
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയും സംസ്ഥാന ആരോഗ്യ വകുപ്പും ഔദ്യോഗികമായി അറിയിച്ചു. മേയ് 30-ന് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മുതിർന്ന വ്യക്തിയെ ജൂൺ 10-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ 11-ന് നടത്തിയ സ്രവ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. നിലവിൽ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്. ജൂൺ 18-ലെ കണക്കനുസരിച്ച് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 104 പേർ സമ്പർക്കപ്പട്ടികയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികൾ ശക്തമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം, വൈറസ് ബാധ




























