ശാബ്ദസാങ്കേതിക വിദ്യയിലെ അതികായന്‍ ഡോള്‍ബി റേ അന്തരിച്ചു

September 14th, 2013

സാന്‍ഫ്രാന്‍സിസ്കോ: ശബ്ദസാങ്കേതിക രംഗത്തെ അതികായന്‍ ഡോള്‍ബി റേ (80) അന്തരിച്ചു. അല്‍‌ഷിമേഴ്സ്, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോള്‍ബി ശബ്ദസംവിധാനത്തിന്റെ പിതാവായ റേ ശബ്ദ സാങ്കേതിക രംഗത്ത് നാഴികക്കല്ലായ നിരവധി കണ്ടു പിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. 50 ല്‍ പരം പേറ്റന്റുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. സിനിമയിലെ ശബ്ദ സാങ്കേതിക മികവിന്റെ പേരില്‍ രണ്ട് തവണ ഓസ്കാര്‍ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. 1995-ല്‍ ഗ്രാമിയും, 1989-ലും 2005ലും എമ്മി പുരസ്കാരവും റേയെ തേടിയെത്തിയിട്ടുണ്ട്.

അമേരിക്കയിലെ പോര്‍ട്ട്‌ലാന്റിലെ ഓറിഗോണില്‍ ആണ്‍` അദ്ദേഹം ജനിച്ചത്. ഓഡിയോ വീഡിയോ ടേപ്പുകളുടെ ശബ്ദ സാങ്കേതിക രംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടത്തി. ആമ്പെക്സ് കോര്‍പ്പറേഷനു വേണ്ടി വീഡിയോ ടേപ്പ് വികസിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ശബ്ദ സാങ്കേതിക രംഗത്ത് ഡോക്ടറേറ്റ് നേടി. 1989-ല്‍ ഡോള്‍ബി ലബോറട്ടറി സ്ഥാപിച്ചു. ഇവിടെ വച്ചാണ് ഡോള്‍ബി സിസ്റ്റം എന്ന് പ്രശസ്തമായ ശബ്ദ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇന്ന് ലോകത്ത് ഉപയോഗിക്കുന്ന ശബ്ദ സാങ്കേതിക വിദ്യയിലെ നൂതനമായ പല സങ്കേതങ്ങളും ഡോള്‍ബി റേയുടെ സംഭാവനയാണ്. ഓഡിയോ എഞ്ചിനീയറിങ്ങ് സൊസൈറ്റിയുടെ മുന്‍ പ്രസിഡണ്ട് കൂടിയായിരുന്നു റേ.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാക്കിറയുടെ അരക്കെട്ടിലെ രഹസ്യം പരസ്യമായി

September 22nd, 2012

shakira-hips-dont-lie-epathram

ഒടുവില്‍ ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം അവര്‍ തന്നെ പരസ്യമാക്കി. ഹിപ്സ് ഡോണ്ട് ലൈ (അരക്കെട്ടുകള്‍ കള്ളം പറയില്ല) എന്ന പ്രശസ്തമായ ആല്‍ബ ത്തിലെ വരികളെ അന്വര്‍ഥമാക്കിക്കൊണ്ട് ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം പരസ്യമായി. അതെ താന്‍ ജെറാർഡിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറുന്നു എന്ന് ഷാക്കിറ ലോകത്തോട് ഉറക്കെ പറഞ്ഞിരിക്കുന്നു.

“വക്കാ വക്കാ” പാടുകയും ഒപ്പം ചുവടു വെയ്ക്കുകയും ചെയ്തു കൊണ്ട് ലോക കപ്പ് ഫുട്ബോളിന്റെ ആവേശം ലോകത്തെങ്ങും പടര്‍ത്തിയ ഷാക്കിറ ഇനി താരാട്ടു പാടുവാന്‍ ഒരുങ്ങുകയാണ്. സ്പാനിഷ് ടീമിന്റെ പ്രതിരോധ നിരയിലെ മിന്നുന്ന താരമായ ജെറാര്‍ഡ് പീക്കെയുമായി പ്രണയത്തിലായതും ഈ പാട്ടിലൂടെ തന്നെ.  സംഗീതവും നൃത്തവും ഫുട്ബോളും ചേര്‍ന്ന ഇവരുടെ പ്രണയം ഒടുവില്‍ ഇവരെ വിവാഹത്തിൽ എത്തിച്ചു. ഇതോടെ ലോകത്തെ എറ്റവും പ്രശസ്തരായ ‘സെലിബ്രിറ്റി ജോടികളില്‍’ ഇവരും ഇടം പിടിച്ചു. കാത്തിരിക്കുന്ന കണ്മണിക്കു വേണ്ടി ഇരുവരും തല്‍ക്കാലം നിരവധി പരിപാടികള്‍ ഒഴിവാക്കിയതായി പറയുന്നു.  ലാസ്‌വേഗസില്‍ നടക്കുന്ന ഐ ഹാര്‍ട്ട് റേഡിയോ മ്യൂസിക് ഫെസ്റ്റിവെലും ഇതില്‍ പെടും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മിസ് മലേഷ്യയെ 200 ഡോളറിനു ലേലത്തിനു വെച്ചു

September 17th, 2012

nadia-heng-epathram

കോലാലമ്പൂര്‍: മുന്‍ മിസ് മലേഷ്യയ നാദിയ ഹെങ്ങ് ഉള്‍പ്പെടെ ഉള്ളവരെ ലേലത്തിനു വെച്ചു. വാശിയേറിയ ലേലത്തില്‍ ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ദീപേന്ദ്ര രാജ് 200 യു. എസ്. ഡോളറിനു നാദിയയെ ലേലത്തില്‍ എടുത്തു. ലേലത്തിന്റെ നിബന്ധനകള്‍ അനുസരിച്ച് ലേലം കൊണ്ട് ദീപേന്ദ്രക്ക് നാദിയക്കൊപ്പം ഒരു കാൻഡില്‍ ലൈറ്റ് ഡിന്നർ കഴിക്കുവാന്‍ മാത്രമാണ് അവകാശം. ഉന്‍ഡിംസ്യ റിസോഴ്സ് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക കണ്ടെത്തുന്നതിനായിരുന്നു പ്രശസ്തരെ ഇപ്രകാരം ലേലത്തിനു വച്ചത്. എഫ്. എച്ച്. എം. ഗേള്‍ ഓഫ് നെക്സ്റ്റ് ഡോര്‍ 2010-ലെ വിജയി വോനെ സിം, നിര്‍മ്മാതാവ് സൈറ സച്ച, നടന്‍ ടോണി യൂസേഫ് തുടങ്ങി പല പ്രമുഖരേയും ലേലത്തില്‍ വെച്ചിരുന്നു. ഒരു നല്ല കാര്യത്തിനായി ഇപ്രകാരം ലേല വസ്തുവായതില്‍ ദുഃഖമില്ലെന്നാണ് ലേലത്തെ കുറിച്ച് മിസ് മലേഷ്യ പ്രതികരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷെര്‍ളിന്‍ ചോപ്ര നഗ്നയായി പ്ലേബോയ് മാസികയിൽ

July 29th, 2012

sherlyn-chopra-playboy-epathram

ലോസ് ഏഞ്ചലസ് : പ്ലേബോയ് മാസികയുടെ മോഡലാകുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി ഷെര്‍ളിന്‍ ചോപ്ര. ഇരുപത്തെട്ടുകാരിയായ ഷെര്‍ളിന്‍ നടിയും മോഡലും ഗായികയുമാണ്. ക്യാമറക്കു മുമ്പില്‍ നഗ്നയായി നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല, എന്നാല്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുമ്പോള്‍ തനിക്ക് നാണമോ ബുദ്ധിമുട്ടോ തോന്നിയില്ലെന്നും ഷെര്‍ളിന്‍ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. പ്ലേബോയിക്കു വേണ്ടി നഗ്നയാകുന്ന ആദ്യ ഇന്ത്യക്കാരി താനാണെന്നും ആ പദവി മറ്റാര്‍ക്കും തട്ടിയെടുക്കുവാന്‍ ആകില്ലെന്നും ഷെര്‍ളിന്‍ പറഞ്ഞു. ലോസ് ഏഞ്ചൽസിൽ വെച്ചായിരുന്നു ഫോട്ടോ ഷൂട്ട്.

സ്ത്രീകളുടെ നഗ്നതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രസിദ്ധീകരിക്കുന്ന പ്ലേബോയ് മാസിക 1953-ല്‍ ഹഗ് ഹെര്‍ഫെനര്‍ ആണ് ആരംഭിച്ചത്. സ്ത്രീകളുടെ നഗ്നതാ പ്രദര്‍ശനത്തിന്റെ പേരു പറഞ്ഞ് പല ഏഷ്യന്‍ രാജ്യങ്ങളിലും ഈ മാസിക നിരോധിക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള നടിമാരും മോഡലുകളും പ്രൊഫഷണലുകളും ഇവരുടെ മോഡലായിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരി പ്ലേ ബോയിയുടെ കവര്‍ പേജില്‍ സ്ഥാനം പിടിക്കുന്നത്.

1984-ല്‍ ഹൈദരാബാദില്‍ ജനിച്ച ഷെര്‍ളിന്‍ ബി ഗ്രേഡ് ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് യാഷ് ചോപ്ര ഫിലിം പ്രോഡക്ഷന്‍സിന്റെ “ദില്‍ ബോലെ ഹഡിപ്പ“ പോലുള്ള ചിത്രങ്ങളില്‍ അവസരം ലഭിച്ചു. വളരെ സെക്സിയായ വേഷങ്ങളാണ് ഈ ചിത്രത്തില്‍ ഷെര്‍ളിന്‍ ധരിച്ചിരുന്നത്. നഗ്നത പ്രദര്‍ശിപ്പിക്കുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഇതിനിടെ പ്ലേ ബോയ് മാസികയ്ക്കു വേണ്ടി ഷെർളിൻ നടത്തിയ നഗ്നതാ പ്രദര്‍ശനം വന്‍ വിവാദമായിരിക്കുകയാണ്. ഓണ്‍ലൈന്‍ കമ്യൂണിറ്റികളില്‍ ഷെര്‍ളിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകള്‍ വന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ ഏണസ്റ്റ് ഹെമിങ്‌വേ

July 2nd, 2012

ernest-hemingway-epathram
സാന്തിയാഗോ എന്ന വൃദ്ധനെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നീണ്ട കഥയിലെ കഥാപാത്രം. ആ കഥാപാത്രത്തെ നമുക്ക് സമ്മാനിച്ച മഹാനായ സാഹിത്യകാരന്‍ സ്വയം ഇല്ലാതായിട്ട് 51 കഴിയുന്നു 61 വയസ്സുള്ളപ്പോൾ 1961 – ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തുവച്ച്‌ സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതത്തിലൂടെ ഒരു യാത്ര. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഓക് പാർക്ക് എന്ന കൊച്ചു പട്ടണത്തിലാണ് ഹെമിങ്‌വേ ജനിച്ചത് യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂൾ മാസികയിൽ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനാകുവാൻ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാൽ അതിനു കഴിഞ്ഞില്ല. എന്നാൽ റെഡ് ക്രോസ്-ൽ ചേർന്ന് ആംബുലൻസ് ഡ്രൈവറായി അദ്ദേഹം ഇറ്റലിയിൽ യുദ്ധമുഖത്തെത്തി. ജർമ്മൻ മുന്നണിയിലും പിന്നീട് ഇറ്റാലിയൻ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ ഓസ്ട്രിയൻ ആക്രമണങ്ങളിൽ മാരകമായ പരിക്കേറ്റു. മുന്നണിയിൽ സേവനം ചെയ്യുവാൻ കഴിയാതെ അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവർത്തനരംഗത്തേക്ക് തിരിഞ്ഞു. 1936-37 കാലഘട്ടത്തിൽ സ്പെയിനിലെത്തി അവിടുത്തെ റിപ്പോർട്ടറായി പ്രവർത്തിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തും അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചു. ലോകമഹായുദ്ധങ്ങളും സ്പാ‍നിഷ് ആഭ്യന്തരസമരവും അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. പുലിസ്റ്റർ സമ്മാനവും,1954ല്‍ നോബൽ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓൾഡ് മാൻ ആന്റ് ദ് സീ (The Oldman and the Sea). ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർ‌വെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട്‌ ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു.
യുദ്ധത്തിൽ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ആയുധങ്ങളോട് വിട (A farewell to arms) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തിൽ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരർത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം 1927-ലാണ് എഴുതിയത്. അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി പാരീസ്, കാനഡ, ഇറ്റലി, സ്പെയിൻ എന്നീ സ്ഥലങ്ങളിൽ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും കാളപ്പോരിനെയും കുറിച്ച് എഴുതിയ ‘സൂര്യൻ ഉദിക്കുന്നു‘(The sun also rises)എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.
ഹെമിങ്‌വേ ജീവിതത്തിൽ ഏകാകിയായിരിക്കുവാൻ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (Death in the afternoon) എന്ന പുസ്തകം എഴുതി. 1927-ൽ അദ്ദേഹം ഒരു യുദ്ധവിരുദ്ധ പത്രപ്രവർത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ ഒരുപക്ഷേ സ്പെയിനിലെ ജനറൽ ഫ്രാങ്കോയുടെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആർക്കുവേണ്ടി’ (For whom the bell tolls) എന്ന നോവലാണ്. ആദർശങ്ങൾക്കുവേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം റോബർട്ട് ജോർഡാൻജനറൽ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവിൽ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങൾ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവിൽ ആത്മഹത്യചെയ്തു എന്നത് വൈരുദ്ധ്യമാണ്. ആയുസ്സിന്റെ പകുതിഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ ക്യൂബയിലാണ്. ഹെമിംഗ്‌വ്വേയുടെ പേരിൽ ക്യൂബയിൽ വ‌ർഷംതോറും മീൻപിടുത്തമത്സരം നടത്തിവരുന്നു.
ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീർഘകാലം ‘ടോറന്റോ സ്റ്റാർ‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു.
എ മൂവബിൾ ഫീസ്റ്റ്, ഹെമിംഗ്‌വേയുടെ സമ്പൂർണ ചെറുകഥകൾ (The complete short stories of Ernest Hemingway),
കിളിമഞ്ചാരോവിലെ മഞ്ഞും മറ്റുകഥകളും (The snows of Kilimanjaro, and other stories), നമ്മുടെ കാലത്ത് – കഥകൾ (In our time : stories), ഹെമിങ്‌വേയുടെ ചെറുകഥകൾ (The short stories of Ernest Hemingway), ഏദൻ തോട്ടം (The Garden of Eden), അരുവിയിലെ ദ്വീപുകൾ (Islands in the stream), ആഫ്രിക്കയിലെ പച്ച മലകൾ (Green hills of Africa), ആദ്യ പ്രകാശത്തിലെ സത്യം (True at first light), നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees), നിക്ക് ആദംസ് കഥകൾ (The Nick Adams stories) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത കൃതികള്‍

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പെയിന് പോരുകാളയെ പോലെ ഫൈനലിലേക്ക്

June 28th, 2012
spain vs portugal euro cup 2012-epathram
ഡോണെസ്ക്: യൂറോ കപ്പിലെ ആവേശകരമായ ഒരു മത്സരത്തിനു സാക്ഷ്യം വഹിച്ചു പോരുകാളകളുടെ  നാട്ടുകാരായ സ്പെയിന്  ഫൈനലിലേക്ക്.  പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട  മത്സരത്തില്‍ നിരവധി അവസരങ്ങളാണ് ഇരു ടീമികളും കളഞ്ഞു കുളിച്ചത്. നിലവിലെ ചാമ്പ്യന്മാരായ സ്പെയിന് പോര്‍ചുഗലിന്റെ വല കുലുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രതിരോധനിര  കീഴടക്കി. അതേപോലെ തന്നെ പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ  റൊണാള്‍ഡോയെ തളച്ചിടാന്‍  സ്പെയിന് താരങ്ങള്‍ക്കും കഴിഞ്ഞു. തുടര്‍ന്ന് അധികവേളയിലും ഇരുടീമും ഗോള്‍രഹിത സമനില പാലിച്ച കളിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട കളിയില്‍  4-2നാണ് സ്പാനിഷ് പോരുകാളകള്‍  ജയംകണ്ടത്. ഇതോടെ സ്പെയിനിന് ഫൈനലില്‍  ജര്‍മനി-ഇറ്റലി സെമി വിജയികളെ നേരിടേണ്ടിവരും. ആത്യന്തം ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും മാറി മാറി മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 90ാം മിനിറ്റില്‍ ഗോളി മാത്രം നില്‍ക്കെ പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോ പന്ത് പുറത്തേക്കടിച്ചു ഒരു സുവര്‍ണാവസരം കളഞ്ഞു ഇതോടെ  കളി അധികവേളയിലെത്തി. 104ാം മിനിറ്റില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരം സ്പെയിനിനെ തേടിയെത്തി. പാസുകള്‍ നെയ്ത് ബോക്സിലെത്തിയ നീക്കത്തി നൊടുവില്‍ തൊട്ടുമുന്നില്‍ ഗോളി മാത്രം നില്‍ക്കേ ഇനിയസ്റ്റ ഉതിര്‍ത്ത ഷോട്ട് ഗോളി പട്രീസിയോ അത്യുജ്ജ്വലമായി തട്ടിയകറ്റി. ഫാബ്രിഗസിനെ രംഗത്തിറക്കിയാതോടെ സ്പെയിനിന്റെ പോരാട്ടത്തിനു വീറുകൂടി എന്നാല്‍ 114ാം മിനിറ്റില്‍ ഫാബ്രിഗാസ് സുവര്‍ണാവസരം പാഴാക്കി. ഷൂട്ടൗട്ടില്‍ സ്പെയിനിന്റെ ആദ്യ കിക്കെടുത്ത സാബി അലോന്‍സോയുടെ ശ്രമം പോര്‍ചുഗല്‍ ഗോളി റൂയി പട്രീസിയോ തട്ടിയകറ്റിയതോടെ സ്പെയിനിന്റെ ആരാധകര്‍ നിശബ്ദരായി. തുടര്‍ന്ന് പോര്‍ചുഗലിന്‍െറ യാവോ മൗടിന്യോയുടെ കിക്ക് ഐകര്‍ കസീയസും തടഞ്ഞിട്ടു. പിന്നെ കിക്ക് എടുത്തവരൊക്കെ വല കുലുക്കിയെങ്കിലും പോര്‍ച്ചുഗലിന്റെ  ബ്രൂണോ ആല്‍വെസിന്‍െറ കിക്ക് ക്രോസ്ബാറിനിടിച്ച് ദുരന്ത നായകനായതോടെ നിലവിലെ ചാമ്പ്യന്‍മാര്‍ ഫൈനലിലേക്ക് കടന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫേസ്‌ബുക്കിന് അധികം ആയുസില്ലെന്നു നിരീക്ഷണം !

June 7th, 2012

people-on-facebook-epathram
ഹൂസ്റ്റണ്‍: ഫേസ്‌ബുക്കിന് അധികം ആയുസില്ലെന്നും കൂടിയാല്‍ അഞ്ചു മുതല്‍ എഴു വര്ഷം വരെയെ ഈ വളര്‍ച്ച ഉണ്ടാകൂ എന്നും പിന്നെ ഗൂഗിള്‍നു വന്ന തകര്‍ച്ച പോലെ ഫേസ്ബുക്കിനും ഇതേ ഗതിയാവുമെന്നു വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.   ഉപ്പില്ലാത്ത ചോറ് പോലെയാണ് ഫേസ്ബുക്കില്ലാത്ത നെറ്റ്. നെറ്റില്‍ പുതുതായി എത്തിയവര്‍ക്കും സ്ഥിരമായി ഉള്ളവര്‍ക്കും ഒരാവേശമാണ് ഫേസ്ബുക്ക്. എന്നാല്‍ ഫേസ്ബുക്കിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നുവെന്ന നിരീക്ഷണം പുറത്ത് വന്നിരിക്കുന്നു.  അയേണ്‍‌ഫയര്‍ ക്യാപിറ്റലിന്റെ ഉടമയും വിവരസാ‍ങ്കേതികവിദ്യാ വിദഗ്ധനുമായ എറിക്ക് ജാക്‍സണാണ് ഈ നിരീക്ഷണം നടത്തിയത്. . “സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഗൂഗിള്‍ ഏറെ പണിപ്പെടേണ്ടിവന്നു. വളരെ കഷ്ടപ്പെട്ടാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് എന്തെങ്കിലുമൊക്കെ ഗൂഗിളിന് ചെയ്യാനായത്. മൊബൈലിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാം തലമുറ ഇന്റര്‍നെറ്റ് കമ്പനികള്‍ വരുന്നതോടെ ഫേസ്ബുക്കിനും ഗൂഗിളിന്റെ ഗതി വരും.”

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോബ് മാര്‍ലി എന്ന മൂന്നാം ലോക ഗായകൻ മായാത്ത ഓര്‍മ്മ

May 11th, 2012

bob-marley-epathram

റെഗ്ഗ സംഗീത രംഗത്ത് വിസ്മയമായിരുന്ന ബോബ് മാര്‍ലി ഓര്‍മ്മയായിട്ട് ഇന്നേക്ക് 31 വര്‍ഷം തികയുന്നു. മൂന്നാം ലോക രാജ്യങ്ങളുടെ സംഗീത ചക്രവര്‍ത്തി തന്റെ ആലാപനത്തിന്റെ പ്രത്യേകത കൊണ്ട് ലോകമെമ്പാടും ആരാധക വൃന്ദത്തെ സൃഷ്ടിച്ചു. ‘ബഫലോ സോള്‍ജര്‍’ എന്ന എക്കാലത്തെയും ഹിറ്റ് ആല്‍ബം ഇന്നും സംഗീത പ്രേമികള്‍ നെഞ്ചോട് ചേര്‍ത്ത്‌ വെയ്ക്കുന്നു. 1981 മെയ്‌ 11നാണ് ഈ മഹാനായ ഗായകൻ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഈ ലോകത്തോട് വിട പറഞ്ഞത്‌. ബോബ് മാര്‍ലി സൃഷ്ടിച്ച അലകള്‍ സംഗീത ആസ്വാദകര്‍ ക്കിടയില്‍ ഇന്നും മായാത്ത ഓര്‍മ്മയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്തരിച്ചു

February 12th, 2012

Whitney-Houston-epathram

ലോസ്‌ആഞ്ചല്‍സ്‌: പ്രശസ്ത അമേരിക്കന്‍ പോപ്‌ ഗായിക വിറ്റ്‌നി ഹൂസ്‌റ്റന്‍ (48)അന്തരിച്ചു. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു‌. മരണ കാരണം വ്യക്തമല്ല. ആറു ഗ്രാമി അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ലോകത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കലാകരിയാണ്‌ വിറ്റ്‌നി. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ഒരു എമ്മി അവാര്‍ഡ്, ആറ് ഗ്രാമി അവാര്‍ഡ്, 30 ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്, 22 അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് എന്നിങ്ങനെ 415 പുരസ്‌കാരങ്ങള്‍ വിറ്റ്‌നിക്ക് ലഭിച്ചിട്ടുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ ‘സേവിങ് ഓള്‍ മൈ ലൗ ഫോര്‍ യു’ എന്ന ആല്‍ബത്തിനായിരുന്നു ആദ്യ ഗ്രാമി. ഗാനരചയിതാവ്‌, സംഗീത സംവിധായിക, നടി, മോഡല്‍ എന്നീ മേഖലകളിലും വിറ്റ്‌നി പ്രശസ്‌തയായിരുന്നു. ലഹരിമരുന്നിന് അടിമപ്പെട്ട വിറ്റ്‌നിയുടെ ജീവിതം ഏറെക്കാലമായി താളം തെറ്റിയ നിലയിലായിരുന്നു. ഞായറാഴ്ച നടക്കുന്ന ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാണ് വിറ്റ്‌നി ലോസ് ആഞ്ചലസിലെത്തിയത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതമായി

January 30th, 2012

puerto-princesa-underground-river-epathram

മാനില : ഫിലിപ്പൈന്‍സിലെ പലാവന്‍ പ്രവിശ്യയിലെ പ്യൂര്‍ട്ടോ പ്രിന്സേസ ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടു. ആഗോള തലത്തില്‍ പുതിയ ഏഴു ലോകാത്ഭുതങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഉദ്യമത്തിന്റെ സ്ഥാപകനായ ബെര്‍നാര്‍ഡ് വെബര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണിത്. കഴിഞ്ഞ നവംബറിലാണ് തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പുറത്തു വന്നത്. തെരഞ്ഞെടുക്കപ്പെട്ട ഏഴ് ലോകാത്ഭുതങ്ങളില്‍ ആദ്യമായി അംഗീകരിക്കപ്പെട്ടത് ജേജു ദ്വീപാണ്. ഇപ്പോള്‍ അംഗീകരിക്കപ്പെട്ട പ്യൂര്‍ട്ടോ പ്രിന്സേസ ഭൂഗര്‍ഭ നദിക്ക് പുറമെ ഇനിയും അംഗീകരിക്കപ്പെടാന്‍ ബാക്കിയുള്ള അഞ്ച് തെരഞ്ഞെടുക്കപ്പെട്ട അത്ഭുതങ്ങള്‍ ഇവയാണ് – ടേബിള്‍ പര്‍വ്വതം, കൊമോഡോ, ആമസോണ്‍, ഹലോംഗ് ബേ, ഇഗുആസു വെള്ളച്ചാട്ടം. ഇവയുടെ സൂക്ഷ്മ പരിശോധന നടന്നു വരികയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 4123»|

« Previous Page« Previous « ആണവ സംഘം ഇറാനിലെത്തി
Next »Next Page » ഇന്ത്യ ഇറാനോടൊപ്പം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine