മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു

September 6th, 2017

activist-gauri-lankesh-ePathram
ബെംഗളൂരു : മുതിർന്ന മാധ്യമ പ്രവർത്ത കയും എഴു ത്തു കാരി യുമായ ഗൗരി ലങ്കേഷ് വെടി യേറ്റു മരിച്ചു.

സെപ്റ്റംബര്‍ 5 ചൊവ്വാഴ്ച രാത്രി എട്ടു മണി യോടെ യാണ് ബാംഗളൂരു വിലെ രാജ രാജേ ശ്വരി നഗറി ലുള്ള വീടിന് മുന്നില്‍ ഗൗരി വെടിയേറ്റ് കൊല്ലപ്പെടുന്നത്.

മാധ്യമ പ്രവർ ത്തകനും എഴുത്തു കാരനുമായ പി. ലങ്കേഷിന്റെ മകളാണ് ‘ഗൗരി ലങ്കേഷ് പത്രികെ’ യുടെ എഡിറ്റര്‍ ആയ ഗൗരി.

തീവ്ര ഹിന്ദു വര്‍ഗ്ഗീയ രാഷ്ട്രീയ ത്തിന് എതിരെ ശക്ത മായ നിലപാട് എടുത്ത ഗൗരി ബി. ജെ. പി., ആർ. എസ്. എസ്., സംഘ പരിവാര്‍ പ്രവർത്തകരുടെ ശത്രു നിരയി ലായി രുന്നു. കല്‍ ബുര്‍ഗി വധ ക്കേസില്‍ സംഘ പരി വാര്‍ വിമര്‍ ശന ത്തില്‍ മുന്‍ നിര യില്‍ നിന്ന ഇവർ നരേന്ദ്ര മോഡി യുടെ കടുത്ത വിമര്‍ശക കൂടി യായി രുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇ. അഹമ്മദിന്റെ മരണം : ​ദേശീയ മനുഷ്യാ വകാശ കമ്മീഷൻ വിശദീ കരണം തേടി

February 11th, 2017

muslim-league-president-e-ahmed-mp-ePathram
ന്യൂദൽഹി : പാര്‍ലിമെന്റ് അംഗ മായിരുന്ന മുസ്ലീം ലീഗ് നേതാവ് ഇ. അഹമ്മദിന്റെ മരണ ത്തെ സംബന്ധിച്ച് വിശ ദീക രണം തേടി ക്കൊണ്ട്  ദൽഹി പൊലീസ് കമ്മീഷ ണർക്കും രാം മനോ ഹർ ലോഹ്യ ആശു പത്രി സൂപ്ര ണ്ടി നും  ദേശീയ മനുഷ്യാ വകാശ കമ്മീഷൻ നോട്ടീസ് അയച്ചു.

ഇ. അഹമ്മദിനെ കാണാൻ മക്കളെ അനുവദി ക്കാതി രുന്നതും മരണം മറച്ചു വെച്ചതും ഗുരു തര കുറ്റമാണ്. 30 – 40 മിനുട്ട് മാത്രം ഘടി പ്പിക്കാ വുന്ന ഉപക രണ ങ്ങൾ ദീർഘ നേരം അദ്ദേഹ ത്തിന്റെ ശരീര ത്തിൽ ഘടിപ്പി ച്ചിരുന്നു എന്നും ആരോ പണ ങ്ങളുണ്ട്.  ഇതേ ക്കുറിച്ച് നാലാഴ്ച ക്കകം വിശദീ കരണം നൽകു വാനാണ് നോട്ടീ സിൽ ആവശ്യ പ്പെട്ടിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇ. അഹമ്മദ് എം. പി. അന്തരിച്ചു

February 1st, 2017

muslim-league-president-e-ahmed-mp-ePathram
ന്യൂദല്‍ഹി : മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രി യുമായ ഇ. അഹമ്മദ് എം. പി. അന്തരിച്ചു. 78 വയസ്സു ണ്ടായിരുന്നു. ചൊവ്വാഴ്ച പാര്‍ല മെന്റില്‍ രാഷ്ട്ര പതി യുടെ നയ പ്രഖ്യാപന പ്രസംഗ ത്തിനി ടയില്‍ കുഴഞ്ഞു വീണിരുന്ന അദ്ദേഹത്തെ ന്യൂദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ പ്രവേശി പ്പിക്കുക യായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണി യോടെ മരണം സ്ഥിരീകരിച്ചു.

മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ മരണ സമയത്ത് സമീപ ത്തു ണ്ടാ യി രുന്നു.12 മണിക്കൂ റോളം വെന്‍റി ലേറ്റ റിന്‍െറ സഹായ ത്തോടെ ജീവന്‍ നില നിര്‍ത്തിയ ഇ. അഹ മ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷ മാണ് മരണം സ്ഥിരീ കരിച്ചത്.

ബുധനാഴ്ച ദല്‍ഹിയിലും കോഴി ക്കോടും പൊതുദ ര്‍ശനത്തിന് വെക്കുന്ന മൃത ദേഹം ഖബറടക്ക ത്തിനായി സ്വദേശ മായ കണ്ണൂരി ലേക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു

July 27th, 2015

ex-president-of-india-apj-abdul-kalam-ePathram
ന്യൂഡൽഹി : മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഷില്ലോംഗ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌ മെന്റില്‍ പ്രബന്ധം അവതരി പ്പിക്കുന്ന തിനിടെ കുഴഞ്ഞു വീണ കലാമിനെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാ ഘാത മായി രുന്നു മരണ കാരണം.

ഇന്ത്യയുടെ 11 ആമത് രാഷ്ട്ര പതി യായിരുന്നു. കലാമിന്റെ മരണത്തെ തുടർന്ന രാജ്യത്തെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപന ങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. 2002 മുതൽ 2007 വരെ ഇന്ത്യ യുടെ രാഷ്ട്രപതി യായിരുന്നു.

അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ. പി. ജെ. അബ്ദുൽ കലാം 1931 ഒക്‌ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വര ത്താണ് ജനിച്ചത്. ഇന്ത്യ തദ്ദേശീയ മായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈ ലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാന സാങ്കേതിക വിദ്യ വികസിപ്പി ക്കുന്നതിനും ഏകോപിപ്പി ക്കുന്നതിനും അബ്ദുൾ കലാം നൽകിയ സംഭാവനകൾ നിസ്തുല മാണ്.

മിസൈൽ സാങ്കേതിക വിദ്യ യിൽ അദ്ദേഹം നൽകിയ സംഭാവന കൾ കണക്കി ലെടുത്ത് ഭാരത ത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷി പ്പിക്കാറുണ്ട്. പൊഖ്റാൻ ആണവ പരീക്ഷണ ത്തിനു പിന്നിലും സാങ്കേതിക മായും, ഭരണ പര മായും സുപ്രധാന മായ പങ്കു വഹിച്ചിട്ടുണ്ട്.

രാഷ്ട്രം ഭാരത രത്‌നയും പത്മ ഭൂഷനും പത്മ വിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിത കള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിംഗ്സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവ യാണ് പ്രധാന കൃതികള്‍.

അന്ത്യ കര്‍മങ്ങള്‍ സ്വദേശമായ രാമേശ്വരത്ത് നടക്കും. ഏഴ് ദിവസ ത്തെ ദു:ഖാചരണം രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു

പ്രമുഖ വാസ്തു ശില്പി ചാള്‍സ് കൊറെയ അന്തരിച്ചു

June 17th, 2015

charles-correa-epathram

മുംബൈ: പ്രമുഖ വാസ്തു ശില്പിയും നഗരാസൂത്രണ വിദഗ്‌ദ്ധനുമായ പത്മ ഭൂഷന്‍ ചാള്‍സ് കൊറയ (84) അന്തരിച്ചു. അസുഖ ബാധയെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബയില്‍ വച്ചായിരുന്നു അന്ത്യം. 1930 സെപ്റ്റംബര്‍ 1 നു സെക്കന്തരാബാദില്‍ ആണ് ചാള്‍സ് കൊറയയുടെ ജനനം. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജ്, മിച്ചിഗണ്‍ യൂണിവേഴ്സിറ്റി, കേംബ്രിഡ്ജിലെ മസ്സച്ചസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജി തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളില്‍ പഠനം. ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സില്‍ നിന്നും ഗോള്‍ഡ് മെഡലും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1972-ല്‍ രാജ്യം ആദ്ദേഹത്തിനു പത്മശ്രീയും, 2006-ല്‍ പത്മ വിഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്.

നവി മുബൈ അദ്ദേഹം രൂപകല്പന ചെയ്ത നഗരമാണ്. ഗുജറാത്തിലെ സബര്‍മതിയിലുള്ള ഗാന്ധി സ്മാരകം ചാള്‍സ് കൊറയ തന്റെ 28 -ആം വയസ്സിലാണ് പണിതത്. മുംബൈയിലെ കാഞ്ചന്‍ ജംഗ റസിഡന്‍ഷ്യല്‍ ടവര്‍, യു. എന്‍. ആസ്ഥാനത്തെ ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍, ഗോവയിലെ കലാ അക്കാദമി, ജെയ്പൂരിലെ ജവഹര്‍ കലാകേന്ദ്ര, മധ്യപ്രദേശിലെ നിയമസഭാ മന്ദിരം, ദില്ലിയിലെ നാഷ്ണല്‍ ക്രാഫ്റ്റ് മ്യൂസിയം, ടൊറന്റോയിലെ ഇസ്മായിലി സെന്റര്‍, ബോസ്റ്റണിലെ മിഷിഗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിലെ ബ്രെയിന്‍ സയന്‍സ് സെന്റര്‍, ലിസ്ബണിലെ ചമ്പാലി മൌഡ് സെന്റര്‍ തുടങ്ങിയവയും ചാള്‍സ് കൊറയയുടെ രൂപ കല്പനയില്‍ പൂര്‍ത്തിയായവയാണ്.

കോവളത്തെ ബീച്ച് റിസോര്‍ട്ടും പരുമല പള്ളിയും അദ്ദേഹമാണ് രൂപകല്പന ചെയ്തത്. ഇതിന്റെ രൂപകല്‍‌പനയ്ക്കായി മലങ്കരയിലെ പല പഴയ സുറിയാനി പള്ളികളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 1995-ല്‍ നിര്‍മ്മാണം ആരംഭിച്ച പള്ളി 2000 ഒക്ടോബറില്‍ പണി പൂര്‍ത്തിയാക്കി കൂദാശ നടത്തി. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ആരാധനയില്‍ പങ്കെടുക്കാന്‍ തക്ക സൌകര്യമുള്ളതാണ് ഈ പള്ളി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 1145610»|

« Previous Page« Previous « മുസ്ലിം സംഘടനകളുടെ എതിര്‍പ്പ്: യോഗാ ദിനാചരണത്തില്‍ നിന്നും സൂര്യ നമസ്കാരം ഒഴിവാക്കി
Next »Next Page » വ്യാപം തട്ടിപ്പ് : സി. ബി. ഐ. അന്വേഷണത്തിന് തയ്യാര്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി »



  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine