എസ്. ബി. ഐ. 1300 ശാഖ കളുടെ പേരും കോഡും മാറ്റി

August 28th, 2018

logo-state-bank-of-india-sbi-ePathram
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ യുടെ 1300 ശാഖ കളുടെ പേരും ഐ. എഫ്. എസ്. സി. കോഡും മാറ്റി. വിവിധ ബാങ്കു കൾ എസ്. ബി. ഐ. യില്‍ ലയി പ്പിച്ച തിനു ശേഷ മുള്ള ഏകീകരണം നടപ്പി ലാക്കു ന്നതിന്റെ നടപടി ക്രമ ങ്ങളുടെ ഭാഗ മായി ട്ടാണ് ഇത്.

പുതിയ കണക്കു കള്‍ പ്രകാരം എസ്. ബി. ഐ. ക്ക് രാജ്യത്ത് 22, 428 ശാഖ കള്‍ ആണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻ കൂർ (എസ്. ബി. ടി.) അടക്കം ആറ് അസ്സോസ്സി യേറ്റ് ബാങ്കു കളെയും ഭാരതീയ മഹിളാ ബാങ്കിനെ യും 2017 ഏപ്രിൽ മുതലാണ് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ യില്‍ ലയി പ്പിച്ചത്.

പുതിയ ബ്രാഞ്ചു കളുടെ പേരും ഐ. എഫ്. എസ്. സി. കോഡും അടങ്ങിയ ലിസ്റ്റ്

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യം കേരള ത്തിനോട് ഒപ്പം : പ്രധാന മന്ത്രി നരേന്ദ്ര മോഡി

August 26th, 2018

narendra modi-epathram
ന്യൂഡല്‍ഹി : പ്രളയ ക്കെടുതിയില്‍ യാതന അനു ഭവി ക്കുന്ന കേരള ത്തിലെ ജനങ്ങൾ ക്കൊപ്പം എല്ലാ ഇന്ത്യ ക്കാരും ചേര്‍ന്ന് നില്‍ ക്കുന്നു എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. അതി ജീവന ത്തിനായി പോരാടുന്ന കേരള ജനത യുടെ ആത്മധൈര്യം സ്തുത്യര്‍ഹം എന്നും അദ്ദേഹം അഭിനന്ദിച്ചു.

ജീവിത ത്തിന്റെ നാനാ തുറ കളിൽ നിന്നുള്ള ജനങ്ങൾ കേരളീ യർക്കു പിന്തുണ യുമായി രംഗത്ത് എത്തി യതാ യും പ്രതി മാസ റേ‍ഡി യോ പ്രഭാ ഷണ പരി പാടി യായ ‘മൻ കി ബാത്തി’ലൂടെ അദ്ദേഹം പറഞ്ഞു.

കേരള ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ രക്ഷാ പ്രവർ ത്തനം നടത്തുന്ന സൈനിക രെയും മറ്റ് രക്ഷാ പ്രവർത്ത കരെയും പ്രധാന മന്ത്രി അഭി നന്ദിച്ചു.

അതിജീവന ത്തിനുള്ള ശ്രമ ങ്ങളില്‍ രാജ്യം കേരള ത്തോട് ഒപ്പമുണ്ട്. ഓണ വേളയില്‍ കേരള ത്തിന് സ്വാഭാവിക ജീവിത ത്തി ലേക്ക് തിരികെ വരാനും പുരോഗതി യുടെ പാത യിലൂടെ മുന്നോട്ടു പോകു വാനും കഴിയട്ടെ എന്നും മന്‍ കി ബാത്തില്‍ ആശം സിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കേരളത്തിനുള്ള ദുരിതാശ്വാസം : നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ല എന്ന് യു. എ. ഇ. സ്ഥാനപതി

August 24th, 2018

india-uae-flags-ePathram
ന്യൂഡല്‍ഹി : കേരളത്തിനുള്ള ദുരിതാശ്വാസം നിശ്ചിത തുക യു. എ. ഇ. പ്രഖ്യാപിച്ചിട്ടില്ല എന്നും ധന സഹാ യം സംബ ന്ധിച്ച വില യിരു ത്തല്‍ നടന്നു കൊണ്ടി രിക്കുന്നു എന്നും ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി അഹ്മദ് അല്‍ ബന്ന.

കേരള ത്തില്‍ ഉണ്ടായ പ്രളയ ദുരിതം സംബന്ധിച്ച് വില യിരു ത്തല്‍ നടക്കുന്നതേ ഉള്ളു. ദുരിതാ ശ്വാസ കാര്യ ങ്ങൾ ക്കായി യു. എ. ഇ. യില്‍ ഒരു സമിതി രൂപീ കരി ച്ചിട്ടുണ്ട്. വിവിധ സംഘടന കളു മായി ചേർന്നു ദുരിതാ ശ്വാസ പ്രവർത്തന ങ്ങൾ നടത്തുന്നുണ്ട്.  എന്നാൽ സാമ്പ ത്തി ക സഹായ ത്തി ന്റെ കാര്യ ത്തിൽ ഔദ്യോഗിക മായി യു. എ. ഇ. ഇതു വരെ ഒന്നും പ്രഖ്യാ പിച്ചി ട്ടില്ല.

ധന സഹായം കൂടാതെ മരുന്നു കളും മറ്റു സഹായ ങ്ങളും എത്തിക്കാനാണു ശ്രമം. കേരള ത്തെ സഹായി ക്കുക എന്നത് മനുഷ്യത്വ പര മായ ഉത്തര വാദിത്വം ആണെന്നും യു. എ. ഇ. സ്ഥാന പതി പറഞ്ഞു.

അബുദാബി കിരീട അവകാശിയും യു. എ. ഇ. ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻഡ റുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രധാന മന്ത്രി നരേന്ദ്ര മോഡി യോട് കേരള ത്തി ന്റെ ദുരിതാ ശ്വാസ ത്തി നായി യു. എ. ഇ. 700 കോടി രൂപ നല്‍കും എന്ന് അറി യിച്ചി രുന്ന തായി മുഖ്യ മന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേള നത്തില്‍ വ്യക്ത മാക്കി യിരുന്നു.

എന്നാല്‍ പ്രളയ ദുരിതാ ശ്വാസ ത്തി നായി വിദേശ രാജ്യ ങ്ങള്‍ നല്‍കുന്ന സഹായം സ്വീക രി ക്കേ ണ്ട തില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറി യിക്കുകയും ഇത് വിവാദം ആവു കയും ചെയ്തി രുന്നു. ഈ സാഹ ചര്യ ത്തിലാണ് യു. എ. ഇ. സ്ഥാനപതി യുടെ വിശദീകരണം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രളയ ദുരിതാശ്വാസം : വിദേശ സഹായം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍

August 22nd, 2018

logo-government-of-india-ePathram

ന്യൂഡല്‍ഹി : പ്രളയ ദുരിതാശ്വാസത്തി നായി വിദേശ രാജ്യ ങ്ങള്‍ നല്‍കുന്ന സഹായം സ്വീക രി ക്കേ ണ്ട തില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരന്ത ങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തന ങ്ങളും പുനരധി വാസവും   നടപ്പി ലാക്കുവാ നുള്ള ശേഷി ഉണ്ടെന്ന താണ് ഇന്ത്യ സമീപ കാലത്ത് സ്വീകരി ച്ചിട്ടുള്ള നില പാട്.

യു. എ. ഇ. എഴുനൂറ് കോടി രൂപയും ഖത്തര്‍ 35 കോടി രൂപയും കേരള ത്തിന് നല്‍കും എന്നറി യിച്ചി രുന്നു. സഹായം വാഗ്ദാനം ചെയ്ത രാജ്യ ങ്ങളെ വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം അറി യിച്ചു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം കേരളത്തി ന്റെ പുനരുദ്ധാരണ ത്തിനു അപ ര്യാപ്ത മാണ് എന്നിരിക്കെ കേരള ത്തെ പ്രതി സന്ധി യിലാക്കു ന്നതാണ് കേന്ദ്ര തീരുമാനം.

2004 ന് ശേഷം വിദേശ രാജ്യ ങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സി കളില്‍ നിന്നോ സമ്പത്തിക മായോ അല്ലാതെ യോ ഉള്ള സഹായങ്ങള്‍ സ്വീക രി ച്ചിട്ടില്ല. കേരള ത്തിന് സഹായം വാഗ്ദാനം ചെയ്ത എല്ലാ രാജ്യ ങ്ങള്‍ ക്കും നന്ദി അറി യി ച്ചിട്ടുണ്ട് എങ്കിലും പതിനഞ്ച് വര്‍ഷ മായി തുട രുന്ന നയം മാറ്റേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറ യുന്നത്.

വിദേശ രാജ്യ ങ്ങളുടെ യും വിദേശ ഏജന്‍സി കളു ടെയും സഹായം സ്വീകരി ക്കേണ്ട തില്ല എന്ന നയം കേരള ത്തിനു വേണ്ടി മാറ്റുക യില്ല എന്ന നിലപാട് ആണ് കേന്ദ്ര ത്തിനുള്ളത്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരള ത്തിൽ

July 23rd, 2018

kerala-number-one-state-in-india-public-affairs-centre-ePathram

ബെംഗളൂരു : രാജ്യത്തെ ഏറ്റവും മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാന മായി കേരള ത്തെ വീണ്ടും തെര ഞ്ഞെടുത്തു. 2016 മുതൽ തുടർച്ച യായ മൂന്നാം വർഷ മാണ് കേരളം ഈ സ്ഥാനം നേടുന്നത്.

ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫ യേഴ്‌സ് സെന്റര്‍ (പി. എ. സി.) തയ്യാറാക്കിയ പബ്ലിക് അഫ യേഴ്‌സ് ഇന്‍ഡെക്‌സ് 2018 ല്‍ ആണ് ഇക്കാര്യം വ്യക്ത മാക്കി യിട്ടുള്ളത്.

സാമൂഹികവും സാമ്പത്തിക വുമായ ഘടക ങ്ങള്‍ പരി ഗണി ച്ചാണ് മികച്ച ഭരണ മുള്ള സംസ്ഥാന ങ്ങളുടെ പട്ടിക പി. എ. സി. തയ്യാറാ ക്കിയത്.

തമിഴ്നാട്, തെലങ്കാന, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാന ങ്ങളാണു രണ്ടു മുതൽ അഞ്ചു വരെ യുള്ള സ്ഥാന ങ്ങളിൽ. മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവ യാണു പട്ടിക യിൽ ഏറ്റവും പിന്നിൽ.

മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാനമായി കേരള ത്തെ തെരഞ്ഞെടുത്തു എന്നുള്ള വാർത്ത മുഖ്യ മന്ത്രി പിണറായി വിജയൻ തന്റെ ഫേയ്സ് ബുക്ക് പേജിലും ഔദ്യോഗിക ട്വിറ്ററിലും പങ്കു വെക്കുകയും ചെയ്തു.

ജന സംഖ്യ യുടെ അടിസ്ഥാന ത്തില്‍ രണ്ട് വിഭാഗങ്ങ ളായി തരം തിരിച്ചു കൊണ്ടാണ് പട്ടിക തയ്യാ റാക്കി യത്. രണ്ട് കോടി യില്‍ ഏറെ ജന സംഖ്യ യുള്ള വയെ ‘വലിയ സംസ്ഥാന ങ്ങള്‍’ എന്നും മറ്റുള്ള വയെ ‘ചെറിയ സംസ്ഥാന ങ്ങള്‍’ എന്നും തരം തിരി ച്ചിരുന്നു. ചെറിയ സംസ്ഥാ നങ്ങ ളുടെ പട്ടിക യില്‍ ഹിമാചല്‍ പ്രദേശ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഗോവ, മിസോറം, സിക്കിം, ത്രിപുര എന്നീ സംസ്ഥാന ങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാന ങ്ങളില്‍ എത്തി. നാഗാലാന്‍ഡ്, മണി പ്പുര്‍, മേഘാ ലയ എന്നീ സംസ്ഥാന ങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജി. എസ്. ടി. യിൽ ഇളവ് വരുത്തി – ഗൃഹോപകരണ ങ്ങള്‍ക്ക്‌ വില കുറയും
Next »Next Page » കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍ »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine