മാൻഡലിൻ സംഗീതജ്ഞൻ യു. ശ്രീനിവാസ് അന്തരിച്ചു

September 19th, 2014

mandolin-player-u-sreenivas-ePathram
ചെന്നൈ: പ്രമുഖ മാന്‍ഡലിന്‍ സംഗീതജ്ഞന്‍ യു. ശ്രീനിവാസ് (45) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി യോടെ യായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രി യില്‍ ചികിത്സ യിലായിരുന്നു. സംസ്കാരം ഞായറാഴ്ച നടക്കും.

സംഗീത ത്തിന് നല്‍കിയ സമഗ്ര സംഭാവന കള്‍ക്ക് 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. പത്മശ്രീ കൂടാതെ രാജീവ് ഗാന്ധി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, സംഗീത ബാലഭാസ്‌കര പുരസ്‌കാരം, രാജ ലക്ഷ്മി പുരസ്‌കാരം, സംഗീത രത്‌ന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാര ങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1969 ഫെബ്രുവരി 28ന് ആന്ധ്ര പ്രദേശിലെ പാലക്കോളി ലായിരുന്നു ജനനം. ഒമ്പതാം വയസ്സു മുതല്‍ സംഗീത രംഗത്ത് സജീവ മായിരുന്നു. 1978 ല്‍ ആന്ധ്ര യിലെ ഗുഡി വാഡ യില്‍ ത്യാഗരാജ സംഗീതോല്‍സവ ത്തിലാണ് ശ്രീനിവാസിന്‍െറ അരങ്ങേറ്റം കുറിച്ചത്. അച്ഛന്‍ സത്യ നാരായണ ആയിരുന്നു ഗുരു. പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു. രാജേഷ് സഹോദരനാണ്.

musicians-mandolin-player-u-sreenivas-and-u-rajesh-ePathram
ശ്രീനിവാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് മ്യൂസിക് എന്ന സ്ഥാപനം നടത്തി വന്നിരുന്ന അദ്ദേഹം ലോക പ്രശസ്തരായ ജോണ്‍ മാക്വ ലോഗിന്‍, മൈക്കല്‍ ബ്രൂക്ക്, ട്രേഗണ്‍, നിഗല്‍ കെന്നഡി തുടങ്ങിയ വരോടൊപ്പം സംഗീത പരിപാടി കളില്‍ പങ്കാളി യായിട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on മാൻഡലിൻ സംഗീതജ്ഞൻ യു. ശ്രീനിവാസ് അന്തരിച്ചു

ഡോ. യു. ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു

August 22nd, 2014

ur-ananthamurthy-epathram
ബാംഗ്ളൂര്‍ : ജ്ഞാനപീഠം ജേതാവും മഹാത്മ ഗാന്ധി സര്‍വ കലാ ശാല യുടെ ആദ്യ വൈസ് ചാന്‍സലറും കന്നട സാഹിത്യ ത്തിലെ അതി കായനു മായ ഡോക്ടര്‍ യു. ആര്‍. അനന്ത മൂര്‍ത്തി അന്തരിച്ചു. 82 വയസ്സായിരുന്നു.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് വര്‍ഷ ത്തിലേറെ യായി ഡയാലിസിസ് ചികിത്സക്ക് വിധേയ നായിരുന്നു അനന്തമൂര്‍ത്തി. വെള്ളി യാഴ്ച വൈകുന്നേരം ആറര മണിക്ക് ബാംഗ്ളൂരിലെ മണിപ്പാല്‍ ആശു പത്രി യില്‍ വെച്ചാണ് അന്ത്യം.

- pma

വായിക്കുക: , ,

Comments Off on ഡോ. യു. ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു

ഖുശ്‌വന്ത് സിങ്ങ് അന്തരിച്ചു

March 20th, 2014

ന്യൂഡെല്‍ഹി: പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിങ്ങ് (99) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെ ഡെല്‍ഹിയിലെ സുജന്‍ സിങ്ങ് പാര്‍ക്കിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. 1974-ല്‍ പത്മഭൂഷനും, 2007-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഹഡാലി ജില്ലയില്‍ പ്രമുഖ ബില്‍ഡര്‍ അയിരുന്ന സര്‍ ശോഭാ സിങ്ങിന്റെ മകനായി 1915- ഫെബ്രുവരി 2നു ഒരു പഞ്ചാബി കുടുമ്പത്തില്‍ ആയിരുന്നു ഖുശ്‌വന്ത് സിങ്ങിന്റെ ജനനം. ഡെല്‍ഹിയിലെ മോഡല്‍ സ്കൂള്‍, ലാഹോറിലെ സര്‍ക്കാര്‍ കോളേജ് ഡെല്‍ഹിയിലെ സെന്റ് സ്പ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. എല്‍.എല്‍.ബി പാസായ ശേഷം ഇംഗ്ലണ്ടില്‍ പോയി കിങ്സ് കോളേജില്‍ നിന്നും ബാരിസ്റ്റര്‍ ബിരുദം നേടി. തിരിച്ചെത്തിയ ശേഷം കുറച്ചു കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി നോക്കി.

ജോലി രാജിവെച്ച് പത്രപ്രവര്‍ത്തനത്തിലേക്കും സാഹിത്യരംഗത്തേക്കും തിരിഞ്ഞു. ഇല്ലസ്ട്രേറ്റഡ് വീക്ക്‍ലി ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷ്ണല്‍ ഹെറാള്‍ഡ് എന്നിവയില്‍ എഡിറ്റര്‍ ആയും യോജനയുടെ സ്ഥാപക എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചു. ഖുശ്‌വന്ത് സിങ്ങിന്റെ കോളങ്ങള്‍ രാജ്യാന്തര തലത്തിലും പ്രശസ്തമായി. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികളും ലേഖനങ്ങളും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ദി കമ്പനി ഓഫ് വിമണ്‍, എ ഹിസ്റ്ററി ഓഫ് സിഖ്സ്, ട്രാജഡി ഓഫ് പഞ്ചാബ്, വീ ഇന്ത്യന്‍സ്, ഡെല്‍ഹി: എ നോവല്‍, പാരഡൈസ് ആന്റ് അദര്‍ സ്റ്റോറീസ്, ദി സണ്‍സെറ്റ് ക്ലബ്, ബറിയല്‍ അറ്റ് ദി സീ, ഡെത്ത് അറ്റ് മൈ ഡോര്‍സ്റ്റെപ്സ്, ബ്ലക്ക് ജാസ്മിന്‍ എന്നിവയാണ് പ്രധാന കൃതികള്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുനന്ദ പുഷ്കർ: സംഭവങ്ങൾ ഇങ്ങനെ

January 18th, 2014

shashi-tharoor-sunanda-pushkar-epathram

ന്യൂഡൽഹി : കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ ഡൽഹിയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മരണകാരണം അറിയും വരെ ഇത് ഒരു അസ്വാഭാവിക മരണമായി കണക്കാക്കപ്പെടും. ആത്മഹത്യ ആണെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.

ഡൽഹിയിലെ ലീല പാലസ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ 345ആം മുറിയിലാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന കോൺഗ്രസ് പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത് രാത്രി 8 മണിയോടെ തിരികെ ഹോട്ടൽ മുറിയിൽ എത്തിയ മന്ത്രിയാണ് ഭാര്യയെ മരിച്ച നിലയിൽ കണെത്തിയത്.

ഉച്ചയ്ക്ക് മൂന്നര മണി വരെ ഹോട്ടലിലെ ലോബിയിൽ സുനന്ദയെ കണ്ടവരുണ്ട്. വൈകീട്ട് ഏഴര മണിക്ക് ഹോട്ടൽ ജീവനക്കാർ സുനന്ദയുടെ മുറിയുടെ കതകിൽ മുട്ടിയെങ്കിലും വാതിൽ തുറന്നില്ല. ഇതിനെ തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു.

രാത്രി എട്ടരയോടടുപ്പിച്ച സുനന്ദയെ മുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി എന്നും, വിവരം തങ്ങൾ പോലീസിൽ അറിയിച്ചു എന്നുമാണ് ശശി തരൂരിന്റെ സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്നാഡെ അന്തരിച്ചു

October 24th, 2013

singer-mannaday-ePathram
ബാംഗളൂര്‍ : പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. ശ്വാസകോശ അണു ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇന്നു പുലര്‍ച്ച യോടെ ആയിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ബാംഗ്ലൂരില്‍ നടക്കും.

ചെമ്മീന്‍ എന്ന സിനിമ യിലെ ‘മാനസ മൈനേ വരൂ…’ എന്ന ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ ഗായകനാണ് മന്നഡേ. ‘നെല്ല്’ എന്ന സിനിമ യിലും പി. ജയചന്ദ്രനോടൊപ്പം ‘ചെമ്പാ ചെമ്പാ…’ എന്നു തുടങ്ങുന്ന ഗാനം പാടിയിട്ടുണ്ട്.

1919ല്‍ ബംഗാളില്‍ ജനിച്ച പ്രബോത് ചന്ദ്ര ഡെ എന്ന മന്നാഡെ, 1942ല്‍ തമന്ന എന്ന ചിത്ര ത്തില്‍ പാടി ക്കൊ ണ്ടാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്ക് കടന്നു വന്നത്.

അമ്മാവന്‍ കെ. സി. ഡെ യില്‍ നിന്നു സംഗീതം അഭ്യസിച്ച മന്നാഡേ അമ്മാവന്റെ സംഗീത സംവി ധാന സഹായി ആയി ട്ടായി രുന്നു തുടക്കം. പിന്നീട് എസ്. ഡി. ബര്‍മന്റെ സഹായി യായി. തമന്ന യില്‍ സുരയ്യ യോ ടൊപ്പം ആലപിച്ച ‘ജാഗോ ആയി…’ ആയിരുന്നു ആദ്യ ഗാനം.

1953 മുതല്‍ 1976 വരെ മന്നാഡെ ഹിന്ദി ചലചിത്ര ഗാന രംഗത്ത് സജീവ മായി രുന്നു. 2012ല്‍ പിന്നണി ഗാന രംഗ ത്തു നിന്ന് പിന്‍ വാങ്ങി.

ഏഴു പതിറ്റാണ്ടു കാലം കൊണ്ട് മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ പത്തോളം ഭാഷ കളി ലായി ഏതാണ്ട് മുവ്വാ യിരത്തി അഞ്ഞൂ റോളം പാട്ടു കള്‍ അദ്ദേഹം പാടി.

1969ല്‍ മേരെ ഹുസൂര്‍ എന്ന സിനിമ യിലെ ഗാനത്തിനും 1971ല്‍ ബംഗാളി ചിത്ര മായ നിഷി പദ്മ യിലെയും ഹിന്ദി യിലെ മേരാ നാം ജോക്കറിലെയും ഗാന ങ്ങള്‍ക്കുമായി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം മന്നാഡേ കരസ്ഥമാക്കി.

1971 ല്‍ പത്മശ്രീ നല്‍കിയും 2005 ല്‍ പത്മ ഭൂഷണ്‍ സമ്മാനിച്ചും 2007ല്‍ ചലച്ചിത്ര രംഗത്തെ പരമോന്നത പുര സ്കാര മായ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

കണ്ണൂര്‍ സ്വദേശി യായ പരേത യായ സുലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

5 of 1045610»|

« Previous Page« Previous « കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി
Next »Next Page » മഹേന്ദ്രജാലം വീണ്ടും »



  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine