കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്‌ക്കുവാൻ അനുമതി

August 11th, 2012

koodamkulam

ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയം കമ്മിഷന്‍ ചെയ്യുന്നതിന്റെ ആദ്യ പടിയായി നിലയത്തിലെ ആദ്യ യൂണിറ്റില്‍ ഇന്ധനം നിറയ്‌ക്കാന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ അനുമതി നല്‍കി. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ എസ്‌. എസ്‌. ബജാജ്‌ മുംബൈയില്‍ വെച്ചാണ് അനുമതി നല്‍കിയ വിവരം അറിയിച്ചത്‌. വിവാദങ്ങളെ തുടര്‍ന്നാണ്‌ ഇന്ധനം നിറയ്‌ക്കല്‍ ഇത്രയും വൈകിയതെന്നും, റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ആദ്യ യൂണിറ്റില്‍ നിന്ന്‌ ആയിരം മെഗാ വാട്ട്‌ യൂണിറ്റ്‌ വൈദ്യുതിയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്‌ട യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ ആണവ നിലയത്തിനെതിരെ ശക്തമായ സമരം നിലനില്‍ക്കെയാണ് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും ഇന്ധനം നിറയ്‌ക്കല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുമെന്നു ദേശീയ ആണവോര്‍ജ കോര്‍പറേഷന്‍ ഡയറക്‌ടര്‍ ശിവ്‌ അഭിലാഷ്‌ ഭരദ്വാജ്‌ അറിയിച്ചു. എന്നാല്‍ കൂടംകുളം ആണവ നിലയത്തിനെതിരെ സമരം തുടരുമെന്ന് സമര സമിതിയും അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അസം കലാപത്തിനു കാരണം അനധികൃത കുടിയേറ്റം

July 31st, 2012

advani-epathram

ന്യൂഡൽഹി : അസമിലെ വർഗ്ഗീയ കലാപത്തിനു പിന്നിലെ യഥാർത്ഥ കാരണം ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റമാണ് എന്ന് മുതിർന്ന ബി. ജെ. പി. നേതാവ് എൽ. കെ. അദ്വാനി അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റം തദ്ദേശ വാസികളുടെ ഇടയിൽ തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നു എന്ന ആശങ്ക സൃഷ്ടിച്ചു. അസമിലെ ജനതയ്ക്ക് തങ്ങളുടെ പ്രദേശത്ത് തങ്ങൽ ന്യൂനപക്ഷമാവുന്നു എന്ന ചിന്ത ഉടലെടുക്കുന്നത് അപകടകരമാണ്. ഇത് രാജ്യത്തിന്റെ തന്നെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്ന പ്രശ്നമാണ് എന്ന് മനസ്സിലാക്കി കേന്ദ്ര സർക്കാർ തക്കതായ നടപടി സ്വീകരിക്കണം. സുപ്രീം കോടതി ഈ പ്രശ്നത്തെ ഗൌരവമായി കണ്ട് ഉത്തരവ് പുറപ്പെടുവിച്ചതാണ്. ഉത്തരവിൽ നിർദ്ദേശിച്ചത് പോലെ സർക്കാർ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്തണം എന്നും അദ്വാനി ആവശ്യപ്പെട്ടു.

അസമിലെ ഇപ്പോഴത്തെ കലാപത്തെ ഒരു ഹിന്ദു – മുസ്ലിം സംഘർഷമായി കാണാതെ ഒരു സ്വദേശി – വിദേശി പ്രശ്നമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ദേശീയ തലത്തിൽ സമന്വയം ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. പൌരന്മാരുടെ പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി പരിഷ്ക്കരിക്കണം. ഇന്ത്യാക്കാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യണം എന്നും അദ്വാനി കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

എ. കെ. ആന്റണിയുടെ ഭാര്യ വരച്ച ചിത്രങ്ങള്‍ക്ക് 28 കോടി

June 19th, 2012

elizabeth antony-epathram

ന്യൂഡല്‍ഹി: എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ(എ. എ. ഐ.) വാങ്ങിയ ചിത്രങ്ങള്‍ വിവാദത്തില്‍.  28 കോടി രൂപ കൊടുത്ത്‌ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങളാണ്  എ. എ. ഐ വാങ്ങിയത്. ഇത്രയും വില നല്‍കി വാങ്ങിയത്‌ എന്തിനാണ് എന്നതാണ് വിവാദമായിരിക്കുന്നത്. അതേസമയം ചിത്രത്തിന് എത്ര രൂപ നല്‍കിയെന്ന് ഔദ്യോഗികമായി അറിയിക്കാന്‍ എ. എ. ഐ. തയ്യാറായിട്ടില്ല. എത്ര വില ലഭിച്ചെന്ന് എലിസബത്ത് ആന്റണിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വെറും എട്ട് ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ഇത്രയും പണം എ. എ. ഐ. ചെലവഴിച്ചത് വന്‍ വിവാദമാകുന്നു. എത്ര പണം കൈപറ്റി എന്ന് വെളിപ്പെടുത്തിയില്ല എങ്കിലും നവോത്ഥാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയിലൂടെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി, ചിത്രത്തിന് ലഭിച്ച പണം ചെലവഴിക്കുമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വ്യോമ സേനയ്ക്കായുള്ള അകാശ് മിസൈലുകൾ പരീക്ഷിച്ചു

June 2nd, 2012

akash-missile-epathram

ചാന്ദിപുർ : ഇന്ത്യൻ വ്യോമ സേനയുടെ ഉപയോഗത്തിനായി വികസിപ്പിച്ച ആകാശ് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 25 കിലോമീറ്ററാണ് ഈ മിസൈലുകളുടെ ദൂരപരിധി. ഇവയിൽ 60 കിലോഗ്രാം ഭാരമുള്ള സ്ഫോടക വസ്തുക്കൾ കയറ്റാനാവും. ഒറീസയിലെ ബലസോറിന് അടുത്തുള്ള ചാന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മിസൈലുകൾ വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. തുടർച്ചയായി വിക്ഷേപിക്കപ്പെട്ട രണ്ടു മിസൈലുകളും പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായി ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് മേധാവി പ്രസാദ് അറിയിച്ചു.

കരസേന നേരത്തേ തന്നെ ആകാശ് മിസൈലുകൾ ഉപയോഗിച്ചു വരുന്നുണ്ട്. വ്യോമ സേനയുടെ ഉപയോഗത്തിനായി പ്രത്യേകമായി രൂപകല്പ്പന ചെയ്തതാണ് ഇന്ന് പരീക്ഷിക്കപ്പെട്ട മിസൈലുകൾ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാവികരുടെ വിചാരണ: ഇറ്റാലിയന്‍ സമ്മര്‍ദമില്ല

May 23rd, 2012

Enrica-Lexie-sailors-epathram

ന്യൂഡല്‍ഹി: രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ കടലില്‍ വെടിവച്ചുകൊന്ന കേസില്‍ ഇറ്റലിയില്‍നിന്നു സമ്മര്‍ദമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും ഇറ്റാലിയന്‍ നാവികരുടെ വിചാരണയില്‍ കേന്ദ്രസര്‍ക്കാര് ഇടപെടില്ലെന്നും വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റലിക്കാരായ രണ്ട് നാവികരുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഇന്ത്യ സ്വീകരിച്ച നിലപാടില്‍ ഇറ്റലിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറ്റലിയുടെ പ്രധാനമന്ത്രി മറിയാ മോണ്ടി ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമായി സംസാരിച്ചിരുന്നു. ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിരുന്നു ഇതെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ പ്രക്രിയയില്‍ ഇടപെടാറില്ല എന്ന് എസ്. എം. കൃഷ്ണ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

20 of 311019202130»|

« Previous Page« Previous « ബാംഗ്ലൂരില് മലയാളി എഞ്ചിനീയര്‍ ‍ കൊല്ലപ്പെട്ടു
Next »Next Page » പെട്രോൾ വിലയിൽ അഭൂതപൂർവ്വമായ വർദ്ധനവ് »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine