Wednesday, October 26th, 2011

ലിബിയ മോചിപ്പിക്കപ്പെട്ടുവോ?

gaddafi-epathram

ട്രിപ്പോളി : അമേരിക്കയുടെ ബദ്ധ ശത്രുവും വെറുക്കപ്പെട്ടവനും ആയ ഗദ്ദാഫിയെ നാറ്റോ വധിച്ചു എന്ന വാര്‍ത്ത ലിബിയ മോചിപ്പിക്കപ്പെട്ടു എന്ന തലക്കെട്ടോടെയാണ് ലോകം കേട്ടത്. ലിബിയ മോചിപ്പിക്കപ്പെട്ടത് എന്തില്‍ നിന്നൊക്കെയാണ് എന്ന് ചിന്തിക്കുന്നത് ഈ അവസരത്തില്‍ ഉചിതമാവും.

അന്താരാഷ്‌ട്ര നാണയ നിധി, ലോക ബാങ്ക് എന്നീ അന്താരാഷ്‌ട്ര സാമ്പത്തിക ഭീകരരെ വര്‍ഷങ്ങളോളം വെല്ലുവിളിച്ചു എന്നതാണ് സ്വന്തം മരണത്തില്‍ കലാശിച്ച ഗദ്ദാഫി ചെയ്ത ഏറ്റവും വലിയ കുറ്റം. അന്താരാഷ്‌ട്ര നാണയ നിധിയില്‍ നിന്നും ലോക ബാങ്കില്‍ നിന്നും കടം എടുക്കാന്‍ വിസമ്മതിച്ച് ലിബിയന്‍ ജനതയെ കടക്കെണിയില്‍ നിന്നും എന്നെന്നേക്കുമായി മോചിപ്പിച്ച നേതാവാണ് ഗദ്ദാഫി. ലിബിയയുടെ എണ്ണ നിക്ഷേപം ദേശസാല്‍ക്കരിച്ച അദ്ദേഹം അതില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് സൌജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, വൈദ്യുതി എന്നിവ സ്വന്തം ജനതയ്ക്ക്‌ നല്‍കി. എണ്ണയില്‍ നിന്നും ലഭിച്ച വരുമാനം അദ്ദേഹം ഓരോ പൌരനും പങ്കിട്ടു നല്‍കി. ആയിര കണക്കിന് ഡോളര്‍ ആണ് ഇത്തരത്തില്‍ ഓരോ പൌരനും വര്‍ഷാവര്‍ഷം ലഭിച്ച വരുമാനം. വെറും ഏഴു രൂപ ലിറ്റര്‍ വിലയ്ക്കാണ് ലിബിയയില്‍ പെട്രോള്‍ ലഭ്യമായത്. നവ വധൂ വരന്മാര്‍ക്ക് സര്‍ക്കാര്‍ 50,000 ഡോളര്‍ വീട് വാങ്ങാനും പുതിയൊരു ജീവിതം ആരംഭിക്കാനുമായി നല്‍കി. പുതിയ കാര്‍ വാങ്ങാനുള്ള പകുതി പണവും സര്‍ക്കാര്‍ വഹിച്ചു.

ഗദ്ദാഫിയുടെ ഭരണ കാലത്ത് സാക്ഷരതാ നിരക്ക് 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തില്‍ ഏറെയായി ഉയര്‍ന്നു. താമസിക്കാനൊരു വീട് ഇതൊരു പൌരന്റെയും അടിസ്ഥാന അവകാശമാണ് എന്നായിരുന്നു ഗദ്ദാഫിയുടെ പക്ഷം. ഓരോ പൌരനും വീട് ലഭ്യമാകുന്നത് വരെ തന്റെ കുടുംബത്തിന് സ്വന്തമായൊരു വീട് വേണ്ട എന്ന് തീരുമാനിച്ച അദ്ദേഹം ഈ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്തു. ഗദ്ദാഫിയുടെ അച്ഛന്‍ ഒരു ടെന്റില്‍ താമസിക്കവെയാണ് മരണമടഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ ജല സേചന പദ്ധതിയായി ഗിന്നസ്‌ ബുക്ക്‌ അംഗീകരിച്ച ശുദ്ധ ജല പദ്ധതി ഗദ്ദാഫിയുടെ ശ്രമ ഫലമാണ്. വിദേശ നിക്ഷേപം ഇല്ലാതെ നടപ്പിലാക്കിയ ഈ പദ്ധതിയെ ഗദ്ദാഫി എട്ടാമത്തെ ലോകാത്ഭുതം എന്നാണ് വിശേഷിപ്പിച്ചത്‌. കൃഷി തൊഴിലായി സ്വീകരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൌജന്യമായി കൃഷി ഭൂമിയും ഉപകരണങ്ങളും വിത്തും കന്നുകാലികളെയും നല്‍കി.

വിദേശ കടത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിതയായിരുന്നു ലിബിയ എന്ന് അറിയുമ്പോള്‍ നാറ്റോയുടെ നീരസത്തിന്റെ കാരണം വ്യക്തമാകും. പലിശ രഹിത വായ്പകളാണ് ലിബിയ ബാങ്കുകളില്‍ നടപ്പിലാക്കിയത്‌. അമേരിക്കന്‍ ഡോളറിന്‍മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ഗദ്ദാഫിയുടെ ആശയമായിരുന്നു ഏകീകൃത ആഫ്രിക്കന്‍ കറന്‍സിയായ ആഫ്രിക്കന്‍ സ്വര്‍ണ ദിനാര്‍.`ലിബിയയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മാതൃക ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങള്‍ കൂടി പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ലോകം നിയന്ത്രിക്കുവാനുള്ള ലോക ബാങ്കിന്റെയും അന്താരാഷ്‌ട്ര നാണയ നിധിയുടെയും പദ്ധതികള്‍ക്ക്‌ ഏറ്റവും വലിയ തിരിച്ചടി ആകുമായിരുന്നു. ഗദ്ടാഫിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ ലിബിയ കൈവരിച്ച അത്ഭുതകരമായ സാമ്പത്തിക നേട്ടങ്ങള്‍ ലോകം അറിഞ്ഞു തുടങ്ങും എന്നതായിരുന്നു സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും വലിയ ആശങ്ക.

തങ്ങളുടെ നേതാവിനെ ബോംബിട്ട് വധിക്കാന്‍ ശ്രമിച്ച നാറ്റോയ്ക്കെതിരെ ലിബിയയിലെ 95 ശതമാനം ആളുകളാണ് ട്രിപ്പോളിയിലെ ഗ്രീന്‍ സ്ക്വയറില്‍ 2011 ജൂലൈ 1ന് ഒത്തുകൂടിയത്‌. താഴെ ഉള്ള വീഡിയോ ശ്രദ്ധിച്ചാല്‍ ഒരു ചോദ്യം മനസ്സില്‍ ഉയരും. അമേരിക്ക അവകാശപ്പെടുന്നത് പോലെ വെറുക്കപ്പെട്ടവനായ ഒരു നേതാവിന് തെരുവുകളിലൂടെ നിര്‍ഭയനായി ഇങ്ങനെ സഞ്ചരിക്കുവാന്‍ കഴിയുമോ?

ഗദ്ദാഫിയുടെ വധം മനുഷ്യ രാശിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്.

ഗദ്ദാഫി വധിക്കപ്പെടേണ്ടത് അത്യാവശ്യമായിരുന്നു. നാറ്റോയ്ക്ക്, അന്താരാഷ്‌ട്ര നാണയ നിധിയ്ക്ക്‌, ലോക ബാങ്കിന്… ലോകത്തെ പലിശക്കണക്ക് കൊണ്ട് അടിമകളാക്കി വെയ്ക്കാന്‍ വെമ്പല്‍ പൂണ്ട് നടക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെല്ലാം തന്നെ.

ലിബിയ അവസാനം മോചിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തില്‍ നിന്ന്!

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine