ശബരിമല : ഹര്‍ജി കള്‍ ജനുവരി 22 ന് മുമ്പ് പുനഃ പരി ശോധിക്കില്ല

November 19th, 2018

supremecourt-epathram
ന്യൂഡല്‍ഹി : ശബരിമല യിലെ സ്ത്രീ പ്രവേശനം സംബ ന്ധിച്ച ഹര്‍ജി കള്‍ ജനുവരി 22 ന് മുമ്പ് പുനഃ പരിശോ ധിക്കു വാൻ കഴിയില്ല എന്ന് സുപ്രീം കോടതി.

അയ്യപ്പ ഭക്തരുടെ കൂട്ടായ്മക്കു വേണ്ടി അഡ്വ ക്കേറ്റ് മാത്യു നെടുമ്പാറ സുപ്രീം കോടതി യില്‍ ഈ വിഷയം ഉന്ന യിച്ച പ്പോഴാണ് ശബരി മല വിഷയ ത്തിലെ ഹര്‍ജി കള്‍ പരി ഗണി ക്കു വാന്‍ കോടതി ഉദ്ദേശിക്കുന്നില്ല എന്നും എന്തെ ങ്കിലും ബോധി പ്പിക്കുവാന്‍ ഉണ്ടെങ്കില്‍ ജനു വരി 22 ന് എത്തണം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്ത മാക്കിയത്. ഒരു തര ത്തിലും അതിനു മുമ്പ് ഇക്കാര്യം പരി ഗണി ക്കു വാന്‍ സാധിക്കില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്ത മാക്കി.

പ്രായ ഭേദമന്യേ സ്ത്രീ കള്‍ക്ക് ശബരി മല യില്‍ പ്രവേ ശിക്കാം എന്നുള്ള സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി വിധി നടപ്പി ലാക്കു വാന്‍ ശബരി മല യിലെ ഇപ്പോഴ ത്തെ പ്രത്യേക സാഹ ചര്യം കണക്കി ലെടുത്ത് കൂടുതല്‍ സമയം അനു വദിക്ക ണം എന്നും ഭക്തര്‍ക്ക് യാതൊരു സൗകര്യവും ശബരി മല യില്‍ ഇല്ല എന്നും മാത്യു നെടു മ്പാറ കോടതിയെ അറിയിച്ചു.

നട തുറന്നതിനാല്‍ വിധി സ്‌റ്റേ ചെയ്യണം എന്ന കാര്യം മാത്രം പരി ഗണി ക്കണം എന്ന ആവശ്യവും കോടതി തള്ളി. തീരു മാനം അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന് മാത്രമേ പരി ഗണി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും ചീഫ് ജസ്റ്റിസ് ആവര്‍ ത്തിച്ചു വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശബരിമല യിൽ സ്ത്രീ കള്‍ക്കും പ്രവേശിക്കാം : സുപ്രീം കോടതി

September 29th, 2018

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : പ്രായ ഭേദ മന്യേ സ്ത്രീകള്‍ക്ക് ശബരി മലയില്‍ പ്രവേശിക്കാം എന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യ ക്ഷനായ ഭരണ ഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയില്‍ പ്രായ മുള്ള സ്ത്രീ കള്‍ക്കും ശബ രി മല യില്‍ പ്രവേശനം അനു വദി ക്കണം എന്ന് ആവശ്യപ്പെട്ട് ‘ഇന്ത്യന്‍ യംഗ് ലോയേ ഴ്‌സ് അസ്സോസ്സി യേഷന്‍’ സമര്‍പ്പിച്ച ഹര്‍ജി യി ലാണ് സുപ്രീം കോടതി യുടെ വിധി.

വിശ്വാസ ത്തിന്റെ കാര്യ ത്തിൽ സ്ത്രീ കളോട് വിവേ ചനം പാടില്ല. ദൈവ വു മായുള്ള ബന്ധം വില യിരു ത്തേ ണ്ടത് ശാരീരി കവും ജൈവിക വുമായ നില കൾ കണക്കാക്കി ആകരുത് എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ക്രിമിനല്‍ കേസില്‍ പ്രതി ആയവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം : സുപ്രീം കോടതി

September 25th, 2018

supremecourt-epathram
ന്യൂഡൽഹി : ക്രിമിനല്‍ കേസില്‍ കുറ്റപത്രം ലഭിച്ചവരെ തെര ഞ്ഞെടുപ്പില്‍ മത്സരി ക്കുന്നതില്‍ നിന്നു തട യാന്‍ ആവില്ല എന്ന് സുപ്രീം കോടതി. എന്നാല്‍ ഇത്തര ക്കാരെ മത്സരി ക്കുന്ന തിൽ നിന്നും മാറ്റി നിർത്തു വാന്‍ പാര്‍ല മെന്റ് നിയമം കൊണ്ടു വരണം എന്നും സുപ്രീം കോടതി ചൂണ്ടി ക്കാണിച്ചു.

ക്രിമിനൽ കേസുകളിൽ പ്രതി കളായ ജന പ്രതി നിധി കൾക്ക് അയോഗ്യത കൽപ്പിക്കു വാനും കോടതി ക്കു കഴിയില്ല എന്നും വ്യക്ത മാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ അദ്ധ്യക്ഷത യി ലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്.

വ്യക്തി കളില്‍ ക്രിമിനല്‍ കുറ്റം ചുമത്ത പ്പെടു മ്പോള്‍ തന്നെ അയോഗ്യത കല്‍പ്പിക്കണം എന്നായി രുന്നു ഹര്‍ജി കളിലെ ആവശ്യം. സുപ്രീം കോടതി ക്ക് ഇക്കാര്യ ത്തിൽ ഇട പെടാൻ കഴി യില്ല.

രാഷ്ട്രീയത്തില്‍ ക്രിമിനലു കളുടെ സാന്നിദ്ധ്യവും അഴി മതിയും വര്‍ദ്ധിച്ചു വരുന്ന സാഹ ചര്യമുണ്ട്. അത് കൊണ്ടു തന്നെ തെര ഞ്ഞെടുപ്പ് കമ്മീ ഷനും, കേന്ദ്ര സർ ക്കാറു മാണ് ഇടപെടേ ണ്ടത് എന്നും സുപ്രീം കോടതി നിരീ ക്ഷിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം

September 14th, 2018

isro-case-verdict-nambi-narayanan-ePathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാര ക്കേ സില്‍ ശാസ്ത്ര ജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരി ഹാരം നല്‍കണം എന്ന് സുപ്രീം കോടതി വിധിച്ചു. ചാര ക്കേസ് ഗൂഢാലോചന അന്വേ ഷിക്കണം എന്നും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യ ക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

ചാരക്കേസില്‍ തന്നെ കുടു ക്കിയ ഉദ്യോഗ സ്ഥര്‍ ക്ക് എതിരേ നടപടി വേണം എന്നുള്ള നമ്പി നാരാ യണന്റെ ഹര്‍ജി യില്‍ വിധി പറയുക യായി രുന്നു സുപ്രീം കോടതി.

നഷ്ടപരിഹാരം അല്ല, തന്റെ ഭാവി തകര്‍ത്ത ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി. ജി. പി. സിബി മാത്യൂസ്, മുന്‍ എസ്. പി. മാരായ കെ. കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി യാണ് വേണ്ടത് എന്നാ യിരുന്നു നമ്പി നാരാ യണന്റെ മുഖ്യ വാദം.

1994 നവംബര്‍ 30 നാണ് ചാര ക്കേസില്‍ നമ്പി നാരായ ണനെ അറസ്റ്റ് ചെയ്തത് എന്നാല്‍, കേസ് വ്യാജ മാണെന്ന് സി. ബി. ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റ ക്കാരായ അന്വേഷണ ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി എടുക്കണം എന്നും സി. ബി. ഐ. ശുപാര്‍ശ ചെയ്തി രുന്നു. എന്നാല്‍, കേസ് അവ സാനി പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക യായി രുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്വവർഗ്ഗ രതി ഇന്ത്യ യിൽ കുറ്റമല്ല :​​ സുപ്രീം കോടതി

September 6th, 2018

supreme-court-verdict-ipc-377-cancelled-for-gay-sex-and-homosexuals-ePathram
ന്യൂഡൽഹി : ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റ കരമല്ല എന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര യുടെ നേതൃത്വ ത്തി ലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റം എന്നുള്ള ഭരണ ഘടന യിലെ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. പരസ്പര സമ്മത ത്തോടെ യുള്ള സ്വവര്‍ഗ്ഗ രതി കുറ്റ കൃത്യമല്ല എന്നും ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി.

എ. എം. ഖാന്‍ വില്‍ക്കര്‍, ഇന്ദു മല്‍ ഹോത്ര, ആര്‍. എഫ്. നരി മാന്‍ എന്നി വരാണ് മറ്റു ജസ്റ്റിസ്സു മാര്‍. ഏവരും യോജി ച്ചുള്ള വിധി യാണ് ഇത് എന്ന് വിധി പ്രസ്താവം വായിച്ചു കൊണ്ട് ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അറി യിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം പത്തു വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റമാണ് സ്വവര്‍ഗ്ഗ രതി. എന്നാൽ പരസ്പര സമ്മത പ്രകാ രമുള്ള സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി 2009 ല്‍ വിധി പുറ പ്പെടു വിച്ചിരുന്നു. തുടർന്ന് 2013 ല്‍ സുപ്രീം കോടതി യുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാ ക്കിയി രുന്നു.

നർത്തകൻ നവ്തേജ് സിംഗ് ജോഹർ, മാധ്യമ പ്രവർ ത്തകൻ സുനിൽ മെഹ്റ, റിതു ഡാല്‍ മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ എന്നിവര്‍ 377ാം വകുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് 2016 ല്‍ വീണ്ടും സുപ്രീം കോടതിയെ സമീ പിക്കുക യായിരുന്നു. സ്വവർ ഗ്ഗാനു രാഗി കളായ തങ്ങൾ ശിക്ഷിക്ക പ്പെ ടുമോ എന്ന ഭയ ത്തിലാണ് ജീവി ക്കു ന്നത് എന്നും ഇവർ കോടതി യിൽ വാദിച്ചു.

സ്വവര്‍ഗ്ഗ അനുരാഗി കളും അവരെ അനു കൂലി ക്കുന്ന വരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കോടതി ഉത്തരവ് സോഷ്യല്‍ മീഡിയ യില്‍ ആഘോഷ മാക്കി മാറ്റി യിരി ക്കുക യാണ്.

രാജ്യത്ത് 25 ലക്ഷം സ്വവര്‍ഗ്ഗാനുരാഗികള്‍ 

*  സ്വവര്‍ഗ്ഗ രതിയെ നിയമ വിധേയമാക്കാന്‍ ആകില്ല 

സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കില്ല : മാര്‍പ്പാപ്പ 

ജര്‍മ്മന്‍ വിദേശ കാര്യ മന്ത്രി സ്വവര്‍ഗ്ഗ വിവാഹം ചെയ്തു 

*  ബഹിരാകാശ യാത്രിക സാലി റൈഡ് സ്വവർഗ്ഗ രതിക്കാരി 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

15 of 1910141516»|

« Previous Page« Previous « സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍
Next »Next Page » രാമ ക്ഷേത്രം പണിയും – സുപ്രീം കോടതി നമ്മുടേത് ; ഉത്തര്‍ പ്രദേശ് മന്ത്രി »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine