ഐ. എന്‍. എസ്. വിക്രമാദിത്യ രാജ്യത്തിനു സമര്‍പ്പിച്ചു

June 14th, 2014

ins-vikramaditya-epathram

പനാജി: ഇന്ത്യയുടെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പലായ ഐ. എൻ. എസ്. വിക്രമാദിത്യ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തിന്റെ പ്രതിരോധ ശേഷി പ്രകടമാക്കി ക്കൊണ്ട് നാവിക സേനയുടേയും വ്യോമ സേനയുടെയും അഭ്യാസ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു.

രാജ്യത്തിന്റെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. ആരെയും ഭീഷണിപ്പെടുത്തുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ആരുടേയും മുമ്പില്‍ ഇന്ത്യ തലകുനിക്കുകയുമില്ല എന്ന് ഐ. എൻ. എസ്. വിക്രമാദിത്യയെ രാജ്യത്തിനു സമര്‍പ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തോട് മുഖാമുഖം നില്‍ക്കാനാണ് ഇന്ത്യയുടെ താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ നിന്നും വാങ്ങിയ കപ്പലിനെ ഇന്ത്യന്‍ നേവി അത്യാധുനിക സജ്ജീകരണങ്ങള്‍ ചേര്‍ത്ത് കൂടുതല്‍ നവീകരിച്ചതാണ് ഐ. എൻ. എസ്. വിക്രമാദിത്യ. റഷ്യയില്‍ നിന്നും ഉള്ള വിദഗ്ദ്ധ സംഘമാണ് ഇതിനായി ഇന്ത്യന്‍ നേവിയെ സഹായിച്ചത്. നിരവധി പോര്‍ വിമാനങ്ങളെ വഹിക്കുവാന്‍ കഴിവുള്ള കപ്പലാണ് ഐ. എൻ. എസ്. വിക്രമാദിത്യ.
ചടങ്ങിലത്തിയ പ്രധാനമന്ത്രി കപ്പലില്‍ ഉണ്ടായിരുന്ന പോര്‍ വിമാനത്തില്‍ കയറി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കി. നേവി ചീഫ് അഡ്മിറല്‍ ആര്‍. കെ. ദൊവാനും മോദിയെ അനുഗമിച്ചു. നേവി ഉദ്യോഗസ്ഥര്‍ കപ്പലിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. രാവിലെ മോദിക്ക് നേവി ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. എ. കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ഐ. എൻ. എസ്. വിക്രമാദിത്യ കമ്മീഷന്‍ ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സൈന്യത്തിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി

May 30th, 2014

indian-defence-epathram

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് സമ്പൂർണ്ണ വിദേശ നിക്ഷേപത്തിന് വ്യവസായ മന്ത്രി നിർമ്മലാ സീതാരാമൻ അംഗീകാരം നൽകി. മുൻ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഏറെ കാലം എതിർത്തു നിന്നതാണ് ഈ നടപടി. 26 ശതമാനം ആയിരുന്നു ഇതു വരെ പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപം. ഇതാണ് ഇപ്പോൾ 100 ശതമാനമായി പുതിയതായി അധികാരമേറ്റ ബി. ജെ. പി. സർക്കാർ ഭേദഗതി ചെയ്തത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലഫ്. ജന. ദല്‍ബീര്‍ സിങ്ങ് സുഹാഗ് പുതിയ കരസേന മേധാവി

May 14th, 2014

dalbir-singh-epathram

ന്യൂഡല്‍ഹി: കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജന. ദല്‍ബീര്‍ സിങ്ങ് സുഹാഗിനെ തെരഞ്ഞെടുത്തു. പ്രതിരോധ മന്ത്രാലയം കരസേന മേധാവിയായി ദല്‍ബീര്‍ സിങ്ങ് സുഹാഗിനെ നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നു എങ്കിലും ബി. ജെ. പി. ഇതിനെ എതിർത്തിരുന്നു. എതിർപ്പിനെ മറികടന്നാണ് യു. പി. എ. സര്‍ക്കാരിന്റെ അവസാനത്തെ മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനം എടുത്തത്. മന്ത്രിസഭയുടെ നിര്‍ദ്ദേശത്തില്‍ രാഷ്ട്രപതി ഒപ്പു വെച്ചാലുടന്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗ് കരസേന മേധാവിയായി ചുമതലയേൽക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാശ്മീരില്‍ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

August 6th, 2013

ജമ്മു: കാശ്മീരില്‍ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവെയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ഓഫീസറും മറ്റു നാലുപേര്‍ ജവാന്മാരുമാണ്. ഇന്നലെ പുലര്‍ച്ചയോടെ ആണ് പൂഞ്ച് മേഘലയില്‍ ആക്രമണം നടന്നത്. ഈ മേഘലയില്‍ നാലു മാസത്തിനിടെ അഞ്ചാം തവണയാണ് പാക്കിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ ആക്രമണം നടത്തുന്നത്. ആക്രമണം ഇന്ത്യ-പാക്ക് ബന്ധത്തെപ്രതികൂലമായി ബാധിക്കുമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാര്‍ളമെന്റ് ഭീകരാക്രമണക്കേസ്: ഒന്നാം പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു

February 10th, 2013

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ തീഹാര്‍ജയിലില്‍ വച്ച് അതീവ രഹസ്യമായിട്ടായിരുന്നു അഫ്‌സലിനെ തൂക്കിലെറ്റിയത്. ഈ കേസിന്റെ വിചാരണയ്ക്കൊടുവില്‍ അഫ്‌സലിനു വധ ശിക്ഷ വിധിച്ചിരുന്നു. 2005 ഓഗസ്റ്റ് നാലിനു സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചതിനെ തുടര്‍ന്ന് ഇയാള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ ദയാഹര്‍ജി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശിക്ഷാവിധി നടപ്പിലാക്കിയത്. മൃതദേഹം ജയില്‍ വളപ്പില്‍ മതാചാരപ്രകാരം സംസ്കരിച്ചു.

വധശിക്ഷ നടപ്പാക്കുന്ന വിവരം വെള്ളിയാഴ്ച വൈകുന്നേരം അഫ്‌സലിനെ ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ഉദ്യ്യൊഗസ്ഥര്‍ വിളിച്ചുണര്‍ത്തി ചായ നല്‍കി. അതിനു ശേഷം ഇയാള്‍ നിസ്കാരം നടത്തി. തുടര്‍ന്ന് വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൂക്കുമുറിയിലേക്ക് കൊണ്ടു പോയി. എട്ടുമണിയോടെ തൂക്കിലേറ്റി. പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃദദേഹം മതപണ്ഡിതരുടെ നേതൃത്വത്തില്‍ മതാചാരപ്രകാരം സംസ്കരിക്കുകയായിരുന്നു. അഫ്‌സലിനെ തൂക്കിലേറ്റുന്ന വിവരം സ്പീഡ് പോസ്റ്റ് വഴി കുടുമ്പത്തെ അറിയിച്ചിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കാശ്മീരിലെ സോപോര്‍ സ്വദേശിയാണ് അഫ്‌സല്‍. ഇയാളാണ് 2001 ഡിസംബര്‍ 13നു നടന്ന പാര്‍ളമെന്റ്റിനു നേരെ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ആക്രമണത്തില്‍ എട്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഉദ്യാന പാലകനും കൊല്ലപ്പെട്ടിരുന്നു‍. സുരക്ഷാ ഭടന്മാരുടെ ആക്രമണത്തില്‍ അഞ്ച് ഭീകരരും കൊല്ലപ്പെട്ടിരുന്നു. മുന്‍‌രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇയാളുടെ ദയാഹര്‍ജിയില്‍ നടപടിയൊന്നും എടുത്തിരുന്നില്ല. എന്നാല്‍ പുതിയ രാഷ്ട്രപതി ചുമതലയേറ്റപ്പോള്‍ ആഭ്യന്തരമന്ത്രാലയം അഫ്‌സലിന്റെ ദയാഹര്‍ജി തള്ളുവാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ കസബിനെ കഴിഞ്ഞ നവംബര്‍ 21 നു തൂക്കിലേറ്റിയിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ തീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതില്‍ ബി.ജെ.പി ശക്തമായ രാഷ്ടീയ സമ്മര്‍ദ്ദം കൊണ്ടു വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

19 of 321018192030»|

« Previous Page« Previous « നരേന്ദ്ര മോഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Next »Next Page » സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ. കുര്യന്‍ പീഡിപ്പിച്ചെന്ന് ധര്‍മ്മരാജന്‍ »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine