പൊതുമേഖല വീണ്ടും വില്‍പ്പനയ്ക്ക്

June 16th, 2016

air-india-privatisation-epathram

ന്യൂഡല്‍ഹി: ഫാക്ടും എയര്‍ ഇന്ത്യയും അടക്കം ഒട്ടേറെ പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തു. കേന്ദ്ര ആസൂത്രണ കമ്മീഷനു പകരമായി മോദി സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ്‌ നിതി ആയോഗ്. 28 പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ്‌ ഇപ്പോഴത്തെ നീക്കം. ഇതിനെതിരെ ആര്‍. എസ്. എസ്. അനുകൂല തൊഴിലാളി സംഘടനയായ ബി. എം. എസ്. അടക്കമുള്ള യൂണിയനുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അടിയന്തിരമായി ഈ കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ സമരം നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. രാജ്യത്തെ വില്‍ക്കാനുള്ളതാണ്‌ ഈ നീക്കം എന്നു വരെ സംഘടനകള്‍ ആരോപിക്കുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനു പകരം അവയെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനുള്ള നയം അപലപനീയമാണ്‌. ഈ സ്ഥപനങ്ങളെ ലാഭകരമാക്കാന്‍ കോടികള്‍ മുടക്കി നടത്തി വന്ന പദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുന്ന നടപടി ആയി ഇത് എന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. തല്പ്പര കക്ഷികളെ മുഴുവന്‍ വിളിച്ചു കൂട്ടി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരമുറകളുമായി മുന്നോട്ട് പോവാനാണ്‌ തൊഴിലാളി സംഘടനകളുടെ തീരുമാനം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം

December 29th, 2015

alcohol-bar-new-law-ePathram
ന്യൂഡല്‍ഹി : പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കി യാല്‍ മതി എന്ന സംസ്ഥാന സര്‍ക്കാ റിന്റെ മദ്യ നയം ചോദ്യം ചെയ്ത് ബാറുടമ കള്‍ നല്‍കിയ ഹര്‍ജി കള്‍ സുപ്രീം കോടതി തള്ളി.

പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനം ആണെന്നും ഭരണ ഘടന ഉറപ്പു നല്‍കുന്ന തുല്യത യുടെ ലംഘനം ആണ് ഇതെന്നും ബാറുടമകള്‍ വാദിച്ചു.

എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ട മായി കുറച്ചു കൊണ്ട് സമ്പൂര്‍ണ്ണ നിരോധന ത്തിലേക്ക് നീങ്ങു ന്നതിന്റെ ഭാഗ മായാണ് ലൈസന്‍സു കള്‍ പരിമിത പ്പെടുത്തിയത് എന്നായിരുന്നു സര്‍ക്കാറിന്റെ വാദം.

ബിവറേജസ് വഴി സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നത് ബാറുടമ കള്‍ ചൂണ്ടി ക്കാട്ടി. വിനോദ സഞ്ചാര മേഖലയെ പരിഗണിച്ചു കൊണ്ടാണ് പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് ലൈസന്‍സ് നില നിര്‍ത്തിയ തെന്ന് സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു.

ജസ്റ്റിസു മാരായ വിക്രംജിത്ത് സെന്‍, ശിവ കീര്‍ത്തി സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

* മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല


- pma

വായിക്കുക: , , , , ,

Comments Off on സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം

മാഗി നൂഡിൽസിന് ഇന്ത്യയിൽ വിലക്ക്

June 5th, 2015

maggi-noodles-from-nestle-banned-in-india-ePathram
ന്യൂഡൽഹി : മാഗി ന്യൂഡിൽസിന് ഇന്ത്യ യിൽ വിലക്ക് ഏര്‍പ്പെടുത്തി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ മാന ദണ്ഡ ങ്ങൾ പാലി ക്കാത്ത തിനെ തുടർന്നാണ് ഈ നടപടി.

രുചിക്കു വേണ്ടി ചേർക്കുന്ന രാസ പദാർത്ഥങ്ങ ൾക്ക് കൃത്യമായ നിബന്ധന മാഗി പാലി ച്ചിട്ടില്ല എന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. ഇതേ ത്തുടർന്ന് മാഗി യുടെ ഒൻപത് ഉൽപ്പന്ന ങ്ങൾ വിപണ യിൽ നിന്ന് പിൻവലി ക്കാനും നിർദ്ദേശം നൽകി. നെസ്‌ലെ യുടെ പല ഉൽപ്പന്ന ങ്ങളും നിബന്ധന കൾ പോലും പാലിക്കാതെ പ്രാഥമിക മായ അനുമതി പോലും ലഭിക്കാതെ യാണ് പുറത്തിറ ക്കുന്നത് എന്നും കണ്ടെത്തി.

കേരള ത്തിൽ വിൽക്കുന്ന എല്ലാ നൂ‍ഡിൽസും പരിശോധി ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചു. മാഗിയുടെ പരസ്യ ത്തിൽ അഭിനയിച്ച തിന്റെ പേരിൽ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ക്ക് എതിരെ എഫ്. ഐ. ആർ. റജിസ്റ്റർ ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on മാഗി നൂഡിൽസിന് ഇന്ത്യയിൽ വിലക്ക്

സെയ്ഫ്പ ത്മശ്രീ തിരിച്ചു നല്‍കുവാന്‍ തയ്യാറാണെന്ന് ഭാര്യ കരീന കപൂര്‍

March 24th, 2015

മുംബൈ: തനിക്ക് ലഭിച്ച പത്മ പുരസ്കാരം തിരികെ നല്‍കുവാന്‍ സെയ്‌ഫ് അലിഖാന്‍ തയ്യാറാണെന്ന് ഭാര്യയും നടിയുമായ കരീന കപൂര്‍. അദ്ദേഹം ആവശ്യപ്പെട്ടിട്ടല്ല പുരസ്കാരം ലഭിച്ചത്. മറിച്ച് അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് നല്‍കിയതാണ്. എന്നാല്‍ രാജ്യം നല്‍കിയ അംഗീകാരം തിരിച്ചെടുക്കുവാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം അത് സന്തോഷ പൂര്‍വ്വം തിരിച്ചു നല്‍കുമെന്ന് അവര്‍ പറഞ്ഞു.

2010-ല്‍ ആണ് സെയ്ഫ് അലി ഖാന് പത്മശ്രീ ലഭിച്ചത്. ഒരു എന്‍.ആര്‍.ഐ ബിസിനസ്സുകാരനുമായി അര്‍ദ്ധരാത്രി ഹോട്ടലില്‍ വച്ച് അടിപിടിയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സെയ്‌ഫിനെതിരെ ക്രിമനല്‍ കേസ് എടുത്തിരുന്നു. 2012-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേ തുടര്‍ന്നാണ് പത്മ പുരസ്കാരം സെയ്‌ഫില്‍ നിന്നും തിരിച്ചെടുക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു; നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവ്

March 3rd, 2015

beef-epathram

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ഇനി മുതല്‍ പശു, കാള, മൂരി എന്നിവയെ കൊല്ലുന്നതിനോ അവയുടെ ഇറച്ചി വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കും. ഇറച്ചി ഭക്ഷിക്കുന്നതിനോ‍ ഇതോടെ സാധ്യമല്ലാതാകും. 1996-ല്‍ ബി. ജെ. പി. – ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണയ്ക്ക് സമര്‍പ്പിച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്‌മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അനുമതി നല്‍കിയതോടെ ആണ് നിയമം പ്രാബല്യത്തില്‍ വന്നത്. ബില്ലിന് അംഗീകാരം നല്‍കണമെന്ന ആവശ്യപ്പെട്ട് കിരിട് സോമയ്യയുടെ നേതൃത്വത്തില്‍ അടുത്തിടെ ഏതാനും ബി. ജെ. പി. എം. പി. മാര്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. ഗോവധ നിരോധനമെന്ന തങ്ങളുടെ സ്വപ്നം യാദാര്‍ഥ്യമാക്കുന്നതിന് വഴിയൊരുക്കിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി.

ബീഫ് നിരോധന നിയമത്തിനെതിരെ മാംസ വ്യാപാരികളും ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ആളുകള്‍ക്ക് ഇതു മൂലം തൊഴില്‍ നഷ്ടമാകും എന്ന് ഈ രംഗത്തെ കച്ചവടക്കാര്‍ പറയുന്നു. മാത്രമല്ല മറ്റ് ഇറച്ചികളുടെ വില കുത്തനെ കൂടാനും ഇത് കാരണമാക്കും. കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് മുംബൈ നഗരത്തില്‍ മാത്രം നടക്കുന്നത്. റെസ്റ്റോറന്റുകള്‍ക്കും ഇത് വലിയ തിരിച്ചടിയാകും.

വിദേശ രാജ്യങ്ങളിലേക്ക് വന്‍ തോതില്‍ മാട്ടിറച്ചി കയറ്റിയയക്കുന്ന സംസ്ഥാനം കൂടെയാണ് മഹാരാഷ്ട്ര. ധാരാളം ഫാക്ടറികളും അനുബന്ധ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഉണ്ട്. വ്യാപാരികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

20 of 2810192021»|

« Previous Page« Previous « അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു
Next »Next Page » പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് കാരാട്ട്; നിലപാടില്‍ ഉറച്ച് വി.എസ് »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine