാഷ്ട്രപതി
Next »Next Page » പന്നി പനി പടരുന്നു »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine