ആംവേ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ

May 30th, 2013

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ മോഡല്‍ തട്ടിപ്പു കേസില്‍ ആംവേ മേധാവിയും അമേരിക്കന്‍ പൌരനുമായ പിങ്ക്‍നി സ്കോട്ട് വില്യത്തെയും ഡയറക്ടര്‍ മാരേയും കേരളത്തില്‍ വച്ച് അറസ്റ്റു ചെയ്തതില്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ. കേരളാപോലീ‍സിന്റെ നടപടി നിരാശാജനകമാണെന്നും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ശ്രമത്തെ ദോഷകരമായി ബാ‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടു നിന്നുമാണ് ആം‌വേ ചെയര്‍മാനെയും സംഘത്തേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

ഉത്പന്നങ്ങള്‍ അവയുടെ യദാര്‍ഥവിലയേക്കാള്‍ പലമടങ്ങ് വിലക്ക് മണിചെയ്യിന്‍ മാതൃകയില്‍ ഉള്ള ശൃംഘലവഴി വിറ്റഴിക്കുന്നതായാണ് ആംവേയ്ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഒന്ന്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ നിരോധന ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുന്ദമംഗലം സ്വദേശിനി വിലാസിനിയടക്കം പലരും ആംവേയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കോഴിക്കോട്, വയനാട് എന്നീ ജിലകളില്‍ ആംവേ മേധാവിയുള്‍പ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തട്ടിപ്പ്കേസില്‍ മലയാളി നടി ലീന മരിയ പോള്‍ അറസ്റ്റില്‍

May 29th, 2013

ന്യൂഡെല്‍ഹി: സാമ്പത്തിക തട്ടിപ്പും ആള്‍മാറാട്ടവും ഉള്‍പ്പെടെ നടത്തിയ മലയാളി നടി ലീന മരിയ പോളിനെ (25) ദില്ലിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. മോഹന്‍ ലാല്‍ ഉള്‍പ്പെടെ സൂപ്പര്‍ താര ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ലീന മരിയയും സുഹൃത്തും ചേര്‍ന്ന് ഇരുപത് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കനറ ബാങ്കുമായി ബന്ധപ്പെട്ട് 19 കോടി രൂപയാണ് നടിയും സുഹൃത്ത് ബാലാജി എന്ന ശേഖര്‍ റെഡ്ഡിയും തട്ടിച്ചത്. കനറ ബാങ്കില്‍ നിന്നും ജയദീപ് എന്ന പേരില്‍ വ്യാജരേഖ ചമച്ച് ലോണെടുത്ത് മുങ്ങുകയായിരുന്നു. ഇത് കൂടാതെ ആള്‍മാറാട്ടം നടത്തി 76 ലക്ഷത്തിന്റെ തട്ടിപ്പും നടത്തിയിട്ടുണ്ട്. ചെന്നൈയിലെ എഗ്മൂറിലാണ് ലീനയ്ക്കും സുഹൃത്ത് ബാലാജിക്കും എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുമാസമായി ഒളിവിലായിരുന്ന നടിയെ തമിഴ്‌നാട് സെന്‍‌ട്രല്‍ ക്രൈംബ്രാഞ്ചും ദില്ലി പോലീസും ചേര്‍ന്നാണ് ഡെല്‍ഹിയിലെ വസന്ത് കുഞ്ചിലെ ആംബിയന്‍സ് മാളിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. നടിയ്ക്കൊപ്പം ഉണ്ടായിരുന്ന അംഗരക്ഷകരും പിടിയിലായി എങ്കിലും കൂട്ടുപ്രതി ബാലാജി ഓടി രക്ഷപ്പെട്ടു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും,ആള്‍മാറാട്ടാം നടത്തിയതിനും,അനുമതിയില്ലാതെ ആയുധം കൈവശം വെച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒന്‍പത് ആഢംബര കാറുകള്‍, 81 വിലകൂടിയ വാച്ചുകള്‍, നാലു തോക്കുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലീനയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകും.

മോഹന്‍ ലാല്‍ നായകനായ റെഡ് ചില്ലീസ്, ജയറാം ചിത്രമായ ഹ്സ്ബന്റ്സ് ഇന്‍ ഗോവ, കോബ്ര, മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളില്‍ ലീന മരിയ അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിലും ലീന സജീവമാണ്. ലീനയുടെ മാതാപിതാക്കള്‍ ഗള്‍ഫിലാണെന്ന് സൂചനയുണ്ട്. ഡെല്‍ഹിയിലെ ആഢംഭര ഫാംഹൌസില്‍ ആയിരുന്നു നടിയും സുഹൃത്തും ഒളിവില്‍ കഴിഞ്ഞിരുന്നത്. മാസം 4 ലക്ഷം രൂപയാണ് ഈ ഫാം ഹൌസിന്റെ വാടക എന്നാണ് റിപ്പോര്‍ട്ടുകള്‍.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഏക്താ കപൂറിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്

April 30th, 2013

മുംബൈ: പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നിര്‍മ്മാണ കമ്പനിയായ ബാലാജി ടെലിഫിലിംസിന്റെ ഉടമ ഏക്താ കപൂറിന്റെ യും കുടുമ്പത്തിന്റേയും വീടുകളിലും ഓഫീസുകളിലും സ്റ്റുഡിയോയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതിവെട്ടിപ്പ് സംബന്ധിച്ചാണ് റെയ്ഡെന്നാണ് സൂചന. വിദ്യാബാലന്‍ അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ഡെര്‍ടി പിക്ചര്‍ അടക്കം നിരവധി ചിത്രങ്ങള്‍ ഇവരുടെ കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്.

ഏക്തയുടെ പിതാവും ബോളീവുഡ് താരവുമായ ജിതേന്ദ്ര കപൂറിന്റെയും ഏക്തയുടെ സഹോദരന്‍ തുഷാര്‍ കപൂറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. നൂറോളം ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡീസൽ വില ഇന്ന് മുതൽ വർദ്ധിക്കും

January 18th, 2013

petroleum-money-epathram

ന്യൂഡൽഹി : ഡീസൽ വിലയുടെ മേൽ സർക്കാരിന് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റി പകരം എണ്ണ കമ്പനികൾക്ക് വില നിശ്ചയിക്കാം എന്ന സർക്കാർ തീരുമാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം എണ്ണ കമ്പനികൾ യോഗം ചേർന്ന് വില വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. ഇന്ന് 50 പൈസ വർദ്ധിപ്പിക്കുവാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 50 പൈസ വീതം വർദ്ധിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി. ഇതോടെ വർഷത്തിൽ ഡെസ്സൽ വില 6 രൂപ വർദ്ധിക്കും എന്ന് ഉറപ്പായി.

ഒരു ലിറ്റർ ഡെസ്സൽ വില്ക്കുമ്പോൾ 9.6 രൂപ നഷ്ടം എണ്ണ കമ്പനികൾ സഹിക്കുന്നു എന്നാണ് കമ്പനികളുടെ കണക്ക്. ഈ നഷ്ടം നികത്തും വരെ വില വർദ്ധനവ് തുടരാനാണ് സർക്കാർ വില നിർണ്ണയത്തിനുള്ള അവകാശം കമ്പനികൾക്ക് നൽകിയിരിക്കുന്നത് എന്നും സർക്കാർ നിയന്ത്രണം പൂർണ്ണമായി എടുത്തു കളഞ്ഞതല്ല എന്നുമാണ് സർക്കാർ നിലപാട്. ഡീസൽ വില നിയന്ത്രണം ഉപേക്ഷിക്കണം എന്ന കേൽക്കർ കമ്മിറ്റി നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് പെട്രോളിയം മന്ത്രി എം വീരപ്പ മൊയ്ലി പറഞ്ഞത്.

അന്താരാഷ്‌ട്ര കമ്പോള വിലയ്ക്ക് അനുസൃതമായി വില കൂട്ടാനും കുറയ്ക്കാനും ഈ നടപടി മൂലം കഴിയും എന്ന് സര്‍ക്കാര്‍ അവകാശ പ്പെടുന്നുണ്ടെങ്കിലും വില കൂടുകയല്ലാതെ കുറയും എന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. വില നിയന്ത്രണം ഒഴിവാക്കിയ പെട്രോളിന്റെ കാര്യത്തിൽ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയലിന്റെ വില വര്‍ദ്ധിച്ചപ്പോഴൊക്കെ ഇന്ത്യയില്‍ വില വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ടെങ്കിലും അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ ഇടിവുകള്‍ ഉണ്ടായപ്പോഴൊന്നും ഇന്ത്യയിലെ വിലകളില്‍ കാര്യമായ കുറവ്‌ വന്നിട്ടില്ല.

manmohansingh-mukeshambani-epathramപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുകേഷ്‌ അംബാനിയോടൊപ്പം

മുകേഷ്‌ അംബാനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഏറെ നാളായി നടന്നു വരുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഫലമാണ് ഈ തീരുമാനം എന്ന വിമര്‍ശനം അസ്ഥാനത്തല്ല. ഇന്ത്യയില്‍ സ്വന്തം സ്വകാര്യ എണ്ണപ്പാടങ്ങളില്‍ എണ്ണ ഖനനം നടത്തുന്ന അംബാനിക്ക് ഈ നടപടി മൂലം ഉണ്ടാവുന്ന ഗുണങ്ങള്‍ ഏറെയാണ്. സബ്സിഡി ലഭിയ്ക്കുന്ന പൊതു മേഖലാ എണ്ണ കമ്പനികളോട് മത്സരിക്കാനാവാതെ രാജ്യമെമ്പാടുമുള്ള മൂവായിരത്തിലേറെ റിലയന്‍സ്‌ പെട്രോള്‍ പമ്പുകള്‍ മുൻപ് അടച്ചു പൂട്ടിയിട്ടുണ്ട്. പെട്രോളിന്റെ സബ്സിഡി നിര്‍ത്തിയതോടെ പൊതു മേഖലാ പമ്പുകളിലെ വില കുതിച്ചുയരുകയും ചെയ്തു. ഇതോടെ റിലയന്‍സിന്റെ പൂട്ടിയ പമ്പുകള്‍ വീണ്ടും തുറന്നു.

റിലയൻസിന്റെ അന്തിമ ലക്ഷ്യം ഇത് മാത്രമല്ല. പൊതു മേഖലാ എണ്ണ കമ്പനികള്‍ അന്താരാഷ്‌ട്ര വിപണിയിലെ വില നിലവാരത്തിനനുസരിച്ച വിലകള്‍ നിശ്ചയിക്കുമ്പോൾ‍, സ്വന്തം എണ്ണപ്പാടങ്ങളില്‍ നിന്നും ഖനനം നടത്തുന്ന റിലയന്‍സിന് വില ഒരല്‍പം കുറച്ചു വിറ്റ്, വിപണി പിടിച്ചടക്കുകയുമാവാം. വില നിയന്ത്രണം ഒഴിവായതോടെ പൊതു മേഖലാ എണ്ണ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനും നിയന്ത്രണം ഉണ്ടാവില്ല. അതോടെ ഈ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി, ഇവയുടെ നിയന്ത്രണം കൂടി സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല.

സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ധര്‍മ്മം മറന്നുള്ള ഈ നടപടിയോടെ ജനങ്ങളുടെ മേല്‍ വരുന്ന അധിക ഭാരം ചിന്തിയ്ക്കാനാവുന്നതിനും അപ്പുറത്താണ്. അടിസ്ഥാന ഗതാഗത ഇന്ധനമായ ഡീസലിന്റെ വിലയില്‍ വരുന്ന വര്‍ദ്ധനവ്‌ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളുടെയും വില വര്‍ദ്ധനവിന് കാരണമാകും. പ്രത്യേകിച്ചും മിക്ക ചരക്കുകള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റ്റാറ്റ അല്ലാത്ത റ്റാറ്റ

January 3rd, 2013

cyrus-mistry-epathram

മുംബൈ : രത്തൻ റ്റാറ്റ സ്ഥാനം ഒഴിഞ്ഞതോടെ റ്റാറ്റ എന്ന പേരില്ലാത്ത ഒരാൾ റ്റാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി. സ്വയം അയർലാൻഡുകാരൻ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന സൈറസ് മിസ്ത്രിയാണ് ഇന്ത്യയുടെ അഭിമാന സ്തംഭമായ ഈ വ്യവസായ ഭീമന്റെ തലപ്പത്തേക്ക് അവരോധിതനായത്. ഇന്ത്യയിലെ കെട്ടിട നിർമ്മാണ രംഗത്തെ വൻകിടക്കാരായ ഷപ്പൂർജി പല്ലോൺജി ഗ്രൂപ്പിന്റെ എം. ഡി. ആണ് സൈറസ്. 1930ൽ സൈറസിന്റെ പിതാവും വ്യവസായിയുമായ പല്ലോൺജി മിസ്ത്രി റ്റാറ്റ സൺസിന്റെ ഓഹരികൾ വാങ്ങിയത് കഴിഞ്ഞ വർഷം ആയപ്പോഴേക്കും മൊത്തം കമ്പനി ഓഹരിയുടെ 18.5 ശതമാനമായി മാറി. ഇത് കൂടുതലും ട്രസ്റ്റുകൾക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ ഏറ്റവും അധികം ഓഹരികളുള്ള വ്യക്തിയാക്കി സൈറസിന്റെ അച്ഛനെ മാറ്റി. 2005ൽ അച്ഛൻ കമ്പനിയുടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതോടെ സൈറസ് റ്റാറ്റ സൺസിന്റെ ബോർഡിൽ അംഗമായി. 2006 മുതൽ അദ്ദേഹം റ്റാറ്റ സൺസിന്റെ ഡയറക്ടറാണ്. പിന്നീട് മറ്റ് റ്റാറ്റ കമ്പനികളുടേയും ഡയറക്ടർ പദവി വഹിച്ച അദ്ദേഹം ഇപ്പോൾ റ്റാറ്റ സൺസിന് പുറമെ റ്റാറ്റ ഇൻഡസ്ട്രീസ്, റ്റാറ്റ സ്റ്റീൽസ്, റ്റാറ്റ മോട്ടോർസ്, റ്റാറ്റ കൺസൾട്ടൻസി സർവീസസ്, റ്റാറ്റ പവർ, റ്റാറ്റ ടെലിസർവീസസ്, ഇൻഡ്യൻ ഹോട്ടൽസ്, റ്റാറ്റ ഗ്ലോബൽ ബീവറേജസ്, റ്റാറ്റ കെമിക്കൽസ് എന്നീ കമ്പനികളുടെയും ചെയർമാനാണ്.

റ്റാറ്റ എന്ന പേരില്ലാത്ത ഒരാൾ റ്റാറ്റയുടെ ചെയർമാൻ ആവുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. റ്റാറ്റയുടെ മൂന്നാമത്തെ ചെയർമാനായത് നവ്റോജി സക്ലത്‌വാലയാണ്. ഇദ്ദേഹത്തിന്റെ അമ്മ വിർബൈജി റ്റാറ്റ റ്റാറ്റയുടെ സ്ഥാപകനായ ജംഷെഡ്ജി റ്റാറ്റയുടെ സഹോദരിയായിരുന്നു. സൈറസ് മിസ്ത്രിക്കുമുണ്ട് പേരില്ലെങ്കിലും ഒരു റ്റാറ്റ ബന്ധം. രത്തൻ റ്റാറ്റയുടെ അർദ്ധ സഹോദരനായ നോയൽ റ്റാറ്റ വിവാഹം കഴിച്ചിരിക്കുന്നത് സൈറസിന്റെ സഹോദരിയേയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതുവൽസര ആഘോഷങ്ങൾ റദ്ദ് ചെയ്തു
Next »Next Page » ജുവനൈൽ പ്രായപരിധി കുറയ്ക്കാൻ ശുപാർശ »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine