വാല്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

January 8th, 2012
elephant-epathram
ചാലക്കുടി: വാല്പാറയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായാള്‍ മരിച്ചു. എസ്റ്റേറ്റ് ജീവനക്കാരന്‍ നടേശന്റെ മകന്‍ രാജേന്ദ്രന്‍ (39) ആണ് മരിച്ചത്. മുടീസ് അര്‍ബന്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ ആയിരുന്നു ഇയാള്‍. രാത്രി ജോലി കഴിഞ്ഞ് മടങ്ങും വഴി എസ്റ്റേറ്റ് റോഡില്‍ വച്ച് പത്തോളം വരുന്ന കാട്ടാനക്കൂട്ടം രാജേന്ദ്രനെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ എസ്റ്റേറ്റ് തൊഴിലാളികള്‍ ആനകളെ തുരത്തി രാജേന്ദ്രനെ വാല്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ രാജേന്ദ്രന്‍ മരിച്ചു. വാല്പാറ മേഘലയില്‍ കാട്ടാനക്കൂട്ടം നാട്ടില്‍ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. ആനത്താരകള്‍ക്ക് ഭംഗം വന്നതും ഭക്ഷണ ക്ഷാമവുമാണ് ആനകള്‍ നാട്ടിലിറങ്ങുന്നതിന്റെ പ്രധാന കാരണം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

30 ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല മന്ത്രിസ്ഥാനം: പി. ജെ. ജോസഫ്‌

November 26th, 2011

p.j.joseph-epathram

തിരുവനന്തപുരം: നാല് ജില്ലകളിലായി കഴിയുന്ന മുപ്പത് ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തന്‍റെ മന്ത്രി സ്ഥാനമെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം കേട്ടുന്നില്ല എങ്കില്‍ മന്ത്രി സ്ഥാനത്ത്‌ തുടരില്ലെന്നും പി. ജെ ജോസഫ്‌ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ താഴ്വാരത്തില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയാത്ത ദേശീയ പാര്‍ട്ടികളുടെ നിലപാടിനോട് യോജിപ്പില്ല. കേരളത്തില്‍ എത്തിയാല്‍ ഒരുനിപാട് തമിഴ്നാട്ടിലെത്തിയാല്‍ മറ്റൊരു നിലപാട് എന്നാ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കീടനാശനി ഉള്ളില്‍ ചെന്ന് കാട്ടാന ചരിഞ്ഞു

November 8th, 2011
elephant-epathram
ഇടുക്കി: കീടനാശിനിയും രാസവളവും ഉള്ളില്‍ ചെന്ന് കാട്ടാന ചരിഞ്ഞു. ഇടുക്കി ചെറുതോണി കാല്‍‌വരി മൌണ്ടിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലെ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പൊട്ടാഷും, യൂറിയയും ഉള്‍പ്പെടുന്ന രാസവളങ്ങളും കൂടാതെ കീടനാശിനിയും ഉള്ളില്‍ ചെന്നാണ് കാട്ടാന ചരിഞ്ഞതെന്ന് കരുതുന്നു. ഉച്ചയോടെ സമീപവാസികള്‍ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആനയുടെ കടവായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഏകദേശം ഇരുപത് വയസ്സു പ്രായമുള്ള മോഴയാനയാണ് ചരിഞ്ഞത്. അയ്യപ്പന്‍ കോവില്‍ റേഞ്ച് ഓഫീസര്‍ എന്‍.പി സജീവനും‍, ഡെപ്യൂട്ടി റേഞ്ചറും ഉള്‍പ്പെടെ ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
കുളമാവ് വനത്തില്‍ നിന്നും ഇടുക്കി ഡാമിലൂടെ സഞ്ചരിച്ച് ആനകള്‍ മനുഷ്യവാസ കേന്ദ്രങ്ങളില്‍ ആനകള്‍ എത്താറുണ്ട്. ഇത്തരത്തില്‍ ഈ പ്രദേശത്തും ഒറ്റക്കും കൂട്ടായും കാട്ടാനകള്‍ ഇറങ്ങുന്നത് പതിവാണ്. ഇത്തരത്തില്‍ രാത്രികാലത്ത് സ്ഥലത്തെത്തിയ ആന ഷെഡ്ഡു തകര്‍ത്ത് അതിനകത്ത് സൂക്ഷിച്ചിരുന്ന യൂറിയയും മറ്റും കഴിച്ചതാകാം. സമീപകാലത്തായി കൃഷിയിടങ്ങളില്‍ ആനകള്‍ ദുരൂഹസാഹചര്യത്തില്‍ ചരിയുന്നത് പതിവായിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആന്ത്രാക്സ് മൂലം പിടിയാന ചരിഞ്ഞു

September 24th, 2011
elephant-epathram
കുമളി:പെരിയാര്‍  കടുവ-വന്യജീവി സങ്കേതത്തിലെ വനമേഘലയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ പിടിയാന ആന്ത്രാക്സ് മൂലമാണ് മരിച്ചതെന്ന് പ്രാഥമിക കണ്ടെത്തല്‍. വള്ളക്കടവ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന മച്ചാന്‍ പ്രദേശത്ത്  25 നും 30 നും ഇടയില്‍ പ്രായം വരുന്ന പിടിയാനയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പിലെ വെറ്റിനറി സര്‍ജനായ ഡോ.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉളള സംഘം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ആനയുടെ ജഡം ദഹിപ്പിച്ചു. ആന്തരാവയവങ്ങളുടെയും മറ്റും സാമ്പിള്‍ പാലോടുള്ള വനം വകുപ്പിന്റെ വെറ്റിനറി ലാബിലേക്ക് വിദഗ്ദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ പ്രദേശാത്ത് 2006-ല്‍ മറ്റൊരാനയേയും ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞതായി കണ്ടെത്തിയിരുന്നു.  ബാസിലസ് ആന്ത്രാക്സ് എന്ന രോഗാണു മനുഷ്യര്‍ ഉള്‍പ്പെടെ ഉള്ള ജീവികളില്‍ ബാധിച്ചാല്‍ ആന്തരാവയവങ്ങളെ ആണ് പ്രധാനമായും ബാധിക്കുക. രോഗം ബാധിച്ച ജീവിയുടെ കുളമ്പ് നഖം എന്നിവ ചീഞ്ഞ് ശരീരത്തില്‍ നിന്നു വേര്‍പെടുകയും ആന്തരാവയവങ്ങള്‍ അഴുകുന്നതിന്റെ ഭാഗമായി വായ, മൂക്ക് തുടങ്ങി ശരീരത്തിലെ ദ്വാരങ്ങളിലൂടെ രക്തവും പഴുപ്പും പുറത്തേക്ക് ഒഴുകുന്നു . ഇത് മറ്റു ജീവികളിലേക്കും രോഗം പടരുവാന്‍ ഇടയാക്കുന്നു.  മുപ്പത് വര്‍ഷത്തോളം ജീവിക്കുവാന്‍ ശേഷിയുണ്ട് ആന്ത്രാക്സ് പരത്തുന്ന രോഗാണുവിന്.  ധാരാളം ജീവികള്‍ ഉള്ള പെരിയാര്‍ വന്യജീവി കേന്ദ്രത്തില്‍ ആന്ത്രാക്സ് രോഗം മൂലം ആന ചരിഞ്ഞത് ആശങ്കയുണ്ടാക്കുന്നതാണ്. മറ്റു ജീവികളിലേക്ക് ഇത് പടര്‍ന്നു പിടിച്ചാല്‍ അവ കൂട്ടത്തോടെ ചത്തൊടുങ്ങുവാന്‍ ഇടയുണ്ട്.
രോഗം പടരുന്നത് തടയുന്നതിനായി  സാധാരണ രീതിയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുകയാണ് പതിവ്. എന്നാല്‍ വന്യജീവികളില്‍ മുഴുവന്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത് പ്രായോഗികമല്ല.  വനമേഘലയോട് ചേര്‍ന്ന പ്രദേശങ്ങളിലും മറ്റും കന്നുകാലികളില്‍  ആന്ത്രാക്സിനെ പ്രതിരോധിക്കുവാനായി “ആന്ത്രാക്സ് പോര്‍ വാക്സിന്‍“ എന്ന പ്രതിരോധ കുത്തിവെപ്പ് നടത്താറുണ്ട്.ഈ രോഗം ബാധിച്ച് കൊല്ലപ്പെടുന്ന ജീവികളുടെ ജഡം കത്തിച്ചു കളയുകയാണ് ചെയ്യുക.ആഴമുള്ള കുഴികളില്‍ കുമ്മായമുള്‍പ്പെടെ പല അണുനാശിനികളും ചേര്‍ത്ത് കുഴിച്ചിടുന്ന പതിവുമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

September 21st, 2011
elephant-epathram
മുത്തങ്ങ: വയനാട് ജില്ലയിലെ മുത്തങ്ങ റെഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. മുത്തങ്ങ സ്വദേശി വാസുവിനെ (41) ആണ് ഇന്നലെ ഉച്ചയോടെ കാട്ടുപാതയില്‍  കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആനയുടെ ചവിട്ടേതിനെ തുടര്‍ന്നാകാം മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു.  ഇതു വഴി കടന്നു പോകുകയായിരുന്ന വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ സംഭവസ്ഥലത്തെത്തി. പോലീസ് ഇന്‍‌ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം മൃതദേഹം അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച വാസുവിന് ഭാര്യയും അഞ്ചു മക്കളുമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 7345»|

« Previous Page« Previous « ക്യാന്‍സര്‍ ചികിത്സാ സഹായ നിധി
Next »Next Page » എലിപ്പനി: മരണം പതിനഞ്ചായി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine