Wednesday, March 9th, 2011

ദുരിത നികുതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം

health-care-epathram

ന്യൂഡല്‍ഹി : വൈദ്യ ചികില്‍സാ രംഗത്ത്‌ 5 ശതമാനം സേവന നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശത്തിനെതിരെ രാജ്യമാകമാനമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ മാര്‍ച്ച് 12ന് ദുരിത ദിനം ആചരിക്കും. ഇത് സേവന നികുതിയല്ല, ദുരിത നികുതിയാണ് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഉപ്പിന് നികുതി ഏര്‍പ്പെടുത്തിയത്‌ പോലെയാണ് യു.പി.എ. സര്‍ക്കാര്‍ സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ഈ ദുരിത നികുതി ഏര്‍പ്പെടുത്തുന്നത്.

ഈ നികുതി സാധാരണക്കാരെ ബാധിക്കില്ല എന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. ഇതിന് കാരണമായി പറയുന്നത് ഈ നികുതി എയര്‍കണ്ടീഷന്‍ ചെയ്ത ആശുപത്രികള്‍ക്ക്‌ മാത്രമാണ് ബാധകമാക്കിയിട്ടുള്ളത് എന്നതാണ്.

എന്നാല്‍ ഇത് ജനത്തെ തെറ്റിദ്ധരിപ്പിക്കലാണ് എന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ശസ്ത്രക്രിയാ മുറികള്‍, എം. ആര്‍. ഐ. സ്കാന്‍, രക്ത ബാങ്ക് എന്നിങ്ങനെ ഒട്ടേറെ സൌകര്യങ്ങള്‍ക്ക് എയര്‍കണ്ടീഷന്‍ ഇല്ലാതെ നിയമപരമായി പ്രവര്‍ത്തിക്കാനാവില്ല എന്നിരിക്കെ ഈ വാദം തെറ്റാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യ ചികില്‍സാ രംഗത്ത്‌ ചിലവഴിക്കുന്നത്. ഇതിലും കുറവ്‌ ചിലവഴിക്കുന്ന ഒരേ ഒരു രാഷ്ട്രം പാക്കിസ്ഥാനാണ്. രാജ്യത്തെ മൊത്തം ആരോഗ്യ ചികില്‍സാ ചിലവിന്റെ 20 ശതമാനം മാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നത്.

കൂടുതല്‍ നികുതികള്‍ ചുമത്തുന്നതിന് പകരം താങ്ങാവുന്ന നിരക്കില്‍ ചികില്‍സ ലഭ്യമാക്കുക എന്നതാണ് സര്‍കാരിന്റെ ധര്‍മ്മം. എന്നാല്‍ ഏറ്റവും ദരിദ്രരായവരില്‍ നിന്ന് പോലും ആരോഗ്യ ഇന്‍ഷൂറന്സിനു 10 ശതമാനം സേവന നികുതി ഈടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ഹൃദയ ശസ്ത്രക്രിയ ചെയ്യുവാന്‍ ഇനി മുതല്‍ 5000 മുതല്‍ 10000 രൂപ വരെ അധികമായി നല്‍കേണ്ടി വരും. നിങ്ങള്‍ ഒരു ക്യാന്‍സര്‍ രോഗിയാണെങ്കില്‍ അധികമായി 20000 രൂപയിലധികം നല്‍കേണ്ടി വരുമെന്ന് തീര്‍ച്ച.

ഇന്ത്യയില്‍ ജനസംഖ്യയുടെ 10 ശതമാനത്തിനു പോലും ഒരു ഹൃദയ ശസ്ത്രക്രിയയുടെ ചെലവ് സ്വന്തമായി  താങ്ങാനാവുന്നില്ല. ഈ കാരണത്താല്‍ ഏറ്റവും അധികം യുവതികള്‍ വിധവകളാകുന്ന രാജ്യമായിരിക്കാം ഇന്ത്യ എന്ന് നാരായണ ഹൃദയാലയ ആശുപത്രി ചെയര്‍മാന്‍ ഡോ. ദേവി പ്രസാദ്‌ ഷെട്ടി ചൂണ്ടിക്കാട്ടി. ഏറ്റവും അധികം കട ബാദ്ധ്യത വരുന്നതും ചികില്‍സാ ചിലവുകള്‍ മൂലമാണ് എന്നും അദ്ദേഹം പറയുന്നു.

സ്വന്തം മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ കിടപ്പാടം വിറ്റ്‌ ചികില്‍സ നടത്തുന്ന മാതാ പിതാക്കള്‍ ആശുപത്രികളില്‍ നിത്യ കാഴ്ചയാണ്. ഇവരോട് 10000 രൂപ കൂടുതല്‍ ചോദിക്കാന്‍ തങ്ങളുടെ മനസ്സ്‌ അനുവദിക്കുന്നില്ല എന്ന് ഡോ. ഷെട്ടി പറഞ്ഞു.

ഇതിനെതിരെ പ്രതികരിക്കാന്‍ സംഘടിപ്പിക്കുന്ന “ദുരിത ദിന” ആചരണത്തില്‍ എല്ലാവരും പങ്കെടുക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മാര്‍ച്ച് 12 ന് രാവിലെ 11 മണിക്ക് അതാത് സംസ്ഥാനത്തിലെ ഗവര്‍ണറുടെ വസതിക്ക് മുന്‍പില്‍ എല്ലാവരും എത്തി ചേര്‍ന്നു ഈ “ദുരിത നികുതി” പിന്‍വലിക്കാനുള്ള നിവേദനം നല്‍കണം. സേവന നികുതികള്‍ പിന്‍വലിച്ച് സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള ചികില്‍സ എന്ന ദുരവസ്ഥയില്‍ നിന്നും ഇന്ത്യയെ മുക്തമാക്കി എല്ലാ പൌരന്മാര്‍ക്കും മികച്ച ചികില്‍സ ലഭ്യമാക്കണം. “ഓരോ തുള്ളി കണ്ണുനീരും തുടച്ചു നീക്കുക” എന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുകയാവും ഇത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine