Sunday, May 6th, 2012

ജനനായകന് ജന്മനാടിന്റെ വിട

onchiyam-leader-tp-chandra-sekharan-ePathram
ജനമ നാടിന്റെ അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ജനനായകന്‍ ടി. പി ചന്ദ്രശേഖരന്‍ വിടവാങ്ങി. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ വന്നവര്‍ സഖാവിന്റെ  തിരിച്ചറിയുവാന്‍ പോലും കഴിയാത്ത മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി.  മുഖം തിരിച്ചറിയാനാകാത്ത വിധം വെട്ടിനുറുക്കിക്കൊണ്ട് നിഷ്ഠൂരമായിട്ടായിരുന്നു വെള്ളിയാഴ്ച രാത്രി ഒരു സംഘം അക്രമികള്‍ ടി. പി ചന്ദ്രശേഖരനെ വകവരുത്തിയത്. ഒരു പക്ഷെ  കൊലപാതകികള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം ലഭിച്ചിരിക്കാം.  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോര്‍സ്റ്റുമോര്‍ട്ടം നടത്തിയ ശേഷം 3.30 തോടെയാണ് പൊതു ദര്‍ശനത്തിനു വച്ചത്. കോഴിക്കോട്ടും വടകരയിലും ഓര്‍ക്കാട്ടേരിയിലും പൊതു ദര്‍ശനത്തിനു വെച്ചപ്പോള്‍ ചെങ്കൊടി പുതച്ച് കിടത്തിയ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയത് ആയിരങ്ങളായിരുന്നു. അവരില്‍  മുഖ്യമന്ത്രിയും കെ. പി. സി. സി പ്രസിഡണ്ടും ഉള്‍പ്പെടെ യു. ഡി. എഫ് മന്ത്രിമാരും നേതാക്കന്മാരുമായ പലരും ഉണ്ടായിരുന്നെങ്കിലും സി. പി. എമ്മിലെ പ്രമുഖര്‍ വിട്ടു നിന്നു. എന്നാല്‍ വി. എസ് അച്യുതാനന്ദന്റേയും, സൈമണ്‍ ബ്രിട്ടോയുടെയും സാന്നിധ്യം വേറിട്ടു നിന്നു. പ്രിയ സഖാവിന് അന്ത്യോപചാരം അര്‍പ്പിക്കുമ്പോള്‍ സൈമണ്‍ ബ്രിട്ടോ വികാരാധീനനായി പൊട്ടിക്കരഞ്ഞു.
പാര്‍ട്ടിയിലെ ആശയ സമരത്തില്‍ല്‍ വി. എസിനൊപ്പം നിന്നവരായിരുന്നു ചന്ദ്രശേഖരനും കൂട്ടരും. ഒടുവില്‍ ഭിന്നത രൂക്ഷമായതോടെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന സംഘടന രൂപീകരിച്ച് ടി. പി ചന്ദ്രശേഖരന്‍ കേരള രാഷ്ടീയത്തില്‍ പുതിയ ഒരു ചരിത്രം കുറിച്ചത്. ഓര്‍ക്കാട്ടേരിയിലെ വീട്ടുവളപ്പില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ടി. പിയുടെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. അനേകം വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കിയ ഒഞ്ചിയത്ത് ഒരു വിപ്ലവകാരിക്കെന്നും അഭിമാനിക്കാവും വിധത്തില്‍ ആദര്‍ശത്തെ അടിയറവക്കാതെ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെയാണ് ടി. പി ചന്ദ്രശേഖരന്‍ വിടപറഞ്ഞത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine