സിസേയുടെ കണ്ണുകളില്‍ ഇനി വെളിച്ചം

March 8th, 2011

sisays eye-epathram

മുംബൈ : തനിക്ക് ഒരിക്കലും ഈ സുന്ദരമായ ഭൂമി കാണുവാന്‍ സാധിക്കുമെന്ന് ജന്മനാ അന്ധയായ സിസേയ്‌ അനിഗാവ്ച്ദെസ്സ്ടവ് പ്രതീക്ഷിച്ചിരുന്നില്ല. വളരെ അപൂര്‍വ്വമായ ഒരു നേത്ര വൈകല്യവുമായി പിറന്നു വീണ ഈ എത്യോപ്യകാരിയുടെ ലോകത്ത്‌ കഴിഞ്ഞ മാസം വരെ അന്ധകാരം മാത്രമായിരുന്നു. എന്നാല്‍ വെളിച്ചം തേടി എത്യോപ്യയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ സിസേയ്ക്ക്  നിരാശയായി മടങ്ങേണ്ടി വന്നില്ല. ഡോക്ടര്‍ നിഷികാന്ത് ബോര്‍സിന്റെ നേതൃത്വത്തില്‍ ദാദറിലെ ഒരു ക്ലിനിക്കില്‍ നടത്തിയ സൌജന്യ ശസ്ത്രക്രിയയിലൂടെ സിസേയ്ക് കാഴ്ച ലഭിച്ചു. സിസേയുടെ കണ്ണിന്റെ  ലെന്‍സും സ്ഫടിക ദ്രവവും അതര്യമായതു മൂലം ഉണ്ടായ ഒരു തരം തിമിരം കാരണമാണ് അവര്‍ക്ക് കാഴ്ച ഇല്ലാതിരുന്നത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ലെന്‍സും ദ്രവവും മാറ്റി വച്ചതോടെ സിസയ്ക് കാഴ്ച കിട്ടി.

കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഏതാനും നേത്ര രോഗ വിദഗ്ധര്‍ എത്യോപ്യയില്‍ ഒരു സൌജന്യ നേത്ര ചികിത്സ ക്യാമ്പ്‌ സംഘടിപ്പി ക്കുകയുണ്ടായി.ആ ക്യാമ്പ്‌ സന്ദര്‍ശിച്ച സിസേയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അവളോട്‌ ഇന്ത്യയില്‍ വന്നു ശസ്ത്രക്രിയക്ക് വിധേയയകാന്‍ നിര്‍ദേശിച്ചു. നൂതന സൗകര്യങ്ങള്‍ അനേകം വേണ്ട ഒരു ശസ്ത്രക്രിയ ആയതിനാല്‍, അവയൊന്നും അവിടെ ലഭ്യമായിരുന്നില്ല. ഇതേ തുടര്‍ന്ന് സിസേയ്‌ ഫെബ്രുവരി 24 നു മുംബൈയില്‍ എത്തി. വിശദമായ പരിശോധനകള്‍ക്ക് ശേഷം ബോര്‍സിന്റെ ആശുപത്രിയില്‍ ലെന്‍സെക്ടോമിക്ക് വിധേയയായി കാഴ്ച ലഭിക്കുകയും ചെയ്തു. മാര്‍ച്ച്‌ 4 നു സ്വദേശത്തേക്ക് തിരിച്ചു പറന്ന സിസയുടെ വലിയ ആഗ്രഹം തുടര്‍ന്ന് പഠിക്കുവാനാണ്. പക്ഷെ കാണണം എന്ന് ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി, ഈ ക്യാമ്പിലേക്ക് തന്നേ കൂട്ടിക്കൊണ്ടു പോയി തനിക്ക്‌ ജീവിതം തന്ന തന്റെ ആന്റി ആണ് എന്ന് സിസേയ്‌ കൃതാര്‍ത്ഥയായി പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ദയാവധം ആവാം; പക്ഷെ അരുണയ്ക്ക് ദയ ലഭിയ്ക്കില്ല
ദുരിത നികുതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine