ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്, മൂന്ന് ബസുകള്‍ കത്തിച്ചു

December 16th, 2019

delhi-protest_epathram

ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് വെടിവയ്പ്പ്. ജാമിയ നഗറില്‍ പ്രക്ഷോഭകര്‍ മൂന്ന് ബസുകള്‍ കത്തിച്ചു.അഗ്നിമനസേനാംഗങ്ങള്‍ക്കുനേരെയുണ്ടായ കല്ലേറിൽ ഒരാള്‍ക്ക് പരുക്കേറ്റു. എന്നാൽ വിദ്യാര്‍ഥികളല്ല അക്രമം കാട്ടിയതെന്ന് സര്‍വകലാശാല യൂണിയനുകള്‍ അറിയിച്ചു.

ബംഗാളില്‍ വ്യാപക അക്രമമാണുണ്ടായത്. അഞ്ചു ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അസമില്‍ മരണം അഞ്ചായി. അക്രമങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വാട്സാപ്പിലെ പച്ച ക്കൊടി : കർണ്ണാടക യിൽ യുവാവിനെ വെട്ടി ക്കൊന്നു

June 19th, 2019

pakistan-flag-epathram
ബെംഗളൂരു : വാട്സാപ്പിലെ പ്രൊഫൈ ലില്‍ ഡിസ്‌പ്ലേ പിക്ചർ ആയി (ഡി. പി.) ഇട്ടിരുന്ന പച്ച ക്കൊടി യുടെ ചിത്രം പാകിസ്ഥാന്‍ പതാക എന്നു ധരിച്ച് ഡി. പി. ഇട്ടി രുന്ന യുവാവിനെ സുഹൃ ത്തു ക്കൾ വെ ട്ടിക്കൊന്നു.

കർണ്ണാടക യിലെ ശിവ മോഗ ജില്ല യിൽ ഹൊന്നല്ലി എന്ന സ്ഥലത്താണ് ഈ ദാരുണ സംഭവം അര ങ്ങേറി യത്.

ദാവണ്‍ ഗരെ സ്വദേശി യും ഹൊന്നല്ലി യിലെ വർക്ക്‌ ഷോപ്പ് ജീവന ക്കാരനു മായ ദയനാഥ് ഖാൻ എന്ന ഇരു പതു കാരനാണ് കൂട്ടുകാ രുടെ മര്‍ദ്ദന മേറ്റ് കൊല്ല പ്പെട്ടത്.

ഈദുൽ ഫിത്വര്‍ ദിനത്തില്‍ പച്ച ക്കൊടി യും ആശംസാ വാചകവും വാട്സാപ്പ് ഡി. പി. ആയി ഇട്ടിരുന്ന ദയനാഥ് ഖാനെ സുഹൃത്തു ക്കൾ ചോദ്യം ചെയ്തി രുന്നു. പച്ച ക്കൊടി പാക് പതാക എന്നതാ യിരുന്നു ഇവരുടെ വാദം. തുടര്‍ന്ന് ഇവര്‍ ദയനാഥിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നു പറ യുന്നു. യുവാവ് പിന്നീട് ആശു പത്രി യിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം ഇതേ സംഘം വീണ്ടും എത്തു കയും ദയനാഥ് ഖാനു മായി വാക്കു തര്‍ക്കം ഉണ്ടാ വുകയും ചെയ്തു. തർക്കം രൂക്ഷ മായ തോടെ ആയുധം ഉപ യോഗിച്ച് ഇവർ യുവാവിനെ വെട്ടു ക യായി രുന്നു.

ദയനാഥ് ഖാന്റെ സുഹൃത്തു ക്കളായ ഹേമന്ദ്, ലോഹിത്, സഞ്ജു എന്നിവർ ക്ക് എതിരെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തു.

Tag : കര്‍ണ്ണാടക

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അസം കലാപത്തിനു കാരണം അനധികൃത കുടിയേറ്റം

July 31st, 2012

advani-epathram

ന്യൂഡൽഹി : അസമിലെ വർഗ്ഗീയ കലാപത്തിനു പിന്നിലെ യഥാർത്ഥ കാരണം ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റമാണ് എന്ന് മുതിർന്ന ബി. ജെ. പി. നേതാവ് എൽ. കെ. അദ്വാനി അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റം തദ്ദേശ വാസികളുടെ ഇടയിൽ തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നു എന്ന ആശങ്ക സൃഷ്ടിച്ചു. അസമിലെ ജനതയ്ക്ക് തങ്ങളുടെ പ്രദേശത്ത് തങ്ങൽ ന്യൂനപക്ഷമാവുന്നു എന്ന ചിന്ത ഉടലെടുക്കുന്നത് അപകടകരമാണ്. ഇത് രാജ്യത്തിന്റെ തന്നെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്ന പ്രശ്നമാണ് എന്ന് മനസ്സിലാക്കി കേന്ദ്ര സർക്കാർ തക്കതായ നടപടി സ്വീകരിക്കണം. സുപ്രീം കോടതി ഈ പ്രശ്നത്തെ ഗൌരവമായി കണ്ട് ഉത്തരവ് പുറപ്പെടുവിച്ചതാണ്. ഉത്തരവിൽ നിർദ്ദേശിച്ചത് പോലെ സർക്കാർ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്തണം എന്നും അദ്വാനി ആവശ്യപ്പെട്ടു.

അസമിലെ ഇപ്പോഴത്തെ കലാപത്തെ ഒരു ഹിന്ദു – മുസ്ലിം സംഘർഷമായി കാണാതെ ഒരു സ്വദേശി – വിദേശി പ്രശ്നമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ദേശീയ തലത്തിൽ സമന്വയം ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. പൌരന്മാരുടെ പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി പരിഷ്ക്കരിക്കണം. ഇന്ത്യാക്കാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യണം എന്നും അദ്വാനി കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

അസം : അഭയാർത്ഥി ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും വിരളം

July 28th, 2012

assam-relief-camp-epathram

ദിസ്പുർ : അസമിൽ രണ്ടു ലക്ഷത്തിൽ പരം പേർ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. വൈദ്യുതി പലപ്പോഴും ഇവിടെ ലഭ്യമല്ല. അരിയും പരിപ്പും ഉപ്പുമാണ് ക്യാമ്പുകളിൽ വിതരണം ചെയ്യുന്നത്. വീടുകൾ കലാപകാരികൾ അഗ്നിക്കിരയാക്കിയപ്പോൾ സർവ്വസ്വവും നഷ്ടപ്പെട്ടവരാണ് ഇവിടെ കഴിയുന്ന ഭൂരിഭാഗവും. ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ. ഗർഭിണികളായ പല സ്ത്രീകളും കുഞ്ഞുങ്ങളെ ഈ ക്യാമ്പുകളിൽ വെച്ച് പ്രസവിക്കുന്നു. കുഞ്ഞുങ്ങൾക്ക് നൽകുവാനുള്ള ഭക്ഷണമൊന്നും ഇവിടെ ലഭ്യമല്ല. വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് ഇരു വിഭാഗത്തെയും ജനങ്ങൾ ഒത്തൊരുമയോടെയാണ് കഴിഞ്ഞിരുന്നത് എന്ന് അഭയാർത്ഥി ക്യാമ്പുകളിൽ പലരും സാക്ഷ്യപ്പെടുത്തുന്നു. പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണമെന്തെന്ന് പലർക്കും അറിയില്ല. കലാപം തുടങ്ങിയപ്പോൾ ജീവനും കൊണ്ട് വീടുകളിൽ നിന്ന് ഇറങ്ങി ഓടിയവരാണ് പലരും. ഇവരുടെ ധൈര്യവും ആത്മവിശ്വാസവും സ്വസ്ഥമായ ജീവിതവുമൊക്കെ പുനഃസ്ഥാപിക്കുന്നത് സർക്കാരിന് മുന്നിൽ വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

അസം വർഗ്ഗീയ കലാപത്തിൽ 40 പേർ കൊല്ലപ്പെട്ടു

July 26th, 2012

assam-violence-epathram

കൊക്രാജർ : ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറ്റം നടത്തിയ ന്യൂനപക്ഷ സമുദായാംഗങ്ങളും അസമിലെ പരമ്പരാഗത ബോഡോ ഗോത്ര വർഗ്ഗക്കാരും തമ്മിൽ കാലങ്ങളായി നിലവിലുള്ള സംഘർഷം നിയന്ത്രണാതീതമായതിനെ തുടർന്ന് ഇവിടെ നിന്ന് വൻ തോതിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എട്ട് മൃതശരീരങ്ങൾ കൂടി ഇന്ന് കണ്ടെടുത്തതോടെ വർഗ്ഗീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. കലാപത്തെ തുടർന്ന് ഇവിടെ അനിശ്ചിതകാല നിശാ നിയമം നടപ്പിലാക്കുകയും കണ്ടാൽ ഉടനെ വെടി വെയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ വിന്യസിച്ച പതിമൂന്ന് സൈനിക സംഘങ്ങൾ ഫ്ലാഗ് മാർച്ച് നടത്തി. കലാപത്തിന് നേതൃത്വം നൽകുന്നവരെ ഉടൻ പിടികൂടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബംഗ്ലാദേശിൽ നിന്നും വൻ തോതിൽ അനധികൃത കുടിയേറ്റങ്ങൾ നടക്കുന്ന ഈ പ്രദേശത്ത് ഏറെ കാലമായി സംഘർഷം നില നിൽക്കുന്നു. കലാപത്തെ തുടർന്ന് അന്താരാഷ്ട്ര അതിർത്തി അടയ്ക്കുകയും അതിർത്തിയിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു. അക്രമി സംഘങ്ങൾക്ക് അതിർത്തി കടന്ന് വരാനുള്ള എല്ലാ പഴുതുകളും സൈന്യം അടച്ചു എന്ന് അധികൃതർ വ്യക്തമാക്കി. രണ്ടു ലക്ഷത്തോളം ആളുകൾ ഭവന രഹിതരായി. ഇവർക്കായി 125 അഭയാർത്ഥി കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ. കെ. സിങ്ങ് അറിയിച്ചു. മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ക്യാപ്‌റ്റന്‍ ലക്ഷ്‌മി എന്ന വീരപുത്രി
Next Page » അസം : അഭയാർത്ഥി ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും വിരളം »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine