ഹെഡ്‌ലിക്കെതിരെ തെളിവെടുപ്പിനായി പ്രത്യേക പാനല്‍

February 13th, 2011

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെക്കുറിച്ചു കൂടുതല്‍ തെളിവെടുപ്പിനായി പ്രത്യേക പാനലിനെ അയയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഹെഡ് ലിയുടെ ഭാര്യയെയും മറ്റു പ്രതികളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ. പിള്ളയാണ് ഇക്കാര്യമറിയിച്ചത്.

പ്രത്യേക പാനലിനെ അയയ്ക്കുന്നതു സംബന്ധിച്ചു യുഎസ് അധികൃതരുമായി ചര്‍ച്ച ചെയ്യും. മുംബൈ ഭീകരാക്രമണ കേസില്‍ ഹെഡ് ലിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തീരുമാനിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു.
ഹെഡ് ലിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎയുടെ പ്രത്യേക സംഘം യുഎസ് സന്ദര്‍ശിച്ചിരുന്നു

-

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ബാന്‍ഡയിലെ പെണ്‍കുട്ടി ധര്‍ണ്ണ തുടങ്ങി

January 17th, 2011

banda-rape-victim-epathram

ബാന്‍ഡ : എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടി തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്ക്‌ നഷ്ടപരിഹാരം ലഭിക്കണം എന്നും ആവശ്യപ്പെട്ട് ധര്‍ണ്ണ തുടങ്ങി. തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.

17 കാരിയായ ദളിത്‌ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ്‌ ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ്‌ ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ്‌ ചെയ്ത് ജയിലില്‍ അടച്ചത്‌. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്തു എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കേണ്ടതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്‌.

ബി.എസ്.പി. എം. എല്‍. എ. യെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കിലും തന്റെ ജീവന് ഭീഷണി ഉണ്ടെന്നാണ് പെണ്‍കുട്ടിയുടെ ഭീതി. ഇന്നലെ മുതല്‍ പെണ്‍കുട്ടിയും അച്ഛനും തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കണം എന്നാവശ്യപ്പെട്ട് ധര്‍ണ്ണ തുടങ്ങിയിരിക്കുകയാണ്. തന്റെ മകളെ ഇനി ആരും വിവാഹം കഴിക്കുകയില്ല എന്നും അതിനാലാണ് ഇത്രയും തുക താന്‍ ആവശ്യപ്പെടുന്നത് എന്നുമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

എം.എല്‍.എ. ബലാല്‍സംഗം ചെയ്ത കുട്ടിക്ക് ചുറ്റും രാഷ്ട്രീയ സര്‍ക്കസ്‌

January 17th, 2011

banda-girl-epathram

ബാന്‍ഡ : ഭരണ പക്ഷ എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ ചുറ്റി പറ്റി നടന്നു വരുന്ന രാഷ്ട്രീയ സര്‍ക്കസ്‌ മൂലം പെണ്‍കുട്ടിയും കുടുംബവും വന്‍ ദുരിതം അനുഭവിക്കുന്നു. മോഷണ ശ്രമം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച പെണ്‍കുട്ടിയെ മാദ്ധ്യമ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോചിപ്പിച്ചതായിരുന്നു. എന്നാല്‍ ബി. എസ്. പി. എം. എല്‍. എ. യ്ക്കെതിരെയുള്ള  മൊഴി പെണ്‍കുട്ടിയെ സ്വാധീനിച്ച് മാറ്റുന്നത് തടയാന്‍ എന്നും പറഞ്ഞു സമാജ് വാദി പാര്‍ട്ടി തങ്ങളുടെ രണ്ട് എം. എല്‍. എ. മാരെ പെണ്‍കുട്ടിയുടെ വീടിനു മുന്‍പില്‍ തന്നെ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. ബി. ജെ. പി., കോണ്ഗ്രസ് എം. എല്‍. എ. മാരും സ്ഥലത്ത് തമ്പടിച്ച് തങ്ങളാല്‍ ആവും വിധം രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമത്തിലാണ്. ബി. ജെ. പി. യുടെ സ്മൃതി ഇറാനി ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശനം നടത്തി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നുണ്ട്. ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ 160 പോലീസുകാരെ പെണ്‍കുട്ടിയുടെ വീടിനു ചുറ്റും കുട്ടിയുടെ “സുരക്ഷയ്ക്കായി” നിര്‍ത്തിയിട്ടുമുണ്ട്.

തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.

രാഷ്ട്രീയക്കാരുടെ ഈ സര്‍ക്കസില്‍ നിന്നും എങ്ങനെയും പുറത്തു കടക്കണം എന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കരുതുന്നത് എങ്കിലും ഇതിനു മായാവതി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെണ്‍കുട്ടിയുടെ അന്തസ്സിനേക്കാള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടമാണ് തെരഞ്ഞെടുപ്പ്‌ അടുത്ത് വരുന്ന വേളയില്‍ എല്ലാവരുടെയും നോട്ടം.

17 കാരിയായ ദളിത്‌ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ്‌ ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ്‌ ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ്‌ ചെയ്ത് ജയിലില്‍ അടച്ചത്‌. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്ത് എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കെണ്ടാതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്‌. 

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ഇന്ത്യ സുരക്ഷിതമല്ല : ഇലിന സെന്‍

January 4th, 2011

dr-ilina-sen-epathram

ന്യൂഡല്‍ഹി : താന്‍ ഇന്ത്യയില്‍ സുരക്ഷിതയല്ല എന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി ജീവ പര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനും ശിശു രോഗ വിദഗ്ദ്ധനുമായ ഡോ. ബിനായക്‌ സെന്നിന്റെ പത്നി ഡോ. ഇലിന സെന്‍ പറഞ്ഞു. തന്റെയും മക്കളുടെയും സുരക്ഷിതത്വം കരുതി മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം തേടുന്നതിനെ പറ്റി താന്‍ ഗൌരവമായി ചിന്തിച്ചു വരികയാണ് എന്നും അവര്‍ വ്യക്തമാക്കി. ഛത്തീസ്ഗഡിലെ ഭരണ സംവിധാനം തങ്ങള്‍ക്കെതിരാണ്. തനിക്ക്‌ 25ഉം 20ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. ഞങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. ഞങ്ങള്‍ എവിടെ പോയാലും പുറകെ ആളുകള്‍ വരുന്നു. പോലീസ്‌ തങ്ങളെ വേട്ടയാടുന്നു. തങ്ങള്‍ക്ക് അജ്ഞാതമായ ഫോണ്‍ ഭീഷണികള്‍ വരുന്നു. ഈ സാഹചര്യത്തിലാണ് വേറെ ഏതെങ്കിലും ജനാധിപത്യ രാജ്യത്ത്‌ രാഷ്ട്രീയ അഭയം തേടുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചത്‌.

ഡോ. ബിനായക്‌ സെന്നിന്റെ 60ആം ജന്മ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടു നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ഡോ. ഇലിന സെന്‍.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ. ബിനായക്‌ സെന്‍ : പ്രതിഷേധം ഇരമ്പുന്നു

December 28th, 2010

dr-binayak-sen-epathram

ന്യൂഡല്‍ഹി : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക്‌ സെന്‍ ന് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച കോടതി നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. അവിശ്വസനീയം എന്ന് വിശേഷിക്കപ്പെട്ട ഈ വിധിയ്ക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ രംഗത്ത്‌ വരികയും ഈ അനീതിക്കെതിരെ പ്രതിഷേധിക്കാനും, ഡോ സെന്നിന്റെ മോചനത്തിനായി പ്രക്ഷോഭം ആരംഭിക്കാനും ആഹ്വാനം ചെയ്തു.

സമൂഹത്തിന്റെ ഉന്നതങ്ങളിലുള്ളവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളും ക്രമക്കേടുകളും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ദുര്‍ബലരായവരെ ശിക്ഷിക്കാന്‍ കാലഹരണപ്പെട്ട നിയമങ്ങളും പോലീസ്‌ മുറകളും ഉപയോഗിക്കുന്ന വിരോധാഭാസ ത്തിനെതിരെ ഒറ്റക്കെട്ടായാണ് ഈ പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നത്.

ഡല്‍ഹിയിലെ തണുപ്പിനെ വക വെയ്ക്കാതെയാണ് ഇന്നലെ രാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടന എന്നിവയിലെ വിദ്യാര്‍ത്ഥി കളോടൊപ്പം ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകരും ജന്തര്‍ മന്തറിനു മുന്നില്‍ തടിച്ചു കൂടി സെന്നിന്റെ ശിക്ഷാ വിധിയ്ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്‌.

ഖനി മാഫിയ ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അവരെ രാജ്യദ്രോഹിയായി മുദ്ര കുത്തി ജയിലില്‍ അടയ്ക്കുന്ന ഇന്ത്യയില്‍ കോര്‍പ്പൊറേറ്റ് ഭരണമോ മാഫിയാ ഭരണമോ ആണ് നടക്കുന്നത് എന്ന് ഇവര്‍ ആരോപിച്ചു.

ഈ വിധി ഒരു ന്യായവിധി ആയി കാണാനാവില്ല എന്നും ഇത് കേവലമൊരു രാഷ്ട്രീയ പ്രസ്താവന മാത്രമാണ് എന്നാണു പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകയായ മേധാ പട്കര്‍ പ്രതികരിച്ചത്‌.

ജനാധിപത്യത്തെ അവഹേളിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുകയല്ലാതെ മറ്റ് നിര്‍വാഹമില്ല എന്ന് സിനിമാ സംവിധായക അപര്‍ണ സെന്‍ പറഞ്ഞു.

വിദ്യാഭ്യാസ വിദഗ്ദ്ധര്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍, ചിത്രകാരന്മാര്‍, കവികള്‍, സാഹിത്യകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി തലങ്ങളില്‍ ഉള്ളവര്‍ ചേര്‍ന്ന് ഒരു ഫോറം രൂപീകരിക്കുകയും കല്‍ക്കട്ട പ്രസ്‌ ക്ലബില്‍ നിന്നും നഗര മദ്ധ്യത്തിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.

ഡോ. ബിനായക്‌ സെന്നിനെതിരെ കോടതിയില്‍ നിരത്തിയ തെളിവുകള്‍ക്ക് വിധിയുമായി ഒരു തരത്തിലും ബന്ധം ഉണ്ടായിരുന്നില്ല എന്ന് പ്രമുഖ എഴുത്തുകാരിയും പരിസ്ഥിതി സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ പറഞ്ഞു.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമി അഗ്നിവേശിനോടൊപ്പം അരുന്ധതി റോയിയും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. അഖിലേന്ത്യാ പുരോഗമന സ്ത്രീ സംഘടനയും (All India Progressive Women’s Association – AIPWA) അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടനയും (All India Students’ Association – AISA) ചേര്‍ന്നാണ് തലസ്ഥാന നഗരിയിലെ ധര്‍ണ്ണകളുടെ കേന്ദ്രമായ ജന്തര്‍ മന്തറില്‍ സെന്നിന്റെ ശിക്ഷാ വിധിയ്ക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

രാജ്യത്തിനെതിരെ കുറ്റം ചെയ്തതിന് കല്‍ക്കട്ടയിലെ വ്യവസായിയായ ഗുഹ, നക്സല്‍ നേതാവായ സന്യാല്‍ എന്നിവര്‍ക്കൊപ്പമാണ് ശിശു രോഗ വിദഗ്ദ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ബിനായക്‌ സെന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി യിരിക്കുന്നത്. ഛത്തീസ്ഗഢ് ഗ്രാമ പ്രദേശങ്ങളില്‍ ഗോത്ര വര്ഗ്ഗക്കാര്‍ക്കിടയില്‍ വൈദ്യ സേവനം നടത്തി വന്ന ഡോ. സെന്‍ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക്‌ നേരെ നടന്നു വന്ന അനീതിക്കും അക്രമത്തിനും എതിരെ ശബ്ദിച്ചതാണ് അദ്ദേഹത്തെ പോലീസ്‌ പിടിക്കാന്‍ കാരണമായത്‌. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ജയിലില്‍ ജയില്‍ അധികൃതരുടെ നിരീക്ഷണത്തില്‍ ഒരു നക്സല്‍ നേതാവിനെ ചികില്‍സിക്കാന്‍ എത്തിയ ഇദ്ദേഹം ഒരു രഹസ്യ സന്ദേശം കൈമാറി എന്ന് ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ കുറ്റമായ രാജ്യദ്രോഹം ചുമത്തിയത്.

58 കാരനായ ഡോ. സെന്നിനെ സ്വന്തം വീട്ടില്‍ വെച്ചാണ് പോലീസ്‌ അറസ്റ്റ്‌ ചെയ്തത് എന്നതും ശ്രദ്ധേയമാണ്.

റായ്പൂര്‍ കോടതി ഇദ്ദേഹത്തിന് 2010 ഡിസംബര്‍ 24ന് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

11 of 16101112»|

« Previous Page« Previous « റോക്കറ്റ്‌ പരാജയം പുനപരിശോധിക്കും
Next »Next Page » ടാറ്റയ്ക്ക് നെഹ്‌റു പുരസ്കാരം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine