Sunday, November 11th, 2012

തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാട്: രമേശ് ചെന്നിത്തല

കോട്ടയം: കോണ്‍ഗ്രസ്സ് നേതാക്കന്മാരും എം.എല്‍.എ മാരും നടത്തുന്ന പരസ്യ പ്രസ്ഥാവനയെ സംബന്ധിച്ച് യു.ഡി.എഫ് കണ്‍‌വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാടാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ എം.എല്‍.എ മാര്‍ പര്‍സ്യപ്രസ്ഥാവന നടത്തരുതെന്ന് യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനം പറയുകയാണ് തങ്കച്ചന്‍ ചെയ്തത്. യു.ഡി.എഫിന്റെ നന്മയെ കരുതിയാണ് തങ്കച്ചന്‍ ഈ അഭിപ്രായം പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാറിന്റേയും കോണ്‍ഗ്രസ്സിന്റേയും തെറ്റായ നിലപാടുകളെ പറ്റി വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, കെ.മുരളീധരന്‍ തുടങ്ങിയ എം.എല്‍.എ മാര്‍ ശക്തമായ ഭാഷയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇത് ഘടകകക്ഷികള്‍ യു.ഡി.എഫില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എം.എല്‍.എ മാര്‍ക്ക് നേരെ തങ്കച്ചന്റെ പരാമര്‍ശം ഉണ്ടായത്. കോണ്‍ഗ്രസ്സ് എം.എല്‍.എ മാരെ നിയന്ത്രിക്കലല്ല യു.ഡി.എഫ് കണ്‍‌വീനറുടെ ജോലിയെന്നും അതിനു കെ.പി.സി.സി പ്രസിഡണ്ടും, മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വവും ഉണ്ടെന്ന്  ഉടന്‍ തന്നെ കെ.മുരളീധരന്റെ പ്രതികരണം വരികയും ചെയ്തു. ഇതിനുള്ള മറുപടിയായാണ് രമേശ് ചെന്നിത്തല തങ്കച്ചനെ അനുകൂലിച്ച് രംഗത്തെത്തിയത്. നിലവിലെ ഉമ്മന്‍‌ചാണ്ടി ഭരണത്തില്‍ കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം എം.എല്‍.എ മാര്‍ അസംതൃപ്തരാണ്. നയപരമായ പല തീരുമാനങ്ങളും കൂട്ടായിട്ടല്ല എടുക്കുന്നതെന്ന് എം.എല്‍.എ മാര്‍ തന്നെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ വേദികള്‍ ലഭിക്കാത്തതിനാലാണ് തങ്ങള്‍ പരസ്യ പ്രസ്ഥാവാനകളുമായി രംഗത്തെത്തുന്നതെന്നും ഇവര്‍ പറയുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine