Saturday, December 10th, 2011

സിഗ്നല്‍ പാളിച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി

emirates-trivandrum-epathram

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ദുരന്തമാകുമായിരുന്ന വിമാന കൂട്ടിയിടി നേരിയ വ്യത്യാസത്തില്‍ ഒഴിവായി. എമിറേറ്റ്‌സ് വിമാന കമ്പനിയുടെ ദുബായ്‌ വിമാനവും ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനവുമാണ്‌ മുഖാമുഖം റണ്‍വേയില്‍ കണ്ടത്‌. ശ്രീലങ്കന്‍ എയര്‍വേയ്‌സ് പൈലറ്റിന്റെ അവസരോചിതമായ തീരുമാനമാണ് അപകടം ഒഴിവാക്കിയത്‌. സിഗ്നല്‍ നല്‍കിയതിലെ പാളിച്ചയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ കാരണം. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന്‌ ദുബായിലേക്കു പോകാനൊരുങ്ങുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിന്‌ എ.ടി.സി. സ്‌റ്റാര്‍ട്ട്‌ അപ്പ്‌ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന്11.11 ന്‌ 286 യാത്രക്കാരുമായി വിമാനം റണ്‍വേയിലെത്തി പൊങ്ങാനൊരുങ്ങുകയായിരുന്നു. ഇതേ സമയത്ത് തന്നെ 146 യാത്രക്കാരുമായി ശ്രീലങ്കന്‍ എയര്‍വെയ്‌സ് വിമാനം ലാന്‍ഡിംഗിനായെത്തി‌. എന്നാല്‍ റണ്‍വെയില്‍ മറ്റൊരു വിമാനം കണ്ടതിനെതുടര്‍ന്ന്‌ അരമണിക്കൂറിനുശേഷമേ ഇറങ്ങുകയുളളൂവെന്ന സന്ദേശം ശ്രീലങ്കന്‍ പൈലറ്റ്‌ യാത്രക്കാര്‍ക്കു നല്‍കി ലങ്കന്‍ വിമാനം ലാന്‍ഡ്‌ ചെയ്യാതെ ഉയര്‍ന്നു പൊങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ എയര്‍പോര്‍ട്ട്‌ അഥോറിറ്റിക്കു റിപ്പോര്‍ട്ട്‌ നല്‍കാന്‍ എയര്‍ട്രാഫിക്‌ സര്‍വീസ്‌ ജോയിന്റ്‌ ജി.എം. ഷിബു റോബര്‍ട്ടിന്‌ ഡി.ജി.സി.എ. (ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍) നിര്‍ദേശംനല്‍കി. രണ്ടുദിവസത്തിനുശേഷം ചെന്നൈയില്‍നിന്ന്‌ ഉദ്യോഗസ്‌ഥര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി പരിശോധന നടത്തും. സംഭവത്തിന്‌ ഉത്തരവാദിയായ എയര്‍ട്രാഫിക്‌ കണ്‍ട്രോളറെ മാറ്റാന്‍ സാധ്യതയുണ്ട്.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine